ഇറാനെതിരെ യു.എസ് ഉപരോധം ഇന്ന് പ്രാബല്യത്തിൽ
text_fieldsതെഹ്റാൻ: ഇറാനെതിരായ യു.എസ് ഉപരോധം ഇന്നു മുതൽ പ്രാബല്യത്തിൽ. ഏറ്റവും ശക്തമായ നടപടികളാണ് ഇൗ ഘട്ടത്തിൽ ഏർപ്പെടുത്തുകയെന്നും 2015ലെ ആണവ കരാറിെൻറ ഭാഗമായി പിന്‍വലിച്ച ഉപരോധങ്ങൾ പുനഃസ്ഥാപിക്കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. സാമ്പത്തിക, ഉൗർജ, പ്രതിരോധ, ബാങ്കിങ് മേഖലകളിലും ഉപരോധം നിലവിൽ വരും. എണ്ണ കമ്പനികള്‍ക്കും ഷിപ്പിങ് കമ്പനികള്‍ക്കും പുറമെ 700 വ്യക്തികളും അമേരിക്കയുടെ ഉപരോധ പട്ടികയിലുണ്ടാകുമെന്നാണ് സൂചന. എണ്ണയെ അടിസ്ഥാനമാക്കിയാണ് ഇറാെൻറ സമ്പദ്വ്യവസ്ഥ. ഉപരോധം കടുക്കുന്നതോടെ രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥ തകരാറിലാകും.
എന്നാൽ,രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നും ഗൂഢലക്ഷ്യങ്ങള്‍ നടപ്പാകില്ലെന്നും ഇറാന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ അന്തസ്സ് കളഞ്ഞുകുളിക്കുകയാണെന്നും ഉപരോധം ഏര്‍പ്പെടുത്തുന്നതിലൂടെ ആത്യന്തികമായി നഷ്ടം അമേരിക്കക്കുതന്നെയാണെന്നും പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ വ്യക്തമാക്കി. ഇറാനെതിരായ ഗൂഢാലോചനയിൽ യു.എസ് വിജയിക്കില്ല എന്നത് തീർച്ചയാണെന്ന് ഹസൻ റൂഹാനിയും പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ പെേട്രാളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഉപരോധങ്ങൾ പുനഃസ്ഥാപിക്കുന്നതോടെ വിദേശകമ്പനികൾക്ക് ഇറാനുമായി വ്യാപാരബന്ധത്തിലേർപ്പെടുന്നതിന് വിലക്കു വരും. ഇന്ത്യയുൾപ്പെടെയുള്ള എട്ടു രാജ്യങ്ങൾക്ക് അതിൽ ഇളവുനൽകിയിരുന്നു. ഇൗവർഷം ഇറാെൻറ സമ്പദ്വ്യവസ്ഥയിൽ 1.5 ശതമാനം ഇടിവുണ്ടാകുമെന്നാണ് െഎ.എം.എഫിെൻറ വിലയിരുത്തൽ.
ഇറാനുമായി വ്യാപാരം തുടരാൻ യൂറോപ്യൻ യൂനിയൻ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ ഇ.യു കമ്പനികൾക്കും യു.എസുമായി ബന്ധമുണ്ട്. ഇറാനുമായി വ്യാപാരം തുടരുന്ന യു.എസ് കമ്പനികളുമായി വ്യാപാരം അവസാനിപ്പിക്കുമെന്നാണ് യു.എസ് ഭീഷണി. വ്യാപാരത്തിന് പുതിയ സംവിധാനങ്ങളെക്കുറിച്ചും യൂറോപ്യൻ യൂനിയൻ ആലോചിക്കുന്നുണ്ട്. നേരിട്ട് വ്യാപാര-പണമിടപാടുകൾ നടത്താതെ ഇൗ സംവിധാനം വഴിയാക്കാനാണ് തീരുമാനം. അേതസമയം, ഇത്തരം വ്യാപാരം യൂറോപ്യൻ കമ്പനികൾക്ക് കൂടുതൽ പണെച്ചലവുണ്ടാക്കും.
2015ൽ ഒബാമ ഭരണകൂടം ഒപ്പുവെച്ച ആണവക്കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ട്രംപ് ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്ഥാപിച്ചത്. ഇറാൻ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കാതെ ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നായിരുന്നു ട്രംപിെൻറ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.