AssamIn Details
അസമിെൻറ 15 ാമത് നിയമ സഭ രൂപീകരിക്കാനാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. മൂന്നു ഘട്ടങ്ങളിലായായിരുന്നു വോെട്ടടുപ്പ്. കോൺഗ്രസിെൻറ ശക്തി കേന്ദ്രമായിരുന്ന അസമിൽ ബി.ജെ.പി അധികാരത്തിലെത്തുന്നത് 2016 ൽ ആണ്. അധികാരത്തിൽ തിരിച്ചുവരാനുള്ള കോൺഗ്രസിെൻറ ശ്രമമാണ് ഇത്തവണത്തെ അസം തെരഞ്ഞെടുപ്പിനെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്. കോൺഗ്രസിെൻറ താര നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. കോൺഗ്രസ്- ഇടത് പാർട്ടികൾ ഒരുമിച്ചാണ് മത്സരിക്കുന്നത്.
2011 ലെ സെൻസസ് അനുസരിച്ച് 34 ശതമാനത്തിലധികം മുസ്ലിംകളുണ്ട് അസമിൽ. ബംഗാളി കുടിയേറ്റ വിഭാഗങ്ങളും ഗോത്ര വിഭാഗങ്ങളും നിർണായക എണ്ണമുണ്ട്. ദേശീയ പൗരത്വ രജിസ്റ്ററും(എൻ.ആർ.സി) പൗരത്വ ഭേദഗതി നിയമവുമൊക്കെ (സി.എ.എ) തെരഞ്ഞെടുപ്പിൽ കാര്യമായി ചർച്ചയായിരുന്നു. സി.എ.എ, എൻ.ആർ.സി വിരുദ്ധ നിലപാട് തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കിയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എ തെരഞ്ഞെടുപ്പിനെ നേരിട്ടത്.