ഇറാൻ എണ്ണ ടാങ്കറിനുനേരെ മിസൈൽ ആക്രമണം
text_fieldsതെഹ്റാൻ: ചെങ്കടലിൽ ഇറാന് എണ്ണ ടാങ്കറിനുനേരെ മിസൈലാക്രമണം. സൗദി തുറമുഖ നഗരമായ ജിദ്ദയില്‍നിന്നു 100 കി.മി അകലെ ചെങ്കടലിലുണ്ടായ ആക്രമണത്തില്‍ ടാങ്കറിെൻറ സ്റ്റോര്‍ റൂമുകള്‍ തകര്‍ന്ന് എണ്ണച്ചോര്‍ച്ചയുണ്ടായതായി ഇറാന് അറിയിച്ചു. ഇതോടെ ഗൾഫ് മേഖല വീണ്ടും പ്രക്ഷുബ്ധമായി. അരമണിക്കൂർ ഇടവേളകളിലായി രണ്ടു മിസൈലുകളാണു ടാങ്കറില്‍ പതിച്ചത്. പ്രാദേശിക സമയം രാവിലെ 5.00 മണിക്കായിരുന്നു ആദ്യ ആക്രമണം. രണ്ടാമത്തേത് 5.30നും.
സംഭവത്തെ തുടർന്ന് എണ്ണ വില രണ്ടു ശതമാനം വർധിച്ചു. കപ്പലിെൻറ കേടുപാട് പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും ദ നാഷനൽ ഇറാനിയൻ ടാങ്കർ കമ്പനി പറഞ്ഞു. ഇറാെൻറ ദേശീയ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാബിറ്റി എന്ന കപ്പലിനുനേരെയായിരുന്നു ആക്രമണം. അതേസമയം, ആക്രമണത്തിനു പിന്നിൽ ആരെയാണ് സംശയിക്കുന്നതെന്ന് ഇറാൻ വെളിപ്പെടുത്തിയില്ല. ആരാണെങ്കിലും ശക്തമായ തിരിച്ചടി നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നൽകി. സംഭവത്തെക്കുറിച്ചു സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല.
ഇറാനും യു.എസിനും ഇടയിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കുന്നതാണ് ആക്രമണമെന്നു നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
സംഭവത്തെക്കുറിച്ചു മാധ്യമങ്ങളില്‍നിന്ന് അറിഞ്ഞതായി മേഖലയിലുള്ള യു.എസിെൻറ അഞ്ചാം കപ്പല്‍പട പ്രതികരിച്ചു. കപ്പലിനു നേരെയുണ്ടായത് ഭീകരാക്രമണമാണെന്നാണ് ഇറാന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ മഹാസമുദ്രത്തെ സൂയസ് കനാല്‍ വഴി മെഡിറ്ററേനിയന്‍ സമുദ്രവുമായി ബന്ധിപ്പിക്കുന്ന ചെങ്കടല്‍ കഴിഞ്ഞ കുറേ നാളുകളായി സംഘര്‍ഷഭരിതമാണ്. യു.എസ് ഉപരോധത്തോടെ ഇറാൻ എണ്ണടാങ്കറുകൾ വഴിമാറിയാണ് സഞ്ചരിക്കാറുള്ളത്. സൗദിയുടെ എണ്ണപ്പാടങ്ങള്‍ക്കും ശുദ്ധീകരണശാലകള്‍ക്കും നേരെ കഴിഞ്ഞ മാസം ആക്രമണം നടന്നിരുന്നു. ഇതിനു പിന്നില്‍ ഇറാനാണെ് ആ
രോപണമുയരുകയും ചെയ്തു. എന്നാല്‍, ഇറാന് ഇതു നിഷേധിക്കുകയായിരുന്നു.