Begin typing your search above and press return to search.
proflie-avatar
Login

ഇത് ജനാധിപത്യത്തിന് സമർപ്പിക്കപ്പടുന്ന വിധി -സെബാസ്റ്റ്യൻ പോൾ എഴുതുന്നു

ഇത് ജനാധിപത്യത്തിന് സമർപ്പിക്കപ്പടുന്ന വിധി -സെബാസ്റ്റ്യൻ പോൾ എഴുതുന്നു
cancel

‘മീഡിയവൺ’ ചാനലിന് വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നടപടി സ്റ്റേചെയ്ത് ലൈസൻസ് പുതുക്കിനൽകാൻ ഏപ്രിൽ അഞ്ചിന് സുപ്രീംകോടതി ഉത്തരവിട്ടു. ആ ഉത്തരവിന്റെ പ്രസക്തിയും മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ചും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും അഭിഭാഷകനും മാധ്യമ വിമർശകനും മുൻ ജനപ്രതിനിധിയുമായ ലേഖകൻ.ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിലെ നിയമവ്യവസ്ഥയിൽനിന്ന്...

Your Subscription Supports Independent Journalism

View Plans
‘മീഡിയവൺ’ ചാനലിന് വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നടപടി സ്റ്റേചെയ്ത് ലൈസൻസ് പുതുക്കിനൽകാൻ ഏപ്രിൽ അഞ്ചിന് സുപ്രീംകോടതി ഉത്തരവിട്ടു. ആ ഉത്തരവിന്റെ പ്രസക്തിയും മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ചും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും  അഭിഭാഷകനും മാധ്യമ വിമർശകനും മുൻ ജനപ്രതിനിധിയുമായ ലേഖകൻ.

ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിലെ നിയമവ്യവസ്ഥയിൽനിന്ന് ദൃഷ്ടാന്തങ്ങൾ സ്വീകരിക്കാൻ കഴിയാത്തവിധം സമാനതയില്ലാത്ത ജനാധിപത്യവിരുദ്ധതയാണ് ‘മീഡിയവൺ’ ചാനൽ നിരോധനത്തിൽ പ്രകടമായത്. ബ്യൂറോക്രാറ്റിക് നിശ്വാസത്തിൽ വിളക്കണയുന്ന ദുരവസ്ഥ മീഡിയവണിന് ആദ്യമായിരുന്നില്ല. 2020ൽ ‘ഏഷ്യാനെറ്റി’നൊപ്പം നിശ്ചിതസമയത്തേക്കുള്ള സസ്പെൻഷനായിരുന്നുവെങ്കിൽ അനിശ്ചിതകാല നിരോധനത്തിലേക്കാണ് കാരണം പറയാതെയുള്ള വിലക്ക് 2022ൽ എത്തിയത്. തുറന്ന കോടതിയിൽ മുദ്രെവച്ച കവറിൽ ബെഞ്ചിലെത്തിക്കുന്ന വിവരങ്ങൾ ന്യായാധിപന്റെ ചെവിയിൽ പറയുന്ന അനുവദനീയമല്ലാത്ത അടക്കംപറച്ചിലാണ്.

അനുഛേദം 226 അനുസരിച്ച് റിട്ട് അധികാരത്തോടെ പ്രവർത്തിക്കുന്ന കോടതി സർക്കാറുമായുള്ള സ്വകാര്യസംവാദത്തിന്റെ വേദിയാകരുത്. സർക്കാറിനെ തിരുത്താനുള്ള സവിശേഷമായ അധികാരമാണ് ജുഡീഷ്യൽ റിവ്യൂ. അത് പ്രയോഗിക്കുന്ന കോടതിയിൽ സർക്കാർ പ്രതിരോധത്തിലാകണം. അതിനു പകരം ഹരജിക്കാരനെ കേൾവിക്കപ്പുറമിരുത്തി സർക്കാറിന്റെ വാക്കുകൾ മുഖവിലക്കെടുത്ത് നൽകപ്പെടുന്ന ഉത്തരവുകൾ സ്വാഭാവികനീതിയുടെ ലംഘനവും വിശ്വാസ്യതയില്ലാത്ത പാഴ്വേലയും ആയി മാറും. ഇക്കാര്യങ്ങളാണ് ഹൈകോടതി സിംഗിൾ ബെഞ്ചിനെയും ഡിവിഷൻ ബെഞ്ചിനെയും അസാധുവാക്കിക്കൊണ്ട് 133 പേജ് വരുന്ന വിധിന്യായത്തിലൂടെ സുപ്രീംകോടതി പറഞ്ഞത്.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

പത്തു വർഷം നിയമവിധേയമായി പ്രവർത്തിച്ച ചാനലിന്റെ ലൈസൻസ് ചട്ടപ്രകാരം പുതുക്കാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തയാറാകാതിരുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികൂലമായ നിലപാടിനെ അടിസ്ഥാനമാക്കിയാണ്. രാഷ്ട്രത്തിന്റെ സുരക്ഷിതത്വമാണ് അതിനു ന്യായീകരണമായി പ്രസ്താവിക്കപ്പെട്ടത്. രാജ്യസുരക്ഷിതത്വത്തിനു ഹാനികരമായ പ്രവൃത്തി എന്തെന്നോ ‘മീഡിയവണി’ന്റെ തുടർന്നുള്ള പ്രവർത്തനം രാജ്യസുരക്ഷിതത്വത്തിനു ഹാനികരമാകുന്നതെങ്ങനെയെന്നോ ലൈസൻസ് പുതുക്കേണ്ട മന്ത്രാലയം വ്യക്തമാക്കിയില്ല.

സംസാരിക്കുന്നതിനും ആശയപ്രകാശനത്തിനുമുള്ള പൗരന്റെ സ്വാതന്ത്ര്യം വിലപ്പെട്ട മൗലികാവകാശമായി ഭരണഘടനയുടെ അനുഛേദം 19(1)(എ) പ്രഖ്യാപിക്കുന്നു. അനുഛേദം 19(2) പ്രകാരം ഈ സ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങൾക്കു വിധേയമാണ്. നിയന്ത്രണത്തിന് ആധാരമാക്കാവുന്ന കാരണങ്ങളിലൊന്നാണ് രാഷ്ട്രത്തിന്റെ സുരക്ഷിതത്വം. നിർമിക്കപ്പെടുന്ന സാധുവായ നിയമംമൂലമാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടത്. പക്ഷേ, നിയന്ത്രണത്തിന്റെ ന്യായത നിർണയിക്കുന്നതിന് വ്യക്തമായ മാനദണ്ഡമില്ല. ഇക്കാര്യത്തിലുള്ള അവ്യക്തത നീക്കുന്നതിനും ദുരുപയോഗത്തിനുള്ള സാധ്യതകൾ ഒഴിവാക്കുന്നതിനുമുള്ള ശ്രമമാണ് സുപ്രീംകോടതി നടത്തിയത്.

ഭരണഘടനയുടെ ഊഷ്മാവിൽ നിയമം ഒരുക്കിക്കൊടുത്ത സുരക്ഷിതമായ ഈറ്റില്ലങ്ങളിലല്ല ടെലിവിഷന്റെ പ്രജനനം നടന്നത്. സാങ്കേതികവിദ്യയുടെ അപ്രതിരോധ്യമായ തള്ളലിലും തികവിലും അതങ്ങനെയങ്ങ് സംഭവിച്ചു. 21ാമത്തെ ദിവസം മുട്ടയുടെ തോടു പൊട്ടിച്ച് കുഞ്ഞുങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാനാവില്ല. 1995ൽ നിർമിക്കപ്പെട്ട കേബിൾ ടെലിവിഷൻ നെറ്റ് വർക് (നിയന്ത്രണ) നിയമം മാത്രമാണ് ചാനലുകളെ നിയന്ത്രിക്കുന്നതിന് പ്രത്യേകമായുള്ളത്. നടപടിക്രമം സംബന്ധിച്ചും അടിസ്ഥാനതത്ത്വങ്ങൾ സംബന്ധിച്ചും പൂർണമായ ന്യായത അവകാശപ്പെടാവുന്നതല്ല പ്രസ്തുത നിയമം. ഉദ്യോഗസ്ഥർക്ക് നിർബാധം വ്യാഖ്യാനിച്ചു പ്രയോഗിക്കാൻ കഴിയുമെന്നതും നിയമപരമായ പരിഹാരസംവിധാനമില്ലെന്നതും നിയമത്തിന്റെ പ്രധാന ന്യൂനതയാണ്. ഉദ്യോഗസ്ഥരുടേത് ചോദ്യംചെയ്യാൻ കഴിയാത്ത അവസാനവാക്കാകുന്നത് ഭരണഘടനക്ക് സ്വീകാര്യമല്ലാത്ത അവസ്ഥയാണ്. േപ്രാസിക്യൂട്ടർതന്നെ വിചാരകനും വിധിയാളനുമാകുന്നത് കടുത്ത നീതിനിഷേധമാണ്.

സുപ്രീംകോടതി

സുപ്രീംകോടതി

ശാസിക്കുന്നതിനും നേർവഴി നടത്തുന്നതിനും വ്യക്തികൾക്കെന്നപോലെ മാധ്യമങ്ങൾക്കും മെന്ററെ ആവശ്യമുണ്ട്. പത്രങ്ങൾക്ക് അപ്രകാരം ലഭിച്ച വഴികാട്ടിയാണ് പ്രസ് കൗൺസിൽ. പത്രങ്ങൾ താൽപര്യത്തോടെ സ്വീകരിച്ച സംവിധാനമായിരുന്നില്ല അത്. പ്രസ് കമീഷന്റെ ശിപാർശയുണ്ടായി ഒരു ദശകം വേണ്ടിവന്നു ആദ്യത്തെ പ്രസ് കൗൺസിൽ രൂപവത്കൃതമാകുന്നതിന്. ടെലിവിഷൻ ഉൾപ്പെടെയുള്ള ഇലക്േട്രാണിക് മാധ്യമങ്ങളുടെ കാലത്തെ അവസ്ഥ പഠിക്കുന്നതിന് ഒരു മീഡിയ കമീഷൻ ഉണ്ടാകണമെന്ന് ലോക്സഭയിൽ ഞാൻ ആവശ്യപ്പെട്ടതാണ്. മന്ത്രി പ്രിയരഞ്ജൻ ദാസ് മുൻഷി അതിനോടു ക്രിയാത്മകമായി പ്രതികരിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല. നാഷനൽ േബ്രാഡ്കാസ്റ്റേഴ്സ് അസോസിയേഷൻ സ്വന്തംനിലയിൽ രൂപവത്കരിച്ച ന്യൂസ് േബ്രാഡ്കാസ്റ്റിങ് സ്റ്റാൻഡേഡ്സ് അതോറിറ്റി മാത്രമാണ് സ്വയാർജിതമായ ശിക്ഷണാധികാരത്തോടെ ഈ രംഗത്ത് പ്രവർത്തിക്കുന്നത്. പ്രസ് കൗൺസിലിന്റെ മാതൃകയിൽ ടെലിവിഷനു ബാധകമായ സെൽഫ് റെഗുലേറ്ററി അതോറിറ്റിയെക്കുറിച്ച് പാർലമെന്റ് ചിന്തിക്കേണ്ടതായ സമയമാണിത്.

ടെലിവിഷനുവേണ്ടി ആരും സംസാരിക്കാനില്ലാത്ത അവസ്ഥയിൽ അനഭിമതമായി ശബ്ദിക്കുന്ന ചാനലുകളെ എവ്വിധവും കൈകാര്യം ചെയ്യാമെന്ന വൈരനിര്യാതനബുദ്ധിയാണ് ‘മീഡിയവണി’ന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ പ്രകടിപ്പിച്ചത്. സ്വാഭാവികനീതിയെന്നത് ഭരണഘടനാപരമായി പ്രവർത്തിക്കുന്ന സംവിധാനത്തിൽ ഒഴിവാക്കാനാവാത്ത അടിസ്ഥാനതത്ത്വമാണ്. നടപടിക്കുമുമ്പ് വിശദീകരണത്തിനുള്ള അവസരം എന്ന് ലളിതമായി സ്വാഭാവികനീതിയെ വ്യാഖ്യാനിക്കാം. ഏദൻതോട്ടത്തിൽനിന്ന് പുറത്താക്കപ്പെടുന്നതിനുമുമ്പ് ആദമിനും ഹവ്വക്കും വിശദീകരണത്തിനുള്ള അവസരം ദൈവം നൽകി. എന്താണ് തങ്ങളുടെ തെറ്റെന്ന് അവർക്ക് ബോധ്യമായി. വെയ്ഡിന്റെ പ്രസിദ്ധമായ അഡ്മിനിസ്േട്രറ്റിവ് ലോ ആരംഭിക്കുന്നത് സ്വാഭാവികനീതിയുടെ ഈ പ്രാരംഭപാഠത്തോടെയാണ്. ഈ പുസ്തകത്തെക്കുറിച്ച് ഹൈകോടതിയിൽ ജസ്റ്റിസ് നഗരേഷിന്റെ വിധിന്യായത്തിൽ പരാമർശമുണ്ടായിരുന്നു. പുസ്തകത്തിന്റെ ആദ്യപേജ് അദ്ദേഹം വിട്ടുപോകാനിടയില്ല. പക്ഷേ, രാജധർമത്തെക്കുറിച്ചുള്ള അത്രി സംഹിതയിലാണ് അദ്ദേഹം അഭയം കണ്ടെത്തിയത്.

കുറ്റാരോപണത്തിനും വിചാരണക്കും ശേഷമാണ് സോക്രട്ടീസിനുള്ള വിഷചഷകം ഒരുക്കപ്പെട്ടത്. സ്വതന്ത്രചിന്തയിലൂടെ യുവാക്കൾക്ക് അപഭ്രംശമുണ്ടാക്കുന്നുവെന്ന കുറ്റമാണ് ആതൻസിലെ തത്ത്വജ്ഞാനിയുടെമേൽ ചുമത്തപ്പെട്ടത്. ഈ മനുഷ്യനെതിരെ എന്താരോപണമാണ് നിങ്ങൾ കൊണ്ടുവരുന്നത് എന്ന ചോദ്യം തടവുകാരനായി യേശു മുന്നിലെത്തുമ്പോൾ പീലാത്തോസ് ചോദിക്കുന്നുണ്ട്. യേശുവിനെ തറച്ച കുരിശിനു മുകളിൽ വധശിക്ഷക്ക് കാരണമായ കുറ്റമെന്തെന്ന് മൂന്നുഭാഷകളിൽ എഴുതിയിരുന്നു. ‘


മീഡിയവണി’നെതിരായ ആരോപണമെന്തെന്ന് രഹസ്യത്തിൽ മനസ്സിലാക്കിയ ന്യായാധിപൻ സംഭ്രമത്തോടെ നടപടി ശരിെവച്ചു. വധശിക്ഷക്ക് വിധിക്കപ്പെടുന്നയാൾക്കും കുറ്റാരോപണത്തിന്റെ അടിസ്ഥാനത്തിൽ വിചാരണയെ നേരിടുന്നതിനുള്ള അവകാശമുണ്ട്. താൻ മരിക്കുന്നത് എന്തിനെന്ന് അയാൾ അറിയണം. വിളക്കുകൾ അണക്കുമ്പോൾ അതെന്തിനെന്ന് ചാനൽ പ്രവർത്തകരും േപ്രക്ഷകരും അറിയണം. അത് സ്വാഭാവികനീതിയെ അടിസ്ഥാനമാക്കിയുള്ള അവകാശമാകുന്നു. ഈ അവകാശത്തെ മാനിച്ചില്ലെന്ന കാരണത്താൽ ജസ്റ്റിസ് നഗരേഷിന്റെ വിധിയും അത് സംഭ്രമത്തോടെ ശരിെവച്ച ഡിവിഷൻ ബെഞ്ച് വിധിയും അസ്വീകാര്യമായി.

രാജ്യസുരക്ഷയുടെ പേരിൽ ഭരണഘടനാവിരുദ്ധമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന അപരിമിതമായ അധികാരം ഭരണകൂടത്തിനു വകെവച്ചുകൊടുക്കുന്നതായിരുന്നു അസാധുവാക്കപ്പെട്ട ഹൈകോടതി വിധികൾ. അനുഛേദം 19(1)(എ) നൽകുന്ന സ്വാതന്ത്ര്യത്തിനുമേൽ രാഷ്ട്രത്തിന്റെ സുരക്ഷിതത്വം ഉൾപ്പെടെ എട്ടു കാരണങ്ങളാൽ ന്യായമായ നിയന്ത്രണം നിയമനിർമാണത്തിലൂടെ ഏർപ്പെടുത്താമെന്ന് അനുഛേദം 19(2) പറയുന്നു. നിയമത്തിന്റെ സാധുതയും ന്യായതയും പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തവും അധികാരവും ജുഡീഷ്യറിക്കുള്ളതാണ്. നിയമനിർമാണസഭ നൽകുന്നതും കോടതി അംഗീകരിക്കുന്നതുമായ അധികാരത്തിനപ്പുറം ഭരണകൂടത്തിന് ഒരു അധികാരവുമില്ല. അടിസ്ഥാനപരമായ ഈ തത്ത്വത്തിന്റെ പൂർണവും അപകടകരവുമായ നിരാസമാണ് ജസ്റ്റിസ് നഗരേഷ് നടത്തിയത്. ജീവിക്കുന്നതിനുള്ള പൗരന്റെ അവകാശം ഭരണകൂടത്തിന്റെ ദയക്ക് വിധേയമാണെന്ന അടിയന്തരാവസ്ഥയിലെ ജുഡീഷ്യൽ സമീപനത്തോടു ചേർന്നുനിൽക്കുന്നതായിരുന്നു ഈ വിഷയത്തിൽ ജസ്റ്റിസ് നഗരേഷിന്റെ നിലപാട്. രാഷ്ട്രരക്ഷയുടെ പേരിലുള്ള തത്രപ്പാടിൽ ഭരണഘടനയിൽ അധിഷ്ഠിതമായ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്ത്വങ്ങൾ അദ്ദേഹം അവഗണിക്കാൻ പാടില്ലായിരുന്നു. ഭരണഘടനയുടെ വെളിച്ചത്തിലാണ് രാഷ്ട്രരക്ഷ ഉൾപ്പെടെ എല്ലാം വായിക്കപ്പെടേണ്ടത്.

ദേശാഭിമാനംപോലെതന്നെ ദുരുപയോഗം ചെയ്യപ്പെടുന്ന പദമാണ് രാഷ്ട്രരക്ഷ. കൃത്യമായ നിർവചനമില്ലാത്തതും എതിർശബ്ദങ്ങളെയും നിലപാടുകളെയും ഏകപക്ഷീയമായി അമർച്ചചെയ്യാൻ പര്യാപ്തവുമായ സംജ്ഞയാണത്. ജുഡീഷ്യൽ റിവ്യൂ എന്ന തടസ്സം മറികടന്ന് നിർബാധം കുതിക്കുന്നതിനുള്ള ഫ്രീ പാസല്ല രാഷ്ട്രരക്ഷയെന്ന് പെഗസസ് കേസിൽ സുപ്രീംകോടതി നൽകിയ മുന്നറിയിപ്പ് ജസ്റ്റിസ് നഗരേഷിന്റെ ശ്രദ്ധയിലുണ്ടായിരുന്നെങ്കിലും അദ്ദേഹം അത് അവഗണിച്ചു. നേരത്തേ തീരുമാനിക്കപ്പെട്ടതും അന്തിമമായതുമായ കാര്യം മറികടക്കാനാവില്ലെന്ന പ്രാങ്ന്യായം വൈതരണിയാകുമ്പോൾ അതു വേറെ ഇതു വേറെ എന്ന തൊടുന്യായം ജഡ്ജിമാർ പ്രയോഗിക്കാറുണ്ട്. വ്യക്തിയുടെ സ്വാതന്ത്ര്യം രാഷ്ട്രത്തിന്റെ താൽപര്യത്തിന് കീഴ്പ്പെട്ടിരിക്കുന്നുവെന്ന് നഗരേഷ് പറഞ്ഞു. രാഷ്ട്രരക്ഷയുടെ മുന്നിൽ നിസ്സഹായത നടിച്ചുകൊണ്ട് അദ്ദേഹം എക്സിക്യൂട്ടിവിന്റെ ദുരുപദിഷ്ടമായ നടപടിയെ ന്യായീകരിച്ചു. രാഷ്ട്രരക്ഷക്ക് അനിവാര്യമാണ് മാധ്യമസ്വാതന്ത്ര്യമെന്ന് മസാചൂസറ്റ്സ് ഭരണഘടനയുടെ ഫ്രീ പ്രസ് ക്ലോസിന് ആമുഖമായി ജോൺ ആഡംസ് പറഞ്ഞിട്ടുള്ളത് അദ്ദേഹം ഓർത്തില്ല.

അധികാരത്തിന്റെ പരിമിതിയും അധികാര ദുർവിനിയോഗത്തിനെതിരെയുള്ള പ്രതിരോധവുമാണ് നിയമം. അനുഛേദം 19(2)ൽ മാത്രമല്ല അനുഛേദം 21ലും നിയമം എന്ന പദം കാണാം. നിയമം വഴി സ്ഥാപിതമായ നടപടിക്രമം അനുസരിച്ചല്ലാതെ ആരുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഇല്ലാതാക്കാൻ പാടുള്ളതല്ലെന്ന് അനുഛേദം 21 പറയുന്നു. അധികാരത്തിനു മേലുള്ള പരിമിതിയാണിത്. പത്രത്തിന്റെ പ്രസിദ്ധീകരണമോ ചാനലിന്റെ സംേപ്രഷണമോ തടയാം. പക്ഷേ, അതിന് നിയമത്തിന്റെ പിൻബലമുണ്ടാകണം. അനുമതിയില്ലാതെ സംേപ്രഷണം പാടില്ലെന്ന് ചട്ടം പറയുന്നു. ആരോപണവും വിശദീകരണവും ഇല്ലാതെ രാഷ്ട്രരക്ഷയെന്ന അവ്യക്തമായ ന്യായം മുൻനിർത്തി ലൈസൻസ് നിഷേധിക്കുന്നു. ഗുരുതരമായ പ്രത്യാഘാതമുളവാക്കുന്ന തീരുമാനം ഏതോ സെക്രട്ടറി വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ രഹസ്യത്തിലും സ്വകാര്യമായും കൈക്കൊള്ളുമ്പോൾ ചോദ്യങ്ങൾ പാടില്ലെന്ന നിയമം നിയമത്തിന്റെ എല്ലാ സാമാന്യതത്ത്വങ്ങൾക്കും വിരുദ്ധമാണ്.

തെറ്റായ നിയമം അസാധുവാക്കുന്നതിന് അധികാരമുള്ള സ്ഥാപനമാണ് ഹൈകോടതി. റിട്ട് അധികാരത്തിന്റെ വിനിയോഗത്തിൽ സുപ്രീംകോടതിക്കുള്ളതിനേക്കാൾ വിപുലമായ അധികാരം ഹൈകോടതികൾക്കുണ്ട്. അതൊന്നും പ്രയോഗിച്ചില്ലെങ്കിലും സ്വാഭാവികനീതിയുടെ സാമാന്യതത്ത്വങ്ങൾ ലംഘിക്കപ്പെട്ടപ്പോൾ ഇടപെടുന്നതിനുള്ള ആർജവം ഹൈകോടതി കാണിക്കണമായിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകുന്നതിന് രണ്ടു ദിവസത്തെ സാവകാശം ‘മീഡിയവൺ’ ചോദിച്ചു. രണ്ടു നിമിഷംപോലും നൽകാനാവില്ലെന്ന് തനിക്ക് സ്വകാര്യമായി ലഭിച്ചതും വെളിപ്പെടുത്താതിരുന്നതുമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജഡ്ജി പറഞ്ഞു. ജഡ്ജിയെ സംഭ്രമത്തിലാക്കിയ പ്രവർത്തനം ചാനലിന്റെ ഭാഗത്തുനിന്നുണ്ടായത് അറിഞ്ഞ ഉടൻ നടപടി ഉണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉണ്ടായി. ഐ.പി.സി 124എ ഉൾപ്പെടെയുള്ള ഭീകരവകുപ്പുകൾ ഭരണകൂടത്തിന്റെ ആവനാഴിയിൽ പ്രയോഗക്ഷമമായി ഉണ്ടായിരുന്നുവല്ലോ. ജഡ്ജിക്കുണ്ടായ വേവലാതി അന്ന് ഭരണകൂടത്തിനുണ്ടായില്ല. പത്താം വർഷം ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ എത്തുംവരെ അവർ കാത്തിരുന്നു. അപ്പോൾ അത്ര മാത്രമായിരുന്നു ആരോപിതമായ കുറ്റത്തിന്റെ ഗൗരവം.

വിലക്കിനെതിരെ ‘മീഡിയവൺ’ കോഴിക്കോട് ആസ്ഥാനത്ത് ജീവനക്കാരുടെ പ്രതിഷേധം

വിലക്കിനെതിരെ ‘മീഡിയവൺ’ കോഴിക്കോട് ആസ്ഥാനത്ത് ജീവനക്കാരുടെ പ്രതിഷേധം

ഏറ്റവും വലിയ ജനാധിപത്യമെന്നാണ് നമ്മൾ സ്വയം മേനിനടിക്കുന്നത്. കാനേഷുമാരിയെ അടിസ്ഥാനമാക്കിയുള്ള അവകാശവാദമാണത്. ലണ്ടനിലെ ഇക്കോണമിസ്റ്റ് ഇന്റലിജൻസ് യൂനിറ്റ് 167 രാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ അവസ്ഥ പരിശോധിച്ചപ്പോൾ ഇന്ത്യക്ക് ലഭിച്ച സ്ഥാനം 53 ആണ്. നോർവേയാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും സന്തുഷ്ടമായ രാജ്യവും നോർവേയാണ്. മാധ്യമസ്വാതന്ത്ര്യത്തിന്റെ സൂചികയിലും നോർവേ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ സ്ഥാനം 150 ആണ്. സ്വാതന്ത്ര്യമാണ് സന്തുഷ്ടിക്ക് നിദാനം. ഭയത്തിന്റെ കമ്പളം വലിച്ചെറിഞ്ഞ് മാധ്യമങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ ജനാധിപത്യം േശ്രഷ്ഠമാകും. അപ്പോൾ രാഷ്ട്രരക്ഷ സുസ്ഥിരമാകും. ഭയപ്പെടുത്തുന്നവർക്കെതിരെ കൂട്ടായ പ്രതിരോധം സൃഷ്ടിക്കുന്നത് അതിന്റെ ആദ്യപടിയാണ്.

ഭരണഘടനയെ സംബന്ധിച്ച് സുപ്രീംകോടതി എഴുതിയിട്ടുള്ള വിധിന്യായങ്ങളിൽ പ്രസിദ്ധവും പ്രസ്താവ്യവുമായവ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ളതാണ്. 1950ലെ റൊമേഷ് ഥാപ്പർ കേസിൽനിന്നു തുടങ്ങി 73ാമത്തെ വർഷത്തിൽ ‘മീഡിയവൺ’ വരെ നീണ്ടുകിടക്കുന്നു സുദീർഘമായ ആ പരമ്പര. ‘േക്രാസ്റോഡ്സ്’ എന്ന ഇടതുപക്ഷപ്രസിദ്ധീകരണത്തെ നിരോധിക്കുന്നതിനും ഓർഗനൈസർ എന്ന ആർ.എസ്.എസ് പ്രസിദ്ധീകരണത്തെ നിയന്ത്രിക്കുന്നതിനുമുള്ള ജനാധിപത്യവാദിയായ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ നീക്കങ്ങൾക്ക് തടയിട്ടുകൊണ്ടാണ് റൊമേഷ് ഥാപ്പർ കേസിലെ വിധിയുണ്ടായത്. അതിനോടുള്ള നെഹ്റുവിന്റെ പ്രതികരണമായിരുന്നു അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതിനു ന്യായീകരണമായി എട്ടു സാഹചര്യങ്ങൾ ഉൾപ്പെടുത്തി വിപുലീകരിച്ച അനുഛേദം 19(2) അഥവാ ഭരണഘടനയുടെ ഒന്നാം ഭേദഗതി. ജുഡീഷ്യറിയുടെ പരിശോധനയിൽനിന്ന് ചില നിയമങ്ങളെ പരിരക്ഷിക്കുന്നതിനുള്ള ഒമ്പതാം പട്ടികയും ഈ ഭേദഗതിയുടെ സൃഷ്ടിയാണ്.

എപ്പോഴും അതങ്ങനെയാണ്. അഭിപ്രായപ്രകടന സ്വാതന്ത്ര്യം എന്ന പാറയിലാണ് ജനാധിപത്യസൗധത്തിന്റെ അസ്തിവാരം ഉറപ്പിച്ചിരിക്കുന്നത്. അത് ദുർബലമാക്കുന്നതിനുള്ള ശ്രമത്തിലാണ് ഏകാധിപതികൾ നിരന്തരം ഏർപ്പെടുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘മീഡിയവൺ’ ചാനലിനുമേൽ ഏർപ്പെടുത്താൻ ശ്രമിച്ച നിരോധനം. ദേശസുരക്ഷ എന്ന പൊതുന്യായം പറഞ്ഞ് യഥാർഥകാരണം രഹസ്യമാക്കി വെക്കാനാവില്ലെന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. എതിർകക്ഷിയെ അറിയിക്കുകയും വിശദീകരണത്തിന് അവസരം നൽകുകയും ചെയ്യുന്നതിനു പകരമുള്ള അടക്കംപറച്ചിൽ സീൽഡ് കവർ ജൂറിസ്പ്രൂഡൻസ് എന്ന് പരിഹസിച്ച് കോടതി തള്ളുകയും ചെയ്തു. മുദ്രെവച്ച കവർ കൈമാറ്റത്തിലെ അസ്വീകാര്യത നേരത്തേയും കോടതി പ്രകടിപ്പിച്ചിട്ടുള്ളതാണ്. കാരണം വെളിപ്പെടുത്താതെ ആരെയും ആരോപിതനോ കുറ്റക്കാരനോ ആക്കരുത്. സുതാര്യതയിലാണ് കോടതിയുടെ വിശ്വാസ്യത. അതുതന്നെയാണ് സത്യസന്ധതക്കുള്ള ഉറപ്പും.

വികർണനെപ്പോലെ അരുത് എന്നു പറയുന്നതിനും നാഥാനെപ്പോലെ വിരൽ ചൂണ്ടുന്നതിനും ജനാധിപത്യത്തിൽ വിമതരും വിമർശകരും ഉണ്ടാകണം. അതില്ലാത്ത ഇടങ്ങളെ കാത്തിരിക്കുന്നത് മഹാദുരന്തങ്ങളാണ്. വിമർശകർ രാജാവിന് അനഭിമതരാകും. പക്ഷേ, അവർ രാജ്യേദ്രാഹികളല്ല. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കാലം മുതൽ ആവർത്തിച്ചാവർത്തിച്ച് പറയപ്പെടുന്ന ഈ സത്യം ‘മീഡിയവൺ’ കേസിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനും ജസ്റ്റിസ് ഹിമ കോഹ്‍ലിക്കും ആവർത്തിക്കേണ്ടിവന്നു. ആവർത്തനത്തിൽനിന്നും ദുരന്തത്തിൽനിന്നും ഏകാധിപതികൾ ഒരു പാഠവും പഠിക്കുന്നില്ല. അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷികളുടെ പരമ്പര സോക്രട്ടീസിൽനിന്ന് ആരംഭിച്ചത് ഇനിയും അവസാനിക്കുന്നില്ല. അതുകൊണ്ട് മാധ്യമപ്രവർത്തകർ സമാശ്വസിക്കാൻ വരട്ടെ. നിങ്ങൾക്കായി അണിയറയിൽ പുതിയ ആമങ്ങൾ തീർക്കപ്പെടുന്നുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനമായ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പരിശോധനയിൽ വ്യാജമെന്ന് മുദ്രകുത്തപ്പെടുന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നാണ് പുതിയ വ്യവസ്ഥ. അതിനായുള്ള ഐ.ടി ഇന്റർമീഡിയറി ചട്ടത്തിന്റെ വിവാദപരമായ ഭേദഗതി വിജ്ഞാപനം ചെയ്യപ്പെട്ടുകഴിഞ്ഞു.

ദി ടെലിഗ്രാഫ് എഡിറ്റർ . ആർ. രാജഗോപാൽ
ദി ടെലിഗ്രാഫ് എഡിറ്റർ . ആർ. രാജഗോപാൽ

ഭരണകൂടവുമായി ഐക്യപ്പെടുക എന്ന പ്രായോഗികതയിൽ സുരക്ഷിതത്വം കണ്ടെത്തുന്നവരാണ് ഇന്ത്യയിലെ മാധ്യമപ്രവർത്തകരിൽ അധികവും. ഭയപ്പെടുന്നു എന്നു സമ്മതിക്കാതെ ഭയപ്പെട്ടുകഴിയുന്നവരാണ് അവർ. മർദകന്റെ പക്ഷംചേരുന്ന സ്റ്റോക്ഹോം സിൻഡ്രത്തിനു വിധേയരാകുന്ന മർദിതരാണവർ. ആർ. രാജഗോപാലിനെപ്പോലെ അപൂർവം പത്രപ്രവർത്തകരെയാണ് അപവാദമായി കാണാൻ കഴിയുന്നത്. ‘ദ ടെലിഗ്രാഫി’ന്റെ എഡിറ്ററാണ് മലയാളിയായ രാജഗോപാൽ. ഈ അപൂർവതയിൽ ജ്വലിക്കുന്ന അധ്യായമായി ‘മീഡിയവൺ’ നടത്തിയ പോരാട്ടം മാറിയിരിക്കുന്നു.

ഇത് ‘മീഡിയവൺ’ തനിച്ച് നേടിയ വിജയമല്ല. കേരള ഹൈകോടതിയിലെ മൂന്ന് ജഡ്ജിമാർ ‘മീഡിയവൺ’ നിരോധനത്തെ ശരിവെക്കുകയാണുണ്ടായത്. സ്വാതന്ത്ര്യങ്ങളെ സംബന്ധിച്ച് ചന്ദ്രചൂഡിന് വ്യക്തമായ നിലപാടുള്ളതിനാൽ അതിനനുസൃതമായ വിധിയുണ്ടായി എന്നു മാത്രം. നഗരേഷും ചന്ദ്രചൂഡും വായിച്ചത് ഒരേ ഭരണഘടനയാണ്. നഗരേഷ് വായിച്ച രീതിയിൽ ഭരണഘടനയെ വായിക്കുകയും അത്രി സംഹിതയെ ആശ്രയിക്കുകയും ചെയ്യുന്ന ജഡ്ജിമാർ സുപ്രീംകോടതിയിൽ തീരെയില്ലെന്ന് പറയാനാവില്ല. ‘മീഡിയവണി’നു ലഭിച്ച സ്വാതന്ത്ര്യം സാധ്യമാകുന്നതിനുള്ള പരിസരം സൃഷ്ടിച്ചതിൽ പൊതുസമൂഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആ പ്രവർത്തനംകൂടി കൃതജ്ഞതയോടെ ഈ ഘട്ടത്തിൽ സ്മരിക്കപ്പെടണം. ‘മീഡിയവൺ’ എന്ന ചാനലിനു ലഭിച്ച പ്രവർത്തനസ്വാതന്ത്ര്യത്തേക്കാൾ ഇന്ത്യ എന്ന ആശയത്തിനു ലഭിച്ച അംഗീകാരവും വിശദീകരണവുമാണ് സുപ്രീംകോടതിയുടെ വിധി. വ്യത്യസ്തതകളിലൂടെയും വിയോജിപ്പുകളിലൂടെയുമാണ് ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആപ്തവാക്യവുമായി ഇന്ത്യ നിലനിൽക്കുന്നതെന്ന യാഥാർഥ്യത്തിന് വിധി അടിവരയിടുന്നു.

News Summary - Supreme Court verdict in the Media one -Sebastian Paul