Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ നാർകോട്ടിക്...

കേരളത്തിൽ നാർകോട്ടിക് ജിഹാദുണ്ടെന്ന ഗുരുതര ആരോപണവുമായി പാലാ രൂപത ബിഷപ്പ്

text_fields
bookmark_border
pala bishop joseph kallarangatt
cancel

കോട്ടയം: കേരളത്തിൽ ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന ഗുരുതര ആരോപണവുമായി പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. നർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിൽ പറയുന്നത്.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരക്കാർക്ക് നിക്ഷിപ്ത താൽപര്യം ഉണ്ട്. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ട്. ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നിവയെല്ലാമാണ് ബിഷപ്പിന്‍റെ ആരോപണങ്ങൾ. കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെയാണ് ബിഷപ്പിന്റെ പ്രസംഗം പുറത്തുവിട്ടിരിക്കുന്നത്.

ക്ലബ് ഹൗസ്, ഇൻസ്റ്റഗ്രാം സൗഹൃദങ്ങളിൽ അപകടസാധ്യത കൂടുതൽ

ക്ലബ് ഹൗസ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെയുള്ള സൗഹൃദങ്ങളിൽ അപകടസാധ്യത കൂടുതലുണ്ടെന്ന് തിരിച്ചറിയണമെന്ന് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണം. സൗഹൃദപാർട്ടികളിൽ പങ്കെടുക്കുന്നതിെൻറ അപകടം പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമാകുമെന്ന് മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നൽകിയിരുന്നു.

തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ എല്ലായിടത്തുമുണ്ട്. കൊച്ചുകേരളത്തിലുമുണ്ട്. പെണ്‍കുട്ടിയെ എങ്ങനെ വശത്താക്കാമെന്ന് വിദഗ്ധ പരിശീലനം നേടിയവരാണ് ജിഹാദികൾ. പെണ്‍കുട്ടികളെ നമുക്ക് നഷ്ടമാകുന്നുണ്ട്. അത് പ്രണയ വിവാഹങ്ങളല്ല; നശിപ്പിക്കലാണ്.

യുദ്ധതന്ത്രമാണ്. രണ്ടു മതങ്ങളിലുള്ള യുവതിയും യുവാവും പ്രണയിച്ചാൽ എന്താണ് തെറ്റെന്ന് ചോദിക്കുന്നത് ലളിതമാണ്. എന്നാൽ, അവരെങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയയെന്നതും പിന്നീട് എന്തുസംഭവിച്ചുെവന്നതും വലിയ ചോദ്യമാണ്. മലയാളികളായ ഹിന്ദു, മുസ്ലിം പെൺകുട്ടികൾ ഐ.എസ് ക്യാമ്പുകളിൽ എത്തിയതെങ്ങനെയാണെന്ന് വിശദമായി പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:love jihadpala bishopjoseph kallarangattnarcotic jihad
News Summary - Pala Diocese Bishop accuses there is narcotics jihad in kerala
Next Story