സമാധാനം പുലരാൻ വിദേശ സൈന്യം ഗൾഫ് വിടണമെന്ന് ഇറാൻ
text_fieldsതെഹ്റാൻ: സമാധാനം പുലരാൻ വിദേശസൈന്യം ഗൾഫ് മേഖല വിട്ടുപോകണമെന്ന് ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി. അയൽരാജ്യവുമായി സ ൗഹൃദം നിലനിർത്താൻ ഇറാൻ തയാറാണ്. ഐക്യരാഷ്ട്രസഭ പൊതുസഭ സമ്മേളനത്തിൽ ഗൾഫ് സമാധാന പദ്ധതി അവതരിപ്പിക്കുമെന്നും ഹസ ൻ റൂഹാനി പറഞ്ഞു.
സൗദിയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. തുടർന്ന്, അമേരിക്കൻ സൈന്യത്തെ സൗദിയിലേക്ക് അയക്കാനും തീരുമാനമെടുത്തിരുന്നു. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം.
അതേസമയം, തങ്ങളെ ആക്രമിക്കുന്ന രാജ്യം യുദ്ധക്കളമായി മാറുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ചെറിയൊരു ആക്രമണം പോലും വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുകയെന്നും ഇറാൻ പറഞ്ഞിരുന്നു.
സൗദിയിലെ അരാംകോയുടെ ഉടമസ്ഥതയിലുള്ള എണ്ണ കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളോടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘർഷ കലുഷിതമായത്. ആക്രമണത്തിനുപിന്നിൽ ഇറാനാണെന്നാണ് യു.എസിെൻറയും സൗദിയുടെയും വാദം. ആക്രമണത്തിെൻറ ഉത്തരവാദിത്തം യമനിലെ ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. ആക്രമണത്തിനുപിന്നാലെ ഇറാനെതിരെ യു.എസ് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.