Begin typing your search above and press return to search.
proflie-avatar
Login

പൂവൻ

പൂവൻ
cancel

അളിയൻ വരുന്ന ദിവസംഅറുക്കപ്പെടുമെന്ന് ഞങ്ങൾടെ പൂവന് ആരോ ഒറ്റിക്കൊടുത്തു. വീട്ടിലെ നാല് പിടകളുംഅന്നുറങ്ങിയില്ല പുലർച്ചെ പൂങ്കോഴി കൂവിയില്ല കൂടാകെ ശ്മശാന മൂകത. മുറ്റത്തു കൊത്തിപ്പെറുക്കാൻഒട്ടുമേ മെനക്കെടാതെ അന്നവൻ -പൂവൻ പള്ളിപ്പറമ്പിലേക്ക് നടന്നു. മരിച്ചു പോയവർ എങ്ങനെ കിടക്കുന്നുവെന്നറിയാൻ വിശാല മൈതാനിയിൽവിസ്തരിച്ച് നടന്ന് വയറു നിറച്ചുണ്ട് ആത്മാക്കളുടെ ഭൂമി അതിരസമെന്ന് മനസ്സിലുറപ്പിച്ചു. പിടധർമിണികളാവട്ടെഅയലത്തു വീട്ടിൽ മുട്ടയിട്ട്, അടുക്കളയിൽനിന്ന് മീൻ കട്ട് പൂച്ചക്ക് കൊടുത്ത് എലികളെ പിടിക്കരുതെന്ന താക്കീതുമിട്ട്‌. നെയ്ച്ചോറരിയുടെ ചാക്കിലേക്ക്എലികൾക്ക്...

Your Subscription Supports Independent Journalism

View Plans

അളിയൻ വരുന്ന ദിവസം

അറുക്കപ്പെടുമെന്ന്

ഞങ്ങൾടെ പൂവന്

ആരോ ഒറ്റിക്കൊടുത്തു.

വീട്ടിലെ നാല് പിടകളും

അന്നുറങ്ങിയില്ല

പുലർച്ചെ പൂങ്കോഴി കൂവിയില്ല

കൂടാകെ ശ്മശാന മൂകത.

മുറ്റത്തു കൊത്തിപ്പെറുക്കാൻ

ഒട്ടുമേ മെനക്കെടാതെ

അന്നവൻ -പൂവൻ

പള്ളിപ്പറമ്പിലേക്ക് നടന്നു.

മരിച്ചു പോയവർ

എങ്ങനെ കിടക്കുന്നുവെന്നറിയാൻ

വിശാല മൈതാനിയിൽ

വിസ്തരിച്ച് നടന്ന്

വയറു നിറച്ചുണ്ട്

ആത്മാക്കളുടെ ഭൂമി

അതിരസമെന്ന് മനസ്സിലുറപ്പിച്ചു.

പിടധർമിണികളാവട്ടെ

അയലത്തു വീട്ടിൽ മുട്ടയിട്ട്,

അടുക്കളയിൽനിന്ന്

മീൻ കട്ട് പൂച്ചക്ക് കൊടുത്ത്

എലികളെ പിടിക്കരുതെന്ന

താക്കീതുമിട്ട്‌.

നെയ്ച്ചോറരിയുടെ ചാക്കിലേക്ക്

എലികൾക്ക് വഴികാട്ടാൻ

അട്ടത്തു കയറി

മട്ടത്തിൽ മറഞ്ഞിരുന്നു.

ചളിപിളി കാലുകളിൽ

തേച്ചുപിടിപ്പിച്ചപോൽ നിറച്ച്

ഉമ്മച്ചി തുടച്ചിട്ട

ടൈലുകളിലൂടെ

ചന്നം പിന്നം ചാടി

ചറ പറ ഓടി.

പെങ്ങളുടെ ഓമനക്കിടാങ്ങൾ

മുറ്റത്തുലാത്തുമ്പോൾ

പാഞ്ഞെത്തി പറന്ന് കൊത്തി.

വടക്കിനിയിലിരുന്ന്,

പൂവൻതന്നെ വേണം

വേറൊന്നും പറ്റില്ലെന്ന്

പിന്നെയും പിന്നെയും

അമ്മായി ഫോണിൽ

പറഞ്ഞപ്പോൾ

ഒറ്റയും തെറ്റയുമായി

പറമ്പിലലഞ്ഞു നടന്നവർ

പുറത്തിറങ്ങാൻപോലും വിരണ്ടു

വീട്ടുകാരോട് കൂട്ട് വെട്ടി.

പിന്നാമ്പുറത്ത്

തളികയിൽ വിടർത്തിയിട്ട

പോത്തിറച്ചി കണ്ട്

അവരാകെ മുള്ളി.

അമ്മിക്കല്ലിലുരച്ച്

കത്തിമിനുക്കിയപ്പോൾ

ഉടലുവേറിടുന്ന വേദനയോടെ

ഉച്ചത്തിൽ കൊക്കിക്കൂവി.

അറവിനും വറവിനും

തട്ടം കൂട്ടുമ്പോൾ

തൊടിയിലിരുന്നവർ

ഞങ്ങളെയൊന്നാകെ

അറുക്കുകയും വെറുക്കുകയും

ചെയ്തുകൊണ്ടേയിരുന്നു.

കോഴിക്കൂടിനു പിന്നിലെ

വാഴയിൽനിന്ന്

പൂവൻകൊല വെട്ടിയിറക്കി

തൂക്കിവരുമ്പോൾ

കൂട്ടിലുള്ളവരൊന്നടങ്കം

നേർശ്വാസം വിട്ടു.

അളിയൻ വരുന്ന ദിവസം

അറുക്കപ്പെടുമെന്ന്

ഒറ്റിക്കൊടുത്തവനെ

തിരഞ്ഞിറങ്ങാൻ

അവർ തക്കം പാർത്തിരുന്നു.


News Summary - weekly literature poem