Begin typing your search above and press return to search.
proflie-avatar
Login

തുറകളുടെ പാട്ട്

തുറകളുടെ പാട്ട്
cancel

കാലൊടിഞ്ഞ്തോട് പൊട്ടി പാതിജീവനായി കൂടംകുളത്ത് നിന്ന് പുറപ്പെട്ട ഒരു ഞണ്ട് വിഴിഞ്ഞം ഹാർബറിന്റെ തിരയുച്ചിയിൽ ചുറ്റിനിന്നു കല്ലിടുമ്പോൾ അടിയിൽ പതുങ്ങാം മണ്ണ് കോരുമ്പോൾ ആഴങ്ങളിൽ ഒളിക്കാം എല്ലാം ഒലിച്ചടങ്ങിയാലും തിരയുണ്ടാകും അതിനുച്ചിയിൽ അള്ളിപിടിച്ചു ചുറ്റാം ഒന്നാം കല്ലിൽ തിരയടങ്ങി രണ്ടാം കല്ലിൽ കടലിളകി മണല് മാന്തിയ പൊന്തുകളിൽ ജലാരവം ശൂന്യത കടല് വറ്റുകയാണോ വേലിയേറുകയാണോ പന്തിയല്ലെന്ന് കണ്ട് ഞണ്ട് ആലപ്പാട്ടേക്ക്...

Your Subscription Supports Independent Journalism

View Plans

കാലൊടിഞ്ഞ്

തോട് പൊട്ടി

പാതിജീവനായി

കൂടംകുളത്ത് നിന്ന് പുറപ്പെട്ട

ഒരു ഞണ്ട്

വിഴിഞ്ഞം ഹാർബറിന്റെ തിരയുച്ചിയിൽ

ചുറ്റിനിന്നു

കല്ലിടുമ്പോൾ അടിയിൽ പതുങ്ങാം

മണ്ണ് കോരുമ്പോൾ ആഴങ്ങളിൽ ഒളിക്കാം

എല്ലാം ഒലിച്ചടങ്ങിയാലും തിരയുണ്ടാകും

അതിനുച്ചിയിൽ അള്ളിപിടിച്ചു ചുറ്റാം

ഒന്നാം കല്ലിൽ തിരയടങ്ങി

രണ്ടാം കല്ലിൽ കടലിളകി

മണല് മാന്തിയ പൊന്തുകളിൽ

ജലാരവം

ശൂന്യത

കടല് വറ്റുകയാണോ

വേലിയേറുകയാണോ

പന്തിയല്ലെന്ന് കണ്ട്

ഞണ്ട് ആലപ്പാട്ടേക്ക് വിട്ടു

പൊന്നുമണൽ

ചകിരിനാരിൽ പറ്റിപ്പിടിച്ചു കപ്പല് താണ്ടിയ മണൽ

സായിപ്പിന്റെ കൈവെള്ളയിൽ

ഞെരിപിരികൊണ്ട മിന്നൽ

പകലിലും മിന്നുന്നേ നക്ഷത്രമേ

അതിലുരുണ്ട്

ഉടല് കുടഞ്ഞു കഴിയാം

പെട്ടെന്ന് യന്ത്രമുരൾച്ച

ഞണ്ടിന്റെ കൈപോലുള്ള

പെരുവായൻ കൈ

കാലൊടിഞ്ഞ്

തോട് പൊട്ടി

പാതിജീവനായ ഞണ്ട്

അവിടെന്ന് പുറപ്പെട്ട്

ചെല്ലാനത്തിന്റെ കിഴക്കേ വശത്തൂടെ

പൊഴികൾക്കിടയിലൂടെ

ഉള്ള കരയിലേക്ക് ചെന്നേറി

ജലമൊഴിയാത്ത

നിലംപതിക്കാറായ വീടുകൾക്കിടയിൽനിന്നും കേട്ടു

കാറൽമാൻ ചരിതം

ഒന്നൊന്നായി ഇറങ്ങിവന്നു

കസവ് തട്ടം

പള പള ഉടുപ്പ്

എല്ലാം നരച്ചത്

ഇനി ഉടുക്കാനാവാത്തത്

ഞണ്ട് പതിയെ വിണ്ടചുവരുകൾക്കിടയിൽ കേറി

അവിടെ തന്നെയിരുന്നു

ഇപ്പോഴുമുണ്ടാകും

അല്ലെങ്കിൽ ഇളകി പോയിട്ടുണ്ടാകാം

എങ്കിൽ എവിടെയെന്ന് മാത്രം തിരയരുത്

ഒരു ഞണ്ടിനും ജീവിക്കാൻ കഴിയാത്ത

തുറകളുടെ പാട്ടാണിത്.

News Summary - madhyamam weekly malayalam poem