Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ: ഐക്യ...

ഇസ്രായേൽ: ഐക്യ സർക്കാറിനായി നെതന്യാഹുവും ഗാന്‍റ്സും

text_fields
bookmark_border
ഇസ്രായേൽ: ഐക്യ സർക്കാറിനായി നെതന്യാഹുവും ഗാന്‍റ്സും
cancel

ജറൂസലം: ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട പ്രധാനമന്ത്രി ബിന്യമിൻ ന െതന്യാഹുവും ലികുഡ് പാർട്ടിയും വീണ്ടും അധികാരത്തിലേറാൻ നീക്കം തുടങ്ങി. പ്രധാന എതിരാളി െബന്നി ഗാന ്‍റ്സിെൻറ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയുമായി ചേർന്ന് ഐക്യ സർക്കാർ രൂപീകരിക്കാനാണ് നെതന്യാ ഹുവിന്‍റെ തന്ത്രം.

ഒറ്റക്ക് അധികാരത്തിലേറാൻ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. മറ് റ് സാധ്യതയില്ലാത്തതിനാലാണ് ഐക്യ സർക്കാറിന് ശ്രമിക്കുന്നത്. ഇസ്രായേൽ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിന് എല്ല ാ ശ്രമങ്ങളും നടത്തുമെന്നും നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.

ഐക്യ സർക്കാറിന് അനുകൂലമായ നിലപാടാണ് ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി നേതാവ് െബന്നി ഗാന്‍റ്സിൽ നിന്ന് ഉണ്ടായത്. രണ്ട് വിഭാഗങ്ങളുടെ സഹകരണവും ഉത്തരവാദിത്തവുമാണ് രാഷ്ട്രം ആഗ്രഹിക്കുന്നതെന്ന് െബന്നി ഗാന്‍റ്സ് പറഞ്ഞു. രാജ്യത്ത് മൂന്നാമത് ഒരു തെരഞ്ഞെടുപ്പിനുള്ള സാധ്യതയില്ലെന്നും ഗാന്‍റ്സ് വ്യക്തമാക്കി.

Isreal-Election-Result

97.6 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ നെതന്യാഹുവിന്‍റെ ലികുഡ് പാർട്ടിയെ പിന്തള്ളി െബന്നി ഗാന്‍റ്സിന്‍റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി കൂടുതൽ സീറ്റുകൾ നേടി. ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്ക് 33 സീറ്റും ലികുഡ് പാർട്ടിക്ക് 31 സീറ്റുമാണ് ലഭിച്ചത്. ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി ഉൾപ്പെടുന്ന ഇടതുപക്ഷത്തിന് 57 സീറ്റും ലികുഡ് പാർട്ടി ഉൾപ്പെടുന്ന വലതുപക്ഷത്തിന് 55 സീറ്റും ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ചെറു പാർട്ടികളുടെ കൂട്ടായ്മയായ അറബ് ജോയന്‍റ് ലിസ്റ്റ് 13 സീറ്റ് നേടി മൂന്നാമത്തെ വലിയ കക്ഷിയായി. ഷാസ് പാർട്ടി ഒമ്പതും അവിഗ്ദർ ലിബർമാന്‍റെ ഇസ്രായേൽ ബൈതിനു പാർട്ടി എട്ടും യുനൈറ്റഡ് തോറ ജൂതിസം എട്ടും എലിയറ്റ് ഷാേകദിന്‍റെ യാമിന ഏഴും ലേബർ-ഗെഷർ ആറും ഡെമോക്രറ്റിക് യൂനിയൻ അഞ്ചും സീറ്റുകളിൽ വിജയിച്ചു. 120 അംഗ പാർലമെന്‍റിൽ കേവല ഭൂരിപക്ഷത്തിന് 61 പേരുടെ പിന്തുണ വേണം.

ഈ വർഷം രണ്ടാം തവണയാണ് ഇസ്രായേലിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ കൂട്ടുകക്ഷി സർക്കാറുണ്ടാക്കുന്നതിൽ നെതന്യാഹുവിന്‍റെ ലികുഡ് പാർട്ടി പരാജയപ്പെട്ടതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ രാഷ്ട്രീയ നേതാവാണ് നെതന്യാഹു. അഴിമതിയാരോപണങ്ങളും വിവാദങ്ങളും കത്തി നിൽക്കുന്നതിനിടെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benjamin Netanyahuworld newsmalayalam newsasia pasaficbenny gantzIsraeli election
News Summary - Israeli election: Benjamin Netanyahu Try to Unity Govt -World News
Next Story