Begin typing your search above and press return to search.
proflie-avatar
Login

റഷീദ് കൊലക്കേസിന്‍റെ വിധി

മൂന്നര പതിറ്റാണ്ടു മുമ്പ് ബാംഗ്ലൂരിൽ മലയാളി അഭിഭാഷകൻ റഷീദിന് എന്താണ് സംഭവിച്ചത്? കർണാടക രാഷ്ട്രീയത്തെ പിടിച്ചുലക്കുകയും പൊലീസ് സേനയുെട ചരിത്രത്തിൽ ആദ്യമായി കൊലപാതക കേസിൽ ഒരു െഎ.പി.എസ് ഒാഫിസർ പിരിച്ചുവിടപ്പെടുകയും ചെയ്ത കേസ് ഇന്ന് പലരും മറന്നിരിക്കുന്നു. എന്നാൽ, റഷീദിന്റെ കൊലപാതകം നമ്മൾ മറന്നുകൂടാ. പലതരം മുന്നറിയിപ്പുകൾ ഇന്നും നൽകുന്ന ആ സംഭവങ്ങളിലൂടെ ഒരു സഞ്ചാരം.

റഷീദ് കൊലക്കേസിന്‍റെ വിധി
cancel

When you press me to your heartI'm in a world apartA world where roses bloomAnd when you speak, angels sing from aboveEveryday words seem to turn into love songsGive your heart and soul to meAnd life will always be- ''La vie en rose''ഓഫ്വൈറ്റ് ബോർഡറിലുള്ള ഗ്രീറ്റിങ് കാർഡിന്‍റെ ഒത്ത നടുവിൽ ചെഞ്ചോരച്ചുവപ്പുള്ള ഒരു റോസാപുഷ്പം. അതിന്‍റെ പച്ചത്തണ്ടിന് ഇരുവശത്തുമായി ഫ്രഞ്ച് ഗായിക ഈഡിത്ത് പിയാഫ് അനശ്വരമാക്കിയ ''La vie en rose'' എന്ന ഗാനത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ മനോഹരമായ അക്ഷരത്തിൽ പ്രിന്റ് ചെയ്തിരിക്കുന്നു. ബാംഗ്ലൂരിലെ കെംപെ ഗൗഡ...

Your Subscription Supports Independent Journalism

View Plans

When you press me to your heart

I'm in a world apart

A world where roses bloom

And when you speak, angels sing from above

Everyday words seem to turn into love songs

Give your heart and soul to me

And life will always be

- ''La vie en rose''

ഓഫ്വൈറ്റ് ബോർഡറിലുള്ള ഗ്രീറ്റിങ് കാർഡിന്‍റെ ഒത്ത നടുവിൽ ചെഞ്ചോരച്ചുവപ്പുള്ള ഒരു റോസാപുഷ്പം. അതിന്‍റെ പച്ചത്തണ്ടിന് ഇരുവശത്തുമായി ഫ്രഞ്ച് ഗായിക ഈഡിത്ത് പിയാഫ് അനശ്വരമാക്കിയ ''La vie en rose'' എന്ന ഗാനത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ മനോഹരമായ അക്ഷരത്തിൽ പ്രിന്റ് ചെയ്തിരിക്കുന്നു. ബാംഗ്ലൂരിലെ കെംപെ ഗൗഡ റോഡിലുള്ള ഗ്രീറ്റിങ്കാർഡ് ഷോപ്പുകളിലൊന്നിൽ പരതുമ്പോഴാണ് ഈ കാർഡ് റഷീദിന്‍റെ കണ്ണിൽപെടുന്നത്. പത്താം വിവാഹ വാർഷികത്തിന് പ്രിയതമ സൗദക്ക് അയക്കാനായി ഒരു കാർഡ് തേടിയാണ് ഇൗ സന്ധ്യയിൽ റഷീദ് കടയിലെത്തിയത്.

റോസാ പുഷ്പങ്ങൾ വലിയ ഇഷ്ടമായിരുന്നു സൗദക്ക്. കൊല്ലത്തെ വീടിന്‍റെ പിന്നാമ്പുറത്ത് രണ്ടു റോസ് ചെടികളുണ്ട് സൗദക്ക്. ഒരു മഞ്ഞയും ഒരു ചുവപ്പും. മക്കളെപ്പോലെയാണ് സൗദ ഇൗ ചെടികളെ പരിപാലിക്കുന്നത്. ഇതിൽനിന്ന് പറിക്കുന്ന പൂക്കളെ മധുവിധുകാലത്ത് റഷീദ് സമ്മാനിച്ച സ്ഫടിക പൂപ്പാത്രത്തിൽ സൗദ ഒരുക്കിവെക്കും. കാർഡും വാങ്ങി ബാംഗ്ലൂരിന്റെ രാത്രിത്തിരക്കിലേക്ക് റഷീദ് ഇറങ്ങി. ഈ രാത്രി തന്നെ പോസ്റ്റ് ചെയ്താൽ മൂന്നുദിവസത്തിനുശേഷം വിവാഹ വാർഷിക ദിനത്തിന് കൊല്ലത്തെ വീട്ടിൽ സൗദക്ക് കാർഡ് കിട്ടും. കാർഡിനുള്ളിലെ കടലാസിൽ റഷീദ് ഒരു ക്ഷമാപണ കുറിപ്പെഴുതി. വാർഷികത്തിന് മുമ്പ് തിരിച്ചെത്താമെന്ന് പറഞ്ഞാണല്ലോ അഞ്ചു ദിവസത്തിനുമുമ്പ് ഐലൻഡ് എക്സ്പ്രസിൽ റഷീദ് ബാംഗ്ലൂരിലേക്ക് വന്നത്. ഇനി എന്തായാലും വൈകും. വൈകുന്നതിന്‍റെ കാരണങ്ങൾ വിശദീകരിച്ച് ഉടൻതന്നെ മടങ്ങിയെത്താമെന്ന വാക്കുമായി തീയതിയും സ്ഥലവും രേഖപ്പെടുത്തി റഷീദ് കുറിപ്പവസാനിപ്പിച്ചു: ''ആഗസ്ത് 13, 1987. ബാംഗ്ലൂർ''. ബാംഗ്ലൂർ അന്ന് ബംഗളൂരു ആയിരുന്നില്ല.

ഈ കത്ത് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ റഷീദിന്‍റെ ജീവിതം കീഴ്മേൽ മറിഞ്ഞു. പിന്നീടൊരിക്കലും അയാൾ തന്റെ ഭാര്യയുടെ ചാരത്തേക്ക് എത്തിയില്ല. തന്റെ മൂന്നു മക്കളെ പിന്നീട് കണ്ടില്ല. സേലത്തിന് അടുത്ത് ഓമല്ലൂരിലെ റെയിൽവേ ട്രാക്കിനു താഴെനിന്ന് കണ്ടെത്തുമ്പോൾ റഷീദിന്‍റെ മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടായിരുന്നു. ആ മരണം പിന്നീട് കർണാടക രാഷ്ട്രീയത്തെ പിടിച്ചുലച്ചു. ആഭ്യന്തരമന്ത്രിക്ക് സ്ഥാനം നഷ്ടമായി. കർണാടക ആദ്യമായി സി.ബി.െഎക്ക് കൈമാറുന്ന കൊലക്കേസായി മാറി റഷീദിന്റേത്. പിൽക്കാലത്ത് രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച പ്രഗല്ഭ സി.ബി.ഐ ഉദ്യോഗസ്ഥൻ കുപ്പുസ്വാമി രഘോത്തമൻ കേസ് ഏറ്റെടുത്തു. മൂന്നു സംസ്ഥാനങ്ങളിലേക്ക് പരന്ന അന്വേഷണം. പൊലീസുകാരും രാഷ്ട്രീയക്കാരും ഗുണ്ടകളുമൊക്കെ പ്രതികളായി. പൊലീസ് സേനയുെട ചരിത്രത്തിൽ ആദ്യമായി കൊലപാതക കേസിൽ ഒരു െഎ.പി.എസ് ഒാഫിസർ പിരിച്ചുവിടപ്പെട്ടു. പക്ഷേ, സങ്കീർണമായ നിയമവ്യവഹാരത്തിന്റെ രാവണൻകോട്ടക്കുള്ളിൽ നടന്നുലഞ്ഞ് ന്യായത്തിന് വഴിതെറ്റി. കൊന്നവരൊക്കെ ലാഘവത്തോടെ പ്രതിക്കൂട്ടിൽനിന്നിറങ്ങിപ്പോയി. റഷീദ് മരിച്ചുവെന്നത് മാത്രം യാഥാർഥ്യമായി ശേഷിച്ചു. 35 വർഷത്തിനിപ്പുറം ഇരയും വേട്ടക്കാരും അന്വേഷകനും അഭിഭാഷകനുമൊക്കെ മരണത്തിലേക്ക് മറഞ്ഞുകഴിഞ്ഞു. ശിക്ഷിക്കപ്പെടാതെ ആ കുറ്റം മാത്രം നിയമവ്യവസ്ഥക്കു മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നു. ആ കഥ പറയുകയാണ് മാധ്യമപ്രവർത്തകൻ വി. സുദർശൻ അടുത്തിടെ പുറത്തിറക്കിയ 'Dead End: The Minister, the CBI and the Murder that Wasn't' എന്ന പുസ്തകം. സി.ബി.െഎ ഉദ്യോഗസ്ഥനായ കെ. രഘോത്തമനും റഷീദ് കൊലക്കേസിലെ തന്റെ അന്വേഷണത്തെ കുറിച്ച് പുസ്തകം എഴുതിയിരുന്നു. കഴിഞ്ഞവർഷം 76ാം വയസ്സിൽ കോവിഡ് ബാധിച്ച് മരിക്കുന്നതിന് തൊട്ടുമുമ്പാണ് 'Rarest of Rare Case: Murder of an Advocate' എന്ന പേരിലുള്ള പുസ്തകം പ്രകാശനം ചെയ്തത്.

ബാംഗ്ലൂർ, ആഗസ്റ്റ് 1987

വലിയ പെരുന്നാളിന് രണ്ടുദിവസം കഴിഞ്ഞ് '87 ആഗസ്റ്റ് എട്ട് ശനിയാഴ്ചയാണ് പത്തനംതിട്ട സ്വദേശിയായ അഭിഭാഷകൻ എം.എ. റഷീദും സഹോദരൻ റഹ്മത്തുല്ലയും ട്രെയിനിൽ കൊല്ലത്തുനിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെടുന്നത്. പത്തനംതിട്ടയിലും എറണാകുളത്തുമാണ് റഷീദിന് പ്രാക്ടിസ്. സഹോദരൻ റഹ്മത്തുല്ലയുടെ എൻജിനീയറിങ് കോളജ് അഡ്മിഷനുവേണ്ടിയാണ് യാത്ര. ഒപ്പം ഒരു ബന്ധുവിന്റെ സുഹൃത്തിന്റെ മകളായ അമ്പിളിയുടെ ബി.എഡ് ഫലം റീ വാല്വേഷന് കൊടുക്കാൻ കഴിയുമോ എന്നും പരിശോധിക്കണം. ബാംഗ്ലൂരിലെ കോളജിൽ പഠിക്കുന്ന അമ്പിളി പരീക്ഷയിൽ തോറ്റുനിൽക്കുകയാണ്. ഈ രണ്ടു കാര്യങ്ങളും നിർവഹിച്ച് 12ന് മടങ്ങിയെത്തണം. റഷീദിന്റെയും സൗദയുടെയും പത്താം വിവാഹവാർഷികം 16ാം തീയതി ആയതിനാൽ അതിന്റെ ആഘോഷങ്ങൾ ആലോചിച്ചിട്ടുമുണ്ട്. അടുത്ത ദിവസം, ഞായറാഴ്ച രാവിലെ ബാംഗ്ലൂരിലെത്തിയ റഷീദും റഹ്മത്തുല്ലയും സുബേദാർ ഛത്രം റോഡിൽ ആനന്ദ് റാവു സർക്കിളിന് സമീപത്തെ സന്ധ്യ ലോഡ്ജിൽ മുറിയെടുത്തു. മുമ്പ് ബാംഗ്ലൂരിൽ വന്നപ്പോഴും ഇവിടെയാണ് താമസിച്ചിരുന്നത്. മജസ്റ്റിക് മേഖലക്കും ബസ്സ്റ്റാൻഡിനും മാർക്കറ്റിനും അടുത്താണെന്നതാണ് സന്ധ്യ ലോഡ്ജിന്റെ ഗുണം.


റഹ്മത്തുല്ലയുടെ അഡ്മിഷനായി പത്തനംതിട്ടക്കാരനായ വി.സി. ജോസഫിനെയാണ് റഷീദിന് കാണേണ്ടത്. മാസങ്ങൾക്കുമുമ്പ്, ഏപ്രിലിൽ ബാംഗ്ലൂരിൽ വന്നപ്പോൾ അഡ്മിഷന്റെ കാര്യം ശരിയാക്കാമെന്ന് റഷീദിന് വി.സി. േജാസഫ് വാക്കു നൽകിയിരുന്നു. കർണാടകയിലെ വിദ്യാഭ്യാസ മേഖലയുടെ അകവും പുറവും അറിയാവുന്നയാളാണ് ജോസഫ്. അദ്ദേഹം ജോലിചെയ്യുന്ന സഞ്ജയ് ഗാന്ധി കോളജ് ഒാഫ് എജുക്കേഷനിലാണ് ബി.എഡ് തോറ്റ അമ്പിളി പഠിച്ചിരുന്നത്. റഹ്മത്തുല്ലയുടെയും അമ്പിളിയുടെയും കാര്യങ്ങൾ ശരിയാക്കാൻ ജോസഫ് മാത്രം മതിയാകുമെന്ന് റഷീദ് കണക്കുകൂട്ടി.

അടുത്തദിവസം (തിങ്കളാഴ്ച, ആഗസ്റ്റ് 10) രാവിലെ റഷീദും റഹ്മത്തുല്ലയും ജോസഫിനെ കാണാനായി സഞ്ജയ് ഗാന്ധി കോളജിലെത്തി. അഡ്മിൻ വിഭാഗത്തിൽ അന്വേഷിച്ചപ്പോഴാണ് നിഗൂഢമായ ആ യാഥാർഥ്യം റഷീദ് മനസ്സിലാക്കുന്നത്. ജോസഫ് ഇപ്പോൾ അവിടെ ജോലി ചെയ്യുന്നില്ല. വേണമെങ്കിൽ പ്രിൻസിപ്പൽ ബി.എം. രത്നയെ കാണാം. സൗഹാർദപൂർവം റഷീദിനെ സ്വീകരിച്ച പ്രിൻസിപ്പൽ, അമ്പിളിയുടെ പരീക്ഷ പേപ്പർ റീ വാല്വേഷന് നൽകുന്നതിനുള്ള നടപടി എളുപ്പമാക്കി നൽകി. തിരികെ ലോഡ്ജിലെത്തിയ റഷീദ്, ജോസഫിന്റെ വീട്ടിലെ നമ്പറിലേക്ക് ഫോൺ ചെയ്തു. പക്ഷേ, ആരും ഫോൺ എടുത്തില്ല. മണിക്കൂറുകൾക്കു ശേഷം വീണ്ടും ശ്രമിച്ചു. വൈകുന്നേരം മൂന്നാമതും വിളിച്ചപ്പോൾ ആരോ ഫോൺ എടുത്തു. എന്താണ് ജോസഫിനുള്ള സന്ദേശമെന്ന് അന്വേഷിച്ചയാൾ നമ്പർ തന്നാൽ മടക്കിവിളിക്കാൻ പറയാമെന്ന് അറിയിച്ചു. വിവരം സൂചിപ്പിച്ച റഷീദ് സന്ധ്യ ലോഡ്ജിലെ നമ്പർ കൈമാറി.

ഏതാനും മണിക്കൂറുകൾക്കു ശേഷം ജോസഫിന്റെ സന്ദേശം റഷീദിന് ലഭിച്ചു. ''സന്ധ്യ ലോഡ്ജിൽ റഷീദിന്റെ തന്നെ പേരിൽ മറ്റൊരു സിംഗിൾ റൂം ബുക് ചെയ്യുക. ആ മുറിയിൽ രാത്രി കാത്തിരിക്കുക.'' ഒരുനിമിഷം റഷീദ് സംശയിച്ചു. എങ്കിലും നിർദേശംപോെല പ്രവർത്തിച്ചു. സഹോദരനുെമാത്ത് ആ മുറിയിൽ കാത്തിരിക്കവെ രാത്രി വൈകി േജാസഫ് കടന്നുവന്നു. ''എന്താണ് ഇത്ര വലിയ രഹസ്യം?'' - റഷീദ് ചോദിച്ചു. എന്തിനാണ് റഷീദ് ബാംഗ്ലൂരിലേക്ക് വന്നതെന്ന മറുചോദ്യമായിരുന്നു മറുപടി. സഹോദരന്റെ അഡ്മിഷന്റെ കാര്യം റഷീദ് ഒാർമിപ്പിച്ചു. റഹ്മത്തുല്ലയുടെ മാർക്ക് തിരക്കിയ ജോസഫ് ഇൗ മാർക്കുകൊണ്ട് ഒരു കോളജിലും അഡ്മിഷൻ കിട്ടില്ലെന്ന് കട്ടായം പറഞ്ഞു.

മുഖംവാടി നിൽക്കുന്ന സഹോദരൻമാരോട് ''ഇതിനുവേണ്ടി മാത്രമാണോ ബാംഗ്ലൂരിൽ വന്നത്'' എന്ന ജോസഫിന്റെ ചോദ്യം പിന്നാലെ... ''താങ്കളെയും കഴിഞ്ഞതവണ താങ്കൾ പരിചയെപ്പടുത്തിയ കോളജ് ഉടമ സദാശിവനെയും അവിടെ കണ്ടില്ലല്ലോ? എന്താ, മാനേജ്മെന്റ് മാറിയോ. എന്താണ് പ്രശ്നം'' -റഷീദ് ചോദിച്ചു. ''ചേട്ടാ, അതൊരു വലിയ കഥയാണ്. കുഴഞ്ഞുമറിഞ്ഞ കേസാണ്. ഞാനിപ്പോൾ ഒളിവിലാണ്. നിങ്ങളുടെ പേരിൽ റൂമെടുക്കാൻ പറഞ്ഞത് തന്നെ എന്റെ പേര് ഒരിടത്തും വരാതിരിക്കാനാണ്. ഞാനിന്ന് രാത്രി ഇവിടെ ഉറങ്ങും. നാളെ മറ്റെവിടെയെങ്കിലും'' -ഇപ്പോൾ കേൾവിക്കാരൻ മാത്രമായ റഷീദിന്റെ ജീവിതം മാറിമറിയുന്ന കഥയുടെ ആമുഖം ജോസഫ് ഇങ്ങനെ തുടങ്ങി.

കോളാറിലെ മെഡിക്കൽ കോളജ്

ഒരു മെഡിക്കൽ കോളജ് തുടങ്ങാനുള്ള ജോസഫിന്‍റെ ബോസ് പി. സദാശിവന്റെ നീക്കത്തിൽനിന്നാണ് സകലതും ആരംഭിക്കുന്നത്. ഏഴുവർഷം മുമ്പ് '80ൽ കൊല്ലത്ത് ട്യൂട്ടോറിയൽ കോളജ് നടത്തിയിരുന്ന സദാശിവൻ വിദ്യാർഥികൾക്ക് ബാംഗ്ലൂരിൽ ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിനൽകുമായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ കർണാടകയിലെ സാധ്യത തിരിച്ചറിഞ്ഞ അദ്ദേഹം അക്കാലത്തെ യുവ മുഖ്യമന്ത്രി ആർ. ഗുണ്ടുറാവുവിന്റെ ആശീർവാദത്തിൽ ബാംഗ്ലൂരിൽ ജവഹർ ഭാരതി എജുക്കേഷനൽ ട്രസ്റ്റ് ആരംഭിച്ചു. സദാശിവൻ ചെയർമാനായ ട്രസ്റ്റിൽ കർണാടകക്കാരായ എസ്.വൈ. മാരിയപ്പ, കെ.ആർ. ശ്രീനിവാസൻ, ശാരദാംബാൾ റാവു എന്നിവരും മലയാളിയായ ചെറിയാനുമായിരുന്നു ട്രസ്റ്റികൾ. ഇൗ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് വസന്ത് നഗറിൽ സഞ്ജയ് ഗാന്ധി കോളജ് ഒാഫ് എജുക്കേഷൻ ആരംഭിക്കുന്നത്. കോളജ് തുടങ്ങി അധികം കഴിയും മുേമ്പ ട്രസ്റ്റികൾ തമ്മിൽ ഭിന്നതയായി. ആദ്യം കെ.ആർ. ശ്രീനിവാസൻ മാരിയപ്പയെ ട്രസ്റ്റിൽനിന്ന് പുറത്താക്കി. പിന്നാലെ ശ്രീനിവാസൻ തന്നെയും പുറത്തുപോയി. ശാരദാംബാളും പിന്നീട് ഒഴിവായതോടെ സദാശിവനും ചെറിയാനും മാത്രമായി ട്രസ്റ്റിൽ. ഒഴിവായവരും ട്രസ്റ്റിൽ തുടർന്നവരും തമ്മിൽ കടുത്ത ശത്രുതയായി. ട്രസ്റ്റിന്‍റെ നിയന്ത്രണത്തിനായി നിയമപോരാട്ടവും തുടങ്ങി. വർഷങ്ങളോളം ഇൗ സംഘർഷാന്തരീക്ഷം തുടർന്നു. ഇൗ കാലങ്ങളിലെല്ലാം സദാശിവൻ കോളജ് തടസ്സങ്ങളില്ലാതെ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടക്കാണ് കർണാടകയിൽ ഭരണമാറ്റം ഉണ്ടാകുന്നത്. സദാശിവന്‍റെ സുഹൃത്തായ ഗുണ്ടുറാവുവിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ തെരഞ്ഞെടുപ്പിൽ തോറ്റു. വലിയ ഭൂരിപക്ഷത്തിൽ ജനതാ പാർട്ടി അധികാരത്തിലേറി. രാമകൃഷ്ണ ഹെഗ്ഡെ മുഖ്യമന്ത്രിയായി.

ആരോഗ്യരംഗം ദുർബലമായ സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലകളിൽ രണ്ടു സ്വകാര്യ മെഡിക്കൽ കോളജുകൾ തുടങ്ങുകയെന്നതായിരുന്നു ഹെഗ്ഡെയുടെ ആദ്യത്തെ പ്രധാന തീരുമാനങ്ങളിലൊന്ന്. കോളാറും മാണ്ഡ്യയുമാണ് ഇതിനായി തിരഞ്ഞെടുത്തത്. കോളാറിലെ മെഡിക്കൽ കോളജിനായി പരിശ്രമിക്കാൻ സദാശിവൻ ആലോചിക്കുന്നത് അങ്ങനെയാണ്. ഇതിനായി മൈസൂർ ദിവാനും എൻജിനീയറുമായ മോക്ഷഗുണ്ടം വിശ്വേശരയ്യയുടെ നാമധേയത്തിൽ ഒരു എജുക്കേഷനൽ ട്രസ്റ്റ് രൂപവത്കരിച്ചു. കോളാറിൽ 22.7 ഏക്കർ വാങ്ങുകയും കോളജ് അനുമതിക്കുള്ള പ്രധാന നിബന്ധനയായ 20 ലക്ഷം രൂപ ബാംഗ്ലൂർ യൂനിവേഴ്സിറ്റിയിൽ കെട്ടിവെക്കുകയും ചെയ്തു. സർവകലാശാലയുടെ നിരീക്ഷണ സമിതി സ്ഥലപരിശോധനയിൽ പൂർണ തൃപ്തി പ്രകടിപ്പിക്കാത്തതിനെ തുടർന്ന് 30 ലക്ഷം രൂപ കൂടി കെട്ടിവെക്കുകയും 25,000 ചതുരശ്ര അടി കെട്ടിടം കൂടി പുതുതായി ഏറ്റെടുക്കുകയും ചെയ്തു. മറ്റാരും താൽപര്യം പ്രകടിപ്പിക്കാത്തതുകൊണ്ടുതന്നെ മെഡിക്കൽ കോളജിനുള്ള അനുമതി തനിക്ക് ലഭിക്കുമെന്ന് സദാശിവൻ പ്രതീക്ഷിച്ചു. '85 ജൂലൈ 11 ന് ചേർന്ന മന്ത്രിസഭ യോഗം സർ വിശ്വേശ്വരയ്യ ട്രസ്റ്റിന് മെഡിക്കൽ കോളജ് തുടങ്ങാനുള്ള അനുമതി നൽകി. രണ്ടുമാസത്തിന് ശേഷം സെപ്റ്റംബർ 23ന് മുഖ്യമന്ത്രി ഹെഗ്ഡെ മന്ത്രിസഭ തീരുമാനത്തിൽ ഒപ്പുവെക്കുകയും ചെയ്തു. വിജ്ഞാപനം വരുകയും അടുത്ത അധ്യയന വർഷം മുതൽ കോളജ് പ്രവർത്തനം തുടങ്ങുകയും മാത്രമാണ് ഇനി നടക്കാനുള്ളത്. ഒക്ടോബർ രണ്ടിന് ഭൂമിപൂജയോടെ കോളജ് ഉദ്ഘാടനം ചെയ്യാമെന്ന് ഹെഗ്ഡെ സമ്മതിച്ചു. ക്ഷണക്കത്തുകൾ അച്ചടിച്ചു. കോളാറിൽ മഹാത്മാ ഗാന്ധി മെഡിക്കൽ കോളജിന് അഫിലിയേഷൻ ലഭിച്ച കാര്യം മലയാള പത്രത്തിൽ പരസ്യമായി നൽകി? പക്ഷേ, കാര്യങ്ങൾ പെെട്ടന്ന് തകിടം മറിഞ്ഞു. സർ വിശ്വേശ്വരയ്യ ട്രസ്റ്റിന് നൽകിയ അനുമതി ഒക്ടോബർ ഏഴിന് സർക്കാർ റദ്ദാക്കി. പകരം, പിന്നാക്ക വിഭാഗക്കാരുടെ ദേവരാജ് അർസ് ട്രസ്റ്റിന് അനുമതി നൽകി. മന്ത്രിസഭ തീരുമാനത്തിൽ വിശ്വേശ്വരയ്യ ട്രസ്റ്റിന്റെ പേരുവന്നത് 'ടൈപ്പിങ് എറർ' ആണെന്ന് ഒൗദ്യോഗികമായി വിശദീകരിക്കപ്പെട്ടു. വിവരമറിഞ്ഞ് സദാശിവൻ സ്തബ്ധനായി. സഹകരണ മന്ത്രി ആർ. ലക്ഷ്മിനാരായണപ്പ ജാലപ്പയാണ് ദേവരാജ് അർസ് ട്രസ്റ്റിന് പിന്നിലെന്ന് അറിഞ്ഞത് പിന്നീടാണ്. രാമകൃഷ്ണ ഹെഗ്ഡെയുടെ വലംകൈ ആയിരുന്നു അക്കാലത്ത് ആർ.എൽ. ജാലപ്പ. സർക്കാറിലും ഭരണതലത്തിലുമുള്ള സ്വാധീനം ഉപയോഗിച്ച് പിൻവാതിൽ നീക്കത്തിലൂടെയാണ് സദാശിവന്റെ പദ്ധതിയെ ജാലപ്പ അട്ടിമറിച്ചത്. ഇതിനെതിരെ സദാശിവൻ ഹൈകോടതിയെ സമീപിച്ചു. ജാലപ്പയുടെ ട്രസ്റ്റിന് മെഡിക്കൽ കോളജ് അനുമതി നൽകിയ നടപടി റദ്ദാക്കിയ ഹൈകോടതി പക്ഷേ, സദാശിവന് നൽകിയ ആദ്യ തീരുമാനം പിൻവലിക്കാനും സർക്കാറിന് അധികാരമുണ്ടെന്ന് വിധിച്ചു. ഇതോടെ, ആരോഗ്യവകുപ്പ് സെക്രട്ടറി എ. ഭരത് അധ്യക്ഷനായി പ്രത്യേക പരിശോധന സമിതിയെ സർക്കാർ നിേയാഗിച്ചു. ട്രസ്റ്റുകളുടെ അപേക്ഷകൾ പരിശോധിച്ച് ശിപാർശ സമർപ്പിക്കുകയാണ് സമിതിയുടെ ദൗത്യം. ഒരു വർഷത്തിനുശേഷം '86 ആഗസ്റ്റിൽ സമിതിയുടെ റിപ്പോർട്ട് വന്നു. ജാലപ്പയുടെ ദേവരാജ് അർസ് ട്രസ്റ്റിന് അനുമതി നൽകാം. പിന്നാലെ സദാശിവൻ മെഡിക്കൽ കോളജിനായി വാങ്ങിയ 22.7 ഏക്കർ സ്ഥലത്തിന്റെ ഇടപാട് ഭൂപരിഷ്കരണ വകുപ്പ് അസി. കമീഷണർ റദ്ദാക്കി. ഇതേസമയം തന്നെ ജാലപ്പയുടെ ട്രസ്റ്റിന് മെഡിക്കൽ കോളജ് തുടങ്ങാൻ തമക ഗ്രാമത്തിലെ എേട്ടക്കർ സർക്കാർ ഭൂമി വിട്ടുനൽകി. ഇൗ രണ്ടു നടപടിക്കുമെതിരെ രണ്ട് റിട്ട് ഹരജികളുമായി സദാശിവൻ കോടതിയിലെത്തി. സ്ഥലത്തിന്റെ കാര്യത്തിൽ സദാശിവന് അനുകൂലമായി വിധിച്ച ഹൈേകാടതി മെഡിക്കൽ കോളജിന്റെ കാര്യത്തിൽ ജാലപ്പക്കെതിരായ ഹരജി തള്ളി. ഇതോടെ സദാശിവനും ജാലപ്പയും ബദ്ധവൈരികളായി.

'87 ഫെബ്രുവരിയിൽ കോളാറിൽനിന്നുള്ള ഏഴ് എം.എൽ.എമാർ സദാശിവനെതിരെ ആഭ്യന്തര സെക്രട്ടറിക്കും മുഖ്യമന്ത്രി ഹെഗ്ഡെക്കും കത്തെഴുതി. മെഡിക്കൽ കോളജിന്റെ കാര്യത്തിൽ അനാവശ്യമായി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച അവർ സഞ്ജയ് ഗാന്ധി കോളജിലെ സദാശിവന്‍റെ പ്രവർത്തനങ്ങളിലും പരാതി ഉന്നയിച്ചു. ഈ പരാതി അന്വേഷണത്തിനായി പൊലീസിന്‍റെ കോർപ്സ് ഓഫ് ഡിറ്റക്ടിവ് (സി.ഒ.ഡി) വിഭാഗത്തിന് കൈമാറപ്പെട്ടു. സദാശിവന്‍റെ കഷ്ടകാലം അവിടം കൊണ്ടവസാനിച്ചില്ല. '87 ഏപ്രിലിൽ ജാലപ്പ കർണാടകയുടെ ആഭ്യന്തരമന്ത്രിയായി. സമയം ഒട്ടും പാഴാക്കാതെ തന്റെ പുതിയ അധികാരത്തിന്റെ സാധ്യത വിനിയോഗിക്കാൻ തന്നെ ജാലപ്പ ഉറച്ചു. സദാശിവനെതിരായ കേസ് കൈകാര്യം ചെയ്യുന്ന സി.ഒ.ഡിയിലെ സൂപ്രണ്ട് മഹാദേവപ്പയെയും ഇൻസ്പെക്ടർ ഹൊന്നെ ഗൗഡയെയും വീട്ടിൽ വിളിച്ചുവരുത്തി നിർദേശങ്ങൾ നൽകി. ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സഞ്ജയ് ഗാന്ധി കോളജ് സ്ഥിതിചെയ്യുന്നത്. വെസ്റ്റ് ഡെപ്യൂട്ടി കമീഷണർ ഒാഫ് പൊലീസിന്റെ (ഡി.സി.പി) സൂപ്പർൈവസറി കൺട്രോളിലാണ് ഇൗ മേഖല. തന്റെ പിണിയാളായ െഎ.പി.എസ് ഉദ്യോഗസ്ഥൻ കെ. നാരായണൻ െഎ.പി.എസിനെ വെസ്റ്റ് ഡി.സി.പിയായി ജാലപ്പ നിയമിച്ചു. എല്ലാം സദാശിവനെ ഉന്നംവെച്ചായിരുന്നു.

ഭരണകൂടവും പൊലീസും സദാശിവനെതിരെ തിരിഞ്ഞതിനൊപ്പം പഴയ ചില ശത്രുക്കൾകൂടി തലപൊക്കി. സഞ്ജയ് ഗാന്ധി കോളജിന്റെ നടത്തിപ്പുകാരായ ജവഹർ ഭാരതി ട്രസ്റ്റിൽനിന്ന് വിട്ടുപോയ കെ.ആർ. ശ്രീനിവാസനും എസ്.വൈ. മാരിയപ്പയും പൊടുന്നനെ രംഗത്തെത്തി. കോളജിന്റെ നടത്തിപ്പിൽ അവർ ഇടെപട്ടു തുടങ്ങി. '87 ജൂലൈ 14ന് കോളജിലെത്തിയ സദാശിവൻ ആക്ടിങ് പ്രിൻസിപ്പലായ രത്നയോട് ബാംഗ്ലൂർ യൂനിവേഴ്സിറ്റിയിൽ ഫീസ് അടക്കാനുള്ള അവസാന ദിവസം 15ന് ആയതിനാൽ ഇന്ന് തന്നെ അടക്കണമെന്ന് നിർദേശിച്ചു (പ്രിൻസിപ്പൽ സീതാറാം അയ്യങ്കാർ അവധിയിലായതിനാലാണ് രത്ന പകരം ചുമതലയിൽ വന്നത്). പിന്നാലെ തിരുവനന്തപുരേത്തക്കുള്ള വിമാനത്തിൽ സ്വദേശമായ കൊല്ലത്തേക്ക് മടങ്ങി. സദാശിവൻ പോയതിന് പിന്നാലെ മാരിയപ്പയും ശ്രീനിവാസനും ഗുണ്ടകളും കോളജിൽ അതിക്രമിച്ചുകയറി ഒാഫിസിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷത്തിലേറെ രൂപയും ഫയലുകളും കൊള്ളയടിച്ചു. കൊല്ലത്ത് വീട്ടിലെത്തിയ ഉടൻ സദാശിവൻ വിവരം അറിഞ്ഞു. ഹൈ ഗ്രൗണ്ട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഉത്തപ്പക്ക് ഉടനടി പരാതി നൽകാൻ രത്നയോട് സദാശിവൻ ഫോണിൽ നിർദേശിച്ചു. പക്ഷേ, ആ നിർദേശം പാലിക്കപ്പെട്ടില്ല.

 കെ. രഘോത്തമൻ, ആർ.എൽ. ജാലപ്പ

 കെ. രഘോത്തമൻ, ആർ.എൽ. ജാലപ്പ

അക്രമത്തിനുശേഷം മാരിയപ്പയും ശ്രീനിവാസനും ഹൈഗ്രൗണ്ട് സ്റ്റേഷനിലെത്തി സദാശിവനെതിരെ പരാതി നൽകി. കോളജിന്റെ ഫണ്ട് ദുരുപയോഗിക്കുന്നുവെന്നും മറ്റുമായിരുന്നു പരാതി. വെസ്റ്റ് ഡി.സി.പി നാരായണന്റെ ഒാഫിസിലാണ് പരാതി രജിസ്റ്റർ ചെയ്തത്. ഡി.സി.പി ചട്ടങ്ങൾ മറികടന്ന് സബ് ഇൻസ്പെക്ടർ ഉത്തപ്പക്ക് പരാതി കൈമാറി. നിയമപ്രകാരം ഡി.സി.പി അസി. കമീഷണർക്കും അവിടെനിന്ന് ഇൻസ്പെക്ടർക്കും അതുവഴി സബ് ഇൻസ്െപക്ടർക്കുമാണ് പരാതി കൈമാറേണ്ടത്. ഉത്തപ്പ സടകുടഞ്ഞെഴുന്നേറ്റു. സദാശിവനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തു. അറസ്റ്റിനുള്ള നീക്കവും തുടങ്ങി.

ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷൻ

അപകടം മണത്ത സദാശിവൻ മുൻകൂർ ജാമ്യം നേടി. ഒപ്പം ശ്രീനിവാസനും മാരിയപ്പയും കോളജിൽ പ്രവേശിക്കുന്നതിൽനിന്ന് ഇടക്കാല നിരോധന ഉത്തരവും സമ്പാദിച്ചു. പക്ഷേ, ഉത്തരവ് അവഗണിച്ച് ഇരുവരും കോളജിൽ വിഹരിച്ചു. ഇരുവർക്കുമെതിരായ കോടതി ഉത്തരവ് അഭിഭാഷകൻ മുഖേന സദാശിവൻ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും അവഗണിക്കപ്പെട്ടു. പിന്നാലെ സദാശിവനും കോളജ് സ്റ്റാഫ് വി.സി. ജോസഫ്, രാജൻ എന്നിവർക്കുമെതിരെ കോളജിൽ അതിക്രമിച്ചുകയറിയെന്ന പുതിയ പരാതി നൽകപ്പെട്ടു. ആവേശപൂർവം ഉത്തപ്പ വീണ്ടും കേസെടുത്തു. മൂവരും വീണ്ടും ഒളിവിൽ പോയി. ഇൗ പശ്ചാത്തലത്തിലാണ് റഷീദ് സഹോദരന്‍റെ അഡ്മിഷനുവേണ്ടി ബാംഗ്ലൂരിലെത്തുകയും ജോസഫിനെ അന്വേഷിച്ച് സഞ്ജയ് ഗാന്ധി കോളജിൽ ചെന്നുകയറുകയും ചെയ്തത്.

സന്ധ്യ ലോഡ്ജിലെ സിംഗിൾ റൂമിലെ രാത്രി കൂടിക്കാഴ്ചക്ക് പിന്നാലെ അടുത്ത പ്രഭാതത്തിൽ (ചൊവ്വ, ആഗസ്റ്റ് 11) ജോസഫും റഷീദും കബ്ബൺ പാർക്കിന് സമീപത്തെ എയർലൈൻസ് ഹോട്ടലിലേക്ക് പുറപ്പെട്ടു. അവിടെയാണ് സദാശിവൻ ഒളിച്ചുതാമസിക്കുന്നത്. മുറിയിലേക്ക് നേരെ കയറിവരരുതെന്ന് സദാശിവൻ നിർദേശിച്ചിട്ടുണ്ട്. ജോസഫ് റഷീദിനെയുംകൊണ്ട് ഒാപൺ എയർ റസ്റ്റാറന്റിലേക്ക് പോയി. പ്രഭാതഭക്ഷണം വിളമ്പുന്നതിന്റെ തിരക്കാണവിടെ. ബട്ടൽ മസാലദോശയും മാംഗ്ലൂർ ബണ്ണും ഒാർഡർ ചെയ്തു. റഷീദ് നേരത്തേ മാംഗ്ലൂർ ബൺ കഴിച്ചിട്ടില്ല. ഭക്ഷണം കഴിച്ച്, തങ്ങളെ ആരും പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം ജോസഫ് റൂം നമ്പർ 49ലേക്ക് നടന്നു.

മൂന്നുതവണ വാതിലിൽ വേഗത്തിൽ മുട്ടി. ശേഷം, രണ്ടുതവണ ഇടവിട്ടും. അതൊരു രഹസ്യകോഡാണ്. മെല്ലെ വാതിൽ തുറക്കപ്പെട്ടു. സദാശിവൻ പ്രത്യക്ഷനായി. ഒളിവിൽ കഴിയുന്ന ഒരാളെന്ന് തോന്നില്ല, പ്രസന്നനാണ് സദാശിവൻ. അതിനൊരു കാരണവുമുണ്ട്, അൽപം മുമ്പാണ് സഞ്ജയ് ഗാന്ധി കോളജിന്‍റെ നടത്തിപ്പ് തർക്കത്തിൽ സദാശിവന് അനുകൂലമായി കോടതിയിൽനിന്ന് പെർമനന്റ് ഇൻജക്ഷൻ വന്നത്. ഇനി ചെയ്യേണ്ടത് നേരെ പോയി കോളജ് ഏറ്റെടുക്കുക. പക്ഷേ, എങ്ങനെ? കോളജിന് അടുത്തേക്കുപോലും പോകാനാകില്ല. അവിടെ പൊലീസ് കാത്തുനിൽക്കുകയാണ്. ഗുണ്ടകളുമുണ്ടാകും. ഇൗ ചർച്ച പുരോഗമിക്കുേമ്പാൾ റഷീദ് ഇടപെട്ടു -''ഞാനൊരു അഭിഭാഷകനാണ്. കോടതി ഉത്തരവിന്റെ കോപ്പി എനിക്ക് തരൂ. ഞാൻ പോയി കോളജ് ഏറ്റെടുക്കാം. താങ്കൾക്ക് കോളജ് മടക്കിലഭിക്കുന്നുെവന്ന് ഉറപ്പാക്കാം. ഇതൊരു കോടതി ഉത്തരവല്ലേ. ആർക്കാണ് താങ്കളെ തടയാനാകുക.'' പൊലീസ് കമീഷണറുടെ ഒാഫിസിലും ഹൈ ഗ്രൗണ്ട് സ്റ്റേഷനിലും പോയി, ഉത്തരവ് കാട്ടി അത് നടപ്പാക്കാൻ ആവശ്യപ്പെടുന്നതിന്റെ ചുമതല ഏറ്റെടുക്കാമെന്ന് റഷീദ് പറയുകയാണ്. സദാശിവനും ജോസഫും പരസ്പരം നോക്കി. തന്നെ വിശ്വസിക്കാമെന്ന് റഷീദ് ആവർത്തിച്ചു. ''ഇപ്പോൾതന്നെ സ്റ്റേഷനിലേക്കു പോകാം.'' പക്ഷേ, ഉത്തരവിന്റെ കോപ്പി നാളെ വൈകുന്നേരമേ ലഭിക്കുകയുള്ളൂ. നാളെ വൈകീട്ടാണ് റഷീദിനും കൊല്ലത്തേക്ക് മടങ്ങേണ്ടത്. പ്രതിസന്ധിയായി. നിലവിൽ കോളജിൽ നിരവധി പ്രശ്നങ്ങളുണ്ട്. പ്രിൻസിപ്പൽ നിയമനത്തിൽ പഴയ ട്രസ്റ്റംഗങ്ങളുമായി കോടതി വ്യവഹാരവുമുണ്ട്. അവരുടെ പ്രതിനിധിയാണ് ഇപ്പോൾ തുടരുന്ന ബി.എം. രത്ന. സദാശിവൻ നിയമിച്ച സീതാറാം അയ്യങ്കാറിന് ചുമതലയേൽക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതൊക്കെ കൊണ്ടുതന്നെ വിശ്വസ്തനായ ഒരാളുടെ സേവനം ആവശ്യമുണ്ട്. കാര്യങ്ങളൊക്കെ ഭംഗിയായി അവസാനിക്കുന്നതുവരെ തനിക്കൊപ്പം തുടരാൻ സദാശിവൻ അഭ്യർഥിച്ചു. തീരുമാനം എടുക്കുന്നതിനുമുമ്പ് ഭാര്യയുമായി ഒന്ന് ആലോചിക്കണമെന്ന് റഷീദ് പറഞ്ഞു. പക്ഷേ, തൽക്കാലം കോടതി ഉത്തരവ് നടപ്പാക്കുന്നതുവരെ ഇവിടെ നിൽക്കാം. അങ്ങനെ റഹ്മത്തുല്ല അടുത്തദിവസത്തെ ട്രെയിനിൽ മുൻ നിശ്ചയപ്രകാരം മടങ്ങിപ്പോകാനും റഷീദ് ബാംഗ്ലൂരിൽ തുടരാനും തീരുമാനമെടുത്തു. ടിക്കറ്റ് കാൻസൽ ചെയ്ത വകയിൽ കാശ് നഷ്ടമായെങ്കിലും കൂടുതൽ നല്ല പാക്കേജ് സദാശിവൻ വാഗ്ദാനം ചെയ്തു. റഷീദിന്റെ സേവനം മാസം 5,000 രൂപ ശമ്പളത്തിന് സദാശിവൻ സ്വീകരിക്കും. നിരവധി നിയമവ്യവഹാരങ്ങൾ ഉള്ള സദാശിവന് വിശ്വസ്തരായ അഭിഭാഷകരെ ബാംഗ്ലൂരിൽ കിട്ടാനും ബുദ്ധിമുട്ടാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും.

അങ്ങനെ അവർ ഒരു പദ്ധതി തയാറാക്കി. അടുത്തദിവസം രാവിലെ റഷീദ് സീതാറാം അയ്യങ്കാരുമൊത്ത് സ്റ്റേഷനിൽ ചെന്ന് കോടതിവിധി നടപ്പാക്കുന്നതിനുള്ള അപേക്ഷ നൽകും. കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ റഷീദിനെയും അയ്യങ്കാരെയും കണ്ട് സബ് ഇൻസ്പെക്ടർ ഉത്തപ്പ ആദ്യമൊന്ന് അമ്പരന്നു. അപേക്ഷയും ഉത്തരവും വായിച്ചുനോക്കിയ ഉത്തപ്പ അതിലൊരു ചെറിയ പഴുത് കണ്ടുപിടിച്ചു. സദാശിവനുവേണ്ടി കോളജ് ഏറ്റെടുക്കാൻ പ്രിൻസിപ്പലിനും റഷീദിനും അവകാശമുണ്ടെന്നതിന്റെ രേഖയെവിടെ? അയ്യങ്കാരാണ് പ്രിൻസിപ്പലെങ്കിൽ നിലവിൽ കോളജിൽ ബി.എം. രത്ന പ്രിൻസിപ്പലായി ഉണ്ടല്ലോ.

ഈ നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള രേഖകളുമായി അടുത്തദിവസം വരാമെന്ന് പറഞ്ഞ് ഇരുവരും സ്റ്റേഷനിൽനിന്ന് മടങ്ങി. അതുണ്ടെങ്കിൽ കോളജിൽ നേരിെട്ടത്തി ഉത്തരവ് നടപ്പാക്കാം. പുറത്തിറങ്ങിയ റഷീദ് വിവരം സദാശിവനെയും േജാസഫിനെയും വിളിച്ചറിയിച്ചു. ഇൗ രേഖകൾക്കായി രാത്രി 9.30ന് ഹോട്ടൽ സർക്കാറിെലത്താൻ സദാശിവൻ റഷീദിനോട് നിർദേശിച്ചു. ഇൗ കൂടിക്കാഴ്ചക്കുമുമ്പ് റഷീദിന് ആവശ്യത്തിന് ഒഴിവുസമയമുണ്ട്. ആ ഇടവേളയിലാണ് ഭാര്യക്ക് വിവാഹ വാർഷിക സമ്മാനമായി ഗ്രീറ്റിങ് കാർഡ് വാങ്ങാൻ കെംപെ ഗൗഡ റോഡിലെ കടയിൽ കയറിയത്. റോസാപ്പൂവിന്റെ ചിത്രമുള്ള ആ കാർഡ് വാങ്ങി റഷീദ് ഭാര്യക്ക് അയച്ചശേഷം ഹോട്ടൽ സർക്കാറിലെത്തി. റഷീദാണ് കോളജിന്റെ മാനേജറെന്നും കോളജ് തനിക്കുവേണ്ടി ഏറ്റെടുക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും വിശദീകരിക്കുന്ന ഒരു ഒാതറൈസേഷൻ ലെറ്റർ സദാശിവൻ തയാറാക്കിയിരുന്നു. അയ്യങ്കാരെ പ്രിൻസിപ്പലായി നിയമിച്ചതിന്റെ ഉത്തരവുമുണ്ട്. രണ്ടും റഷീദിന് കൈമാറി. സദാശിവനും റഷീദും സംസാരിച്ചിരിക്കവെ അഡ്വ. മുത്തണ്ണ മുറിയിലേക്ക് കടന്നുവന്നു. സദാശിവന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന സീനിയർ അഭിഭാഷകനാണ് മുത്തണ്ണ. ബാംഗ്ലൂർ ബാർ അസോസിയേഷനിലെ പ്രമാണിയും. രണ്ട് അഭിഭാഷകരെയും സദാശിവൻ പരസ്പരം പരിചയപ്പെടുത്തി. അടുത്തദിവസത്തെ നടപടിക്രമങ്ങൾ എളുപ്പമാക്കാൻ മുത്തണ്ണയുടെ കൂടി സഹായം തേടിയതാണ് സദാശിവൻ.

ഇതിനിടെ സദാശിവൻ ബാത്റൂമിലേക്ക് പോയ ഒഴിവിൽ മുത്തണ്ണ റഷീദിനോട് ചോദിച്ചു: ''അല്ല, ഇതിനിറങ്ങണമെന്ന് ഉറപ്പിച്ചതാണോ?'' നിയമത്തിന്റെ ഉള്ളിൽനിന്നുള്ള നടപടി മാത്രമായതിനാൽ അതിൽ പ്രശ്നമെന്തെന്നായി റഷീദ്. എന്തായാലും ഒന്നുകൂടി ആലോചിച്ചശേഷം മാത്രം രാവിലെ തന്നെ കാണാൻ വരൂ എന്ന് മുത്തണ്ണ പറഞ്ഞുനിർത്തിയതും ബാത്റൂമിന്റെ വാതിൽ തുറക്കപ്പെട്ടു. സംസാരം അവിടെ നിന്നു.

മുത്തണ്ണയുടെ മുന്നറിയിപ്പ്

അടുത്തദിവസം (വെള്ളി, ആഗസ്റ്റ് 14) രാവിലെ ഒമ്പതുമണിയോടെ റഷീദ് മുത്തണ്ണയുടെ ഒാഫിസിലെത്തി. കാര്യങ്ങളുടെ അപകടകരമായ കിടപ്പുവശം മുത്തണ്ണ ഒരിക്കൽകൂടി പറഞ്ഞു. ജൂലൈ 28ന് കോടതിയുടെ ഇടക്കാല ഉത്തരവുമായി താൻ പൊലീസ് കമീഷണർ ഒാഫിസിൽ പോയപ്പോൾ നേരിട്ട പ്രശ്നങ്ങൾ വിശദീകരിച്ചു. ഉത്തരവ് നടപ്പാക്കാൻ പൊലീസ് ശ്രമിച്ചില്ലെന്ന് മാത്രമല്ല, തുടർന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തു. കോളജിന്‍റെ കാര്യങ്ങളിൽ ശ്രീനിവാസനും മാരിയപ്പയും ഇടപെടരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും അവർ യഥേഷ്ടം പ്രവർത്തിക്കുകയാണ്. ''അതിശക്തനായ ആരുടെയെങ്കിലും പിന്തുണയില്ലാതെ ഇതൊക്കെ നടക്കു''മെന്ന് തോന്നുന്നുേണ്ടായെന്ന് മുത്തണ്ണ ചോദിച്ചു. പക്ഷേ, റഷീദിന് ആത്മവിശ്വാസമുണ്ടായിരുന്നു. കഴിഞ്ഞദിവസം ഉത്തരവുമായി ഇൻസ്പെക്ടർ ഉത്തപ്പയെ കാണാൻ പോയപ്പോൾ കോളജ് ഏറ്റെടുക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നോ എന്ന് മുത്തണ്ണ ആരാഞ്ഞു. ''പേടിക്കേണ്ടെന്നും എന്തുവന്നാലും പൊലീസ് സംരക്ഷിക്കുമെന്നും'' ഉത്തപ്പ പറഞ്ഞതായി റഷീദിന്റെ മറുപടി. ഇടക്കാല ഉത്തരവ് കിട്ടിയിട്ടും അനങ്ങാതിരുന്ന ഉത്തപ്പയുടെ ഉറപ്പിൽ വിശ്വസിക്കുന്നുവോ എന്നായി മുത്തണ്ണ. ''സർ, ഞാൻ നിയമത്തിൽ വിശ്വസിക്കുന്നു. അതുപ്രകാരം, നാം ചെയ്യുന്നത് ശരിയായ കാര്യം തന്നെയാണെന്നും കരുതുന്നു.'' റഷീദിന്റെ മറുപടിയിൽ മുത്തണ്ണയുടെ മുഖം വാടി. ''സുഹൃേത്ത, അവർ നിങ്ങളെ ആക്രമിക്കും. രക്ഷപ്പെടാൻ പറ്റുന്ന ഇൗ അവസാന ഘട്ടത്തിൽ ഇതിൽനിന്ന് പിന്മാറൂ.'' ''ഇല്ല സാർ, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാ''മെന്നായി റഷീദ്. ചർച്ച മുറിച്ചുകൊണ്ട് പ്രിൻസിപ്പൽ അയ്യങ്കാരെത്തി. കോളജിലേക്ക് പോകാൻ അയ്യങ്കാരെ കാത്തിരിക്കുകയായിരുന്നു റഷീദ്. മുത്തണ്ണക്ക് അധികമെന്തെങ്കിലും പറയാൻ കഴിയുന്നതിന് മുന്നേ ഇരുവരും പോകാനായി ഇറങ്ങി. വിടപറയുേമ്പാൾ മുത്തണ്ണ തന്‍റെ വിസിറ്റിങ് കാർഡ് റഷീദിന് നൽകി.

റഷീദ്

റഷീദ്

അയ്യങ്കാറിന്റെ സ്റ്റാൻഡേഡ് ഹെറാൾഡ് കാറിൽ ഇരുവരും സഞ്ജയ് ഗാന്ധി കോളജിലേക്ക് പുറപ്പെട്ടു. പ്രിൻസിപ്പലിന്റെ മുറിയിൽ ബി.എം. രത്ന ഇരിപ്പുണ്ട്. അവിടേക്ക് ഇരുവരും നടന്നു. വാതിൽ തുറന്ന് റഷീദും അയ്യങ്കാരും കടന്നുവരുന്നത് കണ്ട മാത്രയിൽ രത്ന മേശപ്പുറത്തെ ബസ്സറിൽ വിരലമർത്തി. എന്താണ് സംഭവിക്കുന്നതെന്ന് റഷീദിനും അയ്യങ്കാറിനും മനസ്സിലാകുന്നതിന് മുേമ്പ മൂന്നു നാല് മഫ്തി പൊലീസുകാർ മുറിയിലേക്ക് ഇരച്ചുകയറി. അവർ റഷീദിനെ ആക്രമിച്ചു. മാരകമായ മർദനമേറ്റ് റഷീദ് നിലത്തുവീണു. വായിൽനിന്നും മൂക്കിൽനിന്നും ചോര ചാടി. നിലത്തിട്ട് അവർ ചവിട്ടി. റഷീദിന് മനസ്സിലാകാത്ത കന്നടയിൽ അവർ എന്തൊക്കെയോ അസഭ്യവാക്കുകൾ ചൊരിഞ്ഞുകൊണ്ടേയിരുന്നു. റഷീദിന്‍റെ കൈയിലുണ്ടായിരുന്ന രേഖകൾ അടങ്ങിയ ബ്രീഫ് കെയ്സ് പിടിച്ചെടുത്തു. പിന്നാലെ കൂടുതൽ പൊലീസുകാർ ലാത്തിയുമായി മുറിയിലേക്ക് ഒാടിവന്നു. പേടിച്ചരണ്ട് നിൽക്കുന്ന സീതാറാം അയ്യങ്കാറിനെ അവർ ഒാടിച്ചുവിട്ടു. അടി മുഴുവൻ റഷീദിന്. അയ്യങ്കാർ അതിനിടയിൽ തന്‍റെ കാറിൽ കയറി പറപ്പിച്ചുവിട്ടു. അടി കൊണ്ട് അവശനായ റഷീദിനെ ഒരു ഒാേട്ടാറിക്ഷയിൽ വലിച്ചുകയറ്റി പൊലീസ് ഹൈഗ്രൗണ്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംരക്ഷണം വാഗ്ദാനംചെയ്ത ഇൻസ്പെക്ടർ ഉത്തപ്പതന്നെ കുഴഞ്ഞുകിടക്കുന്ന റഷീദിനെ ലോക്കപ്പിൽ അടച്ചു. ലോക്കപ്പിനുള്ളിലേക്ക് പൊലീസുകാരെത്തി അടുത്ത റൗണ്ട് മർദനം തുടങ്ങി. സദാശിവൻ എവിടെയെന്നാണ് അറിയേണ്ടത്. തനിക്കറിയില്ലെന്ന് റഷീദ് വേദനക്കിടയിലും ആവർത്തിക്കുേമ്പാൾ ഉള്ളംകാലിലും തുടകളിലും ലാത്തികൾ ആഞ്ഞുപതിച്ചുകൊണ്ടിരുന്നു. മർദനത്തിനിടെ ആരോ മലയാളത്തിൽ സംസാരിക്കുന്നത് കേട്ട് താനും മലയാളി ആണെന്നും എന്നോട് ഇങ്ങനെ ചെയ്യരുതെന്നും റഷീദ് കേണു. അസി. സബ് ഇൻസ്പെക്ടർ കൃഷ്ണൻകുട്ടി നായരായിരുന്നു അത്. ഇതുകേട്ടതോടെ കൃഷ്ണൻകുട്ടി നായരുടെ ശൗര്യം കൂടി.

അതിനിടെ, പ്രിൻസിപ്പൽ ബി.എം. രത്ന സ്റ്റേഷനിലെത്തി റഷീദിനെതിരെ പരാതി കൊടുത്തു. ഒാഫിസിൽ ഇടിച്ചുകയറിയ റഷീദ് ചില രേഖകൾ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചുവെന്നും തടയാൻ നോക്കിയപ്പോൾ അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു പരാതി. ഉടനടി റഷീദിനെതിരെ എഫ്.െഎ.ആർ ഇട്ട് കേസെടുത്തു.

മജിസ്ട്രേറ്റിന് മുന്നിൽ

അന്ന് വൈകുന്നേരം റഷീദിനെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് (രണ്ട്) മഹാദേവൻ എസ്. ഹെഗ്ഡെക്ക് മുന്നിൽ ഹാജരാക്കി. എന്തെങ്കിലും പറയാനുണ്ടോ എന്ന് മജിസ്ട്രേറ്റ് ആരാഞ്ഞപ്പോൾ റഷീദ് മൗനം പാലിച്ചു. വാ തുറന്നാൽ പിന്നീട് എന്താകും സംഭവിക്കുകയെന്ന് പൊലീസ് നേരത്തേ റഷീദിനെ ഭീഷണിപ്പെടുത്തിയിരുന്നു. മജിസ്ട്രേറ്റ് േചാദ്യം ആവർത്തിച്ചു. കൊടിയ വേദനക്കിടയിലും ''ഇല്ല'' എന്ന് പറഞ്ഞ റഷീദ് പിന്നാലെ ബുദ്ധിമുട്ടി സംസാരിക്കാൻ ശ്രമിച്ചു. ''കേരളത്തിലെ പത്തനംതിട്ടയിൽനിന്നുള്ള ഒരു അഡ്വക്കറ്റാണ് ഞാൻ. കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സഞ്ജയ് ഗാന്ധി കോളജിൽ ഞാൻ പോയത്. പൊലീസ് എന്നെ അറസ്റ്റ് ചെയ്ത് മാരകമായി മർദിച്ചിരിക്കുകയാണ്.'' ഷർട്ട് അഴിച്ചും പാന്റ്സ് ഉയർത്തിയും ശരീരത്തിലെ ക്ഷതങ്ങൾ മജിസ്ട്രേറ്റിന് കാട്ടിക്കൊടുക്കുകയും ചെയ്തു. റഷീദ് പറഞ്ഞ കോടതി രേഖകൾ എവിടെ എന്നായി മജിസ്ട്രേറ്റ്. അവയെല്ലാം പൊലീസ് കൈക്കലാക്കിയെന്ന് റഷീദ്. ''ഞാൻ താങ്കളെ ആശുപത്രിയിലേക്ക് വിടേട്ട''യെന്ന് മജിസ്ട്രേറ്റ് ചോദിച്ചു. തനിക്ക് സ്വന്തം നിലയിലുള്ള ജാമ്യം മതിയെന്നും ചികിത്സ സ്വയം ചെയ്യാമെന്നും റഷീദ് മറുപടി പറഞ്ഞു. അപ്പോഴേക്കും കോടതിയിൽ ഉണ്ടായിരുന്ന അഭിഭാഷകരുടെ ശ്രദ്ധ മുഴുവൻ റഷീദിലായി. പിൽക്കാലത്ത് കർണാടക ഹൈകോടതിയിൽ ജഡ്ജി ആയ അഡ്വ. ഗോപാൽ ഗൗഡ ഇൗ സമയം റഷീദിന് വേണ്ടി ഇടപെട്ടു. അദ്ദേഹത്തിന്റെ അഭ്യർഥനയുടെ കൂടി അടിസ്ഥാനത്തിൽ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. രണ്ടു ജാമ്യക്കാരുമായി തിങ്കളാഴ്ച ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. പൊലീസ് ആവശ്യപ്പെടുേമ്പാൾ ൈഹഗ്രൗണ്ട് സ്റ്റേഷനിൽ ഹാജരാകുകയും വേണം.

കോടതിയിൽനിന്ന് പുറത്തിറങ്ങിയ റഷീദിനെ സഹായിക്കാൻ അഭിഭാഷകർ രംഗത്തെത്തി. ബാർ അസോസിയേഷന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവരണമെന്ന് അവർ പറഞ്ഞു. റഷീദിന്റെ സുരക്ഷയിൽ ആശങ്കാകുലനായ അഡ്വ. ഗോപാൽ ഗൗഡ തന്റെ ജൂനിയർ വെങ്കിടപ്പയെ ഒപ്പം വിട്ടു.

അവരുടെ സഹായത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രി ബൂട്ടാസിങ്ങിനും കർണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെക്കും ചീഫ് ജസ്റ്റിസ് ആർ.എസ്. പഥകിനും ടെലഗ്രാം അയച്ചു. കർണാടക ആഭ്യന്തരമന്ത്രി ആർ.എൽ. ജാലപ്പയുടെ നിർദേശത്തെ തുടർന്ന് ഹൈഗ്രൗണ്ട് പൊലീസ് തന്നെ ആക്രമിച്ചുവെന്നും രേഖകൾ പിടിച്ചുപറിച്ചുവെന്നുമായിരുന്നു ടെലഗ്രാമിൽ ഉണ്ടായിരുന്നത്.

പിന്നാലെ ക്വീൻസ് റോഡിലെ 'ഇന്ത്യൻ എക്സ്പ്രസ്' പത്രത്തിന്റെ ഒാഫിസിലെത്തി. ഒരു പുതുമുഖ റിേപ്പാർട്ടറോട് റഷീദും വെങ്കിടപ്പയും കഥ മുഴുവൻ പറഞ്ഞു. വലിയ താൽപര്യം കാണിക്കാതിരുന്ന റിപ്പോർട്ടർ െപാലീസിൽ പരാതിപ്പെടാൻ ഉപദേശിച്ചു. വാർത്ത നൽകാനുള്ള ഡെഡ്ലൈൻ കഴിഞ്ഞുപോയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ, അതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 'ഇന്ത്യൻ എക്സ്പ്രസി'ന്റെ സഹോദര പത്രമായ 'കന്നടപ്രഭ'യുടെ ലേഖകൻ പരാതിയൊന്നും കൂടാതെ റഷീദിന്റെ കഥ എഴുതിയെടുത്തു. 'എക്സ്പ്രസി'ൽ കൂടി വാർത്ത വരണമെന്ന് റഷീദിനും വെങ്കിടപ്പക്കും ഉണ്ടായിരുന്നു. 'കന്നടപ്രഭ'യുടെ ലേഖകൻ അവരെ 'എക്സ്പ്രസി'ന്റെ മറ്റൊരു റിപ്പോർട്ടർ ചക്രവർത്തിക്ക് മുന്നിലേക്ക് കൊണ്ടുപോയി. അനുഭാവപൂർവം ചക്രവർത്തി അവരെ സ്വീകരിച്ചു. പിന്നീട് 'ഡെക്കാൻ ഹെറാൾഡി'ലേക്കും അവർ പോയി. അതിനുശേഷം രാത്രി വൈകി റഷീദിനെ വെങ്കിടപ്പ സന്ധ്യ ലോഡ്ജിൽ കൊണ്ടാക്കി.

(തുടരും)

News Summary - suhaib rasheed murder