Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാന്റെ മിസൈൽ...

ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായേലി പ്രതിരോധ വിദഗ്ദ്ധൻ മരിച്ചു

text_fields
bookmark_border
ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായേലി പ്രതിരോധ വിദഗ്ദ്ധൻ മരിച്ചു
cancel

ടെൽ അവീവ്: ഇസ്രായേലിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇസ്രായേലി പ്രതിരോധ വിദഗ്ദ്ധൻ മരിച്ചു. ഇസ്രയേലിന്റെ പ്രതിരോധ-ആയുധ നിർമാണ കമ്പനിയായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസിലെ മുതിർന്ന എൻജിനീയറായ മൈക്കൽ കാറ്റ്സ് ആണ് മരിച്ചത്. ഏപ്രിൽ അഞ്ചിന് ഹൈഫ നഗരത്തിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്ചയാണ് മരണവിവരം ഇസ്രയേൽ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇറാൻ നടത്തിയ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ്-4’ മിസൈൽ ആക്രമണത്തിലാണ് മൈക്കൽ കാറ്റ്സിന് പരിക്കേറ്റത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ഹൈഫയിലെ സിവിലിയൻ അപ്പാർട്ട്‌മെന്റുകൾക്ക് മുകളിൽ പതിക്കുകയായിരുന്നു. ശക്തമായ സ്ഫോടനത്തിൽ മൈക്കൽ കാറ്റ്‌സിന്റെ സമീപവാസികളായ ഒരേ കുടുംബത്തിലെ നാലുപേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ടാണ് കാറ്റ്‌സിന് തലക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റത്. ഉടൻ ഹൈഫയിലെ റംബാം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയൺ ഡോമിന്റെ പ്രധാന ഘടകങ്ങൾ നിർമിക്കുന്ന റാഫേൽ കമ്പനിയുടെ ഗവേഷണ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന മേഖലയാണ് ഹൈഫ. ഏപ്രിൽ പകുതിയോടെ മുന്നൂറിലധികം ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തുവിട്ടത്. ഇസ്രയേലിന്റെ ആദ്യകാല മിസൈൽ പ്രതിരോധ പ്രോജക്റ്റുകളിൽ നിർണായക പങ്കുവഹിച്ചവരിൽ പ്രമുഖനാണ് മൈക്കൽ കാറ്റ്‌സ്.

"ആ ഭീകരമായ ഇറാന്റെ മിസൈൽ ആക്രമണം എന്റെ ജീവിതം തകർത്തു കളഞ്ഞു. അന്ന് തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് എനിക്ക് പുതിയ ജീവിതം തിരികെ ലഭിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. പക്ഷേ, എന്റെ പ്രിയപ്പെട്ട മൈക്കൽ ഇല്ലാത്ത ഈ ജീവിതം പകുതി മനുഷ്യനെപ്പോലെ ജീവിക്കേണ്ടി വരുന്നതിന് തുല്യമാണ്. ഞങ്ങളുടെ മക്കൾക്കും പേരക്കുട്ടികൾക്കും മൈക്കൽ നൽകിയിരുന്ന പൂർണത ഇനി ഞങ്ങൾക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു," ഭാര്യ നീന കാറ്റ്‌സ് കണ്ണീരോടെ പറഞ്ഞു.

മൈക്കൽ കാറ്റ്‌സിന്റെ മരണവാർത്തക്ക് പിന്നാലെ പശ്ചിമേഷ്യൻ യുദ്ധം ഗൾഫ് മേഖലകളിലേക്കും പടരുകയാണ്. ഇതോടെ, മേഖലയിലെ സൈനിക സംഘർഷങ്ങൾ അവസാനിപ്പിക്കാനായി കഴിഞ്ഞ ജൂൺ 17ന് അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ‘ഇസ്ലാമാബാദ് സമാധാന കരാർ’ പൂർണമായും തകർന്നു.

കരാർ നിലവിലിരിക്കെത്തന്നെ കഴിഞ്ഞദിവസങ്ങളിൽ അമേരിക്കൻ സൈന്യം ഇറാന്റെ ചില ആഭ്യന്തര കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും വ്യോമാക്രമണം നടത്തിയിരുന്നു. ഇത് കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ആരോപിച്ച ഇറാൻ, ശക്തമായ തിരിച്ചടിയാണ് നൽകിയത്. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സും സൈന്യവും സംയുക്തമായി കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു. അമേരിക്ക തങ്ങളുടെ സൈനിക അധിനിവേശവും വിദ്വേഷ പ്രസ്താവനകളും അവസാനിപ്പിക്കുന്നത് വരെ വൈറ്റ് ഹൗസുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും ആശയവിനിമയങ്ങളും പൂർണമായി റദ്ദാക്കിയതായും ഇറാൻ പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranIsraelkilledDefenceIran USHaifa Port
News Summary - Israeli defense expert killed in Iranian missile attack
Next Story