Begin typing your search above and press return to search.
proflie-avatar
Login

രാജലക്ഷ്മിയും മഞ്ജരിയും ലതാ മങ്കേഷ്കറെ ഓർക്കുന്നു

രാജലക്ഷ്മിയും മഞ്ജരിയും ലതാ മങ്കേഷ്കറെ ഓർക്കുന്നു
cancel

അനശ്വരയായ ലജൻഡ് -മഞ്ജരി

സ്കത്തിലായിരുന്നു എെന്‍റ കുട്ടിക്കാലം. ഞാൻ ലത മേങ്കഷ്കറുമായി പല തലമുറ വ്യത്യാസമുണ്ട്. എന്നാൽ എെന്‍റ സംഗീതം അവരിൽനിന്ന് ഉൾക്കൊണ്ടതാണ് എന്നതാണ് സത്യം. ഗാനാലാപനമെന്ന രസതന്ത്രം എന്നെപ്പോലെ എത്രയോ പേർ അവരിൽനിന്ന് അറിഞ്ഞിട്ടുണ്ട്. ഞാൻ കുട്ടിയായിരുന്ന കാലത്ത് കാസെറ്റ് കാലം അവസാനിക്കാറായി. എന്നാൽ പൂർണമായും അവസാനിച്ചിരുന്നില്ല. അങ്ങനെ കാസെറ്റിൽനിന്നും പിന്നീട് സീഡിയിൽനിന്നും അങ്ങനെ നിരവധി മാർഗങ്ങളിൽ ലതാജിയുടെ ഗാനങ്ങൾ എന്നെ പിന്തുടർന്നു. ഇന്നും അത് തുടർന്നുകൊണ്ടേയിരിക്കുന്നു. അമ്മിഞ്ഞപ്പാൽമണംപോലെ മനസ്സിലറിഞ്ഞ സംഗീതം എന്നും പറയാം.

എന്നെ ഗായികയാക്കിയതിൽ അമ്മക്ക് വലിയ പങ്കുണ്ട്. അമ്മയായിരുന്നു കുട്ടിക്കാലത്ത് പാട്ടുകെളാെക്ക സെലക്ട് ചെയ്ത് തന്നിരുന്നത്. അമ്മ പറയുന്ന പാട്ടുകൾ വളരെ കുട്ടിക്കാലത്ത് ഞാൻ പഠിക്കും. ലതാജിയുടെ പാട്ടുകളായിരുന്നു മിക്കതും. അത് പല വേദികളിലും പാടിയിട്ടുമുണ്ട്. അറിയാതെ അതിന്റെ മഹത്ത്വം തിരിച്ചറിയുകയായിരുന്നു. ഒരുപേക്ഷ അത് ഏതു കാലഘട്ടത്തിലെ പാട്ടാണെന്നൊന്നും തിരിച്ചറിഞ്ഞിരുന്നില്ല. കാരണം, അതെല്ലാ കാലഘട്ടത്തിെന്‍റയും പാട്ടാണ്. അവരുടെ ഗാനം അവർക്കു മാത്രം അവകാശപ്പെട്ടതാണ്. അതുപോലെ മറ്റൊരു ഗായികയില്ല.

ഒരു ഗായികയായി മാത്രം ലതാജിയെ കാണാൻ എനിക്ക് കഴിയില്ല. അവർ പാട്ടിെന്‍റ ദേവതയാണ്. സരസ്വതി ദേവിയുടെ അവതാരമായാണ് ഞാൻ അവരെ കാണുന്നത്. കേവലം ഒരു ഗാനത്തിനപ്പുറം എെന്താക്കെയോ ആണല്ലോ ലതാജി. ലതാജിയുടെ പാട്ടുകൾ എന്നും ഉരുവിടുന്ന നാമജപംപോലെ എന്നിൽ അലിഞ്ഞിട്ടുണ്ട്. പണ്ട് ചാനലിൽ പ്രശസ്തമായ അന്താക്ഷരി എന്ന പ്രോഗ്രാം ഉണ്ടായിരുന്നല്ലോ. അതിൽ പെങ്കടുക്കുക എന്നത് എനിക്ക് വലിയ ആഗ്രഹമായിരുന്നു. അന്ന് മലയാളെത്തക്കാൾ ഞാൻ കൂടുതലായി പാടിയിരുന്നതും കേട്ടിരുന്നതും ഹിന്ദി ഗാനങ്ങളായിരുന്നു. അന്താക്ഷരിയിൽ പെങ്കടുക്കാനായി ഞാൻ കുത്തിയിരുന്ന് എത്ര പാട്ടുകളാണ് കാണാതെ പഠിച്ചത്. ''ആയേഗാ ആയേഗാ'' എന്ന ആദ്യകാല ഗാനം മുതൽ അക്കാലംവരെയുള്ള അവരുടെ പാട്ടുകളൊക്കെ കാണാതെ പഠിച്ചു. ''ഛോട് ദീ സാരേ ദുനിയാ'' എന്ന ഗാനമാണ് അന്ന് ഒാഡിഷനിൽ പാടിയത്. അധികമാരും പാടാത്ത പാട്ടുമായിരുന്നു. അത് പാടിയേപ്പാൾ എല്ലാവരും വളരെ നല്ല അഭിപ്രായം പറയുകയും പാട്ടിെന്‍റ സൂക്ഷ്മതകളെക്കുറിച്ചൊക്കെ പറയുകയും ചെയ്തു. അന്നത്തെ വാക്കുകൾ ഞാൻ ഇന്നും ഒാർക്കുന്നു. അവയെല്ലാം ലതാജിയുടെ പാട്ടുകളായിരുന്നു. ആ പ്രോഗ്രാമിൽ ധാരാളം ലതാജിയുടെ പാട്ടുകൾ പാടാൻ കഴിഞ്ഞു എന്നതുതന്നെ വലിയ അനുഭവമായിരുന്നു.

മഞ്ജരി

ഒരു മ്യൂസിക്കിനെ എങ്ങനെ അതിെന്‍റ സമ്പൂർണതയിലേക്ക് കൊണ്ടുപോകാം എന്നത് ലതാജിയിൽനിന്നാണ് പഠിക്കേണ്ടത്. പാട്ടിെന്‍റ പെർഫക്ഷൻ എന്നാൽ എന്താണ് എന്നതിെന്‍റ നിർവചനമാണ് യഥാർഥത്തിൽ ലതാജി.

ലതാജിയുടെ ''മാതാ സരസ്വതി'' എന്ന ഭജനാണ് ഞാനാദ്യം കേട്ട് പഠിക്കുന്നത്. ഒന്നാം ക്ലാസിലോ മേറ്റാ പഠിക്കുന്ന സമയത്ത്്. സ്കൂളിലെ ഒരു ചെറിയ സംഗീത പരിപാടിയിൽ ഇത് പാടുകയുമുണ്ടായി. അങ്ങനെ എെന്‍റ ഒരു പെർഫോമൻസ് ജീവിതത്തിെന്‍റ തുടക്കം ലതാജിയുടെ സ്വാധീനം എന്നിലുണ്ട്. മസ്കത്തിൽ ഹിന്ദിഗാനങ്ങളുടെ ധാരാളം ഷോകൾ നടക്കുമായിരുന്നു. അവിടെ ധാരാളം വടക്കേ ഇന്ത്യക്കാർ ഉണ്ടല്ലോ.

ലതാജി മെലഡി ഗാനങ്ങൾ അവതരിപ്പിക്കുന്ന രീതി സസൂക്ഷ്മം ശ്രദ്ധിച്ചാൽ ഒരു വലിയ യന്ത്രത്തിെന്‍റ സൂക്ഷ്മതലങ്ങളിലേക്ക് നിരീക്ഷിക്കുന്നതുപോലെയാണ്.

അവരുടെ ആലാപനശൈലി മറ്റാർക്കെങ്കിലും ഉള്ളതായി ഞാൻ ആരും പറഞ്ഞ് കേട്ടിട്ടില്ല. അത്രക്ക് അനന്യമാണത്. അവരുടെ ആത്മാവിെന്‍റ ഒരു അഭൗമമായ സ്പർശം ഒാരോ പാട്ടിലുമുണ്ട്. ''ലഗ്ജാഗേല'' േപാലുള്ള പാട്ടുകൾെക്കാന്നും പകരംവെക്കാൻ മറ്റൊന്നുമില്ല.

അവരുടെ ''നാം ഗും ജായേഗാ...''എന്ന ഗാനത്തിെലാരു വരിയുണ്ട്; മേരി ആവാസ് ഹീ പെഹ്ചാന് ഹെ ഗര് യാദ്രഹേ. എന്നും എെന്‍റ ശബ്ദത്തിൽ ഞാൻ നിലനിൽക്കും എന്ന അർഥത്തിലുള്ള ഇൗ ഗാനം ലതാജിക്കുവേണ്ടി സൃഷ്ടപ്പെട്ട അനശ്വരമായ സന്ദേശമാണ്. അങ്ങനെയൊരു നിയോഗം അവർക്കല്ലാതെ ആർക്ക് വന്നുചേരും. ലതാജിയുടെ ശരീരം മാത്രമേ മൺമറയുന്നുള്ളൂ. ആ സംഗീതവും അതിെന്‍റ ആത്മാവിഷ്കാരവും എന്നും നിലനിൽക്കും എന്നതിൽ സംശയമില്ല.

നേരിട്ട് കാണണം എന്നൊരു വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനായി ഞാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ വലിയൊരു മഹാസൗഭാഗ്യമുണ്ടായി, അവേരാട് േഫാണിൽ സംസാരിക്കാൻ കഴിഞ്ഞത്. ഞാൻ എത്രേയാ താഴെയാണ്. തലമുറകൾക്കും താഴെ. പക്ഷേ അത്രയും വലിയ ഒരു വ്യക്തി ഒരു കുഞ്ഞു പാട്ടുകാരിയായ എെന്‍റ പാട്ടുകൾ കേട്ടിട്ടുണ്ട്, നന്നായിരിക്കുന്നു എന്നൊെക്ക പറയുക എന്നത് അവിശ്വസനീയമാണ്. അത് ജന്മപുണ്യമായാണ് ഞാൻ കാണുന്നത്. ആ സൗഭാഗ്യം ഉള്ളപ്പോഴും വിയോഗത്തിെന്‍റ അവസ്ഥ വല്ലാതെ വേദനിപ്പിക്കുന്നു.

മുംെബെയിൽ താമസമാക്കിയപ്പോഴായിരുന്നു അങ്ങനെയൊരു നിയോഗം എനിക്ക് വന്നു ചേർന്നത്. അവിടെ ലതാജിയുടെ സ്റ്റുഡിയോയിൽ പലവട്ടം ഞാൻ പാടാനായി പോയിട്ടുണ്ട്. അവിടെെവച്ചൊരു ഷോയിൽ ലതാജിയുടെ ബന്ധുവായ ആദിദാഥ് മേങ്കഷ്കറെ പരിചയപ്പെട്ടു. അദ്ദേഹത്തെ പല േഷാകളുടെയും ഭാഗമായി കണ്ടിട്ടുണ്ട്. ഞാൻ അദ്ദേഹത്തോട് ലതാജിയെ കാണാനുള്ള ആഗ്രഹം പറഞ്ഞിരുന്നു. തികച്ചും യാദൃച്ഛികമായാണ് ഏതാണ്ട് രണ്ടു മാസത്തിനുശേഷം ഒരു മാളിൽ നിൽക്കുേമ്പാൾ ഒരു ഫോൺ കാൾ വന്നു, ആദിദാഥിന്‍റേതായിരുന്നു. എനിെക്കാരു സർൈപ്രസ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. പെെട്ടന്ന് എെന്‍റ ശബ്ദം നിലച്ചതുപോലെയായി. മറുതലയ്ക്കൽ ലതാജി എന്ന ലജൻഡ്. ഞാൻ പാടിയ ഇളയരാജയുടെ പാട്ട് കേട്ടു, നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ അനുഭവിച്ചത് സ്വർഗീയ അനുഭൂതിയായിരുന്നു. ആ മഹത്ത്വത്തിനു മുന്നിൽ നമിച്ചുപോകുന്നു.

ലതാജിയെപ്പോലെതന്നെ അതുല്യ ഗായികയായ ആശാജിയുടെ ഗുരുനാഥനായ പണ്ഡിറ്റ് രമേശ് ഝൂലെയുടെ കീഴിൽ സംഗീതം പഠിക്കാൻ കഴിഞ്ഞതും വലിയ സൗഭാഗ്യമായി ഞാൻ കാണുന്നു. അങ്ങെനയൊരു വിദൂരമായ ബന്ധംപോലും ജീവിത മഹത്ത്വമായി കാണുന്നതാണ് അവരുടെ വലുപ്പം. എെന്‍റ ഗുരുനാഥൻ ലതാജിയുടെ ആലാപനത്തിെന്‍റ അേനകതലങ്ങളെക്കുറിച്ച് വിശദീകരിച്ച് തന്നിട്ടുണ്ട്. അതുതന്നെ ഒരു വലിയ പഠനമാണ്. അദ്ദേഹം ലതാജിയുമായും അടുപ്പമുള്ളയാളായിരുന്നു. ലതാജിയുടെ അനശ്വരത നമ്മുടെ നാടുള്ളിടത്തോളം മറക്കെപ്പടുകയില്ല.

ആ ഒാരോ പാട്ടും ആഘോഷത്തോടെ സ്വീകരിക്കുക -രാജലക്ഷ്മി

ഇന്ത്യയിലെ ഏതൊരു ഗായികയെയുംപോലെ കുട്ടിക്കാലം മുതൽ ഞാൻ കേട്ടു വളരുന്ന സംഗീതം ലതാജിയുടെ പാട്ടുകളാണ്. വീട്ടിൽ അമ്മൂമ്മയായിരുന്നു ഏറ്റവും വലിയ ലതാജി ഫാൻ. പിന്നെ അമ്മയും. എെന്‍റ അമ്മൂമ്മക്ക് ലതാജിയുടെ അത്രയും പ്രായമുണ്ട്. അവർക്ക് കുട്ടിക്കാലം മുതൽ ലതാജിയോട് എന്തെന്നില്ലാത്ത ആരാധനയായിരുന്നു. അവരുടെ ചെറുപ്പകാലത്ത് കേൾക്കുന്നത് ലതാജിയുടെ പാട്ടുകളായിരുന്നു. അക്കാലത്ത് മലയാളത്തിലൊന്നും ഇന്നത്തെപ്പോലെ ധാരാളം സിനിമകൾ ഇറങ്ങിയിരുന്നില്ലല്ലോ. ഹിന്ദി സിനിമകളായിരുന്നു കൂടുതലും പ്രദർശിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ മലയാളികൾക്ക് അക്കാലത്ത് ഹിന്ദി സിനിമയോടും ഗാനങ്ങളോടും വലിയ ആരാധനയുണ്ടായിരുന്നു. ആകാശവാണിയായിരുന്നു പാട്ടു കേൾക്കാനുള്ള ഏകമാർഗം. അക്കാലത്തിറങ്ങുന്ന എല്ലാ സിനിമകളിലെയും ഗാനങ്ങൾ ആകാശവാണി പ്രക്ഷേപണം ചെയ്യും. അങ്ങനെ ജീവിതത്തിൽനിന്ന് നമുക്ക് ഒഴിച്ചുനിർത്താൻ കഴിയാത്ത ഗായകരായി ലത മേങ്കഷ്കറും മുഹമ്മദ് റഫിയും മുകേഷും മറ്റും. ഇന്നും മലയാളികൾക്ക് ഇവരോടൊക്കെ പ്രേത്യക ആരാധനയുണ്ട്. അതിെന്‍റ ഉദാഹരണമായിരുന്നല്ലോ നമ്മുടെ പത്രമാധ്യമങ്ങൾ ലതാജി എന്ന ലോക ലജൻഡറി ഗായികക്ക് നൽകിയ അകമഴിഞ്ഞ ആദരം.

എെന്‍റ അമ്മൂമ്മക്ക് ലതാജിയുടെ മിക്ക പാട്ടുകളും അറിയാം. വീട്ടിൽ പണ്ടത്തെ ഗ്രാമേഫാൺ റെക്കോഡുകൾ ഉണ്ടായിരുന്നു. അമ്മൂമ്മയാണ് ലതാജിയുടെ പാട്ടുകൾ പാടാൻ എന്നെ നിർബന്ധിച്ചിരുന്നത്. കുട്ടിക്കാലത്ത് കാസെറ്റുകളിൽനിന്നായിരുന്നു പാട്ടുകൾ കേട്ടിരുന്നത്. അന്ന് ലതാജിയുടെ പല കോമ്പിനേഷനിലുള്ള ഗാനങ്ങളുടെ കാെസറ്റുകൾ ഇറങ്ങിയിരുന്നു. ലതാജി-ആർ.ഡി. ബർമൻ, ലതാജി^മദൻ മോഹൻ തുടങ്ങി പല കോമ്പിേനഷനുകളിലുള്ള കാസെറ്റുകൾ. അവയെല്ലാം നിരന്തരം കേട്ടുകേട്ട് പഠിക്കുമായിരുന്നു. ഒരു പാട്ടുകാരി എന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ലതാജിയുടെ പാട്ടുകേളാടുള്ള ആരാധനയും അതിൽ ആേവാളം മുഴുകി കിട്ടിയ ചെറിയ അറിവുകളുമാണുള്ളത്.

ലതാജിയുെട രൂപം കുട്ടിക്കാലത്തേ മനസ്സിൽ പതിഞ്ഞിരുന്നു. ഇരുവശത്തേക്കും മുടി പിന്നിയിട്ടായിരുന്നു അവർ നടന്നിരുന്നത്. എന്നിട്ട് സാരികൊണ്ട് തല മൂടിനടക്കും. അവരോടുള്ള ആരാധനയിൽ എെന്‍റ അമ്മയും വല്യമ്മയുമൊക്കെ ഇതുേപാലെ മുടി ഇരുവശത്തേക്കും പിന്നിയിട്ട് നടക്കുമായിരുന്നു. അത്രക്ക് ആരാധനയായിരുന്നു അവർക്ക് ഇൗ മഹാഗായികേയാട്.

ഇൗശ്വരതുല്യമായ ആരാധനയാണ് എനിക്ക് അവരോടുള്ളത്. തലമുറകളുടെ സംഗീതം, തലമുറകളുടെ ശബ്ദം അതാണ് ലതാജി. കാരണം, അവർ ഇതിനോടകം എത്ര തലമുറയെ സ്വാധീനിച്ചുകഴിഞ്ഞു. ഇനിയും എത്ര തലമുറകളെ സ്വാധീനിക്കാനിരിക്കുന്നു. അതാണ് ആ അഭൗമസംഗീതത്തിെന്‍റ സവിശേഷത.

രാജലക്ഷ്മി

അവരുടെ ശബ്ദം ഇന്ത്യയുടെ ശബ്ദമാണ്. ലോകത്തിന് മുന്നിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടിയ ശബ്ദം. ഇത്രയും സൗകുമാര്യമുള്ള, ഇത്രയും തുളച്ചുകയറുന്ന ഒരു ശബ്ദം മറ്റൊരാൾക്കും ഉണ്ടാകില്ല. പാട്ടിനുവേണ്ടി ജന്മമെടുത്തവരാണവർ. ഒാരോ പാട്ടും ചെവിയിൽ തുളച്ചുകയറും. സ്റ്റേജിൽ പാടുേമ്പാഴും സ്റ്റുഡിയോകളിൽ പാടുേമ്പാഴുമൊക്കെ അവരുടെ വോയ്സ് മോഡുലേഷനും പാട്ടിൽ കൊടുക്കുന്ന ഭാവവും മറ്റും മാതൃകയാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിലും പാട്ടിന്റെ ഘടകങ്ങളിലും മാറ്റിനിർത്താനാവാത്ത സാന്നിധ്യമായി ലതാജിയുണ്ട്. എന്നെപ്പോലെ അനേകം ഗായകരിൽ.

ടി.വിയിൽ മരണാനന്തര ചടങ്ങുകളും മറ്റും കണ്ടുകൊണ്ടിരിക്കുേമ്പാൾ വല്ലാത്ത അവസ്ഥയായിരുന്നു. മരണം ഒരു സത്യമായി ഉൾക്കൊള്ളുമ്പോഴും അവർക്ക് ഇത്രയൊക്കെ പ്രായമായി എന്ന് തിരിച്ചറിയുേമ്പാഴും അത് ഉൾെക്കാള്ളാനാവാത്തതുപോലെ. ഒരു തിരമാലപോലെ അവരുടെ പാട്ടുകൾ ഒാരോന്നായി മനസ്സിലേക്ക് ഇരച്ചാർത്ത് വരുകയായിരുന്നു. എത്രയെത്രെ പാട്ടുകളാണ്. കുറെയധികം പാട്ടുകൾ വീണ്ടും വീണ്ടും കേട്ടുകൊേണ്ടയിരിക്കുന്നു. എങ്കിലും ഇത്രയധികം പാട്ടുകൾ നമുക്ക് സമ്മാനിച്ചിട്ടാണ് അവർ േപായത് എന്ന തിരിച്ചറിവാണ് സമാധാനം. ഇനി അവരുടെ ഒാരോ പാട്ടും ആഘോഷത്തോടെ സ്വീകരിക്കുക, അവയൊക്കെ പിന്നെയും പിന്നെയും പാടി ആത്മനിർവൃതിയടയുന്നതിനൊപ്പം തലമുറകളിലേക്ക് കൈമാറാനുള്ള ഉത്തരവാദിത്തവും നമുക്കുള്ളതാണെന്നാണ് എെന്‍റ വിശ്വാസം. നമ്മിൽ അവർ ജീവിക്കുന്നതും അങ്ങനെയായിരിക്കണം. മനസ്സിലേക്കോടിയെത്തുന്ന പാട്ടുകൾക്ക് കണക്കില്ല.


Show More expand_more
News Summary - singer manjari and Rajalakshmy Remembering Lata Mangeshkar