ജീവനോടെയുണ്ട്, ജീവൻ നൽകാൻ തയാർ -അലി ശാംഖാനി
text_fieldsതെഹ്റാൻ: ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആയത്തുല്ല അലി ഖാംനഈയുടെ പ്രധാന സുരക്ഷ ഉപദേഷ്ടാക്കളിൽ ഒരാളായ റയർ അഡ്മിറൽ അലി ശാംഖാനി സുഖം പ്രാപിക്കുന്നതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ‘ഞാൻ ജീവനോടെയുണ്ട്. ജീവൻ നൽകാൻ സന്നദ്ധനുമാണ്’ -അദ്ദേഹം ‘നൂർ ന്യൂസി’നോട് പറഞ്ഞു.
അരാക് ഘന ജല റിയാക്ടറിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇവിടത്തെ ഡിസ്റ്റിലേഷൻ യൂനിറ്റും പ്രധാന കെട്ടിടങ്ങളും തകർന്നതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.
ആണവായുധ നിർമിതിയിൽ നിന്ന് വിട്ടുനിൽക്കാനും ഇക്കാര്യത്തിൽ സുതാര്യത ഉറപ്പാക്കാനും ഇറാൻ തയാറായാൽ സംഘർഷം കൂടുതൽ പടരുന്നത് തടയാനാകുമെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹൻ വാഡഫൽ പറഞ്ഞു. സുരക്ഷ കാരണങ്ങളാൽ തങ്ങളുടെ തെഹ്റാനിലെ എംബസി അടക്കുകയാണെന്ന് ചെക് റിപ്പബ്ലിക്കും സ്ളോവാക് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ആസ്ട്രേലിയയും തെഹ്റാൻ എംബസി അടച്ചു. തങ്ങളുടെ പൗരന്മാർ ഉടൻ ഇറാൻ വിടണമെന്നും ആവശ്യപ്പെട്ടു. ഇറാനെതിരെ യു.എസ് ആണവായുധം ഉപയോഗിക്കുമെന്ന അഭ്യൂഹം റഷ്യ തള്ളി. അത്തരം നടപടി വൻ ദുരന്തമായിത്തീരുമെന്നും അഭ്യൂഹങ്ങളിൽ അഭിപ്രായത്തിനില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

