Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാൻ യുദ്ധം...

ഇറാൻ യുദ്ധം തുടങ്ങിക്കുടുങ്ങി ട്രംപ്​; ​പ്രസിഡന്റ് അസ്വസ്ഥൻ, ഉപദേശകരോട് തട്ടിക്കയറി

text_fields
bookmark_border
ഇറാൻ യുദ്ധം തുടങ്ങിക്കുടുങ്ങി ട്രംപ്​; ​പ്രസിഡന്റ് അസ്വസ്ഥൻ, ഉപദേശകരോട് തട്ടിക്കയറി
cancel

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടൽ ആറാം മാസത്തിലേക്ക് കടക്കവെ, അടുത്ത നടപടികളെക്കുറിച്ച് സ്വന്തം ഭരണകൂടത്തിനുള്ളിലെ മുതിർന്ന ഉപദേശകർക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമായതിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത അമർഷത്തിലെന്ന് റിപ്പോർട്ട്. എൻ.ബി.സി ന്യൂസാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

ഇറാൻ വളരെ വേഗത്തിൽ ചർച്ചകൾക്ക് തയ്യാറാകുമെന്നായിരുന്നു ട്രംപിന്റെ പ്രതീക്ഷ. എന്നാൽ, യുദ്ധം നീണ്ടുപോവുകയും ഭാവി നടപടികളിൽ ഭരണകൂടത്തിനുള്ളിൽ വ്യക്തമായ തീരുമാനത്തിലെത്താൻ കഴിയാതെ വരികയും ചെയ്തതോടെ പ്രസിഡന്റ് കടുത്ത നിരാശയിലാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

കഴിഞ്ഞ ആഴ്ച നടന്ന ദേശീയ സുരക്ഷാ യോഗത്തിൽ ട്രംപ് ഉദ്യോഗസ്ഥർക്ക് നേരെ പൊട്ടിത്തെറിക്കുകയും രോഷാകുലനായി സംസാരിക്കുകയും ചെയ്തതായി എൻ.ബി.സി റിപ്പോർട്ട് ചെയ്തു.

‘ഇത്രയും കാലം കഴിഞ്ഞിട്ടും ഭരണകൂടത്തിനുള്ളിൽ യാതൊരു ഐക്യവുമില്ല. തന്ത്രപരമായ ചില വിജയങ്ങൾ നേടാനായെങ്കിലും, വ്യക്തമായ നയപരമായ മാർഗ്ഗനിർദ്ദേശങ്ങളോ ഭാവി പദ്ധതികളോ ഇല്ലാത്തതിനാൽ നമ്മൾ തന്ത്രപരമായ വലിയൊരു പരാജയത്തെയാണ് നേരിടുന്നത്’-പേരു വെളിപ്പെടുത്താത്ത ഒരു ഉയർന്ന യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽ, ട്രംപ് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചെന്ന വാർത്തകൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് തള്ളി. വാർത്തകൾ അസത്യമാണെന്നും പ്രസിഡന്റിന് താൻ വിശ്വസിക്കുന്ന മികച്ചൊരു ടീമുണ്ടെന്നും അവർ വ്യക്തമാക്കി.

ഇറാനെതിരെ കടുത്ത നിലപാട് തുടരുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയ പ്രസ് സെക്രട്ടറി, തങ്ങളുടെ സൈനികരെ കൊല്ലുകയും കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്യുന്നതിനോട് യു.എസ് കണ്ണടക്കില്ലെന്ന് കൂട്ടിച്ചേർത്തു. ഇറാൻ നിലപാട് മാറ്റുന്നത് വരെ ട്രംപിന്റെ സമീപനത്തിലും മാറ്റമുണ്ടാകില്ലെന്നും രാജ്യം തിരിച്ചടിക്കാൻ സജ്ജമാണെന്നും അവർ പറഞ്ഞു.

പന്റഗൺ വക്താവ് സീൻ പർണെലും പന്റഗണിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാദങ്ങൾ തള്ളി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സെന്റ്കോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ എന്നിവരെല്ലാം ഒറ്റക്കെട്ടാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, അമേരിക്കയെ മറ്റ് വിദേശ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കില്ലെന്ന് ട്രംപ് നിരന്തരം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇറാന്റെ ആണവനിലയങ്ങൾക്ക് നേരെ നടപ്പിലാക്കിയ ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമറി’ന് ശേഷം, ഇതൊരു ‘ഹ്രസ്വകാല ദൗത്യം’ മാത്രമായിരിക്കുമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഈ പോരാട്ടം ഇപ്പോൾ ആറ് മാസത്തോളമായി തുടരുകയാണ്.

തെഹ്‌റാൻ ചർച്ചകൾക്കായി അക്ഷമരാണെന്ന ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിലും, ഇറാൻ സൈനിക നീക്കങ്ങൾ തുടരുകയും ഉച്ചകോടി കരാറുകളിൽനിന്ന് പിന്മാറുകയുമാണ് ചെയ്തത്. ‘ഞങ്ങൾ അവരെ അതിശക്തമായി തിരിച്ചടിക്കും’ എന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ജൂണിൽ വേഴ്സായിൽ ഒപ്പുവെച്ച ധാരണാപത്രം തകർന്നതിനെ തുടർന്നുള്ള ഇറാന്റെ നയതന്ത്ര സമീപനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

അതേസമയം, യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ട്രംപിന്റെ ഉപദേശകർക്കിടയിൽ വ്യക്തമായ രണ്ട് ചേരികൾ രൂപപ്പെട്ടിട്ടുണ്ടെന്നാണ് എൻ.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പിന്തുണയുണ്ട്. ഇറാനുമേൽ സൈനിക സമ്മർദ്ദം വർധിപ്പിക്കാനാണ് ഇവരുടെ ആവശ്യം.

വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ എന്നിവരുടെ നേതൃത്വത്തിലുള്ള ചേരി അവധാനത പുലർത്തണമെന്നാണ് ആവശ്യപ്പെടുന്നത്. വ്യക്തമായ ദീർഘകാല തന്ത്രങ്ങളില്ലാതെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത് യു.എസിന്റെ ആയുധശേഖരം തീർന്നുപോകാൻ ഇടയാക്കുമെന്ന് ഡാൻ കെയ്ൻ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം അവസാനിക്കുന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാനില്ലാതെ പോരാട്ടം നീട്ടിക്കൊണ്ടുപോകുന്നതിലെ ആശങ്കയും ഈ വിഭാഗം പങ്കുവെക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benjamin NetanyahupentagonDonald TrumpUS Iran War
News Summary - ഇറാൻ യുദ്ധം: ഉപദേശകരോട് തട്ടിക്കയറി ട്രംപ്
Next Story