പോത്തൻകോട്: ഭൂ ഉടമ ഇടപാടുകാരെൻറ വീടിന് മുന്നിൽ വിഷം കഴിച്ച് മരിച്ചു. കാട്ടായിക്കോണം ചന്തവിള രാഹുൽ നിവാസിൽ രാമചന്ദ്രൻ (55) ആണ് ആത്മഹത്യ ചെയ്തത്.
ഇക്കഴിഞ്ഞ 29 നായിരുന്നു സംഭവം. രാമചന്ദ്രെൻറ ചന്തവിളയിലെ വസ്തു എട്ടുവർഷം മുമ്പാണ് മുട്ടട സ്വദേശിക്ക് വിലയാധാരമായി പ്രമാണം ചെയ്ത് നൽകിയത്. രജിസ്ട്രാർ ഓഫിസിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായാൽ ഉടൻ പണം നൽകാമെന്നായിരുന്നുവെത്ര ഇടപാടുകാരെൻറ വാഗ്ദാനം. എന്നാൽ, പ്രമാണത്തിെൻറ രജിസ്ട്രേഷൻ കഴിഞ്ഞതുമുതൽ ഓരോ അവധികൾ പറഞ്ഞു രാമചന്ദ്രനെ ഇടപാടുകാരൻ മടക്കിയച്ചിരുന്നതായി പറയപ്പെടുന്നു. ഇതുസംബന്ധിച്ച് വിശദമായ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇടപാടുകാരനെതിരെ ബന്ധുക്കൾ പേരൂർക്കട പൊലീസിൽ പരാതി നൽകി. ആശാവർക്കറായ രതി എസ് ആണ് രാമചന്ദ്രെൻറ ഭാര്യ. മക്കൾ: രാഹുൽ ചന്ദൻ, രാഖി ചന്ദ്രൻ