Begin typing your search above and press return to search.
proflie-avatar
Login

മദ്റസ സർവേയുടെ രാഷ്ട്രീയം

മദ്റസ സർവേയുടെ രാഷ്ട്രീയം
cancel
അസമിനും ഉത്തർപ്രദേശിനും പിന്നാലെ കർണാടകയും മദ്റസകൾക്കുനേരെ തിരിഞ്ഞിരിക്കുന്നു. അതിന്റെ ഭാഗമായായിരുന്നു സർവേ പ്രഖ്യാപനം. എന്താണ് ഇൗ ‘സർവേ’യുടെ രാഷ്ട്രീയം?

ദ്റസകളെ നിരീക്ഷിക്കാനും പരിശോധനക്ക് വിധേയമാക്കാനുമുള്ള ഉത്തർപ്രദേശ് ഭരണകൂടത്തിന്റെ സർവേ പദ്ധതി പ്രഖ്യാപനം മുസ്ലിം^ മത സ്വത്വത്തെ തന്നെ വിച്ഛേദിക്കാനുള്ള നിഗൂഢ കർമപദ്ധതിയായി കാണേണ്ടിയിരിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും ഇതിനകം മദ്റസകളെക്കുറിച്ച് തീവ്രവാദത്തിന്റെ പേരിൽ വ്യാജ ഉത്കണ്ഠ പടർത്തുകയും സർവേ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകഴിഞ്ഞു.

കഴിഞ്ഞ മേയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത് മദ്റസകൾ പ്രവർത്തിക്കാൻ അനുവദിക്കാത്തവിധം അടച്ചുപൂട്ടണമെന്നാണ്. ഉത്തർപ്രദേശിന് സമാനമായി മദ്റസകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ സർവേ നടത്തുമെന്ന് സെപ്റ്റംബറിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും പ്രഖ്യാപിക്കുകയുണ്ടായി. കുട്ടികളുടെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനാണ് എന്നാണ് ഇവരുടെ കപടഭാഷ്യം. അസമില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിൽ 664 മദ്‌റസകളാണ് പ്രവർത്തിച്ചുവരുന്നത്. ഹൈന്ദവ തത്ത്വങ്ങള്‍ പഠിപ്പിക്കുന്ന 100 സര്‍ക്കാര്‍ നിയന്ത്രിത സംസ്‌കൃത പാഠശാലകളും 500 സ്വകാര്യ സംസ്‌കൃത പാഠശാലകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിരോധനം ഈ സ്ഥാപനങ്ങള്‍ക്കൊന്നും ബാധകമല്ല. ഈ പാഠശാലകൾക്ക് പൊതു ഫണ്ടുപോലും വിനിയോഗിക്കുന്ന ഹിമന്ത ബിശ്വ ശര്‍മ മദ്റസകൾക്ക് മാത്രമായി വിലക്കേർപ്പെടുത്തുന്നു.

ഈ സംസ്ഥാനങ്ങൾക്ക് പിന്നാലെ കര്‍ണാടകയും മദ്റസ പ്രവർത്തനങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നു. കുട്ടികൾക്കുവേണ്ട വിദ്യാഭ്യാസം സർക്കാർ നൽകുന്നുണ്ടെന്നും, ദേശവിരുദ്ധ പ്രവർത്തനങ്ങളാണ് മദ്റസകളിൽ നടക്കുന്നതെന്നും കര്‍ണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും ബി.ജെ.പി എം.എല്‍.എയുമായ എം.പി. രേണുകാചാര്യ ആരോപിക്കുന്നു. മദ്റസകൾ തീവ്രവാദികളെ വളർത്തുന്നുവെന്നാണ് മധ്യപ്രദേശ് മന്ത്രി ഉഷാ ഠാകുര്‍ ആരോപിച്ചത്. നിങ്ങൾ ഈ രാജ്യത്തെ പൗരന്മാരാണെങ്കിൽ തീവ്രവാദികളെല്ലാംതന്നെ മദ്റസയില്‍ പഠിച്ചവരാണെന്ന് മനസ്സിലാക്കാം എന്നാണവർ പറഞ്ഞത്.

മുസ്ലിം വിരുദ്ധതയും സംഘ്പരിവാറിന്റെ വംശവിച്ഛേദ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങൾ കൈവരിക്കാൻ ഭരണസംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതിന്റെ ക്രൂരമായ ഉദാഹരണവുമാണ് മദ്റസകളുടെ നേർക്കുള്ള ഈ കടന്നുകയറ്റം. 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് 1905ലെ ബംഗാൾ വിഭജനത്തെക്കുറിച്ച പഠനവും സർവേയും പ്രചരിപ്പിച്ചതിന്റെ ഹിന്ദുത്വലക്ഷ്യം നാം കണ്ടതാണ്. കൊച്ചുകുട്ടികളുടെ മദ്റസകളെ മറ്റൊരു വംശീയ പോർക്കളമാക്കി മാറ്റാനുള്ള സംഘ്പരിവാർ ഭരണകൂടശ്രമങ്ങളെ ചരിത്രപരമായിതന്നെ മനസ്സിലാക്കേണ്ടതാണ്. മുസ്ലിം ജനവിഭാഗങ്ങളിൽ ഭൂരിഭാഗത്തിന്റെയും സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥക്ക് പ്രധാന കാരണം അവർ മദ്റസ വിദ്യാഭ്യാസം നേടുന്നതുകൊണ്ടാണ് എന്നാണ് ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട ഒരു പൊതുബോധം. മദ്റസകൾ മതമൗലികവാദികളുടെ നഴ്സറിയാണെന്നാണ് മറ്റൊരു വാദവും വ്യാപകമായ പ്രചാരണവും.


സെപ്റ്റംബർ 11ന് ലോകസാമ്രാജ്യത്വത്തിന്റെ കൊടിമരമായ കെട്ടിടം (World Trade Centre) ആക്രമിക്കപ്പെട്ടതിനു ശേഷം ഈ വാദമുഖങ്ങൾ കൂടുതൽ വ്യാപകമായി ജനങ്ങൾക്കിടയിൽ വിന്യസിക്കപ്പെടുകയുണ്ടായി. പലപ്പോഴും ഭീകരതക്കെതിരെയുള്ള യുദ്ധം (War on Terror) എന്ന അമേരിക്കൻ മുദ്രാവാക്യത്തിന്റെ അടിത്തറ തന്നെ മദ്റസകൾ കേന്ദ്രീകരിച്ചുള്ള വസ്തുതാവിരുദ്ധ അപരാധങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു.

ഇന്ത്യൻ മുസ്ലിംകളെ നേരിയതോതിൽപോലും വശീകരിക്കാനോ സ്വാധീനിക്കാനോ അൽഖാഇദക്ക് കഴിഞ്ഞിട്ടില്ല എന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾതന്നെ, ഇന്ത്യൻ അധികാര രാഷ്ട്രീയവർഗം മദ്റസ കേന്ദ്രീകരിച്ചുള്ള വംശീയ കെട്ടുകഥകളെ ഉപജീവിച്ചുപോന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന വേളയിൽ ബുദ്ധദേവ് ഭട്ടാചാര്യപോലും 2002ൽ മദ്റസകളെ കുറിച്ചുള്ള പ്രചാരണങ്ങൾ അംഗീകരിച്ച് മേലൊപ്പു വെച്ചു എന്നതിൽ അത്ഭുതപ്പെടാനില്ല.

മദ്റസകളെക്കുറിച്ച് ജനങ്ങൾക്കിടയിൽ കശ്മലമായ മാനസികാവസ്ഥ സൃഷ്ടിക്കുന്ന ഇത്തരം വാർത്തകൾ 2006ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ട് (The Sachar Committee Report) അനുഭവസിദ്ധമായ തെളിവുകൾ നിരത്തി പൂർണമായും അസാധുവാക്കുന്നുണ്ട്. ദേശീയതലത്തിൽ വെറും മൂന്നു ശതമാനം മുസ്ലിം കുട്ടികൾ മാത്രമേ സ്കൂൾ വിദ്യാഭ്യാസ പ്രായത്തിൽ മദ്റസകളിൽ പഠിക്കുന്നുള്ളൂ എന്ന് സച്ചാർ കമ്മിറ്റി കണ്ടെത്തി. അതുപോലെ മദ്റസകളും മക്താബുകളും കൃത്യമായി വേർതിരിച്ച് രേഖപ്പെടുത്തി പഠനവിധേയമാക്കുകയുണ്ടായി. പള്ളികളോട് ചേർന്ന് പ്രവർത്തിക്കുന്ന അയൽപക്ക വിദ്യാലയങ്ങളായ മക്താബിൽ പഠിക്കുന്ന കുട്ടികൾ മുഖ്യധാരാ വിദ്യാലയങ്ങളിൽനിന്ന് ഔദ്യോഗിക വിദ്യാഭ്യാസം നേടുന്നവരാണെന്ന് സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. ഇന്ത്യൻ മുസ്ലിം ജനതയുടെ 6.3 ശതമാനം മാത്രമാണ് ഈ രണ്ട് സ്ഥാപനങ്ങളിലുംകൂടി പഠിക്കുന്നെതന്നും സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. മുസ്ലിം കുട്ടികൾ ആധുനിക വിദ്യാഭ്യാസം നേടാൻ വളരെയേറെ അഭിലഷിക്കുന്നുവെന്നാണ് സച്ചാർ കമ്മിറ്റിയുടെ സുപ്രധാനവും നിർണായകവുമായ നിരീക്ഷണം. തങ്ങളുടെ കുഞ്ഞുങ്ങളെ ഏറ്റവും മികച്ച സ്കൂളുകളിലും സ്ഥാപനങ്ങളിലും പ്രവേശിപ്പിച്ച് ആധുനിക വിദ്യാഭ്യാസം നൽകണമെന്ന് രക്ഷാകർത്താക്കൾ വളരെയേറെ ആഗ്രഹിക്കുന്നുവെന്നും, എന്നാൽ കടുത്ത ദാരിദ്ര്യം നിമിത്തമാണ് അവർക്ക് മികച്ച വിദ്യാഭ്യാസം അസാധ്യമാകുന്നെതന്നും സച്ചാർ കമ്മിറ്റി എടുത്തുപറയുന്നുണ്ട്. ദാരിദ്ര്യരേഖയുടെ ബന്ധനത്തിൽ വരിഞ്ഞുമുറുകി നിൽക്കുന്ന ഈ ജനതക്ക് സ്കോളർഷിപ് ഏർപ്പെടുത്തണമെന്ന് സച്ചാർ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, മാറിമാറി വന്ന ഭരണകൂടങ്ങൾ ഇതു നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിക്കൊണ്ടിരുന്നു. ഉത്തർപ്രദേശ്, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഘ്പരിവാർ ഭരണകൂടങ്ങൾ ഈ നിരീക്ഷണങ്ങളെ അൽപംപോലും വിലമതിച്ചില്ല, എന്നുമാത്രമല്ല മുസ്‍ലിംകളെ പ്രീതിപ്പെടുത്താനുള്ള പ്രവർത്തനമാണെന്ന് ആക്ഷേപിച്ച് സച്ചാർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇതൊക്കെയാണെങ്കിലും ഏറ്റവും ആശ്ചര്യകരമായ കാര്യം സച്ചാർ കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയവർ രാഷ്ട്രീയ-വംശീയ-പ്രാദേശിക-മതനിരപേക്ഷ ചർച്ചകളിൽനിന്നും പൂർണമായി അകന്നുനിൽക്കുകയും മുസ്ലിം സമൂഹം നേരിടുന്ന ഭയാനകമായ വെല്ലുവിളികളെ മനസ്സിലാക്കാൻ ഇത്തരം വിഷയങ്ങൾ പഠനവിഷയമാക്കേണ്ടതാണെന്നുള്ള രാഷ്ട്രീയ യാഥാർഥ്യത്തെ അവഗണിക്കുകയുമായിരുന്നു. വികസന പ്രവർത്തനങ്ങൾക്കും സാമൂഹികശാസ്ത്രപരമായ ആശയസംഹിതകൾക്കും പരസ്പരബന്ധമൊന്നുമില്ലെന്ന അരാഷ്ട്രീയ നിർവചനമാണ് കമ്മിറ്റി മുന്നോട്ടുെവച്ചത്. ഈ വ്യാഖ്യാനങ്ങൾ ഇന്ന് സംഘ്പരിവാർ രാഷ്ട്രീയത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തിരിക്കുകയാണ്. ഇപ്പോൾ മദ്റസ പ്രവർത്തനങ്ങൾ സർവേക്ക് വിധേയമാക്കണമെന്ന് പ്രഖ്യാപിക്കുന്ന സംഘ്പരിവാർ ഭരണകൂടം സച്ചാർ കമ്മിറ്റി റിപ്പോർട്ട് മതേതരത്വം, വംശീയത തുടങ്ങിയ ഗൗരവതരമായ കാര്യങ്ങൾ പരിഗണിക്കാതെ അപ്രായോഗികമായ സാങ്കൽപിക റിപ്പോർട്ടുകൾ നിർമിച്ചിരിക്കുകയാെണന്ന് ഉയർത്തിക്കാട്ടി, മദ്റസ പ്രവർത്തനങ്ങളും മുസ്ലിം ക്ഷേമ പദ്ധതികളും അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടപ്പാക്കാൻ പോകുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്.

മദ്റസകൾക്ക് സുദീർഘമായ സങ്കീർണ ചരിത്രമുണ്ട്. ഒന്നാം സ്വാതന്ത്ര്യ കലാപത്തിനുശേഷം (post mutiny) ബ്രിട്ടീഷ് അധിനിവേശത്തിന്റെ ക്രൂരമായ പടയോട്ടങ്ങളിൽ തങ്ങളുടെ അസ്തിത്വവും (identity) നിലനിൽപുതന്നെയും അപകടത്തിലാകും എന്നതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലിം സമൂഹം സ്വയം പ്രതിരോധത്തിന്റെ ഭാഗമായി മദ്റസകൾ സജീവമാക്കുന്നത്. മാത്രമല്ല കൊളോണിയൽ ഭരണകൂടം ക്രൈസ്തവ മൂല്യങ്ങൾ അവർക്കുമേൽ അടിച്ചേൽപിക്കുമെന്ന ഭയവും മദ്റസകളുടെ രൂപവത്കരണത്തിന് കാരണമായിട്ടുണ്ട്. ബ്രിട്ടീഷ് രാജിന്റെ വിശ്വസ്തരായ പാദസേവകർ (Loyal subjects for the British crown) ആക്കി തങ്ങളെ മാറ്റിയെടുക്കും എന്ന ചിന്തയിൽനിന്നാണ് മദ്റസകൾ, പ്രത്യേകിച്ച് ദയൂബന്ദ് (Deoband) സ്ഥാപനങ്ങൾ സ്റ്റേറ്റിന്റെ പിന്തുണയും സഹായവുമില്ലാതെ, ബാഹ്യ വ്യവഹാരങ്ങൾക്ക് അടിമകളാകാതെ അതിജീവനം ഉറപ്പിച്ചു നിർത്തിയത്.

ബ്രിട്ടീഷ് രാജിൽനിന്നുള്ള വിമോചനത്തിനും സ്വയം ഭരണാധികാരം കൈവരിക്കുവാനും അതിശക്തമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചുവെന്നു മാത്രമല്ല, വിഭജനത്തിനെതിരെ ധീരവും തീക്ഷ്ണവുമായ നിലപാടുകൾ മുസ്ലിം സമൂഹങ്ങൾക്കിടയിൽ ഉയർത്തിക്കൊണ്ടുവരാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമായി. ‘മദ്റസകളും ആധുനികതയും’ എന്ന വിഷയത്തിൽ (ബാലാവകാശവും പുരുഷാധിപത്യപരവുമായ പ്രശ്നങ്ങളെക്കുറിച്ച് സച്ചാർ കമ്മിറ്റി സൂചിപ്പിക്കുന്നുണ്ട്) ഇടപെടുകയാണെന്ന വ്യാജോക്തിയിൽ സംഘ്പരിവാർ സംസ്ഥാനങ്ങൾ മദ്റസ സർവേ എന്നപേരിൽ ഇസ്‍ലാമോഫോബിയ ആയുധമാക്കി അവയുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയാണ്.

രജീന്ദ്ര സച്ചാർ

ഹിന്ദുത്വ ഫാഷിസത്തിന്റെ ഭീതിപ്പെടുത്തുന്ന വ്യവഹാരങ്ങളിലൂടെ നുണകളും വ്യാജ വാർത്തകളും പ്രചരിപ്പിച്ച് ന്യൂനപക്ഷ വിരുദ്ധ സാമൂഹിക സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മദ്റസ പ്രവർത്തനങ്ങളിലുള്ള ഇടപെടലുകൾ എന്ന് ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണ്.

ആർ.എസ്.എസിന്റെ ‘കാച് ദം യങ്’ പദ്ധതി

‘‘Catch them young, watch them grow’’ എന്നതാണ് ആർ.എസ്.എസിന്റെ ആദര്‍ശസൂക്തം. മദ്റസകൾ തീവ്രവാദത്തിന്റെ പരിപാലന കേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിക്കുന്ന സംഘ്പരിവാർ ഹൈന്ദവ ആരാധനാലയങ്ങൾ മുതൽ പാഠപുസ്തകങ്ങൾ വെര ഉപയോഗിച്ചാണ് കുട്ടികളെ തീവ്ര ഹിന്ദുത്വത്തിലേക്ക് ആകർഷിക്കുന്നത്. അതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ അധികാരകേന്ദ്രങ്ങളിൽ വര്‍ഗീയവാദികളെയും തീവ്ര ദേശീയവാദികളെയും കൃത്യമായി പ്രതിഷ്ഠിച്ചിട്ടുണ്ട്.

ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ പ്രസിഡന്റായിരുന്ന വ്യക്തിയും ഇപ്പോള്‍ ദേശീയകാര്യ നിര്‍വാഹക സമിതി അംഗവും നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനുമായ ഗോവിന്ദ് പ്രസാദ് ശര്‍മ പറയുന്നത് അവരുടെ പുതിയ ചരിത്ര ‘കണ്ടുപിടിത്തങ്ങൾ’ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നാണ്. വംശീയത പഠിപ്പിക്കാന്‍ പ്രത്യേക പാഠ്യപദ്ധതികൾ ഭരണകൂടംതന്നെ ആവിഷ്കരിക്കുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. രാജസ്ഥാനിൽ സര്‍ക്കാര്‍ സ്‌കൂളുകളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ‘ഒരു പശു എഴുതുന്ന കത്ത്’ എന്ന പാഠം പഠിക്കാനുണ്ട്. ‘Indianise, Nationalise and Spiritualise’ എന്ന മുദ്രാവാക്യമാണ് ആര്‍.എസ്.എസ് നേതൃത്വത്തില്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന 12,363 സ്‌കൂളുകളും 12,001 ഏകാധ്യാപക സ്‌കൂളുകളും ആയിരക്കണക്കിന് സാംസ്‌കാരിക കേന്ദ്രങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഗവേഷണങ്ങള്‍ക്ക് പകരം, ഇതിഹാസങ്ങളെയും, പ്രാചീന ചരിത്രധാരണകളെയും മുസ്ലിംവിരുദ്ധമായി തിരുത്തിയെഴുതി അതിലൂടെ സവർണ ഹൈന്ദവ സാംസ്‌കാരിക മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള എല്ലാവിധത്തിലുമുള്ള ശ്രമങ്ങളും രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണെന്ന് വിഖ്യാത ചരിത്രപണ്ഡിത റൊമീല ഥാപ്പര്‍ മുന്നറിയിപ്പ് തരുന്നുണ്ട്.

വിദ്യാഭ്യാസരംഗത്ത് ആര്‍.എസ്.എസിന്റെ പല തീരുമാനങ്ങളും കൈക്കൊള്ളുന്നത് പ്രധാനമന്ത്രിയുടെയും മാനവവിഭവശേഷി വകുപ്പിന്റെയും ഓഫിസുകളിൽവെച്ചാണെന്ന് ശിക്ഷ ബചാവോ ആന്ദോളന്‍ സമിതി സെക്രട്ടറി അതുല്‍ കോത്താരി വെളിപ്പെടുത്തുകയുണ്ടായി. ഗുജറാത്തിലും പഞ്ചാബിലും ആര്‍.എസ്.എസ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിലേക്ക് നിയമവിരുദ്ധമായി അസമില്‍നിന്ന് കുട്ടികളെ കടത്തിക്കൊണ്ടുപോകുന്ന ഞെട്ടിപ്പിക്കുന്ന വാർത്ത 2016ൽ ‘ഔട്ട്‌ലുക്ക്’ മാഗസിനിൽ നേഹ ദീക്ഷിത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസമിലെ വിവിധ ഗോത്രങ്ങളിലെ 31 പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന ഭീതിദസംഭവം നേഹ അതിൽ വിശദീകരിക്കുന്നുണ്ട്. ഈ കുട്ടിക്കടത്ത് പ്രസിദ്ധീകരിച്ചതിന് ദിവസങ്ങൾക്കകംതന്നെ ‘ഔട്ട്‌ലുക്ക്’ ചീഫ് എഡിറ്റര്‍ കൃഷ്ണ പ്രസാദിനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയുമുണ്ടായി. ഇംഗ്ലീഷ് വായിക്കാനറിയാത്ത രക്ഷിതാക്കളെ സമ്മതപത്രത്തില്‍ നിർബന്ധിച്ച് ഒപ്പുവെപ്പിച്ചിട്ടാണത്രേ സംഘ്പരിവാര്‍ പ്രവര്‍ത്തകർ കുട്ടികളെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയത്. നേഹ ദീക്ഷിതിന് അഭിമുഖം കൊടുത്ത രക്ഷിതാക്കള്‍ പറഞ്ഞത് ഒരുവര്‍ഷമായി അവരുടെ മക്കളെ കണ്ടിട്ടേയില്ലെന്നാണത്രേ. ശിശു മന്ദിര്‍, ഭാരത് കല്യാണ്‍ പ്രതിസ്ഥാന്‍, സേവാഭാരതി, ഭാരതീയ ജനസേവാ സംസ്ഥാന്‍, വനവാസി കല്യാണ്‍ ആശ്രം, ശ്രീരാമവിദ്യാ കേന്ദ്ര എന്നിങ്ങനെ വിവിധ പേരുകളിൽ 32 ലക്ഷത്തിലധികം വിദ്യാർഥികളുള്ള വലിയ വിദ്യാഭ്യാസ സംവിധാനമായി ഇന്ന് ആർ.എസ്.എസിന്റെ വിദ്യാഭാരതി പടർന്നു പന്തലിച്ചുകഴിഞ്ഞു.

യോഗി ആദിത്യനാഥ്

ഗ്രാമപ്രദേശങ്ങളിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകള്‍ ദുര്‍ബലപ്പെടുത്താനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായി ‘സ്‌ക്രോള്‍ ഡോട്ട് ഇന്‍’ വാര്‍ത്താപോര്‍ട്ടല്‍ വെളിപ്പെടുത്തിയിരുന്നു. ഹരിയാനയിലെ സംസ്ഥാന മോറല്‍ ടീച്ചിങ് സിലബസ് തയാറാക്കിയത് ആര്‍.എസ്.എസ് പോഷക സംഘടനയായ ഭാരതീയ ശിക്ഷാ നിധി ആയോഗ് ചെയര്‍മാന്‍ ദിനാനത് ഭദ്രയാണ്. അദ്ദേഹംതന്നെയാണ് രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ മേഖലയും ‘ഇന്ത്യന്‍’ ആക്കണമെന്ന് നരേന്ദ്ര മോദിയോട് ഉപദേശിച്ചതും. ചരിത്രപുസ്തകത്തിൽ മുസ്ലിം-ഹിന്ദു യുദ്ധങ്ങള്‍ പഠിപ്പിക്കുമ്പോൾ ആ ക്ലാസില്‍ ഇരിക്കുന്ന വിവിധ മതസ്ഥരായ കുട്ടികളുടെ മാനസികാവസ്ഥ നാം മനസ്സിലാക്കേണ്ടതുണ്ട്. ആര്‍.എസ്.എസ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. പക്ഷേ, അധ്യാപന രീതിയും അവതരണവും സംഘ്പരിവാര്‍ അജണ്ടയനുസരിച്ചാണത്രേ.

ഒരേതരം സ്വത്വങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ഇന്ത്യന്‍ സാരോപദേശകഥകളെ പ്രാന്തവത്കരിക്കപ്പെട്ട ജീവിതസാഹചര്യങ്ങളില്‍നിന്നുള്ള കുട്ടികള്‍ എങ്ങനെയാണ് വായിച്ചെടുക്കേണ്ടത്? ഇന്ത്യന്‍ കുട്ടിക്കാലം ആരാണ് നിശ്ചയിക്കുന്നത്? ഇന്ത്യയിലെ ഭൂരിഭാഗം കുട്ടികളുടെയും ജീവിതം കാച്ചിയ പാൽ കുടിക്കുന്നതും അമ്പിളിമാമനും നെയ്പാ യസവും നിറഞ്ഞതല്ല. അത് മീനിന്റെ മണവും ഇറച്ചിയുടെ ചൂരും കലർന്നതായിരിക്കും. കുട്ടികളുടെ ജീവിതങ്ങള്‍ അത്ര ലളിതമല്ല. ഇന്ത്യന്‍ ജീവിതങ്ങള്‍ എത്രത്തോളം വിഭിന്നമാണോ അത്രതന്നെ വൈജാത്യവും ബഹുസ്വരവും സങ്കീർണവുമാണ് ഇന്ത്യന്‍ ബാല്യവും. കുട്ടികള്‍ക്കിടയില്‍ അതിവേഗം നിർമിച്ചെടുക്കാന്‍ കഴിയുന്നതാണ് അപരവിദ്വേഷമെന്ന് ദൂരദര്‍ശന്‍ സംപ്രേഷണംചെയ്ത രാമായണ സീരിയലുകളെ കുറിച്ചുള്ള പഠനത്തില്‍ റൊമീല ഥാപ്പര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സംഘ്പരിവാര്‍ സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും എം.എസ്. ഗോള്‍വള്‍ക്കറുടെ ഉപദേശങ്ങള്‍ അടങ്ങിയ പുസ്തകമാണ് ഗൈഡായി നല്‍കുന്നതത്രേ. ഉത്തരാഖണ്ഡിലും ഗുജറാത്തിലും ആറുമുതൽ 12 വരെ ക്ലാസുകളിലെ പാഠഭാഗങ്ങളിൽ ഭഗവത്ഗീത ഉൾപ്പെടുത്തി. പഠനഭാരം കുറക്കാനെന്ന പേരിൽ, പുരോഗമന ആശയങ്ങളും മുഗൾ ഭരണകാലവും ഉൾപ്പെടുന്ന പാഠഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി ഒഴിവാക്കി.

നവോത്ഥാന നായകനായിരുന്ന രാജാ റാം മോഹന്‍ റോയി ഉൾപ്പെടെ പല പ്രമുഖരും മദ്റസകളിലൂടെ പഠിച്ചു വളര്‍ന്നവരാണ്. എന്നിട്ട് അവരാരും ദേശവിരുദ്ധരായിട്ടില്ല.

ഒരു ദലിത് കുടുംബത്തിലെ രണ്ടു വയസ്സുകാരൻ ബംഗളൂരുവിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ക്ഷേത്രം അധികാരികൾ 23,000 രൂപ പിഴയടപ്പിച്ചതുപോലെ കുട്ടികളോടുള്ള ജാതിഭീകരതകൾപോലും അന്വേഷിക്കാൻ തയാറല്ലാത്ത സർക്കാറാണ് മദ്റസകളുടെ പ്രവർത്തനം വിലയിരുത്താനും അടച്ചുപൂട്ടാനും ശ്രമിക്കുന്നത്.

ആസൂത്രിതമായി കുട്ടികളുടെ മനസ്സിലേക്ക് വംശീയബോധവും തീവ്രദേശീയതയും വെറുപ്പിന്റെ പാഠങ്ങളും കുത്തിയിറക്കുന്ന സംഘ്പരിവാർ വിദ്യാഭ്യാസ സംവിധാനങ്ങളെയാണോ, അതോ ഒരുതരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും നാളിതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത മദ്റസകളെയാണോ സമഗ്രമായ നിരീക്ഷണങ്ങൾക്കും സർവേക്കും വിധേയമാക്കേണ്ടത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യപരമായ ചോദ്യം.

Show More expand_more
News Summary - The politics of the madrasa survey