Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസ്ഥാനാർഥികുപ്പായത്തിൽ...

സ്ഥാനാർഥികുപ്പായത്തിൽ സുബൈറി​െൻറ 'ലീഗ് ഫുട്ബാൾ'

text_fields
bookmark_border
kp subair
cancel

മലപ്പുറം: കേരള സന്തോഷ് ട്രോഫി ടീമി​െൻറയും കൊൽക്കത്തൻ ക്ലബുകളുടെയും മുന്നേറ്റ നിരയിൽ കരുത്തുകാട്ടിയ കെ.പി. സുബൈറിനെ ഫുട്ബാൾ പ്രേമികൾ അത്രപെട്ടെന്ന് മറക്കില്ല. ആംബ്രോസ്, ആംബ്രു എന്നൊക്കെ പ്രിയപ്പെട്ടവർ വിളിക്കുന്ന സുബൈർ ഇക്കുറി തെരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുകയാണ്.

പറപ്പൂർ ഗ്രാമപഞ്ചായത്തിലെ 11ാം വാർഡായ ആസാദ് നഗറിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കോണി ചിഹ്നത്തിലാണ് മുൻ ഐലീഗ്^കേരള താരം വോട്ട് തേടുന്നത്. ആസാദ് നഗർ യൂനിറ്റ് മുസ് ലിം യൂത്ത് ലീഗ് ഭാരവാഹിയാണ് സുബൈർ.

2010ൽ കോയമ്പത്തൂരിലും 2011ൽ കൊൽക്കത്തയിലും നടന്ന സന്തോഷ് ട്രോഫി ടൂർണമെൻറുകളിൽ കേരളത്തി​െൻറ ജഴ്സിയണിഞ്ഞിട്ടുണ്ട്. കൊൽക്കത്ത മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്, ഭവാനിപൂർ എഫ്.സി, ഐ.ടി.ഐ ബാംഗ്ലൂർ തുടങ്ങിയ ടീമുകൾക്ക് വേണ്ടി ഐ ലീഗിലും കളിച്ചു.

കെ.പി. സുബൈർ

നാട്ടിൽ ബിസിനസ് നടത്തുന്ന സുബൈർ വിവിധ ഫുട്ബാൾ അക്കാദമികളിൽ പരിശീലകനായി ഇപ്പോഴും രംഗത്തുണ്ട്. സെവൻസ് ഫുട്ബാൾ മത്സരങ്ങളിലും സജീവമാണ്. കഴിഞ്ഞ തവണ അപ്രതീക്ഷിതമായി കൈവിട്ട വാർഡ് തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് സുബൈറിനെ നിയോഗിച്ചിരിക്കുന്നത്. പരേതരായ കുന്നത്ത് പറമ്പിൽ കുഞ്ഞിമുഹമ്മദി​െൻറയും ഫാത്തിമയുടെയും മകനാണ് 40കാരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidatefootballelection
News Summary - football player subair becomes candidate in election
Next Story