Begin typing your search above and press return to search.
proflie-avatar
Login

ജനാധിപത്യത്തിനകത്തെ ഫാഷിസ്റ്റ് ഒളിയിടങ്ങൾ

അധികാര കൈമാറ്റത്തിന് മുക്കാൽ നൂറ്റാണ്ട് പൂർത്തിയാകുേമ്പാൾ ജനാധിപത്യം ഗൗരവമായ പ്രതിസന്ധിയിലാണ്. എങ്ങനെയാണ് ഒരു ജനാധിപത്യ ഭരണഘടനയെ നിലനിർത്തിക്കൊണ്ടുതന്നെ സ്വാതന്ത്ര്യ പൗരാവകാശ നിഷേധങ്ങൾ സാധ്യമാകുന്നത്? വ്യക്തികളുടെ അടിസ്ഥാന സ്വാതന്ത്ര്യവും നീതിയും സംരക്ഷിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന നിരന്തരം പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? എങ്ങനെയൊക്കെയാണ് നിയമപരമായ അട്ടിമറികൾ സംഭവിച്ചത്? ^ഹൈകോടതി അഭിഭാഷകനും നിയമജ്ഞനും ഗ്രന്ഥകർത്താവുമായ ലേഖകന്റെ വിശകലനവും വിമർശനവും.

ജനാധിപത്യത്തിനകത്തെ ഫാഷിസ്റ്റ് ഒളിയിടങ്ങൾ
cancel

ഭരണഘടനാ തത്ത്വങ്ങളെ ഭേദഗതി ചെയ്യാതെ ഭരണഘടനയെ നിലനിർത്തിക്കൊണ്ടുതന്നെ രാജ്യത്തെ ഭരണഘടനാ വാഴ്ച ഇല്ലാതാക്കാൻ കഴിഞ്ഞേക്കുമെന്ന് അംബേദ്‌കർതന്നെ ഭയപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഭരണഘടനയിൽ ഭരണനിർവഹണ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിപുലമായ അനുച്ഛേദങ്ങൾ ഉൾച്ചേർത്തത് എന്നതിന് അംബേദ്‌കർ നൽകിയ വിശദീകരണം വലിയ ഭൂരിപക്ഷമുള്ള ഒരു...

Your Subscription Supports Independent Journalism

View Plans

ഭരണഘടനാ തത്ത്വങ്ങളെ ഭേദഗതി ചെയ്യാതെ ഭരണഘടനയെ നിലനിർത്തിക്കൊണ്ടുതന്നെ രാജ്യത്തെ ഭരണഘടനാ വാഴ്ച ഇല്ലാതാക്കാൻ കഴിഞ്ഞേക്കുമെന്ന് അംബേദ്‌കർതന്നെ ഭയപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഭരണഘടനയിൽ ഭരണനിർവഹണ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിപുലമായ അനുച്ഛേദങ്ങൾ ഉൾച്ചേർത്തത് എന്നതിന് അംബേദ്‌കർ നൽകിയ വിശദീകരണം വലിയ ഭൂരിപക്ഷമുള്ള ഒരു ഏകകക്ഷി ഭരണത്തിൽ വന്നാൽ അവർ ഭരണഘടനയെ അട്ടിമറിക്കാനുള്ള സാധ്യതയെ പരമാവധി തടയുക, ഭരണഘടനാ സംവിധാനങ്ങളെ ഭരണകൂടത്തിന്റെ (Executive) നിയന്ത്രണത്തിൽനിന്ന് പരമാവധി അകറ്റിനിർത്തുക എന്നതായിരുന്നു. 1948 നവംബർ നാലിന് ഭരണഘടനാ നിർമാണസഭയിൽ നടത്തിയ പ്രസംഗത്തിൽ ഭരണഘടനാ ധാർമികത ജനങ്ങൾ ആന്തരവത്കരിച്ച ഒരു സമൂഹത്തിൽ മാത്രമേ ഭരണഘടനയിൽനിന്ന് ഭരണനിർവഹണത്തിന്റെ വിശദാംശങ്ങൾ ഒഴിവാക്കാനും അവയെ നിയമനിർമാണസഭയുടെ വിവേചനബുദ്ധിക്കും അധികാരത്തിനും വിട്ടുകൊടുക്കാനും കഴിയൂ എന്ന് അംബേദ്‌കർ പറയുന്നുണ്ട്. അത്തരത്തിൽ പക്വത പ്രാപിക്കാത്ത ഒരു ജനതയായതുകൊണ്ട് ഭരണഘടനയിൽ ഭരണനിർവഹണത്തിന്റെ വിപുലമായ അനുച്ഛേദങ്ങൾ ഉൾച്ചേർത്തിട്ടുണ്ട്. എന്നാൽ, ഇത്രയും കരുതലും ജാഗ്രതയും പുലർത്തിയിട്ടും വ്യക്തികളുടെ അടിസ്ഥാന സ്വാതന്ത്ര്യവും നീതിയും സംരക്ഷിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന നിരന്തരം പരാജയപ്പെടുന്നു എന്നതാണ് ഭരണഘടനയുടെ എഴുപത്-എഴുപത്തിരണ്ട് വർഷത്തെ ജീവിതാനുഭവം. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു? എങ്ങനെയാണ് ഒരു ജനാധിപത്യ ഭരണഘടനയെ നിലനിർത്തിക്കൊണ്ടുതന്നെ സ്വാതന്ത്ര്യ പൗരാവകാശ നിഷേധങ്ങൾ സാധ്യമാകുന്നത് എന്നതാണ് കാതലായ ചോദ്യം.

ഇക്കഴിഞ്ഞ ജൂലൈ 27ന് ജസ്റ്റിസ് ഖാൻവിൽകർ അധ്യക്ഷനായ സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് കള്ളപ്പണം തടയുന്നതിനായുള്ള 2002 നിയമത്തിൽ (Prevention of Money laundering act, 2002) 2018 ൽ കൊണ്ടുവന്ന ഭേദഗതികൾ ശരിവെച്ചു. ക്രിമിനൽ നിയമ തത്ത്വസംഹിതയിലെ (Criminal Jurisprudence) പ്രാഥമിക തത്ത്വങ്ങളുടെയും നീതിയുടെയും വിരുദ്ധമായ നിയമങ്ങളാണ് സുപ്രീംകോടതി ശരിവെച്ചത്. ഇതൊരു ഒറ്റപ്പെട്ട വ്യതിചലനമല്ല. വർഷങ്ങളായി തുടരുന്ന പ്രക്രിയയിലെ ഒരു പുതിയ അധ്യായം മാത്രമാണിത്. എങ്ങനെയാണ് ജനാധിപത്യ ഭരണഘടന നിലവിലുള്ള രാജ്യത്ത് വ്യക്തിസ്വാതന്ത്ര്യത്തെയും അടിസ്ഥാന സ്വാഭാവിക നീതിയെയും നിഷേധിച്ചുകൊണ്ടുള്ള നിയമനിർമാണങ്ങൾ സാധ്യമാകുന്നത് എന്നത് ഏതൊരാൾക്കും തോന്നാവുന്ന സംശയവും ആശങ്കയുമാണ്.

സുപ്രീംകോടതി
സുപ്രീംകോടതി

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ വ്യക്തിസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഹനിക്കുന്ന നിയമനിർമാണം സാധ്യമാകുന്നത് എങ്ങനെയാണ്, വ്യക്തിസ്വാതന്ത്ര്യവും ഭരണകൂടത്തിന്റെ അധികാരങ്ങളും തമ്മിലും നിയമനിർമാണസഭയും നീതിന്യായവിഭാഗവും തമ്മിലും ഇത്തരം നിയമങ്ങളുടെ നിർമാണത്തിന്റെയും വ്യാഖ്യാനത്തിന്റെയും തലത്തിൽ ഉയർന്നുവരുന്ന സംഘർഷങ്ങളും വൈരുധ്യങ്ങളും എന്തൊക്കെയാണ്, ഇന്ത്യൻ ഭരണഘടനയിൽ എങ്ങനെയാണ് വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഉൾച്ചേർത്തിരിക്കുന്നത്, അവയുടെ അടിസ്ഥാനമായ നിയമതത്ത്വങ്ങൾ എന്തെല്ലാമാണ്, എങ്ങനെയാണ് ഇവിടത്തെ ഉന്നതനീതിപീഠം ഈ ഭരണഘടനാ അനുച്ഛേദങ്ങളെയും തത്ത്വങ്ങളെയും വ്യാഖ്യാനിച്ചത് എന്നെല്ലാമാണ് ഇവിടെ പരിശോധിക്കാൻ ശ്രമിക്കുന്നത്. ഇത് വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങൾക്കും ബാധകമാണ് എന്നുകൂടി കൂട്ടിച്ചേർക്കട്ടെ.

നീതിയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനവും ആത്യന്തിക ലക്ഷ്യവും. അതുകൊണ്ടുതന്നെ ഒരു രാഷ്ട്രത്തിലെ ജനാധിപത്യത്തിന്റെ സൂചിക അത് അവിടത്തെ ജനങ്ങളുടെ അവകാശങ്ങളെ എത്രമാത്രം മാനിക്കുന്നു, സംരക്ഷിക്കുന്നു, എത്രമാത്രം നീതിയുക്തമായ ഒരു നിയമവാഴ്ച (rule of law) ആ രാജ്യത്ത് നിലനിൽക്കുന്നു എന്നതിനെയെല്ലാം അടിസ്ഥാനമാക്കിയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങളാണ് ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം (right to life and liberty). ഇന്ത്യൻ ഭരണഘടനയുടെ 21ാം അനുച്ഛേദത്തിലാണ് ഇത് ഉൾച്ചേർത്തിരിക്കുന്നത്. നിയമത്താൽ സ്ഥാപിതമായ മാർഗത്തിലൂടെയല്ലാതെ ഒരു വ്യക്തിയുടെയും ജീവനോ സ്വാതന്ത്ര്യമോ ഹനിക്കാൻ പാടില്ല എന്നാണ് അനുച്ഛേദം 21 പറയുന്നത് (No person shall be deprived of his life or personal liberty except according to procedure established by law). 1215ലെ മാഗ്നാ കാർട്ടയിൽ 39ാം വകുപ്പാണ് ഈ അവകാശത്തിന്റെ പ്രഭവകേന്ദ്രം. അത് ഇങ്ങനെയാണ്: ''No free man shall be taken and imprisoned or disseized or exiled or in any way destroyed nor will go upon him nor send upon him, except by the lawful judgment of his peers and by the law of the land.'' ഇതിൽ 'law of the land' എന്നതിൽനിന്നാണ് due process എന്ന നിയമതത്ത്വം വികസിച്ചുവരുന്നത്.

വ്യക്തികൾക്കുള്ള അവകാശങ്ങളെ രാഷ്ട്രം മാനിക്കണം എന്നാണ് due process എന്നതുകൊണ്ട് അർഥമാക്കുന്നത്. രാഷ്ട്രം നിയമത്തിന് വിധേയമായിരിക്കുകയും വ്യക്തികളുടെ അവകാശങ്ങളിലേക്ക് രാഷ്ട്രം അനിയന്ത്രിതമായി കടന്നുകയറുന്നതിൽനിന്ന് തടയുകയും ചെയ്യുന്നു. Due process എന്നതിന് നിർമാണതലവും (substantive aspect) നിർവഹണതലവുമുണ്ട് (procedural aspect ). രാഷ്ട്രം ഒരു നിയമം നിർമിക്കുകയും ആ നിയമത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തികളുടെ അവകാശങ്ങളെ നിയന്ത്രിക്കുന്നതിന് ആ നിയമത്തിൽതന്നെ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ ആ നിർദേശങ്ങൾ കൃത്യമായി പാലിച്ചിട്ടാണോ നിയമം പ്രയോഗിച്ചതെന്ന് പരിശോധിക്കുന്നതാണ് അതിന്റെ നിർവഹണതലം. അതേസമയം ആ നിയമംതന്നെ ശരിയാണോ, നിയമം നീതിയുക്തവും ന്യായീകരിക്കത്തക്കതും അനിയന്ത്രിതാധികാരങ്ങൾ ഇല്ലാത്തതുമാണോ എന്നെല്ലാം പരിശോധിക്കുന്നതാണ് നിർമാണതലം. ഇത് സ്വാഭാവിക നീതിയുടെ (natural justice) കൂടി ഭാഗമാണ്. നിയമനിർമാണതലത്തിലും നിർവഹണതലത്തിലും വ്യക്തിക്ക് നീതി ഉറപ്പു വരുത്തുക എന്നതാണ് due process എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിയമനിർവഹണം നിയമത്തിന് അനുസൃതമാകണം. ഒരു നിയമം നിർമിക്കാൻ നിയമനിർമാണ സഭക്ക് അധികാരമുണ്ടായിരിക്കും; ആ അധികാരപരിധിക്കുള്ളിൽ (legislative power) നിന്നുകൊണ്ടുതന്നെയായിരിക്കും നിയമം നിർമിച്ചിരിക്കുന്നത്. എന്നാൽ, അങ്ങനെ നിർമിച്ച നിയമം ശരിയായ നിയമമാണോ, നീതിയുക്തമാണോ നീതിയുടെ അടിസ്ഥാന തത്ത്വങ്ങളുടെ ലംഘനമുണ്ടോ എന്നെല്ലാം പരിശോധിക്കുന്നതാണ് നിർമാണതലം. പല നിയമങ്ങളും നിയമനിർമാണാധികാരത്തിൽപെട്ടതും നിയമനിർമാണ സഭയുടെ വീക്ഷണത്തിൽ ശരിയായതുമായിരിക്കും. എന്നാൽ, നിർമാണതലത്തിൽ പരിശോധിക്കുമ്പോൾ അവ പലതും ഭരണഘടനാ വിരുദ്ധവും റദ്ദ് ചെയ്യപ്പെടേണ്ടതുമാകും. നിർമാണതലത്തിലും നിർവഹണതലത്തിലുമുള്ള due process ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നിയമസംഹിതയിൽ ഉണ്ടെങ്കിൽ മാത്രമേ വ്യക്തികളുടെ അവകാശങ്ങൾക്കുമേൽ രാഷ്ട്രം/ഭരണകൂടം നടത്തുന്ന അനിയന്ത്രിതമായ കടന്നുകയറ്റത്തെ ചെറുത്തുകൊണ്ട് വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നിയമവാഴ്ച ഉറപ്പുവരുത്താനും സാധിക്കൂ.

ഇംഗ്ലണ്ടിൽ ഈ നിയമതത്ത്വം കാലങ്ങളിലൂടെ വികസിച്ചുവരുകയും (customary precedent) ഇംഗ്ലീഷ് നിയമവ്യവസ്ഥയുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ പ്രത്യക്ഷമായിത്തന്നെ ഭരണഘടനയിൽ ഇത് ഉൾപ്പെടുത്തിയിരിക്കുന്നു. പത്തു ഭരണഘടനാ ഭേദഗതികൾ വഴിയാണല്ലോ മനുഷ്യാവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽ ഉൾച്ചേർക്കുന്നത്. ഇതിൽ അഞ്ചാമത്തെ ഭേദഗതിയാണ് നീതിയുക്തമായ മാർഗത്തിലൂടെയല്ലാതെ വ്യക്തികളുടെ ജീവനും സ്വാതന്ത്ര്യവും സ്വത്തും നിഷേധിക്കാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നത് (Person's life, liberty or property would not be deprived without due process of law). ആദ്യം ഇത് ഫെഡറൽ നിയമങ്ങൾക്ക് മാത്രമാണ് ബാധകമായിരുന്നത് എങ്കിൽ 14ാം ഭേദഗതി വഴി സംസ്ഥാന നിയമങ്ങൾക്കുകൂടി ബാധകമാക്കി.

രാഷ്ട്രം വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കുന്നതിൽനിന്ന് സംരക്ഷണം നൽകാൻ ബാധ്യതപ്പെട്ട ഭരണകൂടത്തിന്റെതന്നെ സ്ഥാപനം നീതിന്യായ വിഭാഗമാണ് (judiciary). നേരത്തേ പറഞ്ഞതുപോലെ രാഷ്ട്രത്തിനെതിരെ വ്യക്തികളുടെ അവകാശങ്ങൾ പ്രതിരോധിക്കുന്നതിന് നീതിന്യായ സംവിധാനത്തിന് നിയമസംവിധാനം നൽകുന്ന നൈയാമിക അടിത്തറയാണ് due process. Due process നിയമസംവിധാനത്തിന്റെ ഭാഗമായാൽ അനിവാര്യമായും സംഭവിക്കുന്നത് നിയമനിർമാണസഭ നിർമിക്കുന്ന ഓരോ നിയമവും നിശിതമായ നീതിന്യായ പരിശോധനക്ക് (judicial review) വിധേയമാക്കപ്പെടും എന്നതാണ്. ഓരോ നിയമവും വ്യക്തികൾ കോടതികളിൽ ചോദ്യംചെയ്യുകയും പലതും കോടതികൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കുകയും ചെയ്യും. ജനകീയ ഇച്ഛയാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു നിയമനിർമാണസഭയുടെ തീരുമാനങ്ങളാണ് ഇങ്ങനെ ഏതാനും ന്യായാധിപരുടെ വിവേചനബുദ്ധികൊണ്ട് വിധി നിർണയിക്കപ്പെടുന്നത്. പലപ്പോഴും സാമൂഹിക പുരോഗതിക്ക് അനിവാര്യമായ നിയമങ്ങൾപോലും നീതിന്യായ പരിശോധനയിൽ പരാജയപ്പെട്ട് പുറത്താക്കപ്പെടും. രാഷ്ട്രത്തിന്റെ താൽപര്യം എന്താണ് എന്നതിൽ ഭരണകൂടത്തിന്റെ രണ്ടു വിഭാഗങ്ങളായ നിയമനിർമാണസഭയും നീതിന്യായവിഭാഗവും തമ്മിൽ നിരന്തരം സംഘർഷത്തിലാകും. ഈ ഒരു വൈരുധ്യം അല്ലെങ്കിൽ വെല്ലുവിളി due process എന്ന സങ്കൽപനത്തിൽ അടങ്ങിയിട്ടുണ്ട്.

ഇന്ത്യൻ ഭരണഘടനാ നിർമാതാക്കളെയും ഈ പ്രശ്നം അലട്ടിയിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ നിർമാണത്തിൽ ഏറ്റവും കൂടുതൽ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ചത് ഈ അനുച്ഛേദത്തെക്കുറിച്ചാണ് (കരടിൽ അനുച്ഛേദം 15, ഇപ്പോൾ 21). കൊളോണിയൽ നിയമസംവിധാനത്തിന് കീഴിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ട, അതിനെതിരെ സമരം ചെയ്ത ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായവർ ആയിരുന്നു ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾ. സാമ്രാജ്യത്വ നിയമസംവിധാനത്തിന്റെ എല്ലാവിധ അടിച്ചമർത്തലുകളും അനുഭവിച്ചവർ. അവർക്ക് ഈ അടിച്ചമർത്തൽ നിയമങ്ങളെ കുടഞ്ഞെറിഞ്ഞ് വ്യക്തികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കണമെന്നുണ്ടായിരുന്നു. അതേസമയം, വർഗീയതയുടെയും വിഭജനത്തിന്റെയും പ്രത്യക്ഷ അനുഭവങ്ങൾ ഭൂപരിഷ്കരണംപോലുള്ള സാമൂഹിക പുരോഗതിക്കു വേണ്ടിയുള്ള അടിസ്ഥാന നിയമനിർമാണം നടത്താൻ due process തടസ്സമാവുമോ എന്ന ആശങ്കയും അംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. പക്ഷേ, ഈ ആശങ്കകൾ ഒക്കെ നിലനിൽക്കുമ്പോഴും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന നിലയിൽ due process ഉൾപ്പെടുത്തിത്തന്നെയാണ് ഉപദേശക സമിതി കരട് തയാറാക്കിയത്.

ഗാന്ധിജിയുടെ ഭൗതികശരീരം െപാതുദർശനത്തിന് വെച്ചപ്പോൾ

ഗാന്ധിജിയുടെ ഭൗതികശരീരം െപാതുദർശനത്തിന് വെച്ചപ്പോൾ

ഭരണഘടനാ നിർമാണ സഭയുടെ ഉപദേശകൻ ആയിരുന്നു ഡോ. ബി.എൻ. റാവു. 1947 ഒക്ടോബറിൽ കരട് പ്രസിദ്ധീകരിക്കുന്ന സമയത്ത് റാവു 'liberty' എന്നതിനോടുകൂടി 'personal' എന്നുകൂടി ചേർത്തു. ലിബർട്ടിയെ പേഴ്സനൽ ലിബർട്ടി മാത്രമാക്കി ചുരുക്കിയത് വ്യക്തിസ്വാതന്ത്ര്യത്തെ വളരെയധികം പരിമിതപ്പെടുത്താൻ ഇടയാക്കിയെന്ന് ഭരണഘടനാ പഠിതാക്കൾ പിന്നീട് വിലയിരുത്തിയിട്ടുണ്ട്. ഈ സമയത്തുതന്നെ റാവു ഭരണഘടനാ നിർമാണത്തെക്കുറിച്ച് നിയമജ്ഞരും ഭരണഘടനാ വിദഗ്ധരുമായി ചർച്ചചെയ്യുന്നതിനായി അമേരിക്ക, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഇതിൽ അമേരിക്കയിൽവെച്ച് ജസ്റ്റിസ് ഫെലിക്സ് ഫ്രാങ്ക്ഫർട്ടറുമായി (justice Felix Frankfurter) സംസാരിക്കാൻ ഇടവന്നത് വളരെ നിർണായകമായി. Due process എന്ന സങ്കൽപം നിയമനിർമാണസഭയുടെ അധികാരങ്ങളെ എത്രമാത്രം പരിമിതപ്പെടുത്തുന്നുവെന്ന് അദ്ദേഹം റാവുവിനെ ബോധ്യപ്പെടുത്തി. തിരിച്ചു വന്ന റാവുവിന് കരട് നിർമാണ കമ്മിറ്റിയെ (drafting committee) തന്റെ ചിന്തകൾ ബോധ്യപ്പെടുത്താൻ സാധിച്ചില്ല. കരട് കമ്മിറ്റിയിൽ അംബേദ്കർ, മുൻഷി, അയ്യർ, സാദുല്ല എന്നിവർ due processന് അനുകൂലമായി നിന്നു. എൻ.ജി. അയ്യങ്കാർ, ഖൈത്താൻ, മാർവാരി എന്നിവർ എതിരായും. Due process ഒഴിവാക്കണം എങ്കിൽ അനുകൂലമായി നിൽക്കുന്ന നാലുപേരിൽ ഒരാൾ അപ്പുറത്തേക്ക് മാറണം. അയ്യങ്കാരുടെ നിരന്തരമായ പ്രേരണയിൽ അയ്യർ പ്രതികൂലികളുടെ കൂട്ടത്തിലേക്കു മാറി. 1948 ജനുവരി 30ന് ഗാന്ധി ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോൾ വർഗീയതയെ ചെറുക്കാനുള്ള നിയമനിർമാണത്തിന് due process ഒഴിവാക്കണമെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ആ പ്രചാരണത്തിന് സ്വീകാര്യത ലഭിക്കുകയും ചെയ്തു. അങ്ങനെ due process എന്നത് മാറ്റി 'according to procedure established by law' എന്നാക്കി മാറ്റി. പക്ഷേ, ഈ അനുച്ഛേദത്തിന്റെ കരട് ഭരണഘടനാ നിർമാണ സഭയിൽ അവതരിപ്പിച്ചപ്പോൾ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നത്. നിരവധി ഭേദഗതികൾ അവതരിപ്പിക്കപ്പെട്ടു. കരട് കമ്മിറ്റിയിൽ ഉണ്ടായിരുന്ന കെ.എം. മുൻഷിതന്നെ പ്രതിഷേധത്തിന് നേതൃത്വം നൽകി. മുൻഷിയുടെ നിർബന്ധത്തിൽ കരട് കമ്മിറ്റി 1948 മാർച്ചിൽ ഈ അനുച്ഛേദം പുനഃപരിശോധിക്കാൻ തയാറായെങ്കിലും due process തിരിച്ചു കൊണ്ടുവരാൻ വിസമ്മതിച്ചു. 1948 ഡിസംബർ 13ന് ഭേദഗതികളെല്ലാം തള്ളിക്കൊണ്ട് കരട് അതേരൂപത്തിൽ ഭരണഘടനാ നിർമാണസഭ അംഗീകരിച്ചു. പൊതുജന അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചപ്പോൾ ഏറ്റവും കൂടുതൽ എതിർപ്പ് ഉയർന്നതും ഈ അനുച്ഛേദത്തിനെതിരെയായിരുന്നു.


ഈ സമയങ്ങളിൽ പ്രവിശ്യകളിൽ നിലവിലുണ്ടായിരുന്ന കരുതൽ തടങ്കൽ നിയമങ്ങളുടെ പ്രയോഗങ്ങൾ ഇത് എത്രമാത്രം മൗലികാവകാശങ്ങളുടെ നിഷേധത്തിന് അവസരം ഒരുക്കുമെന്ന് അംഗങ്ങളിൽ ഭയപ്പാടുണ്ടാക്കി. തങ്ങൾ ദുർബലപ്പെടുത്തിയ വ്യക്തിസ്വാതന്ത്ര്യത്തെ എങ്ങനെ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ചിന്തിക്കാൻ അവർ നിർബന്ധിതരായി. 1949 മേയിൽ നിരവധി അംഗങ്ങൾ ഭരണനിർവഹണ വിഭാഗത്തിന് (executive) വ്യക്തികളെ തടവിലാക്കാനുള്ള അധികാരത്തെ നിയന്ത്രിക്കുന്നതിന് നിരവധി ഭേദഗതികൾ കൊണ്ടുവന്നു. ഒടുവിൽ ഭരണഘടന അവസാനമായി അംഗീകരിക്കാനുള്ള സമയംകൂടി അടുത്തുവന്നപ്പോൾ ഒത്തുതീർപ്പെന്ന നിലയിൽ അംബേദ്കർ 1949 സെപ്റ്റംബർ 15 ന് 15 A (ഇപ്പോൾ 22) എന്നൊരു പുതിയ അനുച്ഛേദം കൊണ്ടുവരുകയും ഭരണകൂടം കരുതൽ തടങ്കൽ വഴി വ്യക്തിസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമ്പോൾ പാലിക്കേണ്ട നിരവധി നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഇന്ന് കാണുന്ന രൂപത്തിൽ 21, 22 അനുച്ഛേദങ്ങൾ നിലവിൽ വന്നു. അംബേദ്കറുടെ വാദങ്ങൾക്ക് അംഗങ്ങൾ വഴിപ്പെടുകയായിരുന്നു; അർധമനസ്സോടെ. ഡ്രാഫ്റ്റിങ് കമ്മിറ്റി അധ്യക്ഷൻ എന്നനിലയിൽ കരട് അംഗങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ അംബേദ്കർ ബാധ്യസ്ഥനായിരുന്നു. അതുകൊണ്ടാണ് due processന് അനുകൂലമായിട്ടും അംബേദ്കറിന് തിരിച്ചു വാദിക്കേണ്ടിവന്നത്. ഇതിനെക്കുറിച്ച് ഭരണഘടനാ ചരിത്രകാരനായ ഗ്രാൻവില്ലി ഓസ്റ്റിൻ (Granville Austin) പറയുന്നത് തന്റെ വാദങ്ങൾ അംബേദ്കർതന്നെ വിശ്വസിച്ചിരുന്നോയെന്ന് സംശയമാണെന്നാണ്.

അങ്ങനെ വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാനും തടവിലിടാനും അതിന് നിയമനിർമാണം നടത്താനും ഭരണകൂടത്തിന് അനുവാദം നൽകുന്ന അനുച്ഛേദങ്ങൾ ഭരണഘടനയിൽതന്നെ ഉൾച്ചേർക്കപ്പെട്ടു. അത്തരം നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്യാനും അവ പരിശോധിക്കാൻ കോടതികൾക്ക് അധികാരം നൽകുന്ന due process എന്നത് അതിന്റെ നിർവഹണതലത്തിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഭരണഘടന നിലവിൽ വന്ന് ഉടനെ തന്നെ ഈ പരിമിതി അനുഭവത്തിൽ വരുകയും ചെയ്തു. അതാണ് പ്രസിദ്ധമായ എ.കെ. ഗോപാലൻ കേസ്. മുപ്പതുകളിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും 1951ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ കിസാൻ സഭയുടെ പ്രസിഡന്റുമായിരുന്ന എ.കെ. ഗോപാലൻ എന്ന എ.കെ.ജി നിരന്തരമായ സമരങ്ങളിലൂടെ എന്നും ജയിലിന് അകത്തും പുറത്തുമായിരുന്നു. 1950ലെ കരുതൽ തടങ്കൽ നിയമപ്രകാരം എ.കെ.ജിയെ തടവിലാക്കി. ഇതിനെതിരെ ഹേബിയസ് കോർപസ് ഹരജി വഴി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു എ.കെ.ജി. 1950ലെ കരുതൽ തടങ്കൽ നിയമം ഭരണഘടനയിലെ അഭിപ്രായപ്രകടനത്തിനും ആശയപ്രകാശനത്തിനുമുള്ള സ്വാതന്ത്ര്യം (അനുച്ഛേദം 19 (1) (a) ), സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം (19 (1)(d) ), ജീവിക്കാനുള്ള അവകാശം (അനു. 21) എന്നിവയുടെ ലംഘനമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. Due processന്റെ നിർവഹണതലം മാത്രമേ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ളൂ എന്നതുകൊണ്ട് പാർലമെന്റിന് നിയമനിർമാണ അധികാരം ഉപയോഗിച്ച് നിർമിച്ച നിയമത്തിന്റെ സാധുത സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസ് ഫസൽ അലി മാത്രം ഭൂരിപക്ഷ വിധിന്യായത്തിന് വിയോജിപ്പ് എഴുതി. അദ്ദേഹം പറഞ്ഞു, സ്വാഭാവിക നീതി പൊതുനിയമത്തിന്റെ ഭാഗമാണ്. അതുകൊണ്ട് നിയമങ്ങൾ അനുച്ഛേദം 21ന് വിരുദ്ധമാകാൻ പാടില്ല എന്ന്. നിയമത്തിന്റെ പ്രയോഗം മാത്രമേ പരിശോധിക്കാൻ കഴിയൂ എന്നത് പൊതുസമൂഹത്തിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. കൽക്കത്ത ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സെന്നിന്റെ ഒരു വാക്യം ഉദ്ധരിച്ച് ഉത്തർപ്രദേശ് ഗവർണർ ഹോമിമോഡി രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് എഴുതി: ''നീതിന്യായ വിഭാഗം പരിമിതമായ അധികാരം മാത്രമുള്ള നിയമനിർമാണ സഭയായി മാറിയിരിക്കുന്നു. ഭരണനിർവഹണ വിഭാഗം നീതിന്യായ വിഭാഗമായും മാറിയിരിക്കുന്നു, അതിന്റെ തീരുമാനം അന്തിമവും.''

പിന്നീട് വന്ന നിരവധി കേസുകളിലൂടെ എ.കെ. ഗോപാലൻ വിധിന്യായം സൃഷ്ടിച്ച പരിമിതികളെ മറികടക്കാനും due process എന്ന തത്ത്വത്തെ വികസിപ്പിക്കാനും അതിന്റെ രണ്ടു തലങ്ങളെയും ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഭാഗമാക്കാനും സുപ്രീംകോടതി പരിശ്രമിച്ചു. അത് പൂർണതയിൽ ഏതാണ്ട് എത്തിച്ചത് മേനക ഗാന്ധി കേസും. വിദേശത്ത് ഒരു പ്രഭാഷണത്തിന് പോകാനിരുന്ന മേനക ഗാന്ധിയുടെ പാസ്പോർട്ട് അന്നത്തെ ഭരണകൂടം പാസ്പോർട്ട് നിയമം ഉപയോഗിച്ച് തടഞ്ഞുവെക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ളതായിരുന്നു മേനക ഗാന്ധിയുടെ ഹരജി. ഏഴംഗ ഭരണഘടനാ ബെഞ്ച് ഏതൊരു നിയമവും just fair and reasonable ആയിരിക്കണമെന്ന് വിധിച്ചു. പിന്നീട് സുനിൽ ബത്രയുടെ കേസിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഇന്ത്യൻ ഭരണഘടനയിൽ due process ഇല്ലെങ്കിലും കൂപ്പർ, മേനക ഗാന്ധി കേസുകൾക്കുശേഷം ഫലത്തിൽ അത് ഉൾച്ചേർന്നിരിക്കുന്നു എന്ന് പറഞ്ഞുവെച്ചു. എ.കെ. ഗോപാലൻ കേസിനെ മറികടക്കാൻ സുപ്രീംകോടതി ഉപയോഗിച്ച നീതിന്യായ ചിന്തകളുടെ പരിമിതികളും ദൗർബല്യങ്ങളും തെറ്റുകളും വരെ സീർവായിയെപ്പോലുള്ള ഭരണഘടനാ വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിരുന്നാലും ഭരണഘടനയിൽതന്നെയുള്ള ഒരു പരിമിതിയെ ഭരണഘടനാ സങ്കൽപങ്ങൾ വികസിപ്പിച്ചുകൊണ്ട് മറികടക്കാനും വ്യക്തികളുടെ സ്വാതന്ത്ര്യം പരിരക്ഷിക്കാനുമാണ് സുപ്രീംകോടതി വിവിധ കാലങ്ങളിലെ വിധിന്യായങ്ങളിലൂടെ പരിശ്രമിച്ചത്. എന്നാൽ, ഒരുവശത്തു പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും മറുവശത്തു ചോർന്നുപോകുന്നുണ്ട് എന്നതാണ് യാഥാർഥ്യം. അതിന് കാരണമാകുന്നത് മുൻഷിയെപ്പോലുള്ളവർ ഭരണഘടനാ നിർമാണസഭയിൽതന്നെ ചൂണ്ടിക്കാണിച്ച ഭരണഘടനയിൽതന്നെയുള്ള ഈ ദൗർബല്യമാണ്.

ഇന്ത്യയിൽ നടപ്പാക്കിയ ഭീകരവാദ വിരുദ്ധ നിയമങ്ങളുടെ ചരിത്രം പരിശോധിക്കുക. ഇന്ദിര ഗാന്ധി വധത്തിനു ശേഷമാണ് 'ടാഡ' നടപ്പാക്കുന്നത്. അന്ന് ഭീകരവാദ അന്തരീക്ഷം നിലവിലുണ്ടായിരുന്ന പഞ്ചാബിനു മാത്രമായി ഉദ്ദേശിക്കപ്പെട്ടതാണെങ്കിലും പിന്നീട് 23 സംസ്ഥാനങ്ങളിലേക്കും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ടാഡയുടെ പ്രയോഗം എങ്ങനെയായിരുന്നു? കണക്കുകൾ പറയുന്നത് ഈ നിയമം ന്യൂനപക്ഷങ്ങൾക്ക് എതിരെയായിരുന്നു എന്നാണ്. ദേശീയ ന്യൂനപക്ഷ കമീഷന്റെ കണക്ക് പ്രകാരം രാജസ്ഥാനിൽ ടാഡ പ്രകാരം തടവിലാക്കപ്പെട്ട 432 പേരിൽ 409 പേരും ന്യൂനപക്ഷ മതത്തിൽപെട്ടവരായിരുന്നു. 1993 ആകുമ്പോഴേക്കും ഗുജറാത്തിൽ 19,000 പേർ ടാഡ പ്രകാരം തടവിലായി. അതിൽ ഭൂരിപക്ഷവും ന്യൂനപക്ഷ മതത്തിൽപെട്ടവരായിരുന്നു. ബിഹാറിൽ ഭൂവുടമകൾക്കെതിരെ സമരം ചെയ്തവരെയും ഭൂമിക്കും വെള്ളത്തിനും വേണ്ടി സമരംചെയ്ത ദലിതരെയുമാണ് ഭീകരവാദികളാക്കി ടാഡ പ്രകാരം തടവിലിട്ടത്. അതേസമയം, ദലിതരെ കൊന്നവർക്കെതിരെ ടാഡ ചുമത്തിയതുമില്ല. മുംബൈ സ്ഫോടനക്കേസിൽ യാക്കൂബ് മേമൻ തൂക്കിലേറ്റപ്പെട്ടു. എന്നാൽ, മുംബൈ കലാപത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടത്തിയവർ ശിക്ഷിക്കപ്പെട്ടതേയില്ല. അവയെല്ലാം തിരിച്ചറിയപ്പെടാതെയും തെളിവുകൾ ഇല്ലാതെയും അവസാനിച്ചു. മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ആയിരുന്ന ജസ്റ്റിസ് രംഗനാഥ് മിശ്ര 1995ൽ ഈ നിർദയ നിയമം പുതുക്കരുത് എന്ന് പാർലമെന്റ് അംഗങ്ങളോട് കത്തിലൂടെ അഭ്യർഥിച്ചിരുന്നു. എന്തായാലും പാർലമെന്റ് പുതുക്കാതിരുന്നതോടെ ടാഡ 1995ൽ റദ്ദായിപ്പോയി.

2002ൽ പുതിയൊരു ഭീകരവാദ വിരുദ്ധ നിയമം അവതരിച്ചു, പോട്ട (Prevention of terrorist activities act, POTA). അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്ററിന്റെ തകർച്ചയും ഇന്ത്യൻ പാർലമെന്റിനു നേരെ നടന്ന ആക്രമണവുമൊക്കെയായിരുന്നു 'പോട്ട'യുടെ പ്രേരക ഘടകങ്ങൾ. പോട്ടയും പ്രയോഗത്തിൽ വ്യത്യസ്തമായിരുന്നില്ല. 2002 ഗോധ്ര തീവണ്ടി കത്തിക്കലിൽ 62 മുസ്‍ലിംകൾക്കെതിരെ പോട്ട (അന്ന് ഓർഡിനൻസ് ആയിരുന്നു) ചുമത്തി. എന്നാൽ, ഗോധ്രക്കു ശേഷം മുസ്‍ലിംകൾക്ക് എതിരെ നടന്ന വംശഹത്യയെന്നു വിളിക്കപ്പെട്ട ആക്രമണത്തിന്റെ പേരിൽ ആർക്കെതിരെയും ഭീകരവാദ വിരുദ്ധ നിയമം പ്രയോഗിച്ചില്ല. 2004 വരെ ഗുജറാത്തിൽ പോട്ട ചുമത്തിയ 280 പേരിൽ 279 പേരും മുസ്‍ലിംകളായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ രാഷ്ട്രീയ സമരങ്ങളിൽ ഏർപ്പെടുന്നവർ, ദലിതർ, സാമൂഹിക പ്രവർത്തകർ എന്നിവർക്കൊക്കെ എതിരെയാണ് പോട്ട ചുമത്തിയിരുന്നത്. 2004ൽ യു.പി.എ ഭരണകൂടം പോട്ട റദ്ദാക്കി. യു.എ.പി.എയിൽ ഭീകരവാദ വിരുദ്ധ വകുപ്പുകൾ ഉൾപ്പെടുത്തുന്നതിന് മുമ്പുള്ള നിയമങ്ങളുടെ പ്രയോഗം ഇത്രയും ഉദാഹരിച്ചത് നിർമാണതലത്തിൽ മാത്രമല്ല നിർവഹണതലത്തിലും ഇന്ത്യയിലെ ഭീകരവാദ വിരുദ്ധ നിയമങ്ങൾ നീതിയുക്തമല്ലെന്ന് കാണിക്കാനാണ്. നിർഭാഗ്യവശാൽ കർത്താർ സിങ് കേസിലൂടെയും പി.യു.സി.എൽ കേസിലൂടെയും യഥാക്രമം ടാഡ, പോട്ട എന്നിവയുടെ ഭരണഘടനാ സാധുത ശരിവെക്കുകയാണ് സുപ്രീംകോടതി ചെയ്തത്. പാർലമെന്റിന് നിയമനിർമാണാധികാരം മാത്രം പോരാ. അത് നീതിയുടെ അടിസ്ഥാനമൂല്യങ്ങളെ നിഷേധിക്കാൻ പാടില്ല എന്ന due processലെ നിർമാണതലം (substantive aspect) സുപ്രീംകോടതി അവഗണിക്കുകയായിരുന്നു.

അക്രമാസക്തരായ ഹിന്ദുത്വവാദികൾ, ഗുജറാത്ത് വംശഹത്യക്കാലത്തെ ചിത്രം

അക്രമാസക്തരായ ഹിന്ദുത്വവാദികൾ, ഗുജറാത്ത് വംശഹത്യക്കാലത്തെ ചിത്രം

ഭേദഗതികൾ വഴി ഭീകരവാദ വിരുദ്ധ വകുപ്പുകൾ കൂട്ടിച്ചേർത്താണ് നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം (Unlawful activities (prevention) Act, 1967) ഇന്ന് കാണുന്ന രൂപത്തിലായത്. ക്രിമിനൽ നിയമതത്ത്വസംഹിതയുടെ (criminal jurisprudence) പ്രാഥമിക തത്ത്വങ്ങൾപോലും പാലിക്കാത്ത തികച്ചും ജനാധിപത്യ വിരുദ്ധമായ നിയമമാണ് യു.എ.പി.എ. 17ാം പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽതന്നെ കൊണ്ടുവന്ന യു.എ.പി.എ ഭേദഗതികൾ അവശേഷിക്കുന്ന വ്യക്തിസ്വാതന്ത്ര്യംകൂടി എടുത്തുകളയുന്നതാണെന്ന് ഇതിനകം അനുഭവത്തിൽ വന്നുകഴിഞ്ഞു. നേരത്തേ സംഘടനകളെയാണ് പട്ടികയിൽപെടുത്തി ഭീകരവാദികളായി മുദ്രകുത്താൻ കഴിഞ്ഞിരുന്നത് എങ്കിൽ നിയമത്തിൽ പുതുതായി ചേർത്ത നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി വ്യക്തികളെയും ഭീകരവാദികളാക്കാം. നിലവിൽ നിരവധി പൗരാവകാശ പ്രവർത്തകർ, എഴുത്തുകാർ യു.എ.പി.എ ചുമത്തപ്പെട്ട് തടവറക്കുള്ളിലാണ്. ലോക്സഭയിൽ അർബൻ മാവോവാദികളെ വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞപ്പോൾതന്നെ നിയമത്തിന്റെ ഗതി വ്യക്തമായിരുന്നു.

ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾ തിരിച്ചറിയുകയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്ത് ഒടുവിൽ ഒരു അനിവാര്യ തിന്മയായി തുടരാൻ അനുവദിച്ച ഭരണഘടനയിലെ 21, 22 അനുച്ഛേദങ്ങളിലെ ദൗർബല്യമാണ് ഇത്തരം പൗരസ്വാതന്ത്ര്യ നിഷേധ നിയമങ്ങളെ സാധ്യമാക്കുന്നത്. 1949 നവംബർ 25ന് ഭരണഘടനാ നിർമാണ സഭയിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യക്ക് ഒരു ജനാധിപത്യ പാരമ്പര്യം ഉണ്ടായിരുന്നു എന്നും അത് പിന്നീട് നഷ്ടപ്പെട്ടതാണെന്നും ഏത് സമയത്തും വീണ്ടും ഇന്ത്യൻ ജനാധിപത്യം സമഗ്രാധിപത്യത്തിനോ ഏകാധിപത്യത്തിനോ വഴിമാറാം എന്നും അംബേദ്‌കർ ആശങ്കപ്പെടുന്നുണ്ട്. ബുദ്ധിസ്റ്റ് സംഘങ്ങളിൽ ഉണ്ടായിരുന്ന പാർലമെന്ററി ജനാധിപത്യത്തിനോട് സമാനമായ സംവിധാനങ്ങളെയാണ് ഇന്ത്യക്ക് പരിചയമുണ്ടായിരുന്ന ജനാധിപത്യത്തിന്റെ പൂർവമാതൃകയായി അംബേദ്കർ തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുന്നത്. ബ്രാഹ്മണിക്കൽ ഹിന്ദുമതമാണ് ആ ജനാധിപത്യ അനുഭവങ്ങളെ ഇല്ലാതാക്കിയതെന്ന് നമുക്കറിയാം. ഒന്നാം ജനാധിപത്യ അനുഭവത്തെ തുടച്ചുനീക്കിയ അതേ പ്രത്യയശാസ്ത്രംതന്നെയാണ് ഇന്ന് ജനാധിപത്യത്തെ കേവലം പുറന്തോട് മാത്രമാക്കി സമഗ്രാധിപത്യത്തിലേക്ക് നയിക്കുന്നത് എന്നത് ഇന്ത്യ ജനാധിപത്യവത്കരിക്കപ്പെടുന്നതിനുള്ള എക്കാലത്തെയും വലിയ പ്രതിബന്ധം ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തിന്റെ അധീശത്വമാണ് എന്ന യാഥാർഥ്യംകൂടി വെളിവാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യൻ ജനാധിപത്യ സംരക്ഷണത്തിനായുള്ള സമരങ്ങൾക്ക് ബ്രാഹ്മണിക്കൽ ഹിന്ദുത്വ രാഷ്ട്രീയത്തെ എതിരിടാതെ മുന്നോട്ടു പോകാനാവില്ല.

l

സൂചിക

1. H.M. Seervai: Constitutional law of India Vol.2, 4th ed. Silver jubilee ed., 1993

2. Granville Austin: The Indian Constitution: Cornerstone of a Nation, OUP, 34th ed. 2019

3. Granville Austin: Working a democratic Constitution: A history of the Indian Experience, OUP, 11th ed., 2018

4. B. ShivRao: The framing of Indian Constitution A study, The Indian Institute of Public Administration,168

പരാമർശിക്കുന്ന പ്രധാനപ്പെട്ട കേസുകൾ

1. Gopalan v State of Madras (1950) SCR 88

2. R.C. Cooper v Union of India, AIR 1970 SC 564

3. Maneka Gandhi v Union of India AIR 1973 SC 947

4. Sunil Batra v Delhi Administration (1978) SCC 494

5. Kartar Singh v State of Punjab (1994)3 SCC 569

6. PUCL v Union of India

കുറിപ്പ്

Due Process എന്ന ആശയത്തെ വിശദീകരിക്കുന്നതിന് ലേഖകന്റെതന്നെ 'ഭരണഘടന: ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം' (ഡി.സി ബുക്സ്, 2021) എന്ന ഗ്രന്ഥത്തിലെ ജീവിക്കാനുള്ള അവകാശം എന്ന അധ്യായത്തെ ആശ്രയിച്ചിട്ടുണ്ട്.

News Summary - From the World's largest democracy to a fascist state