പത്തനംതിട്ട: ഹരികഥ കാഥികൻ വാഴമുട്ടം ഗോപാലകൃഷ്ണൻ (76) അന്തരിച്ചു. വാഴമുട്ടം സ്വാമി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എൻ.എസ്.എസിെൻറ വിവിധ താലൂക്ക് യൂനിയനുകളിൽ ഇൻസ്പെക്ടറായി ജോലി ചെയ്തിട്ടുണ്ട്. പത്തനംതിട്ട താലൂക്ക് യൂനിയനിൽനിന്ന് സെക്രട്ടറിയായി വിരമിച്ചു. വാഴൂർ തീർഥപാദ ആശ്രമം മഠാധിപതി പ്രജ്ഞാനന്ദതീർഥപാദരിൽ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ചു. സ്വാമി ഷണ്മുഖദാസ് എന്ന പേരിൽ കരുനാഗപ്പള്ളി തീർഥപാദ ആശ്രമത്തിൽ അന്തേവാസിയായി കഴിഞ്ഞിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്ന് വാഴമുട്ടത്തെ വീട്ടിലേക്ക് മടങ്ങി. ഞായറാഴ്ച പുലർച്ച ആയിരുന്നു അന്ത്യം.
വാഴമുട്ടം കിഴക്ക് മുട്ടോൺ വീട്ടിൽ പരേതനായ രാമൻനായരുെടയും ദേവകി അമ്മയുെടയും മകനാണ്. സംസ്കാരം തിങ്കളാഴ്ച 10.30ന് വാഴമുട്ടത്തെ വീട്ടുവളപ്പിൽ. ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. വാഴൂർ തീർഥപാദ ആശ്രമത്തിലെ ശിഷ്യത്വം സ്വീകരിച്ചശേഷമാണ് ഹരികഥ പ്രഭാഷകനായി മാറുന്നത്. ഭക്തമീര, ഭക്തകുചേല, ഭക്തപ്രഹ്ലാദൻ, അയ്യപ്പചരിതം, മന്നത്ത് പത്മനാഭെൻറ ജീവചരിത്രം എന്നിവ ഹരികഥയായി 1000 വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.