Begin typing your search above and press return to search.
proflie-avatar
Login

വട്ടംമാടൽ

വട്ടംമാടൽ
cancel

ഉത്സവത്തിമർപ്പിൽ ആറാടി നടക്കവേ ആരു ശ്രദ്ധിക്കുന്നു ഒരു ചെണ്ടയെ? വലന്തലയിലുമിടന്തലയിലുംമേഘഗർജനമായും ദലമർമരമായും അതവിടെയുണ്ട്. ഇത് നെറികേടിന്റെ തട്ടകത്തിൽഅടിയേറ്റു പുളയുന്ന ചെണ്ടകളുടെ വിചിത്രലോകമെന്നൊരു നിലാക്കീറുമൊഴിയും. തടിക്കുഴലിനുള്ളിലെശൂന്യതയിൽ തൊലിയുരിഞ്ഞ മൃഗരോദനം ചപ്പങ്ങക്കോലിനാൽപുറം പൊളിയവേ വിശന്ന...

Your Subscription Supports Independent Journalism

View Plans

ഉത്സവത്തിമർപ്പിൽ

ആറാടി നടക്കവേ

ആരു ശ്രദ്ധിക്കുന്നു

ഒരു ചെണ്ടയെ?

വലന്തലയിലുമിടന്തലയിലും

മേഘഗർജനമായും

ദലമർമരമായും

അതവിടെയുണ്ട്.

ഇത് നെറികേടിന്റെ തട്ടകത്തിൽ

അടിയേറ്റു പുളയുന്ന

ചെണ്ടകളുടെ വിചിത്രലോകമെന്നൊരു

നിലാക്കീറുമൊഴിയും.

തടിക്കുഴലിനുള്ളിലെ

ശൂന്യതയിൽ

തൊലിയുരിഞ്ഞ

മൃഗരോദനം

ചപ്പങ്ങക്കോലിനാൽ

പുറം പൊളിയവേ

വിശന്ന വയറിൽനിന്നൊരു കരിമണമുയരും

പിറന്നപടി

പ്രഹരമേൽക്കവേ

ഒരു മിന്നൽപ്പിണരോടി മറയും

കനി നിറഞ്ഞിരുന്ന

മരമായിരുന്ന നാൾ

അകമെരിയിക്കുമോർമയായ് നെടുവീർപ്പിടും

പഞ്ചിപ്പഴയാൽ

വട്ടംമാടലിൽ

മിനുക്കിയെടുത്തിട്ടുപോലും വറ്റിക്കാനാവാത്ത

ഒരു നിലവിളി കേൾക്കാം

അമറുമ്പോഴുമൊരാലിലയെ

കീറിയെടുക്കുന്ന സൂക്ഷ്മത ഉള്ളിലൊളിപ്പിക്കുമത്.

ആർക്കു വേണ്ടിയോ

അടികൊള്ളുന്ന ചെണ്ട.

ചെണ്ടയുടെ ദുഃഖമറിയാത്തവൻ

ഉണ്ടു കഴിഞ്ഞവൻ

അവനിനിയൊരു ശയ്യ മതി.

ഉണ്ണാത്തവന്റെ വിശപ്പളക്കാനാവാത്ത

വരണ്ട ദർശനങ്ങളവന് കൂട്ട്.

പുറം പൊളിയുമസഹ്യവേദനയിലും ഒരു ചെണ്ട

പ്രപഞ്ചത്തെയാകെ

കുഴമറിക്കുന്നുണ്ട്.

ഉറങ്ങാനാവാതെ

പിടഞ്ഞെണീക്കുന്നുണ്ട്

നിഴലുകൾ

വട്ടംമാടൽ

തുടരും!



News Summary - weekly literature poem