Begin typing your search above and press return to search.
proflie-avatar
Login

മാളം

മാളം
cancel

മീൻ നന്നാക്കാൻ

അടുക്കള മുറ്റത്ത്

അമ്മ പതിവായി

ഇരിക്കാറുള്ളിടമുണ്ട്.

അമ്മക്കഭിമുഖമായി

മതിലിലൊരു പൊത്ത്.

പാമ്പിെൻറയോ

പെരുച്ചാഴിയുടെയോ

എലിയുടെയോ മാളമാണത്.

അമ്മക്കൊപ്പം പൂച്ചയും

ഇടക്കിടെ പൊത്തിലേക്ക് നോക്കും.

ഇരുട്ട് പെറ്റുകൂട്ടിയ

അതിെൻറയകത്ത് നിന്ന്

ഒരൊച്ചയും

ഈ നാൾ വരെ കേട്ടിട്ടില്ല.

രഹസ്യങ്ങളടക്കം ചെയ്ത

ഏതോ ഒരു മറുലോകം.

അതിനകത്തുനിന്ന്

ഏതോ ഒരു ജീവി

നമ്മളെ കാണുന്നുണ്ടാവും.

അതിെൻറ ഭാഷയും മൗനവും

വെളിച്ചത്തു വരുന്നത്

ആരുമറിയാത്തതാവണം

അതിെൻറ സംഗീതം

നമ്മുടെ കേൾവിയിൽ

പാട്ടായ് തിരിയാത്തതാവണം.

അതിെൻറ ആഘോഷങ്ങളുടെ രാവ്

നമ്മളുറങ്ങിത്തീർക്കുന്നുണ്ടാവണം.

മീൻ നന്നാക്കിയ ചട്ടി

പുറത്തിട്ട്

അമ്മ മാളത്തിലേക്കിഴയുന്ന

ഒരു സ്വപ്നം

എന്നെ അസ്വസ്ഥയാക്കി.

എല്ലാവരും ഉറങ്ങുന്നുവെന്നുറപ്പിച്ച്

ശ്വാസമടക്കി

ഞാനതിലേക്കിഴഞ്ഞു.

അച്ഛനില്ലാത്ത കുട്ടിക്ക്

അമ്മയെ നഷ്ടപ്പെടാൻ പാടില്ല.

Show More expand_more
News Summary - madhyamam weekly poem