Begin typing your search above and press return to search.
proflie-avatar
Login

പകർത്തുമ്പോൾ

പകർത്തുമ്പോൾ
cancel

പെരിയമരം നന്നേ പുലരെ കാണാവുമ്പോൾ

വെയിലിൻ വേലക്കാരൻ ചായക്കോൽ വലിച്ചതിൽ

ലോകത്തിനതീതസൗന്ദര്യത്തെ

യിതേ വിധം

ചാലിച്ചുവയ്ക്കും പോലെ.

പുത്തനാം കര കണ്ട ആദ്യനാവികൻ,ധ്യാന -

ചിത്തനായ് സ്നേഹത്തിന്റെ തീരത്തെ

തൊടുംപോലെ.

ഊർധ്വമാം കണ്ണിൽ തിരഞ്ഞുന്മാദമെന്നോ ശങ്കി -

ച്ചാളുകൾ പരസ്പരം പുഞ്ചിരിച്ചമർത്തുമ്പോൾ

ആരളക്കുമീയിലയോരോന്നുമുദാരത തൂവെളിച്ചത്താൽ

തൂത്തുമിനുക്കുന്നൊരേപോലെ.

ദൃഷ്ടിപൊങ്ങുന്നുണ്ടിടയ്ക്കാ സ്വപ്ന

ശതാവലി

കെട്ടുപൊട്ടിയ മേഘപ്പരുത്തിക്കൊപ്പം പാറി

പെ​െട്ടന്നൊരിളം കാറ്റ് ചൂടി​െന്റ വറവിൻ മേൽ

തൂവലിൻ വിശറിയായ് പിശറുന്നതും നോക്കി.

വെറുതേയൊരു കിളി പറന്നുപരക്കുന്നു

സഹജീവിതം ജൈവസ്നേഹത്തി

ലാറാടുന്നു

എറിയും കല്ലോരോന്നും നെറ്റിയിൽ തൊടും മുമ്പെ

മൃദുലം പൂവായിതൾ വിടർത്തിച്ചിരിക്കുന്നു.

ഞാനൊരു മരത്തിനാൽ

വിപിനം സൃഷ്ടിക്കുമ്പോൾ

വെയിലിൻ വേലക്കാരൻ

ചായക്കോലൊതുക്കിക്കൊ-

ണ്ടിനിയേതാവാം നിറമെന്നോർത്തു

നിലയ്ക്കുമാ നിമിഷം, വീണ്ടും മിഴി

ഉയരും മെല്ലെത്താഴും.

ഗൂഢമാമാഴപ്പരപ്പളക്കാൻ വെമ്പും

പ്ലവവേഗമെന്നതുപോലെ

നിശ്ചിതമിടവേളയാമരം തരുമാത്മ-

നിഷ്ഠമാമനുഭവമെങ്ങനെ പകരും ഞാൻ?


Show More expand_more
News Summary - malayalam poem