Begin typing your search above and press return to search.
proflie-avatar
Login

കണ്ണാടിയിൽ മുഖം കാണുന്ന നേരത്ത്

കണ്ണാടിയിൽ മുഖം കാണുന്ന നേരത്ത്
cancel

കണ്ണാടിക്കുള്ളിൽനിന്ന് ഒരു പതിനെട്ടുകാരി പതുക്കെ മിഴി തുറന്ന് നോക്കുന്നു. നോട്ടത്തിൽ കണ്ണാടിക്കു പുറത്ത്, മുന്നിലായി, തന്റെ പ്രതിബിംബത്തെ കാണുന്നു. സൂക്ഷ്മമായും സ്ഥൂലമായും അവർ പരസ്പരം നോക്കിനിന്നു. അനന്തരം പെൺകുട്ടി പുറത്തെ അവളോട് ചോദിക്കുന്നു ഈ കാണുന്ന മുഖത്തിൽ, ഉടലിൽ, എന്റേതായി അവശേഷിക്കുന്നതെന്ത്? കൊടും വേനലും കൊടും തണുപ്പും കൊടും പ്രളയവും വന്നുപോയ, കൊടും പ്രണയത്തോടൊപ്പം കുത്തിയൊഴുകിപ്പോയ, ഈ ശരീരശിൽപം...

Your Subscription Supports Independent Journalism

View Plans

കണ്ണാടിക്കുള്ളിൽനിന്ന്

ഒരു പതിനെട്ടുകാരി

പതുക്കെ മിഴി

തുറന്ന് നോക്കുന്നു.

നോട്ടത്തിൽ കണ്ണാടിക്കു പുറത്ത്,

മുന്നിലായി,

തന്റെ പ്രതിബിംബത്തെ കാണുന്നു.

സൂക്ഷ്മമായും സ്ഥൂലമായും

അവർ പരസ്പരം നോക്കിനിന്നു.

അനന്തരം പെൺകുട്ടി

പുറത്തെ അവളോട് ചോദിക്കുന്നു

ഈ കാണുന്ന മുഖത്തിൽ,

ഉടലിൽ,

എന്റേതായി അവശേഷിക്കുന്നതെന്ത്?

കൊടും വേനലും

കൊടും തണുപ്പും

കൊടും പ്രളയവും വന്നുപോയ,

കൊടും പ്രണയത്തോടൊപ്പം

കുത്തിയൊഴുകിപ്പോയ,

ഈ ശരീരശിൽപം ആരുടേതാണ്?

രവിവർമ ചിത്രത്തിൽ

നിന്നിറങ്ങിവന്ന സുന്ദരിയുടേതുപോലുള്ള

ഒരു രൂപം നിനക്കുണ്ടായിരുന്നില്ല

സമ്മതിച്ചു

പക്ഷേ

പദ്മിനി ചിത്രത്തിലെ ഊഞ്ഞാലാട്ടക്കാരിയുടെയോ

തിരുവാതിര കളിക്കാരിയുടെയോ

ഉല്ലാസം നിറഞ്ഞ മുഖം

നിനക്കുണ്ടായിരുന്നല്ലോ

അതിനെ നീ എന്തു ചെയ്തു?

ആട്ടത്തിനും കളിക്കുമിടയിൽ

അവൾ ഉടലിൽ പുരട്ടിെവച്ച

ആ ചാമ്പൽനിറം പോലെ

ഇപ്പോൾ,

ഈ കണ്ണാടിക്ക് പുറത്തു നിൽക്കുന്നതാരാണ്?

നീ ഞാനല്ല തന്നെ

കണ്ണെഴുത്തും നെറ്റിക്കുറിയും മായാത്ത

മുഖവുമായി നിന്ന്

പെൺകുട്ടി കണ്ണാടിക്കുള്ളിൽനിന്ന്

നിർത്തില്ലാതെ ചോദിക്കുകയായി.

അതുകേട്ട്

വൈകുന്നേരങ്ങളിൽ കൂമ്പിയടയുന്ന

മന്ദാരയിലകൾപോലെ

അവളുടെ പ്രതിച്ഛായ പുറത്ത്

കണ്ണടച്ചു.

ആ നേരം

യയാതിയോട് ചേർന്ന പുരുവെന്നപോലെ

തന്റെ ആ മറുബിംബത്തോടൊപ്പം ചേർന്ന്

പുനരവതരിക്കണമെന്ന്

പെൺകുട്ടി തിടുക്കപ്പെട്ടു.

എന്നാൽ

ഒട്ടും തിടുക്കമില്ലാത്ത

ഒരു ചെറു കാറ്റുവന്ന്

കണ്ണാടിയിലെ വിളക്കൂതി.

തെളിഞ്ഞ ഇരുട്ട്

കണ്ണാടിക്കുള്ളിലെ പെൺകുട്ടിയെ മായ്ച്ചു

ഒരു ഞൊടിയിൽ

അവളുടെ പ്രതിച്ഛായയേയും.

*ശീർഷകത്തിന് കവി അയ്യപ്പപ്പണിക്കർ സാറിനോട് കടപ്പാട്.

News Summary - madhyamam Annual weekly