അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം; ആഷസ് പരമ്പര സമനിലയിൽ
text_fieldsലണ്ടൻ: കളി തുടങ്ങുംമുമ്പ് ആഷസ് ഉറപ്പിച്ചവർക്കെതിരെ ആശ്വാസജയത്തോടെ പരമ്പര സമനിലയിലാക്കി ഇംഗ്ലണ്ട്. മ ാത്യു വെയ്ഡ് (117) ഒറ്റക്കു പടനയിച്ച പോരാട്ടം 135 റൺസ് അകലെ അവസാനിച്ചതോടെയാണ് ഇംഗ്ലണ്ട് കാത്തിരുന്ന ജയം ഒരു ദിനം ബാക്കിനിൽക്കെ എത്തിയത്. നീണ്ട 47 വർഷത്തിനിടെ ആദ്യമായി ഒരു ആഷസ് പരമ്പര സമനിലയിലായെന്ന അപൂർവതയും ഇതോടെ പിറന്നു.
399 എന്ന അസാധ്യ സ്കോർ പിന്തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ ഒരു ഘട്ടത്തിൽ 85 റൺസ് എടുക്കുേമ്പാഴേക്ക് നാലു വിക്കറ്റ് നഷ്ടപ്പെട്ട് പതറിയെങ്കിലും മധ്യനിരയുടെ കരുത്തിലാണ് പരാജയഭാരം കുറച്ചത്. സ്റ്റുവർട്ട് ബ്രോഡും ജാക് ലീച്ചും നാലു വിക്കറ്റുകളുമായി തീതുപ്പിയ മത്സരത്തിൽ ഇംഗ്ലീഷ് ബൗളിങ്ങിനെതിരെ പിടിച്ചുനിൽക്കാൻ ഒാസീസ് ബാറ്റ്സ്മാന്മാർ പ്രയാസപ്പെട്ടു. എട്ടിന് 313 എന്ന നിലയിൽ നാലാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ട് 16 റൺസുകൂടി ചേർക്കുേമ്പാഴേക്ക് എല്ലാവരും പുറത്തായെങ്കിലും ആസ്ട്രേലിയക്ക് താങ്ങാവുന്നതിലുമപ്പുറത്തായിരുന്നു ടാർഗറ്റ്.
കൂറ്റൻ ലക്ഷ്യത്തിലേക്ക് പാഡുകെട്ടിയ കംഗാരുക്കൾക്ക് പക്ഷേ, തുടക്കത്തിലേ പിഴച്ചു. സ്കോർ 18ൽ നിൽക്കെ ഒാപണർ മാർകസ് ഹാരിസിെൻറ (9) വിക്കറ്റ് സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞിട്ടു. 29 റൺസിൽ രണ്ടാം വിക്കറ്റും വീണു. പരമ്പരയിലുടനീളം ഫോം കണ്ടെത്താൻ വിഷമിച്ച ഡേവിഡ് വാർണറുടെ (11) വിക്കറ്റും ബ്രോഡിന്.
പിറകെ, ഒാസീസ് ടീമിെൻറ വിന്നിങ് കോമ്പിനേഷനായ ലബൂഷെയിൻ-സ്മിത്ത് സഖ്യം ക്രീസിൽ ഒന്നിച്ചതോടെ ഒാസീസ് തകർച്ചയിൽനിന്ന് തിരിച്ചുകയറുമെന്ന് തോന്നിച്ചെങ്കിലും വൈകാതെ ലബൂഷെയിനും (14) മടങ്ങിയത് ആഘാതമായി. ലീച്ചിെൻറ പന്തിൽ കയറിയടിക്കാനുള്ള ശ്രമം പാളിയതോടെ പന്ത് ലഭിച്ച കീപ്പർ ബെയർസ്റ്റോ വിദഗ്ധമായി സ്റ്റമ്പു ചെയ്തു. അനായാസം കളിച്ച സ്മിത്തിെൻറയായിരുന്നു അടുത്ത ഉൗഴം. ബ്രോഡിെൻറ പന്തിൽ ബാറ്റുവെച്ച സ്മിത്തിനെ ഉജ്ജ്വല ക്യാച്ചുമായി പറഞ്ഞുവിട്ടത് ബെൻസ് സ്റ്റോക്സ്.
ഇൗ പരമ്പരയിൽ ആദ്യമായി അർധ സെഞ്ച്വറിക്കിപ്പുറം പുറത്തായ സ്മിത്ത് 11 ഇന്നിങ്സുകളിലായി അടിച്ചെടുത്തത് 773 റൺസ്. ഒരു വശത്ത് വിക്കറ്റുകൾ നിരന്തരം വീണിട്ടും പതറാതെ പൊരുതിയ മാത്യു വെയ്ഡ് സെഞ്ച്വറി പൂർത്തിയാക്കി അധികമാകുംമുേമ്പ കൂടാരം കയറി. പിന്നീട് ചടങ്ങുപോലെയായിരുന്നു വിക്കറ്റ് വീഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.