പാസ്പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിലെ അജ്ഞാതനായ ഉദ്യോഗസ്ഥന്റെ തെറ്റായ പ്രസ്താവനയെ ന്യായീകരിക്കാൻ, ഉദ്യോഗസ്ഥവൃന്ദം 2013ലെ ബോംബെ ഹൈകോടതി വിധി ബോധപൂർവം തെറ്റായി ഉദ്ധരിക്കുകയായിരുന്നു. 2013 ജൂലൈ 26ലെ നിർദിഷ്ട ഉത്തരവിൽ, ഒരു പാസ്പോർട്ട് ഒരാളുടെ പൗരത്വത്തിനുള്ള തെളിവാണോ എന്ന ചോദ്യം ഹൈകോടതി പരിഗണിച്ചിട്ടേയില്ല.