നെടുമങ്ങാട്: അരുവിക്കര കാച്ചാണിയിൽ മാനസികവെല്ലുവിളി നേരിടുന്ന യുവാവ് അനുജനെ തലക്കടിച്ച് കൊലപ്പെടുത്തി. കാച്ചാണി ബിസ്മി നിവാസിൽ ഷമീർ (27) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. ഹിലാലിനെ അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയിൽ റേഡിയോ ഓഫ് ചെയ്ത വൈരാഗ്യത്തിലാണ് ഹാളിൽ ഉറങ്ങിക്കിടന്ന ഷമീറിനെ ഹിലാൽ തലക്കടിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.