Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇലോൺ മസ്‌കിന്റെ...

ഇലോൺ മസ്‌കിന്റെ ‘എക്സ്’ പോസ്റ്റിന് ചുട്ട മറുപടിയുമായി ഇറാൻ; പങ്കുവെച്ചത് അമേരിക്കക്കേറ്റ തിരിച്ചടിയുടെ ചിത്രങ്ങൾ

text_fields
bookmark_border
ഇലോൺ മസ്‌കിന്റെ ‘എക്സ്’ പോസ്റ്റിന് ചുട്ട മറുപടിയുമായി ഇറാൻ; പങ്കുവെച്ചത് അമേരിക്കക്കേറ്റ തിരിച്ചടിയുടെ ചിത്രങ്ങൾ
cancel

തെഹ്റാൻ: ഇറാനെതിരായ ഇലോൺ മസ്കിന്റെ ‘എക്സ്’ പോസ്റ്റിന്, അമേരിക്കൻ സൈന്യത്തിന് മുമ്പ് നേരിടേണ്ടി വന്ന പരാജയങ്ങൾ ഓർമിപ്പിച്ചുകൊണ്ട് ചുട്ട മറുപടി നൽകി ഇറാൻ. ഇറാനും യു.എസും തമ്മിലുള്ള മുൻകാല ഏറ്റുമുട്ടലുകളുടെ ഫലം എടുത്തുകാണിക്കുന്ന നാല് ചരിത്ര ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് ഇറാൻ പരമോന്നത നേതാവിന്റെ ഓഫിസിലെ അംഗമായ മെഹ്ദി ഫസേലി പ്രതികരിച്ചു.

1980ൽ ഇറാനിലെ തബാസ് മരുഭൂമിയിൽ പരാജയപ്പെട്ട യു.എസ് സൈനിക നടപടി, 2016ൽ പേർഷ്യൻ ഗൾഫിൽ യു.എസ് നാവികസേനയുടെ ബോട്ടുകൾ തടഞ്ഞുവച്ചത്, 2020ൽ ഇറാഖിലെ ഐൻ അൽ അസദ് വ്യോമതാവളത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണം, 2025ൽ ഖത്തറിലെ യു.എസിന്റെ അൽ ഉദൈദ് താവളത്തെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ മിസൈൽ പ്രത്യാക്രമണം എന്നിവയുടെ ചിത്രങ്ങളാണ് പരാമ​ശിച്ചതെന്ന് ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ദി കാസ്പിയൻ പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു.

ചിത്രങ്ങളോടൊപ്പം, ‘നിങ്ങളുടെ മൂപ്പൻമാരോട് ചോദിച്ചു നോക്കൂ’ എന്ന് മസ്കിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ഫസേലി പേർഷ്യൻ ഭാഷയിൽ കുറിച്ചു. ചരിത്രപരമായ മുൻവിധികളെയും യു.എസിനേറ്റ മുൻകാല തിരിച്ചടികളെയും പരാമർശിക്കുന്ന ഒരു വാക്യമായിരുന്നു അത്.

ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെക്കുറിച്ചുള്ള യു.എസ് പ്രസ്താവനകളെ അഭിസംബോധന ചെയ്തുകൊണ്ട് ഇറാനിയൻ സുപ്രീംനേതാവ് ആയത്തുല്ല അലി ഖാംനഈ തന്റെ ‘എക്സ്’ അക്കൗണ്ടിൽ ഇംഗ്ലീഷിൽ നിരവധി പോസ്റ്റുകൾ പ്രസിദ്ധീകരിച്ചിരുന്നു. അതിലൊന്നിലൊന്നിൽ ‘എക്സ്’ ഉടമയായ ഇലോൺ മസ്‌ക് പേർഷ്യൻ ഭാഷയിൽ പരഹസിച്ച് മറുപടി നൽകി. ഇതിനെ തുടർന്നാണ് ഖാംനഇയുടെ ഓഫിസ് ചിത്ര സഹിതം മറുപടി നൽകിയത്. ഏതെക്കെയാണ് ഇറാൻ പരാമർശിച്ച നാലു സംഭവങ്ങൾ.

1. ഇറാന്റെ തബാസ് മരുഭൂമിയിൽ 1980ൽ പരാജയപ്പെട്ട യു.എസ് സൈനിക നടപടി ‘ഓപ്പറേഷൻ ഈഗിൾ ക്ലോ’ ആയിരുന്നു. തെഹ്‌റാനിലെ യു.എസ് എംബസിയിൽ തടവിലാക്കപ്പെട്ട 52 അമേരിക്കൻ ബന്ദികളെ രക്ഷിക്കാൻ പ്രസിഡന്റ് ജിമ്മി കാർട്ടർ ഉത്തരവിട്ട ഒരു രഹസ്യ ദൗത്യമായിരുന്നു ഇത്. 1980 ഏപ്രിൽ 24ന് ഒരു ഹെലികോപ്ടർ കൂട്ടിയിടിയും പൊടിക്കാറ്റിനിടെ സ്ഫോടനവും ഉണ്ടായതോടെ അത് ദുരന്തത്തിൽ അവസാനിച്ചു. എട്ട് സൈനികർ കൊല്ലപ്പെടുകയും ബന്ദികളെ മോചിപ്പിക്കാനാവാതെ പോവുകയും ചെയ്തു. ഈ സംഭവം യു.എസിന്റെ അന്തസ്സിനെ സാരമായി ബാധിച്ചു.

2. 2016 ജനുവരി 12ന്, പേർഷ്യൻ ഗൾഫിലെ ഇറാന്റെ ഫാർസി ദ്വീപിനടുത്തുള്ള ഇറാനിയൻ പ്രദേശിക ജലാശയത്തിൽ പ്രവേശിച്ചതിന് രണ്ട് യു.എസ് നേവി റിവർറൈൻ കമാൻഡ് ബോട്ടുകൾ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പിടിച്ചെടുത്തു.

3. 2020 ജനുവരി 8ന് ഇറാൻ 27 പ്രൊഫഷണലായി നിർമ്മിച്ച ടി.ബി.എം മിസൈലുകൾ ഇറാഖിലേക്ക് വിക്ഷേപിച്ചു. അതിൽ പതിനൊന്നെണ്ണം അമേരിക്കൻ നിയന്ത്രണത്തിലുള്ള അൽ അസദ് വ്യോമതാവളത്തിനുള്ളിൽ പൊട്ടിത്തെറിച്ചു.

4. ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ ഭാഗമായി ജൂൺ 22ന് ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായി 2025 ജൂൺ 23ന് ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചു.

ഖാംനഇയുടെ ആദ്യ ട്വീറ്റ് ഇങ്ങനെയായിരുന്നു: ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഒരു ശത്രു തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് ഒരു ഗവൺമെന്റിന്റെയോ ഒരു രാജ്യത്തിന്റെയോ മേൽ എന്തെങ്കിലും അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഒരാൾ മനസ്സിലാക്കുന്നപക്ഷം, അയാൾ അവർക്കെതിരെ ഉറച്ചുനിൽക്കണം എന്നതാണ്. നമ്മൾ അവർക്ക് കീഴടങ്ങില്ല. ദൈവത്തിൽ ആശ്രയിച്ചും ജനങ്ങളുടെ പിന്തുണയിൽ ആത്മവിശ്വാസത്തോടെയും നമ്മൾ ശത്രുവിനെ കീഴടക്കും.

രണ്ടാമത്തെ പോസ്റ്റ്: ആ അഹങ്കാരിയായ അമേരിക്ക ഇറാനിയൻ ജനതയെക്കുറിച്ച് സംസാരിക്കുന്നു. അപവാദങ്ങളുടെയും തെറ്റായ വാഗ്ദാനങ്ങളുടെയും മിശ്രിതം പ്രചരിപ്പിക്കുന്നു.

മൂന്നാമത്തെ പോസ്റ്റ്: ഞങ്ങൾ ശത്രുവിന് മുന്നിൽ കീഴടങ്ങില്ല.

നാലാമത്തെ പോസ്റ്റ്: ഞങ്ങൾ ശത്രുവിനെ കീഴടക്കും.

എന്നിങ്ങനെയായിരുന്നു.

‘ശത്രുവിന് മുന്നിൽ ഞങ്ങൾ കീഴടങ്ങില്ല’ എന്ന മൂന്നാമത്തെ പോസ്റ്റിന് ഇലോൺ മസ്‌ക് പേർഷ്യൻ ഭാഷയിൽ ‘തെറ്റായ മിഥ്യ’ അല്ലെങ്കിൽ ‘വ്യർത്ഥ പ്രത്യാശ’ എന്നർത്ഥം വരുന്ന ഒരു വാക്യം മറുപടിയായി എഴുതുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranElon MuskIran-USAyathulla Ali Khamnayi
News Summary - Iran responds to Elon Musk's 'X' post with a scathing response; Pictures of the blow to America
Next Story