ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല –ട്രംപ്
text_fieldsടോക്യോ: ഇറാനിൽ ഭരണമാറ്റം യു.എസിെൻറ അജണ്ടയിലില്ലെന്നും അവർ ആണവായുധം നിർമിക്ക ുന്നത് തടയാനാണ് ശ്രമിക്കുന്നതെന്നും പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള പ ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസ ോ ആബെ അറിയിച്ചിരുന്നു. ഇൗ വിഷയത്തിൽ ആബെയുമായി ചർച്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി വൻശക്തികൾ ഒപ്പുവെച്ച ആണവകരാറിൽനിന്ന് യു.എസ് ഏകപക്ഷീയമായി പിൻവാങ്ങിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.
വൈകാതെ കരാറിൽനിന്ന് പിൻമാറുന്നതായും ആണവായുധ നിർമാണത്തിനാവശ്യമായ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഇറാൻ പ്രഖ്യാപിച്ചു. തുടർന്ന് ഇറാെൻറ ആക്രമണഭീഷണി ചെറുക്കാനെന്ന പേരിൽ യു.എസ് പശ്ചിമേഷ്യൻ മേഖലയിലേക്ക് സൈന്യത്തെയും യുദ്ധവിമാനങ്ങളും അയച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമായി.
ജപ്പാനിൽ നാലുദിവസതെത സന്ദർശനത്തിനെത്തിയ ട്രംപ് പുതുതായി അധികാരമേറ്റ നരുഹിതോ ചക്രവർത്തിയുമായും കൂടിക്കാഴ്ച നടത്തി. സ്ഥാനമേറ്റ ശേഷം നരുഹിതോയെ സന്ദർശിക്കുന്ന ആദ്യ വിദേശ പ്രതിനിധി ട്രംപാണ്. ജപ്പാനുമായുള്ള വ്യാപാരബന്ധം ദൃഢമാക്കാനും തീരുമാനിച്ചു. യു.എസിൽ നിന്ന് 105 എഫ്-35 സ്റ്റെൽത്ത് യുദ്ധ വിമാനങ്ങൾ വാങ്ങാനും ജപ്പാൻ ധാരണയായി.
ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണവും ചർച്ച വിഷയമായി. എന്നാൽ ഉത്തര കൊറിയ ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിക്കുന്നത് വ്യക്തിപരമായി പ്രശ്നമേയില്ലെന്നും ട്രംപ് തുറന്നടിച്ചു. ആബെയെ കൂടെ നിർത്തിയായിരുന്നു മാധ്യമപ്രവർത്തകരോട് ട്രംപിെൻറ സംഭാഷണം.
എന്നാൽ, ട്രംപിെൻറ പ്രസ്താവനയോട് എതിർപ്പു പ്രകടിപ്പിച്ച ആബെ യു.എൻ രക്ഷാസമിതിയുടെ പ്രമേയം ലംഘിച്ചാണ് ഉത്തര കൊറിയ നിരന്തരം മിസൈലുകൾ പരീക്ഷിക്കുന്നതെന്ന് പറഞ്ഞു. ഉത്തര കൊറിയ തൊടുക്കുന്ന ഹ്രസ്വദൂര മിസൈലുകൾ ജപ്പാന് ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.