ഏഴ് വർഷത്തിന് ശേഷം മൊറാേക്കാ ഇറാനിൽ അംബാസിഡറെ നിയമിച്ചു.
text_fieldsറാബത്: ഏഴു വർഷങ്ങൾക്കു ശേഷം മൊറോക്ക ഇറാനിൽ അംബാസിഡറെ നിയമിച്ചു. 2009 ൽ ആഭ്യന്തര സംഘർഷങ്ങളെ തുടർന്നായിരുന്നു മൊറാക്കോ ഇറാനിൽ നിന്നും അംബാസിഡറേയും ഉന്നത ഉദ്യോഗസ്ഥരേയും തിരിച്ച് വിളിച്ചത്.രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്‌തമാക്കുന്നതിനു വേണ്ടിയാണു ഇറാനിൽ വീണ്ടും അംബാസിഡറെ നിയമിച്ചത്. സംഘർഷങ്ങൾ പരിഹരിക്കാനായി ഇരു രാജ്യങ്ങളുടേയും ഉന്നത ഉദ്യോഗസ്ഥർമാർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പുതിയ തീരുമാനം.
നേരത്തെ അസർബൈജനിൽ മൊറാക്കോ പ്രതിനിധിയായി പ്രവർത്തിച്ചിട്ടുള്ള ഹസൻ ഹമിയെയാണു പുതിയ അംബാസിഡർ. മുഹമ്മദ് ആറാമൻ രാജാവാണ് ഇദ്ദേഹെത്ത നിയമിച്ചത്.
2015ൽ ടുണീഷ്യ, നെതർലാൻഡ്, ഗ്രീസ് എന്നിവിടങ്ങളിൽ അംബാസിഡറായി പ്രവർത്തിച്ചിട്ടുള്ള മുഹമ്മദ് താകി മൊയ്ദിനെ ഇറാൻ നേരത്തെ മൊറാക്കോയിൽ അംബാസിഡറായി നിയമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.