Classifieds
കോട്ടയം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രമണത്തിൽ കോട്ടയം സൈബർ ക്രൈം പൊലീസ് കേസെടുത്തു. എസ്.വി.വൈബ്‌സ് എന്ന ഫെസ്ബുക് പേജ് ഉടമ എസ്.വി. അരുൺ ലാൽ, ഫേസ്ബുക് പ്രൊഫൈലുകളായ അഷറഫ് തരംഗ്, സന്തോഷ് കുമാർ എന്നിവർക്കെതിരെയാണു കേസ്. ജിജോ ജോൺ ജോലി ചെയ്തിരുന്ന മലയാള മനോരമ പത്രത്തിന്റെ പരാതിയിലാണ് നടപടി.
മനോരമ കോട്ടയം ഓഫിസിലേക്കു ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം അതു പ്രചരിപ്പിച്ചയാൾക്കെതിരെയും കേസെടുത്തു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
പ്രതികൾക്കെതിരെ മനഃപൂർവമായ അപകീർത്തിപ്പെടുത്തൽ, അധിക്ഷേപ പ്രചാരണം, അസഭ്യ സന്ദേശങ്ങൾ അയക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സൈബർ ക്രൈം ഇൻസ്പെക്‌ടർ ബി.എസ് ആദർശിനാണ് അന്വേഷണ ചുമതല.
കേരള പത്രപ്രവർത്തക യൂനിയൻ സംസ്‌ഥാന കമ്മിറ്റിയുടെ പരാതിയിൽ തിരുവനന്തപുരം വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 15 സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ സൈബർ വിഭാഗം വഞ്ചിയൂർ പൊലീസിനു കൈമാറി. അക്കൗണ്ട് ഉടമകളെ ഉടൻ കണ്ടെത്തി അറസ്‌റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അക്കൗണ്ടുകളിൽ നടപടി സ്വീകരിക്കുന്നതിന് മെറ്റയ്ക്കും റിപ്പോർട്ട് നൽകും. സൈബർ വിഭാഗം ഐജി പി. പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊച്ചിയിലും കേസെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു പറഞ്ഞു.
നോട്ടീസ് - പാലാ മുൻസിഫ് കോടതി മുമ്പാകെ O.S. 170/2025
റിൻസി ബിനീഷ് - വാദി
അലക്സ് മുതൽ പേർ - പ്രതികൾ
Summons to : 1-ാം പ്രതിക്ക്
മീനച്ചിൽ താലൂക്കിൽ, രാമപുരം വില്ലേജിൽ, കിഴതിരി കരയിൽ, കിഴതിരി പി.ഒ. യിൽ, പിൻ - 686576, കാഞ്ഞിരത്താംകുന്നേൽ വീട്ടിൽ, പരേതനായ ആഗസ്തി മകൻ ഉദ്ദേശം 35 വയസ്സുള്ള അലക്സ്.
ടി ഒന്നാം പ്രതിയെ തെര്യപ്പെടുത്തുന്ന സമൻസ്
രാമപുരം വില്ലേജിൽ, സർവ്വെ 235/9-ൽ പെട്ട 33 ആർ വസ്തുവിൽ ഉടൻ ജപ്തി ഹർജി അനുവദിക്കുന്നതിനും മറ്റും നിങ്ങളെ ഒന്നാം പ്രതിയാക്കി വ്യവഹാരം ബോധിപ്പിച്ചിട്ടുള്ളതും ടി വ്യവഹാരം സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും തർക്കമുള്ള പക്ഷം ആയത് ടി കേസിന്റെ അടുത്ത വിചാരണ തീയതിയായ 2026-ാം മാണ്ട് സെപ്റ്റംബർ മാസം 22-ാം തീയതി പകൽ 11 മണിക്ക് ടി ഒന്നാംപ്രതി നേരിട്ടോ അഡ്വക്കേറ്റ് മുഖാന്തരമോ ഈ കോടതിയിൽ ഹാജരായി ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്തപക്ഷം ടി പ്രതിയെ കൂടാതെ ടി അന്യായം തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിൻ പ്രകാരം,
ജസ്റ്റിൻ ഡേവിഡ് (ഒപ്പ്)
വാദി ഭാഗം അഡ്വക്കേറ്റ്
പാലാ, 17-08-2026
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലകളിലെ സംഘപരിവാർ നയങ്ങൾക്കെതിരെ കഴിഞ്ഞയാഴ്ച എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലാണ് സംഘർഷമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് ജോയൽ.
കണ്ണൂർ കൃഷ്ണമേനോന്‍ സ്മാരക വനിത കോളജിൽ നിന്നാണ് ജോയൽ തോമസിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സംഘം സ്ഥലത്തെത്തിയായിരുന്നു നടപടി. ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ജോയൽ തോമസ്. വൈകാതെ തന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
സെക്രട്ടറിയറ്റ് മാർച്ച്, മാർച്ചിനു ശേഷം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, അതിനുശേഷം വീണ്ടും ഉപരോധം സംഘടിപ്പിച്ചു എന്നിങ്ങനെ മൂന്ന് കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.
സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിനും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ 30 പേരെയാണ് പ്രതിചേർത്തത്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു.
പാലാ സബ്ബ് കോടതി മുമ്പാകെ O.S. 68/2025
ഫാ. തോമസ് അവനാപുരം
റപ് ബൈ ഓതറൈസ്ഡ് ഏജന്റ് ബിനീഷ് ജോസഫ് – വാദി
മേരി ആഗസ്തി മുതൽ പേർ
പ്രതികൾ
Summons to : 2-ാം പ്രതിക്ക്
മീനച്ചിൽ താലൂക്കിൽ, രാമപുരം വില്ലേജിൽ, കിഴതിരി കരയിൽ, കിഴതിരി പി.ഒ.യിൽ, പിൻ - 686576, കാഞ്ഞിരത്താംകുന്നേൽ വീട്ടിൽ, പരേതനായ ആഗസ്തിമകൻ 35 വയസ്സുള്ള അലക്സ്.
ടി രണ്ടാം പ്രതിയെ തെര്യപ്പെടുത്തുന്ന സമൻസ്
സംഖ്യ തിരിച്ചു കിട്ടുന്നതിനുവേണ്ടിയുള്ള വിധിക്കുവേണ്ടി ബോധിപ്പിച്ചിട്ടുള്ള ടി അന്യായം സംബന്ധിച്ച് ടി രണ്ടാം പ്രതിക്ക് കോടതിയിൽ നിന്നും സമൻസ് അയച്ചിട്ടും ടിയാൻ കൈപ്പറ്റാതെ മടങ്ങിവന്നിട്ടുള്ളതിനാൽ മേൽ നമ്പർ അന്യായ സംഗതി സംബന്ധിച്ച് ടി രണ്ടാം പ്രതിക്ക് എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം കേസിന്റെഅടുത്ത വിചാരണ തീയതിയായ 2026-ാം മാണ്ട് സെപ്റ്റംബർ മാസം 16-ാം തീയതി പകൽ 11 മണിക്ക് ടി രണ്ടാംപ്രതി നേരിട്ടോ അഡ്വക്കേറ്റ് മുഖാന്തിരമോ ഈ കോടതിയിൽ ഹാജരായി ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്തപക്ഷം ടി രണ്ടാം പ്രതിയെ കൂടാതെ ടി അന്യായം തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
പാലാ, 06 / 08 / 2026
ഉത്തരവിൻ പ്രകാരം,
ജസ്റ്റിൻ ഡേവിഡ് (ഒപ്പ്)
വാദി ഭാഗം അഡ്വക്കേറ്റ്
തിരൂർ: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണർത്തി കൊലപ്പെടുത്തി ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ രോഷത്തോടെ നാട്ടുകാർ. ഞായറാഴ്ച രാവിലെ ഏഴോടെ രഹസ്യമായാണ് തിരൂർ എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പ്രതിയെ പുറത്തൂർ പടിഞ്ഞാറേക്കരയിലെത്തിച്ചത്. ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. പ്രതിയെ എത്തിച്ചതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാരെ പൊലീസ് ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്.
ഫൗസിയയെ കൊലപ്പെടുത്തിയ കടപ്പുറത്തെത്തിച്ചാണ് ആദ്യം തെളിവെടുത്തത്. കൊലപാതകം നടന്ന സ്ഥലം പൊലീസിന് കാണിച്ചുകൊടുത്ത പ്രതി, ഷാളുപയോഗിച്ച് ഫൗസിയയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി തലച്ചുമടായി ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള തിരൂർ പുഴക്കരയിലെത്തിച്ചതായി പൊലീസിനോട് പറഞ്ഞു. ക്ഷീണിതനായപ്പോൾ പല സ്ഥലങ്ങളിലും ചാക്ക് താഴെയിറക്കി വിശ്രമിച്ച ശേഷമാണ് പുഴക്കരയിലെത്തിയത്. പുഴക്കരയിൽ നിന്ന് ഒരു വള്ളത്തിന്റെ നങ്കൂരം അഴിച്ചെടുത്ത് അതിൽ ചാക്ക് കെട്ടി പുഴയിലേക്ക് താഴ്ത്തിയ സ്ഥലവും പ്രതി കാണിച്ചുകൊടുത്തു.
തുടർന്ന് അവിടെ നിന്ന് മറ്റൊരു തോണി അഴിച്ചെടുത്ത് അതിൽ കയറിയാണ് കാവിലക്കാട് ഭാഗത്തെത്തിയതെന്നും പ്രതി മൊഴി നൽകി. വീട്ടിൽ ഫൗസിയ ഉറങ്ങിയിരുന്ന മുറിയും പ്രതി തെളിവെടുപ്പിനിടെ പൊലീസിന് കാണിച്ചുകൊടുത്തു. ഇവിടെനിന്ന് പ്രതിയെ പുറത്തിറക്കുന്നതിനിടെ നാട്ടുകാർ കൈയേറ്റത്തിന് ശ്രമിച്ചതോടെ പൊലീസ് ശക്തമായ സുരക്ഷവലയമൊരുക്കി വാഹനത്തിലേക്ക് മാറ്റി.
ശക്തമായ പ്രതിഷേധത്തെ തുടർന്ന് തെളിവെടുപ്പ് പൂർണമായി പൂർത്തിയാക്കാനായില്ല. പ്രതിയെ പൊന്നാനി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡിയിൽ വാങ്ങി ശേഷിക്കുന്ന സ്ഥലങ്ങളിൽ വീണ്ടും തെളിവെടുപ്പ് നടത്തുമെന്ന് എസ്.എച്ച്.ഒ. ജലീൽ കറുത്തേടത്ത് പറഞ്ഞു.
BEFORE THE HON'BLE HIGH COURT OF KERALA AT ERNAKULAM W.P. (C) No 38862/2025
Applicants/Writ Petitioner:
Animol Agustine & others
Respondents/Respondents:
The Tahsildar Muvattupuzha & another
NOTICE
Take notice that the above writ petition is filed to issue fresh legal heirship certificate by removing the mother (Mariyakutty Paily) of deceased Agustine E.P. who is none other than the mother-in-law of 1st petitioner. The above petition is posted to 23-06-2026 and if any party wants to implead as respondents or intends to raise any objection in the above matter, they may appear in person or through their pleader and raise their objection before the Hon'ble Court on 23-06-2026 at 10:15 am. In default the matter will be decided finally on the assumption that no party is having any objection in the above number case and the petition will be allowed as prayed for.
Ernakulam 09.06.2026
By order,
Counsel for petitioner
RAM MOHAN L.
ഏറ്റുമാനൂർ കുടുംബകോടതി മുമ്പാകെ OP(DIV.) No.384/2025
ഹർജിക്കാരി
അഖിലാ മധു
D/o വി.റ്റി മധു
വരാകുന്നേൽ വീട്ടിൽ
മാമ്മൂട് പി.ഓ-യിൽ
മാടപ്പള്ളി വില്ലേജ്
ചങ്ങനാശ്ശേരി താലൂക്ക്
കോട്ടയം ജില്ല
എതൃകക്ഷി
സബിൻ സണ്ണി
S/o സണ്ണി
കൂന്താരമണിയേൽ വീട്ടിൽ
കാണക്കാരി പി. ഒ
കാണക്കാരി വില്ലേജ്
കോട്ടയം താലൂക്ക് കോട്ടയം ജില്ല
ടി കേസിലെ എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.
വിവാഹമോചനത്തിനും മറ്റുമായി ബോധിപ്പിച്ചിട്ടുള്ള ടി കേസ് എതൃകക്ഷി ഹാജരാകുന്നതിനും വിചാരണയ്ക്കുമായി 12.08.2026 തീയതിയിലേയ്ക്ക് അവധിവച്ചിട്ടുള്ളതാണ്. അന്നേ ദിവസം പകൽ 11 മണിയ്ക്ക് താങ്കളോ താങ്കൾ ചുമതലപ്പെടുത്തിയ അഭിഭാഷകനോ കോടതി മുമ്പാകെ ഹാജരായി ആക്ഷേപം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിയ്ക്കേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ ഹർജി തീർച്ച ചെയ്യുന്നതുമാകുന്നു.
11/05/2026
സി. കെ. ഷാജി
വാദിഭാഗം അഡ്വക്കേറ്റ്
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഒന്നാംഘട്ടം വിഭാവനം ചെയ്തപ്പോള്‍ തന്നെ രണ്ടും മൂന്നും ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ദീര്‍ഘകാല വികസന കാഴ്ചപ്പാട് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ആദ്യഘട്ടം പൂര്‍ത്തിയായതിന് ശേഷം പദ്ധതിയുടെ പുരോഗതി പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ടുപോയില്ല. നിലവില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മൂന്നാംഘട്ടമായ അങ്കമാലി എക്സ്റ്റന്‍ഷനുമായി ബന്ധപ്പെട്ട വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ സര്‍ക്കാറിന്റെ കാലയളവില്‍ തന്നെ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയുടെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വികസന ആവശ്യങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് വിവിധ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് ഉടന്‍ രൂപം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ആറുവര്‍ഷത്തിലേറെയായി ചര്‍ച്ചകളില്‍ തുടരുന്ന ഗിഫ്റ്റ് സിറ്റി പദ്ധതിയിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭ്യമായിരുന്നിട്ടും പദ്ധതിക്കായി ഒരു സെന്റ് ഭൂമി പോലും ഏറ്റെടുത്തിട്ടില്ല. പുതിയ സാഹചര്യത്തില്‍ വീണ്ടും കേന്ദ്രാനുമതി തേടി പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഇന്‍ഫോപാര്‍ക്ക് എറണാകുളത്തിന്റെ സാമ്പത്തിക ഭൂപടം മാറ്റിമറിച്ചതുപോലെ ജില്ലയുടെ വികസനത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന പദ്ധതിയാണ് ഗിഫ്റ്റ് സിറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദീര്‍ഘകാലമായി ചര്‍ച്ചകളില്‍ തുടരുന്ന അങ്കമാലി കുണ്ടന്നൂര്‍ ബൈപാസ് പദ്ധതിയും യാഥാര്‍ഥ്യമാക്കാന്‍ മുന്‍ സര്‍ക്കാറുകള്‍ക്ക് സാധിച്ചിട്ടില്ല. ജില്ലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്ന പ്രധാന പദ്ധതികളിലൊന്നാണ് ബൈപാസെന്നും അതിന്റെ നിര്‍വഹണത്തിനായുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൽപറ്റ: വയനാട്ടിലടക്കം ഒമ്പതുവർഷമായി കരാർ വ്യവസ്ഥയിൽ ജോലി ചെയ്തുവന്ന മെന്റർ അധ്യാപകരുടെ കരാർ പുതുക്കിയില്ല. ഇത്തവണ കരാർ പുതുക്കാതായതോടെ വയനാട്ടിലടക്കമുള്ള 300ഓളം പേരുടെ ജോലിയാണ് നഷ്ടമായത്. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് 2017ലാണ് ഈ അധ്യാപകരെ നിയമിച്ചത്. വയനാട്, അട്ടപ്പാടി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലായി ആകെ 326 മെന്റർ അധ്യാപകരെയാണ് നിയമിച്ചിരുന്നത്. വയനാട്ടിൽ 241, അട്ടപ്പാടിയിൽ 26, പാലക്കാട് 30, മലപ്പുറം 29 എന്നിങ്ങനെയായിരുന്നു അധ്യാപകരുടെ എണ്ണം. കരാർ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ നിയമനം. ഓരോ വർഷവും കരാർ പുതുക്കിവരികയായിരുന്നു. എന്നാൽ, 2026-27 അധ്യയനവർഷം പുതിയ വിജ്ഞാപനം ഇറങ്ങുമെന്നും അതിനാൽ ഇതുവരെ ജോലി ചെയ്തിരുന്നവരെ സേവനത്തിൽ തുടരാൻ അനുവദിക്കേണ്ടതില്ലെന്നുമാണ് കഴിഞ്ഞദിവസം സർക്കാർ ഉത്തരവിട്ടത്.
നടപടിക്കെതിരെ സി.പി.എം രംഗത്തെത്തി. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമായി എൽ.ഡി.എഫ് സർക്കാർ നിയമിച്ച മെന്റർ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട യു.ഡി.എഫ് സർക്കാറിന്റെ നടപടി മനുഷ്യത്വ വിരുദ്ധവും ആദിവാസി വിഭാഗങ്ങളോടുള്ള ക്രൂരതയുമാണെന്ന് ജില്ല സെക്രട്ടേറിയറ്റ് ആരോപിച്ചു. ഒമ്പതുവർഷമായി ജോലി ചെയ്യുന്ന ഗോത്രവിഭാഗക്കാരായ മുന്നൂറോളം അധ്യാപകരെയാണ് പിരിച്ചുവിട്ടത്. ഇതിൽ 241 പേർ വയനാട്ടിലാണ്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് നടപ്പാക്കിയ വിപ്ലവകരമായ നടപടിയായിരുന്നു രാജ്യത്ത് ആദ്യമായി വിദ്യാലയങ്ങളിൽ ഗോത്ര വിദ്യാർഥികൾക്കായുള്ള മെന്റർ അധ്യാപകരുടെ നിയമനം. ആദിവാസി വിദ്യർഥികൾക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ സാധിച്ചു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചു. പിരിച്ചുവിട്ട മുഴുവൻ അധ്യാപകരെയും തിരികെ ജോലിയിൽ പ്രവേശിപ്പിക്കണം. ഇവർ നടത്തുന്ന സമരത്തിന് മുഴുവൻ ജനവിഭാഗങ്ങളും പിന്തുണ നൽകണമെന്ന് ജില്ല സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു.
സമരവുമായി അധ്യാപകർ
കൽപറ്റ: ജോലി നഷ്ടപ്പെട്ട മെന്റർ അധ്യാപകർ കലക്ടറേറ്റ് മാർച്ച് നടത്തി. ടി.ടി.സിയും ബി.എഡും കഴിഞ്ഞ് തൊഴിൽ രഹിതരായിരുന്ന ഗോത്രവിഭാഗക്കാരെ 2017ൽ എൽ.ഡി.എഫ് സർക്കാറാണ് വിദ്യാലയങ്ങളിൽ ഗോത്രബന്ധു പദ്ധതിപ്രകാരം മെന്റർ അധ്യാപകരായി നിയമിച്ചത്. ജില്ലയിൽ 241 പേർക്കാണ് നിയമനം കിട്ടിയത്. കലക്ടറേറ്റ് മാർച്ചിനുശേഷം അധ്യാപകർ കൽപറ്റ ടൗണിലേക്കും പ്രകടനം നടത്തി. മാർച്ച് മെന്റർ അധ്യാപിക കെ. മഞ്ജു ഉദ്‌ഘാടനംചെയ്‌തു. എ.വി. സന്ധ്യ അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, എ.കെ.എസ് സംസ്ഥാന പ്രസിഡന്റ് പി. വാസുദേവൻ, സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ് എന്നിവർ സംസാരിച്ചു. എൻ. അനീഷ സ്വാഗതം പറഞ്ഞു.
‘നടപടി പിൻവലിക്കണം’
കൽപ്പറ്റ: ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് കഴിഞ്ഞ ഒമ്പതു വർഷമായി ജോലി ചെയ്തുവരുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർ കൂടിയായ 241 അധ്യാപകരെ സർക്കാർ കഴിഞ്ഞദിവസം പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്ന് രാഷ്ട്രീയ യുവജനതാദൾ ജില്ല പ്രസിഡന്റ് പി.പി. ഷൈജൽ ആവശ്യപ്പെട്ടു. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമായി സംസ്ഥാന സർക്കാർ ആദിവാസി വിഭാഗത്തിൽനിന്ന് അഭ്യസ്ഥവിദ്യരായ മെന്റർ അധ്യാപകരെ നിയമിച്ചത് 2017ലാണ്.
ബഹുമാനപ്പെട്ട പട്ടാമ്പി JFCM കോടതി മുമ്പാകെ MC:132/2025
സഫ്ന മുതൽ പേർ - ഹർജിക്കാർ
ഷാജഹാൻ മുതൽ പേർ - എതൃകക്ഷികൾ
ഷാജഹാൻ, 32വയസ്സ്, S/oഹസ്സൻ,
പുഴക്കൽ വീട്, ഞാങ്ങാട്ടിരി,
ഞാങ്ങാട്ടിരി (PO), തൃത്താല ,
പാലക്കാട് ജില്ല, 679303 (Pin).
മേൽ നമ്പറിൽ ഒന്നാം എതൃകക്ഷിക്കുള്ള നോട്ടീസ് കൽപ്പന പത്രത്തിൽ പരസ്യം നടത്തുവാനും പതിച്ചു നടത്തുവാനും കൽപ്പിച്ച് മേൽ നമ്പർ കേസ് 11/05/2026 തിയ്യതി വെച്ചിട്ടുള്ളതാണ്. മേൽ നമ്പറിലേ ടി എതൃകക്ഷിക്ക് വല്ല ആക്ഷേപവും ഉണ്ടെങ്കിൽ സ്വന്തം നിലക്കോ, വക്കീൽ മുഖാന്തരമോ അന്നേ ദിവസം രാവിലെ 11 മണിക്ക് ബഹു.കോടതി മുമ്പാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിങ്ങളെ എക്സ് പാർട്ടിയാക്കി മേൽ നമ്പർ കേസ് വിധിയാകുമെന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
എന്ന്
അഡ്വ.ഷാഹുൽ ഹമീദ് പി.ടി (ഹരജിക്കാരി ഭാഗം)
2026 മെയ് മാസം 09 തീയ്യതി
BEFORE THE HON'BLE SUBORDINATE JUDGE'S COURT, KOTTAYAM
O.S No: 68/2025
Name and Address of the Plaintiffs
1. Mini Tom, aged 56 years, D/o. K.K. Mariakutty, residing at Kanjirathumootil House, Sachivothamapuram P.O., Kurichy Village, Kottayam District- Pin code: 686532.
2. Jessy Angel, aged 60 years, D/o. K.K. Mariakutty, residing at Planthoppil House, Moolavattom P.O., Panachikkad Village, Kottayam District, Pin code: 686012.
3. Susan Kuruvilla, aged 63 years, D/o. K.K Mariakutty, residing at Koolipurackal House, Ithithanam P.O., Kottayam District, Pin code: 686835.
4. Marina Hakkim, aged 65 years, D/o. K.K Mariakutty, Fathima Manzil, Sachivothamapuram P.O., Kurichy Village, Kottayam District- Pin code: 686532
Name and Address of the 6th Respondent
Elso Cyriac, aged about 35 years. D/o. Cyriac Joseph, Otharaparambil House, Eramallikkara P.O., Eramallor Village, Cherthala Taluk, Alappuzha District-689109
NOTICE TO THE 6th RESPONDENT IN THE CASE
The plaintiffs in the case have approached the Hon'ble Addl Sub Court, Kottayam-with a suit for partition. This is to bring it to the notice of the 6th defendant or anybody who may have an objection in the effecting partition in the suit.
If anybody whosoever has any objection in the proceedings, they should be present either personally or through his/her Counsel on 19/3/2026 at 11.00 am, otherwise it will be taken as that nobody has any objection in the disposal of the application.
By Order
Blessen Georgy Mathews
Counsel for the Plaintiffs
Kottayam
19.01.2026
കോടതി അറിയിപ്പ് - ബഹു: കോതമംഗലം മുൻസിഫ് കോടതി മുമ്പാകെ - E.P. 108/2023 IN
ARC 2000/2018
Petitioner/Decree holder:
The Pothanicad Farmer's Co. Op. Bank Ltd,
No. E.3510 Pothanicad,
Represented by its Managing Director, Ciby V. George,
aged 57, D/o George,
residing at Melethu house,
Pulinthanam Kara, Enanalloor Village,
Muvattupuzha Taluk.
Respondents/J.D.
1 Basil Joseph,
aged about 32 years,
S/o Joseph K.A.,
residing at Kakkathottathil house,
Pothanicad Kara, do Village,
Kothamangalam Taluk.
ടി വിധി കടക്കാരനെ തെര്യപ്പെടുത്തുന്നത്
കോതമംഗലം വില്ലേജ് സർവ്വേ 828/2A/5/6 യിൽ കിഴക്ക് കാക്കത്തോട്ടത്തിൽ ചാക്കോ വക, തെക്ക് - ശാന്ത ജോസഫ് വക, വഴി, പടിഞ്ഞാറ് - പൊത്തനാട്ടിൽ ബാബു വക, വടക്ക് - കണ്ണാപറമ്പിൽ വക എന്നീ എലുകയ്ക്കകത്ത് അടങ്ങുന്ന 02.02 ആർ വസ്തുവിൽ വിധി കടക്കാരന് അവകാശപ്പെട്ട ഊടുകൂർ മൂന്നിൽ ഒന്ന് അവകാശവും, ആയതിലെ സകലവിധ വൃക്ഷാദികളും ആകുന്ന പട്ടിക വസ്തു ലേലത്തിൽ വിൽപ്പിച്ച് വിധി സംഖ്യ ഈടാക്കി കൊടുപ്പിക്കണമെന്നും ലേല സംഖ്യയും വിധിക്കടവും പരസ്പരം തട്ടിക്കിഴിപ്പാൻ അനുവദിക്കണമെന്നും വിധി ഉടമസ്ഥൻ അപേക്ഷിച്ചിരിക്കുന്നതും പരസ്യത്തിൽ അടയ്ക്കേണ്ട വിവരങ്ങളെപ്പറ്റിയും മറ്റും വ്യവസ്ഥപ്പെടുത്തുന്നതിന് 2026-ാം ആണ്ട് ജനുവരി മാസം 30-ാം തീയതിയ്ക്ക് അവധിയ്ക്ക് വച്ചിട്ടുള്ളതിനാൽ പ്രസ്തുത തീയതി രാവിലെ 11 മണിയ്ക്ക് ബഹു. കോടതി മുമ്പാകെ നേരിട്ടോ, അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരം ഹാജരാകുവാൻ ഇതിനാൽ നിർദ്ദേശിക്കുന്നു. അല്ലാത്തപക്ഷം മേൽ നമ്പർ കേസ് നിങ്ങളുടെ അഭാവത്തിൽ നിയമാനുസൃതം തീർപ്പാക്കുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
എന്ന് ഉത്തരവിൻ പ്രകാരം
(ഒപ്പ്)
അഡ്വക്കേറ്റ് : ജിജി പീറ്റർ
കോതമംഗലം 15-01-2026
തലശ്ശേരി അഡീഷണൽ സബ്ബ് കോടതി മുമ്പാകെ - OS 106/25
ജയദേവ്. G } അന്യായം
വത്സല അനന്തൻ മുതൽ പേർ } പ്രതികൾ
D6) അർച്ചന D/o. ജയശീല, അമൃത ഹൗസ്, കടുങ്ങാപ്പുറത്ത്, പി.ഒ. പുറമേരി, വടകര - 673503
മേൽ നമ്പ്ര് പ്രതിക്കുള്ള നോട്ടീസ് പ്രസിദ്ധപ്പെടുത്തുവാൻ കല്പിച്ച് കേസ് 07/01/2026 ന് രാവിലെ 10.30 മണിക്ക് വിചാരണക്ക് വെച്ച വിവരം അറിയിക്കുന്നു.
പി.പി. ബീന
അന്യായ ഭാഗം അഡ്വക്കേറ്റ്
ബഹു: ഏറ്റുമാനൂർ കുടുംബ കോടതി മുമ്പാകെ - O.P. Nos 1716/2022
lA.3/2024
ഹർജിക്കാരി/വാദി
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർ പോസ്റ്റലതിർത്തിയിൽ(പിൻ:686104) ഏനാചിറ പുത്തൻ വീട്ടിൽ അബ്ദുൾ ലത്തീഫ് മകൾ 36 വയസ്സുളള മിഞ്ചു ലത്തീഫ്.
എതൃഹർജിക്കാർ/ പ്രതികൾ
1. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ ഫാത്തിമാപുരം പോസ്റ്റലതിർത്തിയിൽ നിന്നും ഇപ്പോൾ താമസം ടി ജില്ലയിൽ ടി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തൃക്കൊടിത്താനം പോസ്റ്റലതിർത്തിയിൽ വലിയപറമ്പിൽ വീട്ടിൽ അബ്ദുൾ ലത്തീഫ് മകൻ 42 വയസ്സുള്ള സഫിൽ അബ്ദുൾ ലത്തീഫ്.
2. ടിയിൽ ടിയാളുടെ മാതാവ് 63 വയസ്സുള്ള അമ്മാജാൻ
3. ടിയിൽ ടിയാളുടെ പിതാവ് 66 വയസ്സുള്ള അബ്‌ദുൾ ലത്തീഫ്
എതൃഹർജിക്കാരെ തെര്യപ്പെടുത്തുന്നത്
ഹർജിക്കാരിയ്ക്ക് കുടുംബ വീട്ടിൽ നിന്നും ഓഹരിയിനത്തിൽ ലഭിച്ച സ്വർണ്ണാഭരണങ്ങളും, പണവും ആയതിൻ്റെ പലിശയും, മറ്റ് അനുബന്ധ സാധനങ്ങളും ടി എ തൃ ഹർജിക്കാരിൽ നിന്നും തിരികെ ലഭിക്കുന്നതിനു മറ്റുമായി ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ കേസ്സ് ( 13-1-2026)തീയതിയിൽ അവധിക്ക് വച്ചിട്ടുളളതും ടി കേസ്സ് സംബന്ധിച്ച് എതൃഹർജിക്കാർക്ക് ഏതെങ്കിലും ആക്ഷേപമുള്ള പക്ഷം അന്നേ ദിവസം രാവിലെ 11.00 മണിയ്ക്ക് നേരിട്ടോ നിയമപ്രകാരം ചുമതലപ്പെടുത്തിയ ഏജന്റോ മുഖാന്തിരമോ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ച് കൊള്ളേണ്ടതും അല്ലാത്തപക്ഷം ആയത് സംബന്ധിച്ച് ടി എ തൃഹർജിക്കാർക്ക് ആക്ഷേപമൊന്നുമില്ലെന്ന് കണ്ട് ടി കേസ്സ് തീർച്ച പ്പെടുത്തുന്നതാണെന്നും ഇതിനാൽ അറിയിച്ചു കൊളളുന്നു.
ഉത്തരവിൻപ്രകാരം
28-7-2025
ഏറ്റുമാനൂർ
അഡ്വ.പി.അനിൽകുമാർ






