മക്ക: ആദ്യ കാലത്ത് കേരളത്തിൽനിന്ന് സൗദിയിലെത്തി പൗരത്വം സ്വീകരിച്ചവരുടെ പരമ്പരയിൽപ്പെട്ട തഖിയുദ്ദീൻ ഉമർ അലി മലൈബാരി (73) മക്കയിൽ നിര്യാതനായി. ആലപ്പുഴ ആറാട്ടുപുഴയിൽനിന്ന് കാൽനടയായി മൂന്നര മാസത്തോളം സഞ്ചരിച്ച് 1940ൽ മക്കയിലെത്തി ഹജ്ജ് നിർവഹിച്ച പണ്ഡിതനും സാംസ്കാരിക പ്രവർത്തകനുമായ പൊക്കാടൻപറമ്പിൽ കുടുംബാംഗവുമായ ഉമർകുട്ടി മുസ്ലിയാർ മലൈബാരിയുടെ മകനാണ്. സൗദി ഇലക്ട്രിസിറ്റി കമ്പനി ഉദ്യോഗസ്ഥനായിരുന്നു. മക്ക ശാറ മൻസൂരിനടുത്താണ് താമസം. ഭാര്യ: കാലടി കോതകുളത്ത് കുടുംബാംഗം റുഖിയ. മക്കൾ: ഡോ. ഫായിസ് തഖിയുദ്ദീൻ (റിയാദ്), ഡോ. ഫിർദൗസ് (ജുബൈൽ). മരുമക്കൾ: നൂഹ (ഈജിപ്ത്), മുഹമ്മദ് (യു.കെ). സഹോദരങ്ങൾ സൗദി പൗരത്വം എടുത്തിരുന്നെങ്കിലും തഖിയുദ്ദീൻ ഉമർ അലി മലൈബാരി സൗദി പൗരത്വം സ്വീകരിച്ചിരുന്നില്ല.