Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 10:48 PM GMT Updated On
date_range 21 April 2018 10:48 PM GMTസലാഹിന് 31 ഗോൾ, റെക്കോഡിനൊപ്പം;
text_fieldsലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ റോമയോട് സെമിഫൈനൽ പോരിന് അങ്കംകുറിക്കാനിരിക്കെ, ലിവർപൂളിന് അപ്രതീക്ഷിത സമനില. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോംവിച്ച് ആൽബിയോണിനോട് എവേ മത്സരത്തിൽ 2-2നാണ് ആൻഫീൽഡുകാർ സമനിലയിൽ കുരുങ്ങിയത്. രണ്ടു ഗോളിന് മുന്നിട്ടുനിന്നിരുന്ന ലിവർപൂൾ,
അവസാനത്തിലാണ് ഗോൾ വഴങ്ങി ജയം കളഞ്ഞുകുളിച്ചത്. മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. ഇടതുവിങ്ങിലൂടെ സാദിയോ മാനെ നടത്തിയ നീക്കത്തിലാണ് ലിവർപൂൾ ഗോൾ നേടുന്നത്. ഡിഫൻഡർമാരെ മാന്ത്രിക സ്കില്ലിൽ മറികടന്ന മാനെ ബോക്സിലേക്ക് നൽകിയ പന്ത് വിനാൽഡം ചവിട്ടിനിർത്തി. ഞൊടിയിടയിൽ കുതിച്ചെത്തിയ സ്ട്രൈക്കർ ഡാനി ഇങ്സ് പന്ത് വലയിലെത്തിക്കുകയായിരുന്നു. മൂന്നു വർഷത്തോളം ലിവർപൂളിനൊപ്പം ഉണ്ടെങ്കിലും അവസരം ലഭിക്കാത്ത ഇംഗ്ലീഷ് താരം ഇത്തവണ സ്കോർ ചെയ്ത് കഴിവ് തെളിയിച്ചു. ആദ്യ പകുതിയിൽ പിന്നീട് ഗോളുകളൊന്നും വീണില്ല. 72ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലാഹിലൂടെ ലിവർപൂൾ വീണ്ടും മുന്നിലെത്തി. ഇത്തവണ അലക്സ് ഒക്സ്ലെയ്ഡ് ഷാംബർലെയ്ൻ ഒരുക്കിക്കൊടുത്ത പന്തിലാണ് ഇൗജിപ്ത് താരത്തിെൻറ ഗോൾ. പ്രീമിയർ ലീഗ് സീസണിൽ താരത്തിെൻറ 31ാം ഗോളാണിത്.
എന്നാൽ, മത്സരം മാറിയത് പിന്നീടായായിരുന്നു. രണ്ടു ഗോളിന് തോറ്റുനിന്ന വെസ്റ്റ് േബ്രാംവിച്ച് തിരിച്ചടിച്ച് ഞെട്ടിച്ചു. ജാക്ക് ലിവർമോർ (79), സെയ്മൻ റോണ്ടൺ (88) എന്നിവരുടെ ഗോളിലാണ് വെസ്റ്റ് േബ്രാംവിച്ച് സമനില പിടിച്ചത്. 31ാം ഗോേളാടെ പ്രീമിയർ ലീഗ് ചരിത്രത്തിൽ (38 മത്സരങ്ങളുള്ള 1995-96 സീസൺ മുതൽ) ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ മുഹമ്മദ് സലാഹും ഇടംപിടിച്ചു.
അലൻ ഷിയറർ 1995-96, ക്രിസ്റ്റ്യാനോ റൊണാൾഡോ (2007-08), ലൂയി സുവാരസ് (2013-14) എന്നിവരാണ് ഇൗ നേട്ടത്തിനൊപ്പമുള്ളത്. 71 പോയൻറുമായി ലിവർപൂൾ മൂന്നാമതാണ്.
അവസാനത്തിലാണ് ഗോൾ വഴങ്ങി ജയം കളഞ്ഞുകുളിച്ചത്. മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. ഇടതുവിങ്ങിലൂടെ സാദിയോ മാനെ നടത്തിയ നീക്കത്തിലാണ് ലിവർപൂൾ ഗോൾ നേടുന്നത്. ഡിഫൻഡർമാരെ മാന്ത്രിക സ്കില്ലിൽ മറികടന്ന മാനെ ബോക്സിലേക്ക് നൽകിയ പന്ത് വിനാൽഡം ചവിട്ടിനിർത്തി. ഞൊടിയിടയിൽ കുതിച്ചെത്തിയ സ്ട്രൈക്കർ ഡാനി ഇങ്സ് പന്ത് വലയിലെത്തിക്കുകയായിരുന്നു. മൂന്നു വർഷത്തോളം ലിവർപൂളിനൊപ്പം ഉണ്ടെങ്കിലും അവസരം ലഭിക്കാത്ത ഇംഗ്ലീഷ് താരം ഇത്തവണ സ്കോർ ചെയ്ത് കഴിവ് തെളിയിച്ചു. ആദ്യ പകുതിയിൽ പിന്നീട് ഗോളുകളൊന്നും വീണില്ല. 72ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലാഹിലൂടെ ലിവർപൂൾ വീണ്ടും മുന്നിലെത്തി. ഇത്തവണ അലക്സ് ഒക്സ്ലെയ്ഡ് ഷാംബർലെയ്ൻ ഒരുക്കിക്കൊടുത്ത പന്തിലാണ് ഇൗജിപ്ത് താരത്തിെൻറ ഗോൾ. പ്രീമിയർ ലീഗ് സീസണിൽ താരത്തിെൻറ 31ാം ഗോളാണിത്.
എന്നാൽ, മത്സരം മാറിയത് പിന്നീടായായിരുന്നു. രണ്ടു ഗോളിന് തോറ്റുനിന്ന വെസ്റ്റ് േബ്രാംവിച്ച് തിരിച്ചടിച്ച് ഞെട്ടിച്ചു. ജാക്ക് ലിവർമോർ (79), സെയ്മൻ റോണ്ടൺ (88) എന്നിവരുടെ ഗോളിലാണ് വെസ്റ്റ് േബ്രാംവിച്ച് സമനില പിടിച്ചത്. 31ാം ഗോേളാടെ പ്രീമിയർ ലീഗ് ചരിത്രത്തിൽ (38 മത്സരങ്ങളുള്ള 1995-96 സീസൺ മുതൽ) ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ മുഹമ്മദ് സലാഹും ഇടംപിടിച്ചു.
അലൻ ഷിയറർ 1995-96, ക്രിസ്റ്റ്യാനോ റൊണാൾഡോ (2007-08), ലൂയി സുവാരസ് (2013-14) എന്നിവരാണ് ഇൗ നേട്ടത്തിനൊപ്പമുള്ളത്. 71 പോയൻറുമായി ലിവർപൂൾ മൂന്നാമതാണ്.
Next Story