Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Priyanka Gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി നേതാവിന്‍റെ...

ബി.ജെ.പി നേതാവിന്‍റെ കാറിൽ വോട്ടിങ് യന്ത്രം; അടിയന്തര നടപടി വേണമെന്ന് പ്രിയങ്ക ഗാന്ധി

text_fields
bookmark_border

ന്യൂഡൽഹി: അസമിൽ ബി.ജെ.പി നേതാവിന്‍റെ വാഹനത്തിൽനിന്ന് വോട്ടുയന്ത്രം പിടികൂടിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രണ്ടാംഘട്ട നിയമസഭ വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച രാത്രിയാണ് പാതാർകണ്ടി ബി.ജെ.പി എം.എൽ.എയും സ്ഥാനാർഥിയുമായ കൃഷ്ണേന്ദു പാലിന്‍റെ കാറിൽനിന്ന് ഇ.വി.എം പിടികൂടിയത്. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇ.വി.എം കൈകാര്യം ചെയ്യുന്ന രീതിയെ പ്രിയങ്ക ഗാന്ധി വിമർശിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം നടത്തണമെന്നും ഇ.വി.എം ഉപയോഗത്തെക്കുറിച്ച് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

'ഓരോ തവണയും സ്വകാര്യവാഹനങ്ങളിൽ ഇ.വി.എം കൊണ്ടുപോകുന്ന തെരഞ്ഞെടുപ്പ് വിഡിയോ പുറത്തുവരും. എന്നാൽ അതിൽ പൊതുവായ കാര്യങ്ങൾ ചിലതുണ്ടാകും. 1. വാഹനങ്ങൾ ബി.ജെ.പി സ്ഥാനാർഥിയുടെയോ അവരുടെ അനുയായികളുടേതോ ആകും 2. വിഡിയോകൾ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കി അന്വേഷണങ്ങൾ വഴിതെറ്റിക്കും 3. വിഡിയോ പുറത്തുവിട്ടവരുടെ തോൽവി ഭയമാണ് ഇതെല്ലാമെന്ന് വരുത്തിതീർക്കാൻ ബി.ജെ.പി മീഡിയ മെഷിനറികളെ ഉപയോഗിക്കും. യാഥാർഥ്യം എന്താണെന്നാൽ വളരെയധികം സംഭവങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നതുതന്നെ' -പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.


സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കർശന നടപടികൾ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

പാതാർകണ്ടി ബി.ജെ.പി സ്ഥാനാർഥി കൃഷ്ണേന്ദു പാലിേന്‍റതാണ് വാഹനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സ്ഥിരീകരിച്ചതായാണ് വിവരം. കൃഷ്ണേന്ദു പാൽ നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ AS10B0022 രജിസ്ട്രേഷൻ ബൊലേറോ കാറിന്‍റെ വിവരം വെളിപ്പെടുത്തിയിരുന്നു. വാഹനത്തിൽനിന്ന് ഇ.വി.എം പിടികൂടിയതോടെ ജില്ല തെരഞ്ഞെടുപ്പ് അധികൃതർ സ്ഥലത്തെത്തിയപ്പോൾ പോളിങ് ഓഫിസറോ തെരഞ്ഞെടുപ്പ് കമീഷൻ അധികൃതരോ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഇ.സി അധികൃതർ വ്യക്തമാക്കി. ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ അസം മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്ക് റിപ്പോർട്ട് നൽകിയതായാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiEVMCongressAssembly election 2021Krishnendu PaulBJP
News Summary - EVMs Found in AssamBJP candidate Krishnendu Pal Car, Priyanka Gandhi says EC must act
Next Story