Begin typing your search above and press return to search.
proflie-avatar
Login

സ്വപ്നം

സ്വപ്നം
cancel

01പടികൾ ഇറങ്ങി അരയോളംവെള്ളത്തിൽനിന്ന് മുന്നിലേക്കു നോക്കുമ്പോൾ മോൾപ്പടിയിൽനിന്ന് മഞ്ഞസാരിയുടുത്ത തലയിൽ പൂചൂടിയ തമിഴ് സ്ത്രീ വിളിച്ചു പറയുന്നു ഇറങ്ങല്ലേ ഇറങ്ങല്ലേ മുങ്ങി ഒഴുകിപ്പോവും എന്ന്. തലതിരിച്ച് വീണ്ടും മുന്നിലേക്കു നോക്കുമ്പോൾ കണ്ണിന്റെ അതേ വിതാനത്തിൽ വെള്ളപ്പരപ്പ് കൺപീലിയാൽ തല്ലാൻ തോന്നി. വെള്ളം മുക്കിയ പടവിൽത്തന്നെ നിൽക്കുമ്പോൾ മൂത്രശങ്ക ഞാൻ തല ചെരിച്ച് തമിഴ് സ്ത്രീയെ നോക്കി ഒഴിച്ചോ എന്ന് അവർ പറയുമോ? അവർ മറുപടി...

Your Subscription Supports Independent Journalism

View Plans

01

പടികൾ ഇറങ്ങി അരയോളം

വെള്ളത്തിൽനിന്ന് മുന്നിലേക്കു നോക്കുമ്പോൾ

മോൾപ്പടിയിൽനിന്ന്

മഞ്ഞസാരിയുടുത്ത

തലയിൽ പൂചൂടിയ

തമിഴ് സ്ത്രീ വിളിച്ചു പറയുന്നു

ഇറങ്ങല്ലേ

ഇറങ്ങല്ലേ

മുങ്ങി ഒഴുകിപ്പോവും എന്ന്.

തലതിരിച്ച് വീണ്ടും മുന്നിലേക്കു നോക്കുമ്പോൾ

കണ്ണിന്റെ അതേ വിതാനത്തിൽ

വെള്ളപ്പരപ്പ്

കൺപീലിയാൽ തല്ലാൻ തോന്നി.

വെള്ളം മുക്കിയ പടവിൽത്തന്നെ നിൽക്കുമ്പോൾ

മൂത്രശങ്ക

ഞാൻ

തല ചെരിച്ച് തമിഴ് സ്ത്രീയെ നോക്കി

ഒഴിച്ചോ എന്ന്

അവർ പറയുമോ?

അവർ മറുപടി പറയാഞ്ഞാവണം

സ്വപ്നം അടുത്ത പേജു മറിച്ചു.

02

ബസുകളൊരായിരം വന്നുപോകുമൊരിടത്തിൽ

ഒറ്റയ്ക്ക് ഞാൻ നിൽക്കുന്നു.

എനിക്കെങ്ങോട്ടും പോവാനില്ല.

ഞാനൊരു ബസിനെയും

കാക്കുന്നില്ല.

ബസു വന്നു നിൽക്കുമിടത്തിൽ

ഒരു ചെരിവ്

ചെരിവിൽ

ഒരുത്തൻ മരിച്ചുറങ്ങുന്നു.

കൈകാൽ ലുങ്കി ഷർട്ടുകൾ

മുഷിഞ്ഞതൊന്നുമറിയാതുള്ള ഉറക്കം.

അവനെ നോക്കി

വഴിവക്കിൽ നിൽക്കേ

പെട്ടെന്നൊരു ബസ്

പരുന്തു പറക്കുംപോലെ വന്ന്

അവന്റെ മേലേറി

സഡൻ ബ്രേക്കിട്ട്

ഡ്രൈവർ ചാടിയിറങ്ങി

എൻ നേരെ വന്ന്,

എന്നെക്കടന്ന്

കർട്ടനിട്ടൊരു മുറിയിൽ വന്നിരിക്കുന്നു.

ഹൽവാക്കഷ്ണം ചതഞ്ഞപോലെ ഉറങ്ങിയവന്റെ ദേഹം

പുറത്തേക്കു തെറിക്കാത്ത ചോര

എള്ളുണ്ടപോലെ അവന്റെ തല

ഉരുണ്ട് തെറിച്ചാ ജനാലയിലിടിച്ച്

എന്റെ കാലിൽ വന്നുവീഴുന്നു.

എങ്ങോട്ടും പോകാനില്ലാത്ത ഞാൻ

മുറിയിൽ

തലയിൽ കൈവെച്ച്

അലറിക്കരയുന്നു ഡ്രൈവർ

ജനാലക്കർട്ടൻ മെല്ലെ ഇളകുന്നു.

തലയിൽ

മുല്ലമാല ചൂടിയ തമിഴ് സ്ത്രീ എവിടെ എന്ന് ഞാൻ

കണ്ണാലെ തിരയുന്നു.

03

ഞാൻ നോക്കുമ്പോഴുണ്ട്

28 ദിവസം മുന്നേ മരിച്ചുപോയ അമ്മ

മുകൾപ്പടവിൽ നിൽക്കുന്നു.

താഴെ വെള്ളത്തിൽ

നിൽക്കുമെന്നെ

നോക്കുന്നു

നരച്ച മുടി കാറ്റിലിളകുന്നു.

ദേഹത്തോടു പറ്റിയ അമ്മിഞ്ഞ

കുപ്പായത്തിനുള്ളിൽ കിടന്നുറങ്ങുന്നു.

ഉച്ചയ്ക്കു ഞാൻ

കുളിമുറിയിൽ നിന്നെടുത്തു മാറ്റിയ

കുഴമ്പിൻ കുപ്പിയിൽക്കണ്ട

നര മുടി പെട്ടെന്നോർമ വന്നു.

താനിരുന്നിടം

എവിടെയെന്നു കുപ്പിക്കഴുത്തിൽച്ചുറ്റി

തിരയുമ്പോലെ

അതെന്നെ നോക്കിയ അതേ നോട്ടം.

നരമുടി തേടി വന്നതായിരിക്കുമോ?

ഞാനതെവിടെ വെച്ചു?

News Summary - madhyamam weekly malayalam poem