Begin typing your search above and press return to search.
proflie-avatar
Login

ലേലം

ലേലം
cancel

വലിച്ചുവാരിയിട്ടിരിക്കുന്നചിത്രത്തുന്നലുകളും മെഴുകിയും ചുളിവുകള്‍തീര്‍ത്ത് വെടിപ്പാക്കാതെയുമുള്ള നേര്‍ത്ത പൊടിപടലങ്ങളും ലേലത്തിനായി ചമ്രംപടിഞ്ഞിരിക്കുന്നവരുടെ രണ്ടറ്റങ്ങളില്‍ കണ്ണില്‍ക്കണ്ണില്‍ നോക്കാനാവാതെ തലതാഴ്ത്തിനിന്നു പിന്നത്തെ വരിയുടെ തുടക്കത്തില്‍തന്നെ ഇന്നലെകളിലെ ദീര്‍ഘനിശ്വാസങ്ങളും നെടുവീര്‍പ്പുകളും എവിടുന്നൊക്കെയോ ഓടിപ്പാഞ്ഞുവന്ന് ഇരിക്കുന്നുണ്ടായിരുന്നു ഒറ്റപ്പെട്ടുപോയ നിരാശകളും ദിക്കറിയാത്ത നോട്ടങ്ങളും ഏന്തിയും വലിഞ്ഞും വീണും...

Your Subscription Supports Independent Journalism

View Plans

വലിച്ചുവാരിയിട്ടിരിക്കുന്ന

ചിത്രത്തുന്നലുകളും

മെഴുകിയും ചുളിവുകള്‍തീര്‍ത്ത്

വെടിപ്പാക്കാതെയുമുള്ള

നേര്‍ത്ത പൊടിപടലങ്ങളും

ലേലത്തിനായി

ചമ്രംപടിഞ്ഞിരിക്കുന്നവരുടെ

രണ്ടറ്റങ്ങളില്‍

കണ്ണില്‍ക്കണ്ണില്‍

നോക്കാനാവാതെ

തലതാഴ്ത്തിനിന്നു

പിന്നത്തെ വരിയുടെ

തുടക്കത്തില്‍തന്നെ

ഇന്നലെകളിലെ

ദീര്‍ഘനിശ്വാസങ്ങളും

നെടുവീര്‍പ്പുകളും

എവിടുന്നൊക്കെയോ

ഓടിപ്പാഞ്ഞുവന്ന്

ഇരിക്കുന്നുണ്ടായിരുന്നു

ഒറ്റപ്പെട്ടുപോയ നിരാശകളും

ദിക്കറിയാത്ത നോട്ടങ്ങളും

ഏന്തിയും വലിഞ്ഞും വീണും ഉരുണ്ടുപെരണ്ടെഴുന്നേറ്റും

വല്ലവിധേനയും

സമക്ഷത്തിലേക്ക്

എത്തുന്നുണ്ടായിരുന്നു

ഈര്‍പ്പമകന്ന ചെടിച്ചട്ടികളും

ദാഹിച്ചു നാക്കുപറ്റിയ ചെടികളും

വിരിയാന്‍ മറന്ന മൊട്ടുകളും

പച്ചമറന്നു തുടങ്ങിയ ഇലകളും

എങ്ങോട്ടെന്നില്ലാതെ ആരോടെന്നില്ലാതെ

നിറഞ്ഞ കണ്ണുകള്‍ മറച്ച്

മെല്ലെ നടന്നുവരുന്നുണ്ടായിരുന്നു

ചക്കരമണം കലര്‍ന്നു നനഞ്ഞ

പഴയൊരു ദിനപ്പത്രത്തുണ്ട്

ഒരുപാടു കാതം ദൂരത്തുനിന്നും

കൗമാരകൗതുകവുമായി

ഒരുവരിയിലിടം പിടിച്ചു;

തീക്കട്ടയില്‍ തൊട്ടതുപോലെ

എന്തെന്നറിയാതെ

പകച്ചുനിന്ന പെരുവഴിയുടെ

ഒരു കരയില്‍നിന്നാണ്

ഏകാന്തതയുടെ

ഒറ്റവരകളെല്ലാം

ഞെട്ടറ്റ പട്ടമായി

പകല്‍ മറന്നുനിന്നത്

അപ്പോഴും

ഒരു വീടു മാത്രം

ആരുമില്ലെന്ന തോന്നലിനെ

ഓടിച്ചുവിടാനാവാതെ

ഒരു നടപ്പൊച്ചയും

ഒരു തലോടലും

ഒരു കഞ്ഞിമണവും

ഉള്ളിലിട്ടോമനിച്ച്

ഒരു വിളിയൊച്ചക്ക്

കാതോര്‍ത്തിരുന്നു.

l

News Summary - Madhyamam weekly kavitha