ഇറാൻ വിദേശകാര്യമന്ത്രിക്ക് വിസ നിഷേധിച്ച് യു.എസ്
text_fieldsവാഷിങ്ടൺ: ഖാസിം സുലൈമാനിയുടെ വധത്തെ തുടർന്ന് നിലനിൽക്കുന്ന യു.എസ് -ഇറാൻ സംഘർഷത്തിനിടെ ഇറാൻ വിദേശക ാര്യമന്ത്രിക്ക് വിസ നിഷേധിച്ച് ട്രംപ് ഭരണകൂടം. ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിനാണ് വിസ ന ിഷേധിച്ചത്.
ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന യു.എൻ രക്ഷാസമിതി യോഗത്തിൽ പങ്കെടുക്കുന്നതിനാണ് ജവാദ് സരീഫ് വിസക്ക് അപേക്ഷിച്ചത്. വിസ യു.എസ് നിഷേധിച്ചതോടെ സരീഫിന് വ്യാഴാഴ്ച നടക്കുന്ന രക്ഷാസമിതി യോഗത്തിൽ പങ്കെടുക്കാനാവില്ല.
ജനറൽ സുലൈമാനി വധത്തിൽ ആദ്യമായി ജവാദ് സരീഫ് യു.എൻ രക്ഷാസമിതിയിൽ ലോകെത്ത അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. യു.എൻ ഉച്ചകോടികൾക്കും യോഗങ്ങൾക്കും അംഗ രാജ്യങ്ങളിലെ വിദേശകാര്യ ഉദ്യോഗസ്ഥർക്ക് വിസ അനുവിക്കണമെന്ന 1947ലെ ഉടമ്പടിയുടെ ലംഘനമാണ് യു.എസിെൻറ നടപടി.
ഇറാൻ സൈനിക ഘടനയിൽ ഏറ്റവും ഉയർന്ന പദവി വഹിച്ച മേജർ ജനറൽ സുലൈമാനിയെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്ക ബഗ്ദാദിൽ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയത്. തുടർന്ന് ഇറാനും യു.എസും തമ്മിലുള്ള ബന്ധം യുദ്ധത്തിെൻറ വക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.