Begin typing your search above and press return to search.
proflie-avatar
Login

തങ്കപ്പൻ

poem
cancel

ഒരു രാത്രി നാട്ടിലെ പ്രമുഖ തറവാട്ടു വീട്ടുവളപ്പിൽ

അനാശാസ്യത്തിന് പിടികൂടപ്പെട്ട തങ്കപ്പനെ

കുറച്ചാളുകൾ ഒരു മരത്തിൽ കെട്ടിയിട്ടു

തങ്കപ്പനെ കൈകാര്യംചെയ്ത ആദ്യത്തെയാൾ

പ്രകൃതിവിരുദ്ധ പീഡനക്കേസിൽ

പുറത്തിറങ്ങിയിട്ട് രണ്ടാഴ്ച തികഞ്ഞിട്ടില്ല

കെട്ടിയിടാൻ കയറെടുത്തവൻ

ഒറ്റച്ചവിട്ടിന് ഭാര്യയെ ആ ജീവനാന്തം

കിടപ്പു രോഗിയാക്കിയവനാണ് കെട്ടോ

കെട്ടിയിട്ടവനോ,

ഇന്നലെ രാത്രി ക്ഷണിക്കപ്പെടാതെ

ഇതേയിടത്തിലേക്കുള്ള

വരവിനിടെ വക്കില്ലാക്കിണറ്റിൽ വീണ്

രാവിലെ സൂര്യൻ പൊള്ളിച്ചപ്പോൾ

എണീറ്റു പോയവൻ

ആ രാത്രി നീണ്ട് നീണ്ട് പകലായി,

രാത്രിയായി പിന്നെയും പകലായിട്ടും

വെളിച്ചത്തിന്റെ ഒരു നൂൽപ്പൊട്ടുപോലും

ആ മരച്ചോട്ടിലേക്ക് അരിച്ചിറങ്ങാത്തത്

എന്തെന്ന് എത്ര തലയുരുകിയാലോചിച്ചിട്ടും

തങ്കപ്പന് പിടികിട്ടിയില്ല.

അവസാനം

അതിന്റെ ഒരില പൊഴിഞ്ഞു

തന്റെ മടിയിൽ വീണപ്പോഴാണ്

തന്നെ കെട്ടിയിട്ടിരിക്കുന്നത്

ഒരു ‘ജാതി’ മരത്തിലാണെന്ന്

തങ്കപ്പന് തിരിച്ചറിവുണ്ടാകുന്നത്.


Show More expand_more
News Summary - Malayalam Poem