ഇറാനിൽ സൈനിക പരേഡിനുനേരെ വെടിവെപ്പ്; 29 മരണം
text_fieldsതെഹ്റാൻ: തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്വാസ് നഗരത്തിൽ നടന്ന സൈനിക പരേഡിനു നേരെ വെടിവെപ്പ്. ൈസനികർ ഉൾപ്പെടെ 29 പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളുമുൾപ്പെടെ 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നിലുള്ള രണ്ടുപേരെ കൊലപ്പെടുത്തിയതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും ഖൂസിസ്താൻ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണർ അലി ഹുസൈൻ ഹുസൈൻ സാദഹ് പറഞ്ഞു.
ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരേഡിൽ പെങ്കടുത്ത സൈനികരെയും വീക്ഷിക്കുകയായിരുന്ന സർക്കാർ ഉദ്യോഗസ്ഥരെയും ജനങ്ങളെയുമാണ് ആക്രമികൾ ലക്ഷ്യംവെച്ചത്. സൈനിക വേഷത്തിലെത്തിയായിരുന്നു ആക്രമണം. പരേഡിനു സമീപത്തെ പാർക്കിൽനിന്നാണ് വെടിയുതിർത്തത്. പ്രാദേശിക സമയം രാവിലെ ഒമ്പതിനായിരുന്നു സംഭവം. സംശയമുന നീളുന്നത് ഒരു വിദേശരാജ്യത്തിനു നേർക്കാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് സരീഫ് ട്വീറ്റ് ചെയ്തു. എന്നാൽ, ഏതുരാജ്യമാണെന്ന് അദ്ദേഹം സൂചന നൽകിയില്ല. വിദേശരാജ്യം പരിശീലനം നൽകുന്ന അഹ്വാസി വിമതസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോർട്ടുണ്ട്.
1980 മുതൽ 88 വരെ നടന്ന ഇറാൻ^ഇറാഖ് യുദ്ധത്തിെൻറ അനുസ്മരണാർഥമാണ് പരേഡ് സംഘടിപ്പിച്ചത്. ഇറാനിലെ എണ്ണസമ്പന്ന പ്രവിശ്യയായ ഖൂസെസ്താെൻറ തലസ്ഥാനമാണ് അഹ്വാസ്. അതേസമയം, െഎ.എസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2017ൽ ഇറാൻ പാർലമെൻറ് സമുച്ചയം ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.