Begin typing your search above and press return to search.
proflie-avatar
Login

പ്രതീതി നേരം

പ്രതീതി നേരം
cancel

തടഞ്ഞുനിർത്തുമപരാഹ്നം മണിപ്പൂട്ടിൻ മുഴക്കം മുറ്റത്തുനിൽക്കുമൊരു ചെമ്പകം അതിൽ കുറേ പൂക്കൾ അഞ്ചാറു പൂക്കൾ കൊഴിഞ്ഞും കിടക്കുന്നു മുഖം കുനിഞ്ഞുനിൽക്കുമൊരു കാറ്റ് മുണ്ടിൻതുമ്പ് കുടയും നിഴൽ മേഘവിധാനത്തിൽ അണിഞ്ഞൊരുങ്ങിയ രണ്ടു പാവകൾ കെട്ടിപ്പുണരുന്നു കയ്യടിയൊച്ചകൾ താക്കോലെപ്പൊഴും പഴുതിൽത്തന്നെയിരിക്കു മപ്പന്റെ പെട്ടിയുടെ മണിപ്പൂട്ടിൻ മുഴക്കം മുറ്റത്തൊരിക്കലുമില്ലായിരുന്നൊരു ചെമ്പകം അതിലിരിക്കുന്നു കുറേ മൈനകൾ അഞ്ചാറെണ്ണം...

Your Subscription Supports Independent Journalism

View Plans

തടഞ്ഞുനിർത്തുമപരാഹ്നം

മണിപ്പൂട്ടിൻ മുഴക്കം

മുറ്റത്തുനിൽക്കുമൊരു ചെമ്പകം

അതിൽ കുറേ പൂക്കൾ

അഞ്ചാറു പൂക്കൾ കൊഴിഞ്ഞും കിടക്കുന്നു

മുഖം കുനിഞ്ഞുനിൽക്കുമൊരു കാറ്റ്

മുണ്ടിൻതുമ്പ് കുടയും നിഴൽ

മേഘവിധാനത്തിൽ

അണിഞ്ഞൊരുങ്ങിയ രണ്ടു

പാവകൾ കെട്ടിപ്പുണരുന്നു

കയ്യടിയൊച്ചകൾ

താക്കോലെപ്പൊഴും പഴുതിൽത്തന്നെയിരിക്കു

മപ്പന്റെ പെട്ടിയുടെ

മണിപ്പൂട്ടിൻ മുഴക്കം

മുറ്റത്തൊരിക്കലുമില്ലായിരുന്നൊരു ചെമ്പകം

അതിലിരിക്കുന്നു കുറേ മൈനകൾ

അഞ്ചാറെണ്ണം താഴെയും നടക്കുന്നു

പച്ചച്ചുവരുകളുള്ളയാകാശം

ചില്ലുകൂടിനുള്ളിലെ വെളിച്ചത്തിൻ മണം

മേഘവിധാനത്തിൽ

രണ്ടു പാവകൾ ഉമ്മവെക്കുന്നു

മിന്നുന്ന കോസ്റ്റ്യൂം

കയ്യടിയൊച്ചകൾ

മറ്റാരും തുറക്കാനൊരിക്കലും തുനിഞ്ഞിട്ടില്ലാത്ത

അപ്പന്റെ പെട്ടിയുടെ

മണിപ്പൂട്ടിൻ മുഴക്കം

മുറ്റത്തെപ്പോഴെങ്കിലുമുണ്ടായേക്കാ

നിടയുള്ളൊരു ചെമ്പകം

അതിൽ നിറച്ചും പൂക്കൾ

അതിൽ നിറച്ചും മൈനകൾ

കുറേ പൂക്കൾ കൊഴിഞ്ഞും കിടക്കുന്നു

കുറേ മൈനകൾ താഴെയും നടക്കുന്നു

ആരോ ആരെയോ നീട്ടിവിളിക്കുന്നു

ആരോ വിളികേൾക്കുന്നു

ഇടയിലെ മൗനം

തുടരുന്നു

മേഘവിധാനത്തിൽ

പന്ത്രണ്ടു രാശികളിൽ പന്ത്രണ്ടു പാവക്കുട്ടികൾ

തിളങ്ങിയിരിക്കുന്നു

കുറേ മാറി മങ്ങിനിന്നു

പതിമൂന്നാമത്തെ പാവക്കുട്ടി

വിതുമ്മുന്നു

കയ്യടിയൊച്ചകൾ

കയ്യടിയൊച്ചകൾ

ചൂളംകുത്തുകൾ

കൂക്കിവിളികൾ

താക്കോലൂരിത്താഴെ

വെച്ചേതോ രാത്രി കവർന്നെടുത്തോണ്ടുപോയ

അപ്പന്റെ പെട്ടിയുടെ

മണിപ്പൂട്ടിൻ മുഴക്കം

തടഞ്ഞുനിൽക്കുമപരാഹ്നം.

News Summary - madhyamam weekly malayalam poem