ഇറാനിയൻ പെണ്ണുങ്ങൾ ഗാലറിയിലേക്ക്
text_fieldsതെഹ്റാൻ: കളിമൈതാനങ്ങളിലെ വിലക്കുകൾ പൊട്ടിച്ച് ഇറാൻ പെൺകൊടികൾ ഗാലറിയിലേക്കു പുറപ്പെടുേമ്പാൾ നക്ഷത്രങ്ങൾക്കിടയിലിരുന്ന് തെൻറ ആത്മാഹുതി വെറുതെയായില്ലെന്ന ആശ്വാസത്തിലാവും നീലപ്പെൺകുട്ടിയെന്ന സഹർ ഖൊദയാരം.
സഹറിെൻറ ആത്മാഹുതിക്ക് ഒരു മാസം തികയുംമുേമ്പ ഇറാനിലെ ഫുട്ബാൾ മൈതാനങ്ങൾ പെണ്ണുങ്ങൾക്കു മുമ്പാകെയും വാതിൽ തുറന്നു. ഒക്ടോബർ 10ന് തെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിൽ ലോകകപ്പ് യോഗ്യതാറൗണ്ടിൽ ഇറാനും കംബോഡിയയും ഏറ്റുമുട്ടുേമ്പാൾ ഗാലറിപ്പടവുകളിൽ ആരവം മുഴക്കാൻ ‘നീലപ്പെൺകുട്ടി’യുടെ ഓർമകളുമായി ആയിരക്കണക്കിന് പെണ്ണുങ്ങളുമുണ്ടാവും.
പുരുഷ ഫുട്ബാൾ മത്സരം നടക്കുന്ന ഗാലറികളിൽ വനിതകൾക്ക് വിലക്കേർപ്പെടുത്തുന്ന നിയമം ലംഘിച്ചായിരുന്നു സഹർ രക്തസാക്ഷിയായത്. കഴിഞ്ഞ മാർച്ചിൽ തെൻറ ഇഷ്ട ടീമിെൻറ കളി കാണാൻ പുരുഷ വേഷത്തിൽ ഗാലറിയിലെത്തിയ സഹറിനെ സുരക്ഷാ ജീവനക്കാർ പിടികൂടി. നിയമലംഘനത്തിെൻറ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട അവൾ മൂന്നു ദിവസം തടവിലായിരുന്നു.
തുടർന്ന് കേസിെൻറ വിചാരണക്കിടെ കഴിഞ്ഞ സെപ്റ്റംബർ രണ്ടിനാണ് തെഹ്റാനിലെ കോടതിക്കു മുന്നിൽ സഹർ തീകൊളുത്തിയത്. ഒരാഴ്ചക്കകം അവൾ മരിച്ചു. ആറു മാസം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു സഹറിെൻറ ആത്മാഹുതി. അവളുടെ ജീവനെടുത്ത തീനാളങ്ങൾ പിന്നെ ലോകമെങ്ങും പടർന്നു. യൂറോപ്പിലെയും ഏഷ്യയിലെയും ഫുട്ബാൾ ഗാലറികളിലും ഫിഫ ആസ്ഥാനത്തും ഇറാനിലെ വനിത ഫുട്ബാൾ ആരാധകർക്കായി പ്രക്ഷോഭം ശക്തമായി.
തുടർന്ന് ഫിഫ ഇടപെട്ടതോടെയാണ് ഫുട്ബാൾ ഗാലറികളിലെ വാതിൽ വനിതകൾക്കായും തുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.