Begin typing your search above and press return to search.
proflie-avatar
Login

വഖഫ് ബോർഡ്: വസ്തുതകൾ മറച്ചുവെക്കപ്പെടരുത്, ഭാവി എന്താകും?

വഖഫ് ബോർഡ്: വസ്തുതകൾ മറച്ചുവെക്കപ്പെടരുത്, ഭാവി എന്താകും?
cancel

ഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കി പകരം പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന ഏതാണ്ട് എല്ലാ മുസ്‍ലിം സംഘടനകളും സ്വാഗതം ചെയ്തിരിക്കുന്നു. അഞ്ചു വർഷത്തിലേറെയായി വിവാദത്തിലായ നിയമത്തിന് ഭേദഗതി വരുത്തുമ്പോൾ അതിന്റെ ഭാവി എന്താണ് എന്നുകൂടി പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഓർഡിനൻസ് പുറപ്പെടുവിക്കുമ്പോൾ വഖഫ് മന്ത്രിയായിരുന്ന ഡോ. കെ.ടി.ജലീൽ മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനത്തെ 'വിലപേശൽ' രീതിയിൽ വ്യാഖ്യാനിച്ച് കുറിപ്പെഴുതിയിട്ടുണ്ട്. 50 രൂപയുടെ സാധനത്തിന് 100 രൂപ വിലയിടുന്നതുപോലെ റിക്രൂട്ട്മെന്റ് ബോർഡ് വരുന്നതിനുവേണ്ടി പി.എസ്.സിക്ക് വിടുമെന്ന് ഒരുമുഴം മുന്നിൽ എറിയുകയായിരുന്നുവെന്ന് ഡോ. ജലീൽ പറയുമ്പോൾ, ഇപ്പോൾ എടുത്ത തീരുമാനത്തിന് നിദാനമായത് മുസ്‍ലിം സംഘടനകളുമായുള്ള കൂടിക്കാഴ്ചയിൽ നിന്നുയർന്ന അഭിപ്രായങ്ങളുടെ സമവായ നിലപാടാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

കേരള ജനസംഖ്യയുടെ 28 ശതമാനത്തോളം വരുന്ന മുസ്‍ലിംകളുടെ വഖഫ് സ്വത്തുക്കളുടെ വരുമാനത്തില്‍നിന്ന് ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംവിധാനമാണ് വഖഫ് ബോർഡ്. ബോര്‍ഡിന് നൽകുന്ന ഗ്രാന്റ് വര്‍ധിപ്പിക്കുന്നതിലോ ബോര്‍ഡില്‍നിന്ന് കടം വാങ്ങിയ തുക തിരിച്ചുകൊടുക്കുന്നതിലോ സര്‍ക്കാര്‍ ഒരു നിര്‍ബന്ധബുദ്ധിയും കാണിച്ചിട്ടില്ല. എന്നിരിക്കെ റിക്രൂട്ട്മെന്റിന് പുതിയ സംവിധാനം ആവിഷ്കരിക്കുമ്പോൾ അതിന്റെ ബാധ്യത സർക്കാർ തന്നെ ഏറ്റെടുക്കുക എന്ന ധാർമിക ഉത്തരവാദിത്തം നിർവഹിക്കപ്പെടണം.

വസ്തുതകൾ മറച്ചുവെക്കപ്പെടരുത്

നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത് ഡോ. കെ.ടി. ജലീൽ പറഞ്ഞതനുസരിച്ച് ഒരുമുഴം മുന്നിൽ ചാടിയെറിഞ്ഞതാണെങ്കിൽ അത് സമുദായത്തിന് വരുത്തിവെച്ച പരിക്ക് എത്രയായിരുന്നുവെന്ന് ഓർക്കണം. വിഷയം ഇത്ര വിവാദപരമാക്കി മാറ്റിയതിനുപിന്നിൽ വലിയ രാഷ്ട്രീയ താൽപര്യമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെട്ടാൽ അണിയറയിലെ ചില നീക്കങ്ങൾ അറിയുന്നവർ അത് തള്ളിക്കളയില്ല.

താല്ക്കാലിക നിയമനം ലഭിക്കുന്നവര്‍ ഉള്‍പ്പെടെ 130ല്‍പരം തസ്തികകളാണ് വഖഫ് ബോര്‍ഡ് എന്ന സംവിധാനത്തിലുള്ളത്. അവര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാറല്ല. വഖഫ് ബോർഡാണ്. ഇക്കാര്യം പുറം ലോകമറിയാത്ത വിധത്തിലാണ് വിവാദം വളർത്തപ്പെട്ടത്. 1995ലെ കേന്ദ്ര വഖഫ് നിയമമനുസരിച്ച് സംസ്ഥാനങ്ങളിലെ വഖഫ് ബോർഡിലെ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അധികാരം വഖഫ് ബോർഡിൽ നിക്ഷിപ്തമാണ്. വഖഫ് റെഗുലേഷൻ അനുസരിച്ച് നിയമിക്കപ്പെടുന്നവർ മുസ്‍ലിംകളായിരിക്കണമെന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. മൻമോഹൻ സർക്കാറിന്റെ കാലത്ത് കേന്ദ്രം നിയോഗിച്ച ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലെ ജോയന്റ് പാർലമെന്ററി കമ്മിറ്റിയും രാജ്യസഭ ഡെപ്യൂട്ടി ചെയർമാനായിരുന്ന റഹ്മാൻഖാന്റെ നേതൃത്വത്തിലെ സംയുക്ത പാർലമെന്ററി സമിതിയും ഇന്ത്യയിലെ എല്ലാ സംസ്ഥാനവും സന്ദർശിച്ച്, കേരളം ഇന്ത്യയിലെ മറ്റ് വഖഫുകൾക്ക് മികച്ച റോൾമോഡലാണെന്ന് പാർലമെന്റ് മുമ്പാകെ റിപ്പോർട്ട് ചെയ്തിരുന്നു. റഹ്മാൻഖാൻ ചെയർമാനായ സമിതിയിൽ ഇന്നത്തെ വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ പാർലമെന്റ് അംഗം എന്ന നിലക്ക് അംഗവുമായിരുന്നു. 'വഖഫ് മാഫിയ' എന്ന തലക്കെട്ടിൽ ഔട്ട് ലുക്ക് മാഗസിൻ ഇന്ത്യയിലെ വഖഫ് സ്വത്തുക്കളെ സംബന്ധിച്ച് നടത്തിയ പഠനത്തിൽ കേരളത്തിലെ വഖഫുകൾ സുരക്ഷിതമാണെന്നും അതിന്റെ ക്രെഡിറ്റ് കേരള സംസ്ഥാന വഖഫ് ബോർഡിനാണെന്നും വിലയിരുത്തുകയുണ്ടായി. ഈ വസ്തുതകളെല്ലാം മറച്ചുപിടിക്കുന്നതും സംഘ്പരിവാർ സർക്കാറിന് മറ്റ് സംസ്ഥാനങ്ങളിൽ വഖഫ് സ്വത്തിന്മേൽ പിടിമുറുക്കാനും ഉപകരിക്കുന്ന വാദങ്ങളാണ് ഇവിടെ താൽക്കാലികമായ രാഷ്ട്രീയ നേട്ടത്തിനായി ചിലർ ഉയർത്തിക്കൊണ്ടുവന്നത്.

യഥാർഥത്തിൽ മുസ്‌ലിം ലീഗിനോടുള്ള വിരോധം തീര്‍ക്കാന്‍ വഖഫ് ബോര്‍ഡ് പോലുള്ള ഒരു വേദിയെ ദുരുപയോഗം ചെയ്യാനാണ് ഇടതുമുന്നണിയിൽ ചിലർ ശ്രമിച്ചത്. മുസ്‌ലിം ലീഗിനോട് രാഷ്ട്രീയ വിയോജിപ്പ് നമുക്ക് പ്രകടിപ്പിക്കാം. അത് വേറെ കാര്യമാണ്. 1990നുശേഷം വഖഫ് ബോര്‍ഡിന് 12 അധ്യക്ഷന്മാരുണ്ടായതില്‍ അഞ്ചുപേര്‍ എല്‍.ഡി.എഫ് കാലത്ത് വന്നവരാണ്. ആറ് ദശകക്കാലത്തെ വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകളുണ്ടെങ്കില്‍ അതില്‍ എല്‍.ഡി.എഫിനും പങ്കുണ്ട് എന്നെങ്കിലും മനസ്സിലാക്കണമായിരുന്നു. വഖഫ് സ്വത്ത് അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍, പ്രവര്‍ത്തനങ്ങളില്‍ അബദ്ധങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ വഖഫ് നിയമങ്ങള്‍ ഉപയോഗിച്ച് തിരിച്ചുപിടിക്കേണ്ടത് തിരിച്ചുപിടിക്കുകയും തിരുത്തേണ്ടത് തിരുത്തുകയും ചെയ്യാം. നാനാജാതി മതസ്ഥര്‍ക്കിടയില്‍ വഖഫ് ബോര്‍ഡിനെ വിലയിടിച്ചുകാണിക്കുന്ന തരത്തിലല്ല അത് നിർവഹിക്കപ്പെടേണ്ടത്.

അന്യാധീനപ്പെട്ട സ്വത്തുക്കൾ വീണ്ടെടുക്കണം

മൂന്നര ദശകം സി.പി.എം ഭരിച്ച പശ്ചിമബംഗാളില്‍ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ധാരാളം വഖഫുകള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. കേന്ദ്ര നിയമപ്രകാരം നിലവില്‍ വന്ന വഖഫ് ബോര്‍ഡുകള്‍ക്ക് ആറ് ദശകത്തിലേറെ പഴക്കമുണ്ട്. ചിലതിന് നൂറ്റാണ്ടുകളുടേതും. വിവിധ കാരണങ്ങളാല്‍ ചിലതൊക്കെ അന്യാധീനപ്പെട്ടിട്ടുണ്ട്. ഇടത് സർക്കാർ നിയോഗിച്ച നിസാർ കമീഷനും ഇത്തരം ചരിത്രപരമായ വൈതരണികളെ സൂചിപ്പിച്ചുകൊണ്ടാണ് വഖഫ് സ്വത്ത് അന്യാധീനപ്പെട്ടതിനെ വിലയിരുത്തുന്നത്. സർക്കാറിന്റെ ഭൂമി പോലും ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത വ്യാപകമായി നാം കണ്ടുവരുന്നതാണ്. പുരാവസ്തു സംരക്ഷണം, ദേശീയ പൈതൃക സംരക്ഷണം, ചരിത്ര രേഖകളുടെ സംരക്ഷണം തുടങ്ങിയ പല പേരുകളിലും സര്‍ക്കാര്‍തന്നെ വഖഫ് സ്വത്തുക്കള്‍ കൈയടക്കുകയും അതിനെ ദുരുപയോഗം ചെയ്യുകയും ഫലശൂന്യമാക്കുകയും ചെയ്തിട്ടുണ്ട്. വികസനത്തിന്റെയും മറ്റും മറവില്‍ ധാരാളം വഖഫ് ഭൂമികള്‍ സമുദായത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്. കുടികിടപ്പിലൂടെയും മറ്റും വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. പല നിയമങ്ങളും വഖഫിന് പ്രതികൂലമായി ഭവിച്ചിട്ടുമുണ്ട്.

പക്ഷേ, വഖഫ് സംവിധാനം കുറ്റമറ്റ നിലയിൽ പരിപാലിക്കപ്പെടുന്ന ഭൂരിപക്ഷ സംവിധാനം നിലനിൽക്കെ വീഴ്ചകൾ അന്ധമായും രൂക്ഷമായും രാഷ്ട്രീയപ്രേരിതമായും അധിക്ഷേപിക്കാനുപയോഗിച്ചത് വലിയൊരു വിഭാഗം വിശ്വാസി സമൂഹത്തിന്റെ ആത്മാഭിമാനവും ദൈവികമായ ആത്മാർഥതയുമാണ് ചോദ്യം ചെയ്യപ്പെട്ടത്.

വഖഫ് ബോര്‍ഡില്‍ അഴിമതികള്‍ നടന്നിട്ടുണ്ടെങ്കില്‍ വസ്തുനിഷ്ഠമായി രേഖാസഹിതം നിയമ സംവിധാനങ്ങളുടെ മുന്നിലെത്തിക്കാവുന്നതേയുള്ളൂ. സമുദായം ഒരിക്കലും അതിന് എതിരല്ല. അഴിമതി എന്നത് കേരളീയ ചുറ്റുപാടിലെ നീരാളിയായിരിക്കെ പ്രത്യേകിച്ചും വഖഫ് സംവിധാനത്തിന്റെ മാത്രം കളങ്കമാണതെന്ന് ആരും ദുരഭിമാനം പുലർത്തുന്നുമില്ല. അഴിമതി ഇല്ലാതാക്കാനുള്ള സുതാര്യവും ഫലപ്രദവുമായ നടപടികള്‍ സർക്കാറിന് സ്വീകരിക്കാം. സമുദായത്തിന്റെ ഒന്നാകെ പിന്തുണ കിട്ടുന്ന ഇത്തരം സമീപനങ്ങൾക്കാണ് സർക്കാർ മുൻകൈയെടുക്കേണ്ടത്.

ഏതായാലും, നടന്ന ചർച്ചകളുടെ ഫലമാണ് പുതിയ തീരുമാനമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ രംഗത്ത് മുതലെടുപ്പിന് ശ്രമിച്ചവർക്കാണ് അത് തിരിച്ചടിയായത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലെ ആത്മാർഥത അടുത്ത നടപടികളിലെ സുതാര്യതയും വിശ്വസ്തതയും കൂടിയാലോചനയും വഴി പ്രകടിപ്പിക്കുമെന്ന് തന്നെയാണ് സമുദായം പ്രതീക്ഷിക്കുന്നത്.

Show More expand_more
News Summary - kera Waqf board issue