Begin typing your search above and press return to search.
proflie-avatar
Login

അറിയില്ല

അറിയില്ല
cancel

അറിയില്ല ഞങ്ങൾക്ക്

കുഞ്ഞുപൂക്കളെയവർ

പ്രാണനാൽ പുതയ്ക്കുമ്പോൾ

തുളയും വെടിയാഴം

തകരാനിരിക്കുന്ന വീടിന്റെ

കാവലേൽക്കും

പ്രിയമുള്ളോരെ വിട്ടു

പിരിയുന്നതിൻ വേവ്

തകർന്നൊരാകാശത്തിൻ

കനത്ത പാളിയ്ക്കുള്ളിൽ

ഒരിറ്റു ശ്വാസം കെട്ടി

വരിയുന്നതിൻ കൂറ്

വെളിച്ചം വെടിഞ്ഞൊരു

തെരുവിൽ നെഞ്ചോടൊന്നും

ചേർക്കുവാൻ അരുതാതെ

ഉഴറുന്നതിൻ കണ്ണീർ

ചിതറും തലച്ചോറു

ചുവരിൽ കുറിക്കുന്ന

'എന്റെ മണ്ണെൻ പൊരുപ്പ് '

എന്ന വാക്കിൻ ലാക്ക്

എങ്കിലും പുലരുമ്പോൾ

പത്രത്താൾപുറമേറി

പടിക്കലെത്തും ചോര

പുരണ്ട വേദന

അദൃശ്യമായെന്റെ

ചോരയിൽ കലരുമ്പോൾ

ഒരു വാക്കുരിയാടാൻ

തരിച്ചെണീക്കുമ്പോൾ

മുറുക്കുന്നെൻ മണ്ണ്

കണ്ണുകൾ, ദിനം ദിനം

മരിക്കാതിരിക്കുവാൻ

എന്തുചെയ്യേണ്ടൂ നമ്മൾ?

(ചിത്രീകരണം: നദി)

Show More expand_more
News Summary - weekly literature poem