ചാരവലയം
text_fieldsന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ചാരവലയത്തിലാക്കുന്ന ഉത്തരവിലൂടെ എല്ലാ കമ്പ്യൂട്ടറു കളും മൊബൈൽഫോണുകളും ചോർത്താൻ 10 ഏജൻസികൾക്ക് മോദി സർക്കാർ അനുമതി നൽകി. ഇൗ സർക ്കാർ ഏജൻസികൾ ആവശ്യപ്പെടുന്ന സൗകര്യവും സാേങ്കതികസഹായവും ലഭ്യമാക്കാതിരുന്നാൽ ഏഴു വർഷം ജയിൽശിക്ഷ അനുഭവിക്കണമെന്നും പിഴയൊടുക്കണമെന്നും കേന്ദ്ര ആഭ്യന്തര മന ്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. വിവാദ ഉത്തരവിനെതിരെ പാർലമ െൻറിനകത്തും പുറത്തും പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നപ്പോൾ, യു.പി.എ സർക്കാർ 2009ൽ കൊണ്ടുവന്ന ചട്ടത്തിെൻറ ചുവടുപിടിച്ചാണ് ഉത്തരെവന്ന് സർക്കാർ ന്യായീകരിച്ചു.
സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീംകോടതി വിധിയുടെയും പാർലമെൻറ് പാസാക്കിയ വിവര-സാേങ്കതിക നിയമത്തിെൻറയും നഗ്നമായ ലംഘനമാണ് ഇൗ ഉത്തരവ്. രാജ്യത്തെ ഏതൊരു മൊബൈലും കമ്പ്യൂട്ടറും സ്വീകരിക്കുകയോ സൂക്ഷിക്കുകയോ കൈമാറുകയോ ചെയ്യുന്ന സംഭാഷണങ്ങളും വിവരങ്ങളും ചിത്രങ്ങളും വിഡിയോകളുമടക്കം എല്ലാ വിവരങ്ങളും നിരീക്ഷിക്കാനും ചോർത്താനും കൈവശപ്പെടുത്താനും ഇൗ 10 ഏജൻസികൾക്കും അധികാരമുണ്ടാകും. ഇതുപ്രകാരം 10 സുരക്ഷ, രഹസ്യാന്വേഷണ ഏജൻസികൾക്ക് ഏതു കമ്പ്യൂട്ടറും കമ്പ്യൂട്ടർ ഉറവിടമെന്ന നിലയിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പും ടാബ്ലറ്റും മൊൈബലും അടക്കമുള്ള ഏത് ഉപകരണവും ചോർത്താനും നിരീക്ഷിക്കാനും അവയിലെ വിവരങ്ങൾ പകർത്താനും അധികാരമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
ഇൻറലിജൻസ് ബ്യൂറോ (െഎ.ബി), ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ), സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി), സെൻട്രൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.െഎ), നാർകോട്ടിക്സ് കൺട്രോൾ ബോർഡ്, കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്, റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ്, കാബിനറ്റ് സെക്രട്ടറി (റോ), ജമ്മു-കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മാത്രമായുള്ള സിഗ്നൽ ഇൻറലിജൻസ് ഡയറക്ടറേറ്റ്, ഡൽഹി പൊലീസ് കമീഷണർ എന്നിവർക്കാണ് പൗരന്മാരെ ചാരവലയത്തിലാക്കുന്നതിനുള്ള അധികാരം നൽകിയത്.
2000ത്തിലെ വിവര-സാേങ്കതിക നിയമത്തിെൻറ ലംഘനമായ ഉത്തരവ് അതേ നിയമത്തിെൻറ 69ാം വകുപ്പിലെ ഒന്നാം ഉപവകുപ്പിെൻറ അടിസ്ഥാനത്തിലാണെന്ന് അവകാശപ്പെട്ടാണ് ഇറക്കിയിരിക്കുന്നത്. 2009ൽ ‘വിവരങ്ങൾ നിരീക്ഷിക്കുന്നതിനും ചോർത്തുന്നതിനുമുള്ള നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും’ എന്ന പേരിൽ യു.പി.എ സർക്കാർ കൊണ്ടുവന്ന ചട്ടത്തിലെ നാലാം ഭാഗംകൂടി പ്രസ്തുത നിയമത്തോട് ചേർത്തുവെച്ചാണ് ഉത്തരവ് ഇറക്കിയതെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
വിവാദ ഉത്തരവിനെതിരെ പ്രതിപക്ഷം പാർലമെൻറിനകത്തും പുറത്തും ഒറ്റക്കെട്ടായി രംഗത്തു വന്നു. കേരളത്തിൽനിന്നുള്ള എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉത്തരവിന്മേൽ അടിയന്തര പ്രമേയത്തിന് ലോക്സഭയിൽ നോട്ടീസ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.