കോവളം: വിഴിഞ്ഞം ക്രൂചേഞ്ചിങ് സെൻറർ യാഥാർഥ്യമാക്കാൻ മുൻകൈയെടുത്ത ഷിപ്പിങ് ഏജൻറ് ആനന്ദ് മൊറായിസ് (58) നിര്യാതനായി. ഫ്രണ്ടിയർ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് കമ്പനി ഉടമയാണ് കന്യാകുമാരി സ്വദേശിയായ ആനന്ദ് മൊറായിസ്. തൂത്തുക്കുടി ഷിപ് ഏജൻറ് അസോസിയേഷൻ പ്രസിഡൻറായിരുന്നു. ഭാര്യ: തിരുവനന്തപുരം സ്വദേശിനി റേയ്മോൾ. മക്കൾ: ഡില്ലൻ മൊറായിസ്, ബെലിൻഡാ മൊറായിസ്. കോവിഡ് കാലത്താണ് വിഴിഞ്ഞത്ത് ക്രൂചേഞ്ചിങ് സെൻറർ ആരംഭിക്കാനുള്ള ആശയവുമായി ആനന്ദ് മൊറായിസ് മാരിടൈം ബോർഡ് ചെയർമാനെ സമീപിച്ചത്. മറ്റ് തുറമുഖങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ നിരവധി കപ്പലുകൾ വിഴിഞ്ഞത്തെത്തുമെന്ന് അധികൃതരോട് അറിയിച്ചു. 2019 ജൂലൈയിൽ തന്റെ ഫ്രണ്ടിയർ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് കമ്പനി വഴി എവർഗ്രീൻ ചരക്ക് കപ്പലിൽ വിഴിഞ്ഞത്തെത്തിച്ച് ക്രൂചേഞ്ചിങ്ങിന് തുടക്കം കുറിച്ചു. പിന്നീട് അടച്ചുപൂട്ടിയ വിഴിഞ്ഞത്തെ സെൻററിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.