Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഉറങ്ങാം, ഉണർവോടെ...

ഉറങ്ങാം, ഉണർവോടെ ഉണരാനായി

text_fields
bookmark_border
Sleep-Well
cancel

ശരാശരി ആറു മുതൽ എട്ടു മണിക്കൂർ രാത്രി ഉറക്കം യുവാക്കളെപ്പോലെതന്നെ പ്രായമേറിയവർക്കും അനിവാര്യമാണ്. അതില്ലെങ്കിൽ ഒരു നേരത്തും ഉണർവുണ്ടാവുകയില്ല. ഉറക്കത്തിനും ഒരു ശീലം ഉണ്ടാക്കിയെടുക്കുക എന്നത് പ്രധാനമാണ്. അതിനുള്ള മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം

  • മിതമായ, ചിട്ടയായ ആഹാരക്രമം.
  • അനുയോജ്യമായ മിതമായ വ്യായാമം.
  • ദിവസവും ഒരേസമയത്ത് ഒരേസ്ഥലത്ത് ഉറങ്ങാൻ തയാറെടുക്കുക.
  • പകലുറക്കം ഒഴിവാക്കുക. അല്ലെങ്കിൽ, പരമാവധി രണ്ടു മണിക്കൂറിലൊതുക്കുക.
  • വൈകീട്ട് ശരീരം കഴുകുന്നത് പതിവാക്കുക.
  • അത്താഴം നേരേത്തയാക്കുക (ഏതാണ്ട് ഏഴരക്ക്).
  • അത്താഴം ലഘുവായിരിക്കണം.
  • കിടക്കുന്നതിനുമുമ്പ് ഒരു ചെറിയ ഗ്ലാസ് പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായകരമാണ്.
  • രാത്രി ഉറക്കത്തിനിടയിലെ മൂത്രശങ്ക ഒഴിവാക്കാൻ വൈകീട്ട് ആറു മണിക്കുശേഷം കുടിക്കുന്ന ദ്രാവകങ്ങളുടെ അളവ് പരമാവധി കുറക്കുക. അതിൽ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ തുടങ്ങിയവ ഉൾപ്പെടും.
  • നിശ്ശബ്ദമായ അന്തരീക്ഷം സുഖനിദ്രക്ക് പ്രേരകമാകുന്നു.
  • മനസ്സ് ശാന്തമായിരിക്കാൻ കഴിവതും ശ്രമിക്കുക.
  • മൃദുവായ സംഗീതം മനസ്സിെന ശാന്തമാക്കും.
  • രാത്രി വാദപ്രതിവാദങ്ങളിലേർപ്പെടാതിരിക്കുക.
  • കമ്പ്യൂട്ടർ, മൊൈബൽ, ടി.വി തുടങ്ങിയവ ഉറക്കം വരുന്നതിന് തടസ്സമാകുന്നു.
  • വിദേശങ്ങളിലുള്ള മക്കളോടും ബന്ധുക്കളോടും രാത്രിയിൽ വിളിക്കുന്നത് ഒഴിവാക്കാൻ നിർദേശിക്കുക.
  • ഉറക്കത്തെ സഹായിക്കുന്ന ഒൗഷധങ്ങൾ കഴിവതും തുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.
  • ചില പ്രത്യേക സാഹചര്യങ്ങളിൽ ഉറക്കത്തിന് മരുന്ന് കഴിക്കേണ്ടിവരും. അത്യാവശ്യഘട്ടത്തിൽ ഡോക്ടറുടെ നിർദേശ പ്രകാരം മരുന്ന് ഉപയോഗിക്കുക.
  • ഏതെങ്കിലും ഒൗഷധം ഉറക്കത്തെ ബാധിക്കുന്നുവെന്ന് സംശയം തോന്നിയാൽ നിങ്ങളുടെ ഡോക്ടറെ കണ്ട് വേണ്ട നിർദേശങ്ങൾ സ്വീകരിക്കുക.
  • വേദന നിദ്രാഭംഗം വരുത്താൻ കാരണമാകുന്നു. വേദനസംഹാരി താൽക്കാലികമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. പേക്ഷ, സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്.

 

തയാറാക്കിയത്: ഡോ. പ്രിയ വിജയകുമാർ
പ്രഫസർ, ഡിപ്പാർട്മെൻറ് ഒാഫ് 
ജെറിയാട്രിക്സ്,  
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് 
മെഡിക്കൽ സയൻസസ്, കൊച്ചി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sleepmalayalam newsSleep WellHealth News
News Summary - For to Good Sleep - Health News
Next Story