കാട്ടാക്കട: തൊഴിലാളി പ്രസ്ഥാനത്തിെൻറ പ്രമുഖ നേതാവും സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ചെയർമാനുമായ പൂവച്ചല്‍ മുളമൂട് ആയില്യത്തില്‍ കാട്ടാക്കട ശശി (71) അന്തരിച്ചു. ശനിയാഴ്ച രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽെവച്ചായിരുന്നു മരണം. ഒരുമാസം മുമ്പ് വൃക്കരോഗത്തെതുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാട്ടാക്കട ശശി ആശുപത്രി വിട്ട് വീട്ടിൽ മടങ്ങിയെത്തിയെങ്കിലും കോവിഡ് രോഗം ബാധിച്ചിരുന്നു. ഇതിനെതുടർന്ന് 17 ദിവസം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. കോവിഡ് രോഗമുക്തമായെങ്കിലും വൃക്കരോഗം ഗുരുതരമായതിനെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. സി.പി.എം തിരുവനന്തപുരം ജില്ല സെക്രേട്ടറിയേറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറും മദ്യവ്യവസായ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു തിരുവനന്തപുരം ജില്ല പ്രസിഡൻറും ക്വോറി ആൻഡ് അദർ വർക്കേഴ്സ് യൂനിയൻ തിരുവനന്തപുരം ജില്ല പ്രസിഡൻറുമായിരുന്നു. ഭാര്യ: ജലജകുമാരി. മകൻ: കിരൺ (മർക്കെൻറയിൽ കോഓപറേറ്റിവ് ബാങ്ക്). മരുമകൾ ആര്യ (ആർട്ടിസാൻസ് െഡവലപ്മെൻറ് കോർപറേഷൻ)