യുക്രെയ്ൻ യാത്രാവിമാനം അബദ്ധത്തിൽ വീഴ്ത്തിയതാണെന്ന് സമ്മതിച്ച് ഇറാൻ
text_fieldsതെഹ്റാൻ: തങ്ങളുടെ മിസൈൽ ഇടിച്ചാണ് യുക്രെയ്ൻ യാത്രാവിമാനം തകർന്നതെന്ന് സമ്മതിച്ച് ഇറാൻ. കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന വിമാന ദുരന്തത്തെക്കുറിച്ച അന്തിമ അന്വേഷണ റിപ്പോർട്ടിലാണ്, വ്യോമ പ്രതിരോധ ഉദ്യോഗസ്ഥന് പറ്റിയ പിഴവ് എടുത്തുപറയുന്നത്. വികലമായി സ്ഥാപിച്ച റഡാറിൽ നിന്നുള്ള തെറ്റായ സന്ദേശം ഓപറേറ്റർ ൈകമാറുകയും തുടർന്ന് സേന, മിസൈൽ തൊടുത്ത് വിമാനം വീഴ്ത്തുകയുമായിരുന്നു.
അമേരിക്കയുമായി സംഘർഷം നിലനിൽക്കെ ശത്രുവിമാനമെന്ന് കരുതിയാണ് ഇറാൻ മിൈസൽ അയച്ചത്. ഇറാൻ റവലൂഷനറി ഗാർഡ് തലവൻ ഖാസിം സുലൈമാനിയുടെ വധത്തെ തുടർന്ന് ഇറാൻ, ഇറാഖിലെ യു.എസ് എംബസിക്കുനേരെ മിസൈൽ ആക്രമണം നടത്തിയ അന്നുതന്നെയാണ് യുക്രെയ്ൻ യാത്രാവിമാനം തെഹ്റാനിൽ തകർന്നുവീഴുന്നത്്.
ജനുവരി എട്ടിന് തെഹ്റാനിൽ നിന്ന് കീവിലേക്കു പുറപ്പെട്ട യുക്രെയ്ൻ വിമാനം, പറന്നുയർന്നയുടൻ ഇറാൻ റെവലൂഷനറി ഗാർഡ് വെടിവെച്ചിടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 176 പേരും മരിച്ചു. കൊല്ലപ്പെട്ടവരിലേറെയും കാനഡക്കാരായിരുന്നു. തുടക്കത്തിൽ തങ്ങളുടെ പങ്ക് ഇറാൻ സമ്മതിച്ചിരുന്നില്ല. മൂന്ന് ദിവസത്തിന് ശേഷമാണ്, വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് ഇറാൻ അറിയിച്ചത്. വിമാനം വീഴ്ത്തിയ സംഭവത്തിൽ പത്തുപേർക്കെതിരെ കുറ്റം ചുമത്തിയിട്ടുെണ്ടന്ന് സൈനിക പ്രോസിക്യൂട്ടർ ഗുലാം അബ്ബാസ് തൊർക്കിയെ ഉദ്ധരിച്ച് ഇറാനിെല മിസാൻ വാർത്ത ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തൊർക്കി തയാറായില്ലെന്ന് മിസാൻ പറയുന്നു. അതേസമയം, അന്വേഷണം തൃപ്തികരമല്ലെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിേത്രാ കലേബ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.