തുടർച്ചയായി രണ്ടാം തവണയും ആഫ്രിക്കൻ ഫുട്ബാളറായി സലാഹ്
text_fieldsഇൗജിപ്തിെൻറ ഫുട്ബാൾ ഇതിഹാസം മുഹമ്മദ് സലാഹിനെ തുടർച്ചയായി രണ്ടാം തവണയും ആഫ്രിക്കൻ ഫുട്ബാളർ ഒാഫ് ദ ഇ യറായി തെരഞ്ഞെടുത്തു. 2017-2018 വർഷങ്ങളിൽ ലിവർപൂളിനായി നടത്തിയ മികച്ച പ്രകടനമാണ് പുരസ്കാരത്തിനർഹനാക്കിയത്. കഴ ിഞ്ഞ സീസണിൽ 44 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
ലിവർപൂളിലെ സലാഹിെൻറ സഹകളിക്കാരൻ കൂടിയായ സാദിയോ മാ നെ, ആഴ്സണലിെൻറ പിയറെ എമറിക് ഒൗബമെയാങ് എന്നിവരെ പിന്തള്ളിയാണ് സലാഹ് വീണ്ടും ആഫ്രിക്കയുടെ കഴിഞ്ഞ വർഷത്തെ താരമായത്. കഴിഞ്ഞ തവണയും സലാഹിനോട് മത്സരിക്കാനുണ്ടായത് ഇരുവരുമായിരുന്നു.
‘‘ഇൗ പുരസ്കാരം എനിക്ക് വളരെ വലുതും പ്രിയപ്പെട്ടതുമാണ്. ചെറുപ്പം മുതൽ എന്നെങ്കിലുമൊരിക്കൽ ഇത് നേടണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും സലാഹ് പുരസ്കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. രണ്ടു തവണ ഇൗ പുരസ്കാരം നേടാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നു. ഇൗ സാഹചര്യത്തിൽ കുടുംബത്തിനോടും സഹകളിക്കാരോടും കടപ്പെട്ടിരിക്കുന്നു. പുരസ്കാരം തെൻറ രാജ്യമായ ഇൗജിപ്തിന് സമർപ്പിക്കുന്നുവെന്നും സലാഹ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ലിവർപൂളിനെ ചാംപ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച സലാഹ് റയലിനെതിരായ കലാശപ്പോരിൽ സെർജിയോ റാമോസിെൻറ ഫൗളിൽ തോളെല്ലിന് പരിക്കേറ്റ് പുറത്തുപോയിരുന്നു. ലോകകപ്പിൽ സ്വന്തം രാജ്യത്തിന് വേണ്ടി താരം ഇറങ്ങില്ലെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഒടുവിൽ ടീമിെൻറ ഭാഗമായി. ഇൗ പ്രീമിയർ ലീഗ് സീസണിൽ 13 ഗോളുകൾ നേടിയ സലാഹ് ലിവർപൂളിനെ പോയിൻറ് പട്ടികയിൽ മുന്നിലെത്തിക്കുന്നതിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.