Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇറാനെ വിഴുങ്ങുമോ...

ഇറാനെ വിഴുങ്ങുമോ ട്രംപിെൻറ ‘സർക്കസ്?’

text_fields
bookmark_border
Iran US
cancel

യു.എസ് ദൃശ്യ മാധ്യമ രംഗത്ത് വലിയ സാന്നിധ്യമായിരുന്ന 1980കളുടെ അവസാനത്തിൽ ഡോണൾഡ് ട്രംപ് എഴുതിയ (രചന നിർവഹിച ്ച ടോണി ഷ്വാർട്സ് പിന്നീട് പലവട്ടം ഖേദം അറിയിച്ചിട്ടുണ്ടെങ്കിലും) ‘ട്രംപ്: ദ ആർട്ട് ഒാഫ് ദി ഡീൽ’ രാജ്യത ്ത് ബെസ്റ്റ് സെല്ലറുകളുടെ പട്ടികയിൽ ആഴ്ചകളോളം ഒന്നാം സ്ഥാനത്ത് നിലനിന്ന പുസ്തകമാണ്. ബൈബിൾ കഴിഞ്ഞാൽ തനിക്കേറ്റവും ഇഷ്ടമായതെന്ന് ട്രംപ് ഉൗറ്റംകൊണ്ട കൃതിയിലുടനീളം ആത്മരതി നിറഞ്ഞുനിൽക്കുന്നുണ്ട്.

റിയ ൽ എസ്റ്റേറ്റ് മേഖലയിൽ കൈവച്ച് മോശമല്ലാത്ത ഖ്യാതിയും ആദരങ്ങളും നേടിയെടുത്ത സംരംഭകനായ ട്രംപിനെയാണ് പുസ് തകം പരിചയപ്പെടുത്തുന്നത്. സ്വന്തം തീരുമാനങ്ങൾ എത്ര പിഴച്ചതെന്ന് മറ്റുള്ളവർ വിളിച്ചുപറഞ്ഞാലും തെല്ല് അഹ ങ്കാരേത്താടെ ഉറച്ചുനിൽക്കുന്ന യുവാവിനെ അതിൽ നമുക്ക് പരിചയപ്പെടാം. പതിറ്റാണ്ടുകൾക്കിപ്പുറത്ത്, യു.എസ് ഒ രിക്കലൂടെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് അരികിൽ നിൽക്കെ പശ്ചിമേഷ്യയിൽ ഉരുണ്ടുകൂടിയ പുതിയ യുദ്ധമേഘങ്ങളും അന് നത്തെ ആ പഴയ ട്രംപ് മനസ്സും തമ്മിൽ ബന്ധമുണ്ടാകുമോ?

iran-hanged


വെറുതെയൊരു പിൻമാറ്റം, പിറകെ ഉപരോധപ്പെരുമഴ
2015ൽ യു.എ സിനു പുറമെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന എന്നീ വൻശക്തികൾ ചേർന്ന് ഇറാനുമായി ഒപ്പുവെച്ച ആണവ കരാറിൽനിന്ന്  മൂന്നു വർഷം കഴിഞ്ഞ് 2018 മേയിൽ യു.എസ് പ്രസിഡൻറ് ട്രംപ് പിൻവാങ്ങുന്നതോടെയാണ് മേഖല വീണ്ടും പുതിയ പ്രതിസന് ധിയിലേക്ക് എടുത്തെറിയപ്പെടുന്നത്. ഇസ്രായേൽ ഉൾപെടെ അയൽക്കാർക്ക് ഭീഷണിയായ മിസൈൽ ശേഷി വേണ്ടെന്നുവെച്ച് ഇറ ാൻ സമ്പൂർണ നിരായുധീകരണത്തിന് വഴങ്ങുന്നില്ലെന്നായിരുന്നു ന്യായം. മാസങ്ങൾ കഴിഞ്ഞ് കഴിഞ്ഞ നവംബറിൽ ഇറാെൻറ എണ്ണമേഖലക്കു മേൽ യു.എസ് ഉപരോധം പ്രഖ്യാപിച്ചു. ഇറാൻ എണ്ണ വാങ്ങുന്ന ഇന്ത്യയുൾപെടെ എട്ട് രാജ്യങ്ങൾക്ക് ആറു മ ാസത്തെ താൽക്കാലിക ഇളവ് നൽകിയെങ്കിലും സമയം കഴിഞ്ഞതോടെ എടുത്തുകളഞ്ഞു.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്ത െ എണ്ണ ശേഖരമുള്ള ഇറാനെ വിപണിയിൽനിന്ന് സമ്പൂർണമായി മാറ്റിനിർത്തി തകർക്കുകയായിരുന്നു ലക്ഷ്യം. ഇറാൻ എണ്ണയുടെ പ ്രധാന ഗുണഭോക്താക്കളായ ചൈന, ഇന്ത്യ, തുർക്കി എന്നീ രാജ്യങ്ങൾ നിരോധനം എത്രത്തോളം നടപ്പാക്കിയെന്ന് വ്യക്തമ ല്ലെങ്കിലും ട്രംപിെൻറ നീരാളിക്കൈകളെ ഭയന്ന് വൻതോതിൽ ഇറക്കുമതി വെട്ടിക്കുറച്ചിട്ടുണ്ട് (ഇന്ത്യ 47 ശതമാനവ ും ചൈന 39 ശതമാനവുമെന്ന് രണ്ടു മാസം മുമ്പുള്ള ബി.ബി.സി റിപ്പോർട്ട്). ചെറിയ അളവിൽ ഇറക്കുമതി ചെയ്തിരുന്ന ജപ്പാ ൻ, ദക്ഷിണ കൊറിയ, തായ്വാൻ, ഗ്രീസ്, ഇറ്റലി എന്നിവ ട്രംപിെൻറ ഇംഗിതങ്ങൾക്ക് പൂർണമായി വഴങ്ങുക സ്വാഭാവികം. ഒര ു വർഷം മുമ്പ് 38 ലക്ഷം ബാരൽ അസംസ്കൃത എണ്ണ ഉൽപാദിപ്പിച്ചിരുന്ന രാജ്യം ഒറ്റയടിക്ക് 10 ലക്ഷത്തിലേക്കും അതിനു താഴേക്കും വെട്ടിക്കുറക്കേണ്ടിവന്നു. അതുവഴി ഒരു വർഷത്തിനിടെ മാത്രം നഷ്ടം 1000 കോടി ഡോളറിലേറെ. അന്ന്, ഇറാഖിനുമേൽ ഉപരോധം മൂർധന്യത്തിലെത്തിയപ്പോൾ ഭക്ഷണത്തിനും മരുന്നിനും പകരം മാത്രം എണ്ണ വിൽക്കാനായിരുന്നു സദ്ദാം ഹുസൈന് അനുമതിയെന്നത് ചേർത്തുവായിക്കുക.

iran-23

എണ്ണ ഉപരോധത്തിെൻറ ആഘാതം ഇറാൻ സമ്പദ്വ്യവസ്ഥയിൽ വലിയ പ്രകമ്പനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇരുട്ടടിയായി അലൂമിനിയം, ചെമ്പ്, ഇരുമ്പ്, പെട്രോകെമിക്കൽ മേഖല എന്നിവ കൂടി ഉപരോധത്തിെൻറ പരിധിയിൽ വരുത്തുന്നത്. രാജ്യത്തിെൻറ സാമ്പത്തിക രംഗത്തെ താങ്ങിനിർത്തിയ രണ്ടാമത്തെ മേഖലയും അതോെട പാതി നിശ്ചലമായി. ലോകത്താദ്യമായി ഒരു രാജ്യത്തിെൻറ ഒൗദ്യോഗിക സൈനിക സംവിധാനത്തെ ഭീകര മുദ്ര കുത്തുകയെന്ന തമാശക്കും ട്രംപ് മടിച്ചില്ല. ഇറാെൻറ സായുധ സേനാ വിഭാഗമായ റവലൂഷനറി ഗാർഡിനായിരുന്നു അങ്ങനെ ആഗോള വേദിയിൽ വിലക്കുവീഴുന്നത്. ഇറാെൻറ സൈബർ ശ്രംഖലകളെയും യു.എസ് ലക്ഷ്യം വെച്ചു. ആണവ നിലയങ്ങളുൾപെടെ പ്രവർത്തിക്കുന്ന ഒാൺലൈൻ സംവിധാനം അതുവഴി ആദ്യമേ തകർത്തെന്നാണ് അവകാശവാദം.

മുൻ പ്രസിഡൻറ് ബറാക് ഒബാമ പുലർത്തിയ മൃദു സമീപനത്തിന് നേർവിപരീതമായി ഇറാനെ പ്രഖ്യാപിത ശത്രുവായി കണ്ട് അധികാരമേറിയ ട്രംപ് ഒരു ഘട്ടത്തിൽ പോലും ശിയാശക്തിയോട് സഹവർത്തിത്വത്തിന് ഒരുക്കമായിരുന്നില്ല. അതിെൻറ തുടർച്ചയാണ് ഒാരോ പ്രഖ്യാപനത്തിലും പ്രകടമാകുന്നതും.

1990കളിൽ സദ്ദാം ഹുസൈനെ നിരായുധീകരിച്ചും ഉപരോധിച്ചും ഇല്ലാതാക്കിയ അതേ രീതിയാണ് തങ്ങൾക്കുമെതിരെ പ്രയോഗിക്കുന്നതെന്ന് നന്നായറിയാവുന്ന ഇറാനും പ്രസിഡൻറ് റൂഹാനിയും പക്ഷേ, വലിയ തകർച്ചക്കു നടുവിലും കീഴടങ്ങലിെൻറ ലക്ഷണങ്ങൾ പ്രകടിപ്പിക്കാനല്ല പകരം, പ്രകോപനത്തിെൻറ പുതിയ തലങ്ങൾ തുറന്ന് പന്ത് എതിരാളികളുടെ കോർട്ടിൽ ആണെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ട്രംപ് പ്രഖ്യാപിച്ച പുതിയ ഉപരോധം മറികടക്കാൻ മറ്റു രാജ്യങ്ങൾ കൂടി സഹകരിച്ചില്ലെങ്കിൽ സാഹസങ്ങൾക്ക് മുതിരുമെന്നാണ് ഏറ്റവുമൊടുവിലെ ഭീഷണി.

ഇറാൻ നയിക്കുന്ന പുതിയ ചേരി
ശീതയുദ്ധം ലോകത്ത് പുതിയ സമവാക്യങ്ങൾ തുറന്ന 1950കളുടെ തുടക്കത്തിൽ (കൃത്യമായി പറഞ്ഞാൽ, 1953) ഇറാനിൽ യു.എസ് ചാര സംഘടന സി.െഎ.എസ് നടത്തിയ ഒാപറേഷനോളം പഴക്കമുണ്ട്, ഇൗ സംഭവങ്ങൾക്ക്. വിദേശ ശക്തികളുടെ നിയന്ത്രണത്തിലായിരുന്ന ഇറാെൻറ എണ്ണ സമ്പത്ത് ഭരണമേധാവി മുഹമ്മദ് മുസദ്ദിഖ് ദേശസാത്കരിച്ചതോടെ കലിപൂണ്ട ബ്രിട്ടനും യു.എസും ചേർന്ന് മുസദ്ദിഖിനെ അട്ടിമറിച്ച് അമേരിക്കയുടെ ഇഷ്ടക്കാരനും ഏകാധിപതിയുമായ ഷാ റിസ പഹ്ലവിയെ പകരം കണ്ടെത്തുന്നു. രണ്ടര പതിറ്റാണ്ടു നീണ്ട സ്വേഛാധിപത്യത്തിൽ ജീവിതം മടുത്ത ജനം തെരുവിലിറങ്ങി 1979ൽ ഷായെ പുറത്താക്കുന്നു.

പൊതുജനത്തിെൻറ അനുഗ്രഹാശിസ്സുകളോടെ ആയത്തുല്ല ഖുമൈനി ആത്മീയ നേതൃത്വത്തിൽ രൂപം കൊണ്ട പുതിയ സർക്കാർ ആഭ്യന്തര രാഷ്ട്രീയത്തിൽ മാത്രമല്ല, മേഖലയുടെ മൊത്തം ജിയോപൊളിറ്റിക്സിലും വലിയ വിപ്ലവമാണ് വളരെ പെെട്ടന്ന് കൊണ്ടുവന്നത്. അന്ന് ഷായെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിൽസ നൽകാൻ തയാറായ അമേരിക്കയുടെ ടെഹ്റാനിലെ എംബസി മാസങ്ങളോളം ഉപരോധിച്ച് കലിപ്പ് തീർത്തവർ 80കളിലെ ഇറാഖുമായുള്ള യുദ്ധത്തിനു ശേഷവും അനുക്രമമായി സ്വാധീന മേഖല വികസിപ്പിച്ചുകൊണ്ടുവന്നു.

യു.എസ് അധിനിവേശത്തിനു പിറകെ ഇറാഖിൽ നിലവിൽവന്ന ശിയാ ഭരണകൂടത്തിെൻറ ആദ്യ വിധേയത്വം പോലും ഇറാനോടായിരുന്നുവെന്നതാണ് വിരോധാഭാസം. സുന്നി ഭൂരിപക്ഷമുള്ള സിറിയയിൽ ബശ്ശാറുൽ അസദെന്ന അലവി (ശിയാ ഉപവിഭാഗം) ഭരണാധികാരിയും ഇറാെൻറ പരസ്യ പിന്തുണയോടെയാണ് മുന്നോട്ടുപോയത്. ആയുധങ്ങളും അർഥവും വാരിക്കോരി നൽകി വിമതരെയും പിന്നീട് െഎ.എസിനെയും ഇളക്കിവിടുകയും രാജ്യത്തെ ചോരക്കളമാക്കി മാറ്റുകയും ചെയ്തിട്ടും ബശ്ശാർ പിടിച്ചുനിന്നു.

ലബനാനിൽ ഹിസ്ബുല്ലയും യെമനിൽ ഹൂതികളും പരസ്യമായി ഇറാനെ അംഗീകരിച്ചപ്പോൾ ഗസ്സയിൽ ഹമാസിനു വരെ അവരുടെ പിന്തുണ ലഭിച്ചു. അപൂർവം ഘട്ടങ്ങളിൽ കൈപൊള്ളിയെങ്കിലും ഇറാൻ ഇടപെട്ട രാജ്യങ്ങളിൽ എതിരാളികൾക്ക് വലിയ സ്വാധീനം സൃഷ്ടിക്കാനാവാത്തത് മേഖലയിൽ ഉണ്ടാക്കുന്ന ഉരുൾപൊട്ടലുകൾ എത്ര ശക്തിയേറിയതാകുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. ഇതുകൂടി പുതിയ പ്രതിസന്ധിക്ക് പിന്നിലുണ്ടെന്ന് ന്യായമായും സംശയിക്കാം.

ഇസ്രായേലിന് ഇറാൻ എന്നും ശത്രുവാണ്. ഒരിക്കലും സന്ധി ചെയ്യാനാവാത്ത മുജ്ജൻമ ശത്രു. നാലു പതിറ്റാണ്ടു മുമ്പ് നടന്ന എംബസി ഉപരോധത്തിെൻറ നടുക്കുന്ന ഒാർമകൾ യു.എസിനെയും അലട്ടുന്നുണ്ട്. മേഖലയിൽ ഇറാെൻറ വർധിച്ചുവരുന്ന സ്വാധീനത്തെ ആശങ്കയോടെ കാണുന്ന വേറെയും ചിലരുണ്ട്. അയൽപക്കത്ത് പുതിയ സഖ്യങ്ങൾ കൂടുതൽ കരുത്തോടെ രൂപപ്പെടുത്തുന്നതിൽ വിജയിച്ച ട്രംപിന് പുതിയ സംഘർഷങ്ങളിൽ രണ്ടുണ്ട് കാര്യം. ഇറാനെ തകർത്ത് ഇസ്രായേലിനെ സുരക്ഷിതമാക്കുക, ഒപ്പം, പുതിയ സൈനിക നീക്കത്തിെൻറ പേരു പറഞ്ഞ് അറബ് രാജ്യങ്ങളിൽനിന്ന് സാമ്പത്തികമായി പരമാവധി ഉൗറ്റിയെടുക്കുക. ഇവ രണ്ടും കൃത്യമായ അനുപാതത്തിൽ നടപ്പാക്കുന്നത് ഏറെയായി തുടരുകതന്നെയാണെന്ന് മാധ്യമ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

യുദ്ധഭീതി; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ
ഇറാെൻറ തകർച്ച സുനിശ്ചിമാണെന്നും ഇനി തിയതി കുറിക്കാൻ മാത്രമേയുള്ളൂവെന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പറഞ്ഞിട്ട് ഏറെയായിട്ടില്ല. ഹുർമുസ് കടലിൽ ഒന്നിലേറെ തവണ എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതോടെയായിരുന്നു പുതിയ ഭീഷണി. അതിനു ശേഷം മാത്രം പുതുതായി 2,500 ഒാളം കര സൈനികരെ യു.എസ് ഗൾഫ് മേഖലയിൽ വിന്യസിച്ചുകഴിഞ്ഞു. 6,000 കരസൈനികരാണ് അധികമായി പെൻറഗൺ ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

യു.എസ്.എസ് എബ്രഹാം ലിങ്കൺ ഉൾപെടെ രണ്ട് വിമാനവാഹിനിക്കപ്പലുകൾ ഗൾഫ് കടലിൽ റോന്തുചുറ്റാൻ തുടങ്ങിയിട്ട് ആഴ്ചകളായി. മിസൈൽ പ്രതിരോധത്തിന് എം.െഎ.എം^104 പാട്രിയറ്റ് മിസൈലുകളും എത്തിയിട്ടുണ്ട്. പ്രകോപനം ലക്ഷ്യമിട്ട് ദിവസവും തുടരുന്ന വാചകക്കസർത്തുകൾ പുറമെ.

എണ്ണക്കപ്പലുകൾക്കു നേരെയുള്ള ആക്രമണം ഒരിക്കലും തെളിയിക്കപ്പെടാനാവാത്ത ആരോപണമാണെങ്കിലും ഇറാനെ പ്രതിസ്ഥാനത്ത് നിർത്തുന്നത് കാര്യവും കാരണവും തമ്മിൽ വല്ലാത്ത ചേർച്ച നൽകുമെന്ന് യു.എസിന് നന്നായി അറിയാം. എന്നാൽ, അതിർത്തി കടന്നോ എന്നുറപ്പില്ലാത്ത അമേരിക്കയുടെ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടത് ശരിക്കും സമ്മർദമേറ്റിയത് യു.എസ് സെൻട്രൽ കമാൻഡ് ആസ്ഥാനത്തായിരുന്നു.

ശക്തമായ പ്രതികാരം നൽകാൻ ഉത്തരവിട്ട ട്രംപ് പക്ഷേ, മണിക്കൂറുകൾക്കിടെ വാക്കുകൾ വിഴുങ്ങി. ഒരിക്കലൂടെ പശ്ചിമേഷ്യയിൽ യുദ്ധ ഭീതി ഉണർത്തിയ ട്രംപ് എന്തുകൊണ്ടാകും വളരെ െപെട്ടന്ന് പി്ൻവാങ്ങിയത്? 150 സാധാരണ മനുഷ്യർ മരിച്ചുപോകുമെന്ന ട്രംപിെൻറ വാക്കുകൾ തമാശയാകാനേ തരമുള്ളൂ.

ഇറാഖിലും പിന്നീട് അഫ്ഗാനിസ്താനിലും പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധം യു.എസ് ട്രഷറിക്കുമേൽ ഉണ്ടാക്കിയ ശതകോടികളുടെ ബാധ്യത വീണ്ടെടുക്കാനായോ എന്നത് ചോദ്യം മാത്രമായി അവശേഷിക്കുകയാണ്. ഇറാഖിൽ മാത്രം ഒരു ലക്ഷം കോടി ഡോളറിലേറെയാണ് യു.എസിന് ചെലവു വന്നത് (അതിലേറെയും അറബ് രാജ്യങ്ങൾ നൽകിക്കാണും). 97500 കോടി ഡോളറിലേറെ അഫ്ഗാനിലും ചെലവിട്ടിട്ടുണ്ട്.

മറ്റൊരു യുദ്ധം കൂടി യു.എസ് ജനത ആഗ്രഹിക്കുന്നില്ലെന്നത് സുനിശ്ചിതം. അമേരിക്കൻ കോൺഗ്രസ് അംഗീകാരം നൽകണമെന്ന് നിർബന്ധമില്ലെങ്കിലും ആദ്യം അംഗീകാരം ചോദിച്ചേ ട്രംപ് യുദ്ധത്തിനിറങ്ങാവൂ എന്ന് ശഠിക്കുന്ന സാമാജികരുമേറെ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടുമൊരു യുദ്ധം സൃഷ്ടിച്ച് സാധാരണക്കാരെൻറ വെറുപ്പ് കൂടി വാങ്ങാൻ ട്രംപിന് താൽപര്യമില്ലെന്നതാണ് നേര്. അതുകൊണ്ടുതന്നെ, ഇറാനെ മറ്റു മാർഗങ്ങളിലൂടെ തകർത്ത് അയൽക്കാരെ സുരക്ഷിതമാക്കുന്നതിനു തന്നെയാകും ഒന്നാം പ്രാമുഖ്യം.

ട്രംപ് പറഞ്ഞതൊക്കെ ചെയ്തിരുന്നെങ്കിൽ നാലു വർഷങ്ങൾക്കിടെ മെക്സിക്കോ, ചൈന, ഉത്തര കൊറിയ എന്നിവയുമായൊക്കെ യുദ്ധം ഇതിനകം ആരംഭിച്ചുകഴിഞ്ഞിരിക്കും എന്ന് തമാശ പറയുന്നവരുമേറെ.

iran

ഇറാെൻറ വീരസ്യങ്ങൾ
യുറേനിയം സമ്പുഷ്ടീകരണത്തിന് തോത് നിർണയിച്ചതായിരുന്നു 2015ലെ ആണവ കരാറിെൻറ ഏറ്റവും വലിയ സവിശേഷത. 3.7 ശതമാനത്തിലേറെ സമ്പുഷ്ടീകരണം നടത്തരുതെന്ന യു.എസ് തിട്ടൂരം അന്ന് അംഗീകരിച്ച ഇറാൻ പക്ഷേ, അത് ലംഘിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതിനു പുറമെ സമ്പുഷ്ട യുറേനിയത്തിെൻറ ശേഖരം 300 കിലോ എന്ന പരിധിയിൽ കൂടുതലായി ഉയർത്തുകയും ചെയ്തിരിക്കുന്നു.

അരുതെന്ന യൂറോപ്യൻ നിർദേശം ഇറാൻ ചെവികൊണ്ടിട്ടില്ല. അന്താരാഷ്ട്ര ആണവോർജ സമിതിയെ വെച്ച് ടെഹ്റാനെ പിടിക്കാമെന്ന വൻശക്തികളുടെ കണക്കുകൂട്ടലിന് ഇതോടെ കൂടുതൽ കരുത്തായി. നതാൻസ്, ഫോർദോ നിലയങ്ങൾ കൂടുതൽ ശേഷിയോടെ പ്രവർത്തിപ്പിച്ച് ഭീഷണി സൃഷ്ടിക്കാമെന്ന കണക്കുകൂട്ടൽ പക്ഷേ, എത്ര കണ്ട് ഫലം കാണുമെന്നതാണ് നേര്.

ഇറാൻ തകർന്നാൽ, നിലവിലെ ഭരണം മാറുമെന്നും അരാജകത്വം വാഴുമെന്നും യു.എസ് കണക്കുകൂട്ടുന്നുണ്ട്. രാജ്യത്തിെൻറ രാഷ്ട്രീയം പക്ഷേ, മറ്റു സാധ്യതകൾക്ക് കൂടി ഇടം നൽകുന്നതാണ്. ഇതിനിടെ, ട്രംപിനെ മുന്നിൽനിർത്തി മേഖലയിലെ ശക്തികൾ നടത്തുന്ന കളികൾ യുദ്ധമായി രൂപമെടുക്കുമോ എന്ന് കണ്ടറിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranopinionus-iranworld newsDonald Trump
News Summary - Iran US Crisis Donald Trump-Opinion
Next Story