Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിലെ സ്കൂളിന് നേരെ...

ഇറാനിലെ സ്കൂളിന് നേരെ വീണ്ടും ആക്രമണം; ദൃശ്യങ്ങൾ പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയ വക്താവ്

text_fields
bookmark_border
ഇറാനിലെ സ്കൂളിന് നേരെ വീണ്ടും ആക്രമണം; ദൃശ്യങ്ങൾ പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയ വക്താവ്
cancel

ന്യൂഡൽഹി: ഇറാനിലെ സ്കൂളിന് നേരെ വീണ്ടും ആക്രമണം നടത്തി യു.എസ്- ഇസ്രായേൽ സംയുക്തസേന. തലസ്ഥാനമായ തെഹ്റാനിലെ നിലൗഫറിലാണ് ആക്രമണം നടന്നത്. ഇറാൻ വിദേശകാര്യമന്ത്രാലയം വക്താവ് ഇസ്മായേൽ ബഗായിയാണ് ആക്രമണം നടന്ന വിവരം അറിയിച്ചത്. ഷാഹിദ് ഹമദേനി സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള സ്കൂളിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് നാലാമത്തെ സ്കൂളിന് നേരെയാണ് ഇറാനിൽ ആക്രമണം നടക്കുന്നത്.

മിനാബിലെ ഷാർജ തയ്യിബ് ഗേൾസ് സ്കൂളിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്. ആക്രമണത്തിൽ 160 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് മരിച്ചത്. വ്യാഴാഴ്ച തെഹ്റാന് തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന രണ്ട് സ്കുളുകളിൽ യു.എസ്-ഇസ്രായേൽ സംയുക്തസേന ആക്രമണം നടത്തി. ഇതുവരെ ഇറാനിൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 1300 പേരിൽ 186 ആളുകളും കുട്ടികളാണെന്നാണ് യുനിസെഫ് പറയുന്നത്.


ഇറാനിൽ ആക്രമണം നടത്തി കുരുന്നുകളെ കൊന്നത് യു.എസ്; അന്വേഷണ വിവരം പുറത്ത്

വാഷിങ്ടൺ: ഇറാനിൽ ആക്രമണം നടത്തി കുരുന്നുകളെ കൊന്നത് യു.എസാണെന്ന് റിപ്പോർട്ട്. സൈനികതലത്തിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരാണ് കണ്ടെത്തൽ നടത്തിയത്. റോയിട്ടേഴ്സാണ് വാർത്ത പുറത്തുവിട്ടത്. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുവിടാൻ റോയിട്ടേഴ്സ് തയാറായിട്ടില്ല.

നേരത്തെ പെന്റഗൺ മേധാവി പീറ്റെ ഹെഗ്സെത്ത് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംഭവത്തിന് പിന്നിൽ യു.എസ് ആകാനുള്ള സാധ്യതയുണ്ടെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് സൈനിക ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് പെന്റഗൺ വക്താവ് വ്യക്തമാക്കി. എന്നാൽ, ഇറാനാണ് കുട്ടിക​ളേയും സ്ത്രീകളേയും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതെന്നും യു.എസ് അല്ലെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. എന്നാൽ, മനപ്പൂർവം യു.എസ് ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പറഞ്ഞു.

ഫെബ്രുവരി 28-ന്, യുദ്ധത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു ആ സംഭവം. ടെഹ്റാനില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെ, ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് മിനാബ് എന്ന ചെറുപട്ടണം. ഇവിടെയുള്ള ഷജറ ത്വയ്യിബ എലിമെന്ററി സ്‌കൂളാണ് തകര്‍ത്തത്. ആക്രമണം നടക്കുമ്പോള്‍ കുട്ടികളും അധ്യാപകരും ക്ലാസിലുണ്ടായിരുന്നു.

ഇവര്‍ക്കുമേലാണ് മിസൈലുകള്‍ ആഞ്ഞുപതിച്ചത്. കുട്ടികള്‍ അടക്കം 175 പേരാണ് കൊല്ലപ്പെട്ടത്. മക്കളെ സ്‌കൂളിലേക്കയച്ച മാതാപിതാക്കള്‍ തകര്‍ന്ന സ്‌കൂളിനുമുന്നില്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ ഹൃദയഭേദകമായിരുന്നു. നൂറുകണക്കിന് ചെറിയ ഖബറുകളില്‍ ഇവരെ അടക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ ലോകത്തെ കരയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranTehranForeign Ministry
News Summary - Elementary school in Tehran hit, Iran’s foreign ministry says
Next Story